Thursday, October 31, 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം :കേരളപ്പിറവിസ്മരണ 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം
കേരളപ്പിറവിസ്മരണ 2013

എസ്.കെ.പൊറ്റക്കാട് 1950 കളിൽ തന്നെ കോട്ടയത്തെ
ബസ്റ്റോട്ടലിൽ ഐക്യകേരളം മൊട്ടിട്ടു കാണുവാൻ കാരണം
കേരളത്തിലെ ബേക്കറികലുടെ,കേക്കുകളുടെ ചരിത്രവുമായി
ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിൽ,തലശ്ശേരിയിൽ മാമ്പള്ളി ബാപ്പു ആണു ആദ്യ
ബേക്കറി തുടങ്ങിയത്.കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കുനതും
ബാപ്പു.1880ലാണു സംഭവം.ചിന്നമൺ തോട്ടം സൂപ്രണ്ട് മിസ്റ്റർ
ബ്രൗൺ എന്ന ധ്വരയ്ക്കു ക്രിസ്തുമസ്ആഘോഷിക്കാൻ കേക്ക് വേണം.
തലശ്ശേരിയിലെ ഏക ബേക്കറിയായ
മാമ്പള്ളി റോയൽ ബേക്കറി ഉടമ ബാപ്പുവിനെ
സായിപ്പ് സമീപിക്കുന്നു.
കേക്ക് ഉണ്ടാക്കുന്ന വിദ്യ ബാപ്പുവിനു ബ്രൗൺ പറഞ്ഞു കൊടുക്കുന്നു.
അങ്ങനെ കേരളത്തിലെ ആദ്യ കേക്ക് തലശ്ശേരിയിൽ പിറന്നു.
1880 ക്രിസ്തുമസ്കാലത്ത്.
1939 ല് ബാപ്പുവിന്റെ ബന്ധു എം.പി കരുണാകരൻ കനാൽ ബ്രിഡ്ജിനു
സമീപം കൊച്ചിൻ ബേക്കറി തുടങ്ങി.കൊച്ചി മഹാരാജാവിനു വേണ്ടി
ഹിന്ദു പത്രം വാങ്ങാൻ വന്നിരുന്ന കാറിൽ കൊച്ചിൻ ബേക്കറിയിലെ
റൊട്ടിയും ദിവസം സ്ഥാനം പിടിച്ചു.ഫ്രാൻസിലേക്കു പോകുന്ന കപ്പലുകളിൽ
ഇവിടെ നിന്നു ബ്രഡ് കൊണ്ടു പോയിരുന്നു.
1940 ല് തിരുവനന്തപുരത്ത് ശാന്ത ബേക്കറി മാധവരായർ പ്രതിമയ്ക്കു
സമീപം എം.പി കരുണാകരന്റെ മകന്റെ വക.തുടർന്നു നാഗർ കോവിലിൽ.
അതിനു ശേഷം കോട്ടയത്ത് ബസ്റ്റോട്ടൽ.1944 നവംബർ 15.ഇപ്പോൾ വയസ് 69.
തുടർന്നു ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ.
വീണ്ടും ചുറ്റിക്കറങ്ങി കണ്ണൂരിൽ.
മലബാറിലും കൊച്ചിയിലും തിരുവിതാം കൂറിലും ആധിപത്യം സ്ഥാപിച്ച
മാമ്പള്ളി ബേക്കറിയുടെ ചരിത്രം അറിയാവുന്ന,ബാപ്പുവിനെ അറിയാമായിരുന്ന
പൊറ്റക്കാട് കോട്ടയം ബസ്റ്റോട്ടലിൽ ഐക്യകേരളം 1956 നു മുമ്പേ കണ്ടു
എന്ന കാര്യം ഈ കേരള പീറവി ദിനത്തിൽ ഓർത്തു പോകുന്നു.

അറിയിപ്പ്
---------------------
ഇതെഴുതുന്ന ആൾ ബേക്കറികളുടേയോ ഹോട്ടലുകളുടേയോ കേക്കുകളുടേയോ
പ്രചാരകനൊ അംബാസ്സഡറോ അല്ല.അവയെല്ലാം കഴിയുന്നതും ഒഴിവാക്കണം
എന്നഭിപ്രായക്കാരൻ.ആഹാരകാര്യത്തിൽ രുചിയ്ക്ക് അമിതപ്രാധാന്യം നൽകരുത്.
പോഷകാഹാരം മതിയായ അളവിൽ കഴിക്കണം.കഴിയുന്നതും ബേക്കറി ഭക്ഷണം
ഒഴിവാക്കണം.വെള്ള ബ്രഡ്,പൊറോട്ട(മൈദ നിർമ്മിതം ഒഴിവാക്കണംബ്രൗൺ
ബ്രഡ് ആണു നല്ലത്.കഴിയുന്നതും വീട്ടിലൂണ്ടാക്കുന്ന ഭക്ഷണം കഴിക്കുക.ആവശ്യത്തിനുള്ള
പച്ചക്കറികളും പഴങ്ങളും രാസവളം കൂടാതെ പ്രകൃതി സൗഹൃദ രീതിയിൽ അടുക്കള
തോട്ടം വഴി ഉൽപ്പാദിപ്പിക്കുക.ആരോഗ്യകരമായ ജീവിതം നയിക്കുക.

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

ആയിരത്തി തൊള്ളായിരത്തി അറുപതു
മുതൽ കോട്ടയത്തെ ബസ്റ്റോട്ടലിൽ പോകാറുണ്ട്.
സെന്റ്രൽ കവലയിൽ,നഗരഹൃദയത്തിൽ
പെട്ടെന്നു ശ്രദ്ധയിൽ വരാത്തവിധം ഒതുങ്ങി
കാർ പാർക്കിംഗ്,ബോർഡിംഗ് സൗകര്യത്തോടെ
ബേക്കറിയും രണ്ടു നിലകളിൽ രസ്റ്റോറന്റുമായി
രുചികരമായ ബേക്കറി-ഭോജന വസ്തുക്കൾ
നകിവരുന്ന കോട്ടയത്തീഅദ്യകാല ഹോട്ടൽ
തൂറന്നത് എന്റെ ജന്മവർഷത്തിൽ 1944
നവംബർ15നായിരുന്നു.
കോട്ടയം മേഡിക്കൽ കോളേജിന്റെ ആദ്യ
ഓഫീസ് തൊട്ടടുത്ത കോ ഓപ്പറേറ്റീവ് കെട്ടിടത്തിൽ ആയിരുന്നു
ആദ്യം പ്രവർത്തിച്ചിരുന്നത്.
കോട്ടയത്തെ രണ്ടാം ബാച്ചു വിദ്യാ ർഥികൾ ആയിരുന്ന
ഞങ്ങൾ 50 പേർ ബയൊകെമിസ്റ്റ്രി അധ്യാപകനായിരുന്ന
ഡോ.സി.ആർ.സോമന്റെ(പ്രൊഫ.സി.ഐ.പരമേശ്വരൻ
നായരുടെ മകൻ)നേതൃത്വത്തിൽ തിരുവനന്തപുരത്തു
നിന്നും കോട്ടയ്ത്തേക്കു പഠനം മാറി വരുമ്പോൾ,
ആദ്യദിനം ഭക്ഷണത്തിനു കയറിയത് ബസ്റ്റോട്ടലിൽ.
അന്നു കോട്ടയത്തെ ഒരു ധനാഢ്യനായ ഹാലി
തോമസ് ഹോട്ടലിൽ ഉണ്ടായിരുന്നു.മുഴുവൻ വിദ്യാർഥികളും
കഴിച്ച ഭക്ഷണത്തിന്റെ ബിൽ അദ്ദേഹം നൽകി.അദ്ദേഹത്തിന്റെ
മകളുടെ വല്യ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക
എന്നത്.വീട്ടുകാർ എതിരു നിന്നതിനാൽ അതു നടന്നില്ല
എന്നൊരു ദുഖസ്മരണ കൂടി ഹാലിമാത്യൂ നടത്തി.
കൊട്ടയത്തെ ഈ ഹോട്ടലിന്റെ പരസ്യം അനപതുകളിൽ
കേരള ഭൂഷണം വിശേഷാൽ പതിപ്പുകളിൽ
നൽകിയിരുന്നത് എസ്.കെ.പൊറ്റക്കാടിന്റെ
രണ്ടു വരി കവിത നൽകിയായിരുന്നു:
ഐക്യകേരളമാദ്യം മൊട്ടിട്ടു കണ്ടേൻ ഞാൻ,
സൗഖ്യസൗരഭം തൂകും കോട്ടയം ബസ്ടോട്ടലിൽ.
എന്തു കോണ്ടാണു എസ്.കെ അങ്ങനെ
എഴുതാൻ,പാടാൻ കാരണം?

Wednesday, October 30, 2013

എരുമേലി പേട്ടതുള്ളൽ

38/39 കൊല്ലം മുമ്പു 1975 ജനുവരി 5 നു പുറത്തിറങ്ങിയ
ജനയുഗം വാരിക.എരുമേലി,എരുമേലി പേട്ടതുള്ളൽ
എന്നിവയുടെ ചരിത്രം വിവരിക്കുന്ന സചിത്ര-മാപ്പുസഹിത

ലേഖനം.

എന്തു കൊണ്ടാണ 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരി
മലയിലേക്കു പോകുന്ന ഹൈന്ദവഭക്തർ മുഴുവൻ ഒരു മുസ്ലിം
ദേവാലയത്തിൽ കയറി ആരാധന നടത്തി,അവിടത്തെ പുരോഹിതൻ
നൽകുന്ന കുരുമുളകു പ്രസാദം വാങ്ങി,കുളിക്കാതെ തന്നെ
അയ്യപ്പന്റെ അമ്പലത്തിൽ(എരുമേലി വലിയമ്പലം) കയറി ആരാധന
നടത്തുന്നതെന്നു കണ്ടു പിടിക്കാനുള്ള ഒരു ശ്രമം.
38 കൊല്ലം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ,എരുമേലിയുടെ ചരിത്രത്തിൽ
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടയ്മയുടെ കാര്യത്തിൽ
ഒരു കൃതി ഉണ്ടായില്ല എന്നത് അത്ഭുതം.
എരുമേലി രവീന്ദ്രൻ(ദേവജ എഡിറ്റർ) ചരിത്രം എഴുതുന്നു,
എഴുതുന്നു എന്നുപറയുന്നതല്ലാതെ ഇതു വരെ അതു വെളിച്ചം കണ്ടില്ലഎഴുപതുകളുടെ മദ്ധ്യകാലത്ത്,കാഞ്ഞിരപ്പള്ളി
ബ്ലോക്കിലെ,എരുമേലി ഹെൽത്ത് സെന്റർ
മെഡിക്കൽ ഓഫീസ്സർ ആയിരിക്കെ,പൊൻ കുന്നത്തെ
അഡ്വേ.പി.ആർ.രാജാഗോപാൽ,ഇടതുപക്ഷസഹയാത്രികനും
എരുമേലി ദേവസം ബോർഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
ചന്ദ്രശേഖരൻ നായർ,ചെമ്പകത്തിങ്കൽ കുഞ്ഞപ്പൻ
(സില്വസ്റ്റർ ഡോമനിക്) എന്നിവരു മൊത്ത് എരുമേലി
ഡവലപ്മെന്റ് സൊസ്സൈറ്റി(ഈ.ഡി.സി) എന്നൊരു
സൊസ്സൈറ്റി ഉണ്ടാക്കി.എർമേലിയുടെ വികസനം ,അതായിരുന്നു
ലക്ഷ്യം.
ആ സംഘടനയ്ക്കു വേണ്ടി എരുമേലി പേട്ട തുള്ളൽ മാർകറ്റ്
ചെയ്യാൻ വേണ്ടി എഴുതിയ,വിവാദം ഉണ്ടാക്കാനുള്ള ഒരു
ലേഖനം ആയിരുന്നു ജനയുഗത്തിലെ പേട്ട തുള്ളൽ.അക്കാലത്ത്
മലയാളത്തിൽ ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ള വാരിക
ആയിരുന്നു കൊല്ലത്തു നിന്നും കാംബിശ്ശേരി കരുണാകരൻ
എന്ന പത്രാധിപപത്രാധിപർ എഡിറ്റർ ആയി പുറത്തിറങ്ങിയ
ജനയുഗം വാരിക.
ആലപ്പുഴ പേട്ട സംഘം പേട്ട തുടങ്ങുന്നതിനു മുനു ആകാശത്തിൽ
ഒരു പരുന്തു വട്ടമിട്ടു പറക്കുമെന്നും അതു കാണാതെ പ്രസ്തുത
സംഘം പേട്ട തുള്ളൽ തുടങ്ങില്ലാ എന്നും ആലങ്ങാടു പേട്ട സംഘം
പേട്ട തുള്ളുമ്പോൾ ആകാശത്ത്,നട്ടുച്ചയ്ക്കു നക്ഷത്രം ഉദിക്കുമെന്നും
ലേഖനത്തിൽ എഴുതിയിരുന്നു.
ലേഖനം വന്ന ലക്കത്തിൽ ആമുഖ കുറിപ്പിൽ കാമ്പിശ്ശേരി
ഇടമറുകു ജോസഫ് എന്ന യുക്തി വാദി ഇവ രണ്ടും ശരിയാണോ
എന്നു പരീക്ഷിക്കണം എന്നെഴുതി.
ഇടമറുക് ആ ദൗത്യം ഏറ്റെടുത്തു...

Monday, October 28, 2013

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ
മരുമകളുടെ കുടുംബസുഹൃത്തും പതോളജിസ്റ്റുമായ
ലീലച്ചേച്ചിയെ പരിചയപ്പെടുന്നത് ഈ അടുത്ത ദിവസം.
വർഷങ്ങളായി യോർക്ഷയറിലെ ഒരു ഹോസ്പിറ്റലിൽ
ലാബിൽ പതോളജിസ്റ്റ്.ഇപ്പോൾ റിട്ടയർ ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആദ്യബാച്ച്
എം.ബി.ബി.എസ്സ് കാരോടൊപ്പം പതോളജി ലാബിൽ
പരിശീലനം നേടിയ ഒരു മലയാളി വനിത.ഡോ.സുഭദ്ര
നായർ മകളെ കാണാൻ വർമ്പോഴെല്ലാം അവരുടെ വീട്ടിലും
എത്തും.ഒരു ദിവസമെങ്കിലും പഴയ കഥകൾ പരഞ്ഞൊരുമിച്ചു
കഴിയും.ഇത്തവണയും അതുണ്ടായി.

പരിചയപ്പെട്ട ഉടനെ പറഞ്ഞത് തങ്കവേലു സാറിന്റെ കാര്യം.
അതങ്ങനെ തന്നെ യല്ലേ പറ്റൂ.മെഡിക്കൽ വിദ്യാർത്ഥികൽക്കു
ഒരിക്കലുമ്മറക്കാനാവത്ത വ്യക്തിത്വം.മറ്റാരിലും കാണാൻ
അഴിയാത്ത ഒരു പരിവേഷം.ഇന്നും പേരുകേട്ടാലുടൻ
ഇരിന്നിടത്തു നിന്നെഴുനേറ്റു പോകും.

1962 ല് ആറുമാസ്സം മാത്രമേ തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ പഠിക്കാൻ സാധിച്ചുള്ളു.കോട്ടയം ബാച്ചായതിനാൽ
അങ്ങോട്ടു പോരേണ്ടി വന്നു.അതിനാൽ തങ്കവേലു സാറിന്റെ
പതോളജി ക്ലാസ്സുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.

രാവിലെ ക്ലാസ്സിലേക്കു പോകുമ്പോൾ എതിരെ നംബർ 7 മോറിസ്
മൈനറിൽ തങ്കവേലു സാർ വരുന്നുണ്ടാവും.ഒരോ കുട്ടിയും
സാറിനെ തൊഴണം.അഥവാ തൊഴാതിരുന്നാൻ കാർ നിർത്തി
സാർ അവനെ/വിളിച്ചു അങ്ങോട്ടൂ തൊഴും.

ആദ്യ ക്ലാസ്സ്  സാറിന്റേതായിരുന്നു.
എല്ലാവർക്കും വെള്ള ഓവർകോട്ട് വേണം.
അതിൽആനക്കൊമ്പിൽ തീർത്ത നെയിം പ്ലേറ്റിൽ പൂർണ്ണമായ
പേരുണ്ടാവണം എന്നു തുടങ്ങിയ നിർദ്ദേശങ്ങൾ.
(അന്നു കിഴക്കെ കോട്ടയിൽ നിസ്സാര വിലയ്ക്കു ആനക്കൊമ്പിൽ
നെയിം പ്ലേറ്റുകൾ കിട്ടുമായിരുന്നു.അതു സൂക്ഷിച്ചു വയ്ക്കാൻ
കഴിഞ്ഞില്ല.ഇന്നതമൂല്യ നിധി. ഇനി നമുക്കവ നിർമ്മിച്ചെടുക്കാൻ
സാധിക്കില്ലല്ലോ.)

കെ.എം.ജോർജ് ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിനു
ബി.എം.എസ്സ്.ഡി.എം.എസ്സ് കാർക്ക്(ആയുവേദം ഇംഗ്ലീഷിൽ പഠിച്ചവർ)
ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം നൽകാൻ കണ്ടൻസഡ് എം.ബി.ബി.എസ്സ്
കോർസു തുടങ്ങണം.എ.ഡി,എം.സി,എച്ച് തുടങ്ങി ഉന്നത കോർസുകൾ
തുടങ്ങാൻ പദ്ധതി ഇട്ടിരുന്ന തങ്കവേലു സാറിനു അത്തരം പുറകോട്ടൂ
പോകൽ സങ്കൽപ്പിക്കാനെ സാധിച്ചില്ല.അദ്ദേഹം നഖശിഖാന്തം എതിർത്തു.
കെ.എം.ജോർജ് എന്ന രാഷ്ട്രീയക്കാരൻ വിട്ടു കൊടുക്കുമോ?

അദ്ദേഹം കോഴിക്കോടു മെഡിക്കൽ കോളേജിൽ കോർസ് തുടങ്ങി.
എന്നിട്ടെന്തു ചെയ്തു.
ഡോ.തങ്കവേലുവിനെ കോഴിക്കോട്ടേയ്ക്കു
സ്ഥലം മാറ്റി നിയമിച്ചു.
തങ്ക വേലു സാർ ഉദ്യോഗം രാജി വച്ചു.
ലോകാരോഗ്യസംഘടനയിൽ ഉന്നത ജോലി സ്വീകരിച്ചു പോയി.
നഷ്ടം ആർക്കായിരുന്നു?..

വർഷങ്ങൾക്കു ശേഷം പിന്നെ ഒരിക്കൽ തങ്കവേലു സാറിനെ നേരിൽ കണ്ടു.
കോയമ്പത്തൂർ പി.ജി.മെഡിക്കൽ കോളെജിൽ ഡീൻ ആയിരിക്കുമ്പോൾ.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ആരോഗ്യ-രോഗ ബോധവൽകരണകാര്യത്തിൽ
അതിപ്രധാനമായ അറിവാണു ഫ്രീറാഡിക്കൽ,
ആന്റി ഓക്സിഡന്റുകൾ എന്നിവയെ കുറിച്ചുള്ളവ.

പത്തു പതിനെട്ടുകൊല്ലം മുൻപാണവയെ കുറിച്ചുള്ള
വിവരങ്ങൾ നാമറിയുന്നത്.ആന്റി ഓക്സിഡന്റുകളെ
കുറിച്ചു കേട്ട ഉടൻ അവയെ കുറിച്ചു കൂടുതലറിയാൻ
എന്റെ പതോളജി ഫ്രൊഫസ്സറും ഡോ.തങ്ക വേലുവിന്റെ
അരുമ ശിഷ്യനുമായ ഡോ.ബലരാമനുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിനു കാര്യമായ വിവരമൊന്നുമില്ല.
ഇന്റർനെറ്റ്നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല.
ചില മെഡിക്കൽ കമ്പനികളുമായി
ബന്ധപ്പെട്ട് ഞാൻ കുറെവിവരം ശേഖരിച്ചു.
ഒരു ലേഖനം എഴുതി.
പന്തളം അർച്ചന ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ട്
ആയിരികുന്നസമയം.
കേരള കൗമുദി ദിനപത്രത്തിനാണയച്ചു കൊടുത്തത്.
അവർ പ്രാധാന്യത്തോടെ ലീഡർ പേജിൽ ലേഖനം നൽകി.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും.

ഇരട്ട എലക്ടോണൂകളുള്ള തന്മാത്രകളിൽ
അതിലൊന്നു നഷ്ടപ്പെട്ടതിനാൽ ഇണയെ
അന്വേഷിച്ച് ആക്രമണസ്വഭാവത്തൊടെ
മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന
ഭീകര വസ്തുക്കളാണു ഫ്രീറാഡിക്കലുകൾ.
ജര,നര,തിമിരം,രക്തകുഴലുകളുടെ ഭിത്തിയുടെ
കട്ടികൂടൽ,കാൻസർ എന്നിവയ്ക്കെല്ലാം
കാരണം ഫ്രീ റഡിക്കലുകൾ.
പുക,വറക്കൽ,കരിക്കൽ,വേവിച്ച ശേഷം
തണിപ്പിക്കൽ എന്നിട്ടു വീണ്ടൂം ചൂടാക്കൽ,
വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണ ഇവയൊക്കെ
ഫീറാഡിക്കലുകളാൽ സമ്പന്നം.

ഞാനെഴുതിയിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിൽ ഒന്നായിരുന്നു.
മനോരമയ്ക്കു ശേഷം ലീഡർ പേജ് എനിക്കായി നൽകിയ
മറ്റൊരു ദിനപ്പത്രം.

ആന്റി ഓസിഡന്റ്,ഫ്രീ റാഡിക്കലുകൾ എന്നിവയെ കുറിച്ചു
പിന്നീട് ഞാൻ നിരവ്ധി തവണ,പല മാധ്യമങ്ങളിലൂടെ എഴുതി.

പക്ഷേ ഇന്നും പൊതുജനം ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ബോധമുള്ളവരല്ല.
എഴുതുന്ന മറ്റു ഡോക്ടർമാർ,
അവരിന്നുനൂറു അണക്കിനു വരും,
ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കാറുമില്ല.
കഷ്ടം എന്നല്ലാതെന്തു പറയുവാൻ?

ഒരു പക്ഷേ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നതാവാം
കാരണം.

രോഗങ്ങൾക്കു കാരണം ഫ്രീ റാഡിക്കലുകൾ.
രോഗം വരാതിരിക്കാൻ,രോഗവിമുക്തി പെട്ടെന്നു നേടാൻ
ആന്റി ഓസിഡന്റുകൾ.
പുതുപുത്തൻ പഴങ്ങളിലും പച്ചക്കറികളിലും
അവ പ്രകൃതിസൗഹൃദ രീതിയിൽ കൃഷി
ചെയ്തവയെങ്കിൽ ആന്റി ഓക്സിഡന്റുകൾ
ഇഷ്ടം പോലെ.

ചുരുക്കത്തിൽ പ്രകൃതി സൗഹൃദകൃഷി പ്രോൽസാഹിപ്പിക്കുക.
വീട്ടിൽ അടുക്കളത്തോട്ടം വേണം.
രാസവളം ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കരുത്.

എന്നാൽ.....
ആരോഗ്യം കൂടും.
രോഗപ്രതിരോധ ശക്തി കൂടും.
പകർച്ചപ്പനികളെ ഒഴിവാക്കം.
രോഗവിമുക്തി പെട്ടെന്നു കിട്ടും.
ഡോക്ടറെ കാണുന്നതൊഴിവാക്കാം.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും
ആരോഗ്യ-രോഗ ബോധവൽകരണകാര്യത്തിൽ
അതിപ്രധാനമായ അറിവാണു ഫ്രീറഡിക്കൽ,
ആന്റി ഓക്സിഡന്റുകൾ എന്നിവയെ കുറിച്ചുള്ളവ.
പത്തു പതിനെട്ടുകൊല്ലം മുൻപാണവയെ കുറിച്ചുള്ള
വിവരങ്ങൾ നാമറിയുന്നത്.ആന്റി ഓക്സിഡന്റുകളെ
കുറിച്ചു കേട്ട ഉടൻ അവയെ കുറിച്ചു കൂടുതലറിയാൻ
എന്റെ പതോളജി ഫ്രൊഫസ്സറും ഡോ.തങ്ക വേലുവിന്റെ
അരുമ ശിഷ്യനുമായ ഡോ.ബലരാമനുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിനു കാര്യമായ വിവരമൊന്നുമില്ല. ഇന്റർനെറ്റ്
നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല.ചിലമെഡിക്കൽ കമ്പനികളുമായി
ബന്ധപ്പെട്ട് ഞാൻ കുറെവിവരം ശേഖരിച്ചു.ഒരു ലേഖനം എഴുതി.
പന്തളം അർച്ചന ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ട് ആയിരികുന്ന
സമയം.കേരള കൗമുദി ദിനപത്രത്തിനാണയച്ചു കൊടുത്തത്.
അവർ പ്രാധാന്യത്തോടെ ലീഡർ പേജിൽ ലേഖനം നൽകി.
ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും.
ഞാനെഴുതിയിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിൽ ഒന്നായിരുന്നു.
മനോരമയ്ക്കു  ശേഷം ലീഡർ പേജ് എനിക്കായി നൽകിയ
മറ്റൊരു ദിനപ്പത്രം.
ആന്റി ഓസിഡന്റ്,ഫ്രീ റാഡിക്കലുകൾ എന്നിവയെ കുറിച്ചു
പിന്നീട് ഞാൻ നിരവ്ധി തവണ,പല മാധ്യമങ്ങളിലൂടെ എഴുതി.
പക്ഷേ ഇന്നും പൊതുജനം ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ബോധമുള്ളവരല്ല.എഴുതുന്ന മറ്റു ഡോക്ടർമാർ,അവരിന്നു
നൂറു അണക്കിനു വരും,ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കാറുമില്ല.
കഷ്ടം എന്നല്ലാതെന്തു പറയുവാൻ?
ഒരു പക്ഷേ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നതാവാം
കാരണം.
രോഗങ്ങൾക്കു കാരണം ഫ്രീ റാഡിക്കലുകൾ.
രോഗം വരാതിരിക്കാൻ,രോഗവിമുക്തി പെട്ടെന്നു നേടാൻ
ആന്റി ഓസിഡന്റുകൾ.
പുതുപുത്തൻ പഴങ്ങളിലും പച്ചക്കറികളിലും
അവ പ്രകൃതിസൗഹൃദ രീതിയിൽ കൃഷി
ചെയ്തവയെങ്കിൽ ആന്റി ഓക്സിഡന്റുകൾ
ഇഷ്ടം പോലെ.
ചുരുക്കത്തിൽ പ്രകൃതി സൗഹൃദകൃഷി പ്രോൽസാഹിപ്പിക്കുക.
വീട്ടിൽ അടുക്കളത്തോട്ടം വേണം.
രാസവളം ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കരുത്.
എന്നാൽ.....
ആരോഗ്യം കൂടും.
രോഗപ്രതിരോധ ശക്തി കൂടും.
പകർച്ചപ്പനികളെ ഒഴിവാക്കം.
രോഗവിമുക്തി പെട്ടെന്നു കിട്ടും.

Sunday, October 27, 2013

കേരള ചരിത്രം

കേരള ചരിത്രം
നമ്മുടെ,കേരളീയരുടെ,മലയാളികളുടെ
ചരിത്രം എഴുതിയവർ നിരവ്ധി.മാലി
എന്ന ബാലസാഹിത്യകാരന്റെ പിതാവു
സദസ്യതിലകൻ ടി.കെ,വേലുപ്പിള്ള മുതൽ
ഇങ്ങു വൈസ്ചാൻസലർ പദവി വരെ
എത്തിയ രാജൻ ഗുരുക്കൾ വരെ നമ്മുടെ
ചരിത്രം എഴുതി.എന്നാൽ രണ്ടുപേർ
തികച്ചും വ്യത്യസ്തമായ ചരിത്രം നമുക്കു
നൽകുന്നു.
പഴയ പി.എസ്.പി രാഷ്ട്രീയം ഉപേക്ഷിച്ചു
ചരിത്രകാരനായി മാറിയ വൈക്കം അംബിക
മാർക്കറ്റിൽ താമസ്സം ദളിതബന്ധു എൻ.കെ
ജോസ് അവരിൽ ഒരാൾ.
വേലുതമ്പിയും രാജാകേശവദാസനും രാജ
(അതേ രാജ്) ദ്രോഹികളായിരുന്നു എന്നു
സ്ഥാപിച്ച എൻ.കെ.ജോസ് ആണു നായർ
സമുദായത്തിലെ അംഗബലം ഈഴവ സമുദായത്തേക്കാൾ
കുറഞ്ഞു പോകാനുള്ള കാരണം കണ്ടെത്തിയതും.
രണ്ടുതവണകളിലായി വേലുത്തമ്പി ആയിരക്കണക്കിനു
നായർ യുവാക്കളെ കൊലയ്ക്കു കൊടുത്തു.

വ്യത്യസ്ഥനായ രണ്ടാമത്തെ കേരള ചരിത്രകാരൻ
ലൈബ്രേറിയൻ പദവിയിൽ നിന്നും ചരിത്രകാര
പദവിയിലേക്കു ഉയർത്തപ്പെട്ട വേലായുധൻ
പണിക്കശ്ശേരി.കേരളം സന്ദർശിച്ച വിദേശികളുടെ
എഴുത്തുകളിൽ നിന്നും കേരളചരിത്രം പുനർസൃഷ്ടിച്ച
ഗവേഷകൻ.
ഒരു പക്ഷേ ഡ്വാർട്ട് ബാർബോസാ എന്ന വിദേശിയുടെ
യാത്രാവിവരണം കണ്ടെത്താനായില്ലായിരുന്നുവെങ്കിൽ
"നായർ" എന്നു പറഞ്ഞാൽ ആർ എന്നു നമുക്കറിയാൻ
സാധിക്കുമായിരുന്നില്ല.

കേരള ചരിത്രം

കേരള ചരിത്രം
നമ്മുടെ,കേരളീയരുടെ,മലയാളികളുടെ
ചരിത്രം എഴുതിയവർ നിരവ്ധി.മാലി
എന്ന ബാലസാഹിത്യകാരന്റെ പിതാവു
സദസ്യതിലകൻ ടി.കെ,വേലുപ്പിള്ള മുതൽ
ഇങ്ങു വൈസ്ചാൻസലർ പദവി വരെ
എത്തിയ രാജൻ ഗുരുക്കൾ വരെ നമ്മുടെ
ചരിത്രം എഴുതി.എന്നാൽ രണ്ടുപേർ
തികച്ചും വ്യത്യസ്തമായ ചരിത്രം നമുക്കു
നൽകുന്നു.
പഴയ പി.എസ്.പി രാഷ്ട്രീയം ഉപേക്ഷിച്ചു
ചരിത്രകാരനായി മാറിയ വൈക്കം അംബിക
മാർക്കറ്റിൽ താമസ്സം ദളിതബന്ധു എൻ.കെ
ജോസ് അവരിൽ ഒരാൾ.
വേലുതമ്പിയും രാജാകേശവദാസനും രാജ
(അതേ രാജ്) ദ്രോഹികളായിരുന്നു എന്നു
സ്ഥാപിച്ച എൻ.കെ.ജോസ് ആണു നായർ
സമുദായത്തിലെ അംഗബലം ഈഴവ സമുദായത്തേക്കാൾ
കുറഞ്ഞു പോകാനുള്ള കാരണം കണ്ടെത്തിയതും.
രണ്ടുതവണകളിലായി വേലുത്തമ്പി ആയിരക്കണക്കിനു
നായർ യുവാക്കളെ കൊലയ്ക്കു കൊടുത്തു.

അപ്പോത്തിക്കിരി

അപ്പോത്തിക്കിരി
മകാരം മാത്യുവിനു മുമ്പു തന്നെ ചില
കൂട്ടക്ഷരങ്ങൾതുടർച്ചയായി വരുന്ന വാചകങ്ങൾ ഞങ്ങൾ കുട്ടികൾ
പറഞ്ഞു നടക്കുമായിരുന്നു.
ഉത്തമനായ മത്തായി മാപ്പിളയുടെ മൂത്തമകൻ
മാത്തുക്കുട്ടി മത്തി തിന്നു,പിത്തം പിടിച്ചു.
അപ്പോത്തിക്കിരി വന്നു,കുത്തിവയ്ച്ചു,ചത്തു പോയി
എന്നിങ്ങനെ.
നൂറ്റി മൂന്നാം വയസ്സിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഞങ്ങളെ
വിട്ടുപിരിഞ്ഞ പിതാവ് ചൊള്ളാത്തു ശങ്കരപ്പിള്ള
അയ്യപ്പൻ പിള്ളയ്ക്കു അപ്പോത്തിരി മാരെ കാണേണ്ടി വന്നത്
അവസാന വർഷം മാത്രം.എന്നാൽ പത്തെഴുപതുവർഷം മുൻപു
കൊടുങ്ങൂരിലുണ്ടായിരൂന്ന അപ്പോത്തിക്കിരിയെ കുറച്ചു
അദ്ദേഹത്തിന്റെ ചികിൽസാ സാമർത്ഥ്യത്തെ കുറിച്ചെല്ലാം
പറയുമായിരുന്നു.മകനും കൊച്ചു മക്കളും ഒരു കാലത്ത്
അപ്പോത്തിക്കിരികൾ ആകുമെന്നാഗ്രഹിച്ചോ,അറിയില്ല.
അപ്പോത്തിക്കിരിമാർ മാത്രമല്ല ദസ്സരർ മാരുമുണ്ടായിരുന്നു
പണ്ട് ഹൈറേഞ്ചു മേഖലയിൽ,ഡ്രസ്സർ(മരുന്നു വയ്പ്പുകാരൻ)
ഇൻന്നത്തെ നേർസിംഗ് അസ്സിസ്റ്റന്റ്.
ലണ്ടനിൽ ആണു അപ്പോത്തികിരികളുടെ ജനനം.1606 ല്
ലണ്ടൻ കമ്പനി ഓഫ് അപ്പോത്തിക്കിരീസ് രൂപവൽക്കരിക്കപ്പെട്ടു.
1815 മുതൽ അവർ നൽകുന്ന ലൈസൻസ് ഉള്ളവർക്കേ ചികിൽസ
നടത്താൻ കഴിഞ്ഞിരുന്നുള്ളു.5 കൊല്ലത്തെപരിശീലനം കഴിഞ്ഞാൽ
മാത്രമേ ലൈസൻസ് ലഭിച്ചിരുന്നുള്ളു.1670 മുതലുള്ള രജിസ്റ്റർ
ഇപ്പോഴും ലണ്ടനിൽ ലഭ്യം.പിതാവിന്റെ വിലാസം,ഗുരുവിന്റെ പേർ,
മാമോദീസാ മുക്കിയ ദിനം എന്നിവയെല്ലാം രേഖപ്പെടുത്തപ്പെട്ടു.
ഇന്നത്തെ ജനറൽ പ്രാക്ടീഷണേർസിന്റെ(ജി.പി) മുൻ ഗാമികൾ
ആയിരുന്നു അപ്പോത്തിക്കിരിമാർ.
മരുന്നുകൽ,സുഗന്ധതൈലം,പച്ചമരുന്നുകൾ,ഒറ്റമൂലികൾ,മറുമരുന്നുകൾ,
വാജീകരണമരുന്നുകൾ,അണുനാശിനികൾ,ടോണിക്കുകൾ,വിരേചന ഔഷധങ്ങൾ,
എന്നിവയുടെ എല്ലാം കണക്കുകൾ അപ്പോത്തിക്കിരിമാർ കൃത്യമായി
സൂക്ഷിക്കേണ്ടിയിരുന്നു.

മെഡിക്കൽ ജേർണലിസം മലയാളത്തിൽ

മെഡിക്കൽ ജേർണലിസം മലയാളത്തിൽ
1962 ലാണു കേരള കൗമുദി ദിനപ്പത്രത്തില്
പ്രസൂതികാശാസ്ത്രസംബന്ധമായി ഡോ.ജി.വേലായുധൻ
ഒരു ലേഖനപരമ്പര സാധാരണ വായനക്കാർക്കു
വേണ്ടി എഴുതി പ്രസിദ്ധീകരിക്കുന്നത്.ഞാനന്നു
തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഒന്നാം
വർഷഎം.ബി.ബി.എസ്സ് വിദ്യാർത്ഥി.മെഡിക്കൽ
കോളേജിലെ ജോലി രാജിവയ്ച്ചു ഡോ.ജി.വേലായുധൻ
എന്ന ഗൈനക്കോലജിസ്റ്റ് ഉള്ളൂരിനും പട്ടത്തിനും ഇടയിൽ
സ്വന്തമായി ജി.ജി ഹോസ്പിറ്റൽ തുടങ്ങിയ സമയം.
പരസ്യത്തിന്റെ ഭാഗമായി ഡോ.വേലായുധൻ എഴുതിയതാവാം.
അടിസ്ഥാന ഗൈനക്കോളജി പാഠപുസ്തപുസ്തകത്തിന്റെ
ഒരു സംക്ഷിപ്ത മൊഴിമാറ്റം.ഗർഭിണികൾക്കു വേണ്ടി
കാര്യമായ ബോധവൽക്കരണമോ,സ്വാനുഭവങ്ങളൊ
ഒന്നും ഇല്ലാത്ത ഒരു തനി മുഷിപ്പൻ ലേഖന പരമ്പര.
ഒരു മെഡിക്കൽ വിധ്യാർത്ഥി ആയിട്ടു പോലുമതു മുഴുവൻ
വായിക്കണമെന്നു തോന്നിയില്ല. തനി വിരസം.
പിൽക്കാലത്തെഴുതാൻ അതൊട്ടു പ്രചോദനവുമായില്ല.
ഡോ.വേലായുധന്റേതായി പിൽക്കാലത്തും അധികമൊന്നും
എഴുതികണ്ടില്ല.
1970 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്ന മനൊരോഗ
ചികിൽസാ വിദഗ്ധൻ ഡോ.ടി.ഓ.ഏബ്രാഹിമിന്റെ ലേഖനപരമ്പര
ആണു പിന്നീടുണ്ടായ ലേഖന പരമ്പര.നല്ല ശൈലി.ലളിതം.
എഴുതാൻ പ്രചോദനം തന്ന ലേഖന പരമ്പര.പിന്നീട് പുസ്തകമായി.
കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരിക്കേ ഡോ.
ടി.ഓ ഏബ്രഹാം ടൂട്ടറായി അവിടെ ഉണ്ടായിരുന്നു.കൂടെ ജോലി നോക്കി.
പിന്നീട് അമേരിക്കയിൽ പോയി.അവിടെ സ്ഥിരമായി.പിന്നീടൊന്നും
എഴുതി കണ്ടില്ല. ഫോയിഡ് കണ്ട ചില സ്വപ്നങ്ങൾ ഡോ.ടി.ഓ
കണ്ടതായി എഴുതി എന്നതൊഴിച്ചാൽ കുറ്റം പറയാൻ ഒന്നുമില്ല.
ഡോ.ടി.ഓ പുസ്തകം ഓ. പി യിൽ കൊണ്ടു വന്നു രോഗികളുടെ
ഇടയിൽ വില്പന നടത്താനും ശ്രദ്ധിച്ചിരുന്നകച്ചവടകണ്ണുള്ള മനോരോഗ
ചികിസകനായിരുന്നു.
എഴുപതുകളിൽ മാതൃഭൂമി പത്രത്തിൽ കോഴിക്കോട്ടു നിന്നും ഡോ.സി.കെ
രാമചന്ദ്രൻ രോഗങ്ങളും സംശയങ്ങളും എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചു.
നല്ല ശൈലി.ലളിതം.പ്രായോഗിക കാര്യങ്ങൾ,സ്വാനുഭവം.എഴുതാൻ കൂടുതൽ
പ്രചോദനം തന്ന ലേഖന പരമ്പര.ഒട്ടു വിരസത തോന്നാതെ,മുഴുവൻ വായിച്ചു
പോകാം.എൻ.ബി.എസ്സ് അതു പുസ്തകമാക്കി.
തുടർന്നു ഡോ.അബ്ദുൾ ഗഫൂറിന്റെ ലേഖനങ്ങൾ.അതേതെങ്കിലും പത്രത്തിൽ
വന്നിരുന്നുവോ എന്നു തീർച്ചയില്ല.പുസ്തകമാണു ആദ്യം ശ്രദ്ധയിൽ
പെട്ടത്.
ഇതിനിടയിൽ ജനയുഗം വാരികയിൽ ഡോ.ബാലകൃഷ്ണൻ തമ്പി,ഡോ.ഹരിദാസ്
വെർക്കോട്ട്,ഡോ.ടി.കെ സതീഷ് ചന്ദ്രൻ എന്നിവർ രോഗികളുടെ സംശയങ്ങൾക്കു
മറുപടി നകുന്ന പംക്തികൾ കൈകാര്യം ചെയ്തു.നേത്രരോഗ ചികിൽസ്കൻ ആയിരുന്ന
ഡോ.സതീഷ് ചന്ദ്രൻ നേത്ര രോഗങ്ങളെ കുറിച്ചു ലേഖന പരമ്പര എഴുതി പുസ്തകമാക്കി.
ഒരപകടത്തെ തുടർന്നു കൊല്ലം കാരനായ ഡോ.സതീഷ് ചന്ദ്രൻ അകാലത്തിൽ അന്തരിച്ചു.
കാസർഗോഡുകാരനായ ഡോ.ഹരിദാസ് വെർക്ക്ക്കോട് പിൽക്കാലത്ത് എഴുതിയതൊന്നും
കണ്ടിട്ടില്ല.

Saturday, October 26, 2013

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും
വൈദ്യശാത്രലേഖനങ്ങൾ സ്വന്തം പേരിൽ മാത്രമല്ല,
മറ്റുള്ളവരുടെ പേരിലും എഴുതിയിരുന്നു.ജനയുഗത്തിൽ
വന്നിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ
ചില മുതിർന്ന ഡോക്ടർ മാരുടെ ലേഖനങ്ങൾ കാമ്പിശ്ശേരിയുടെ
അഭ്യർത്ഥന മാനിച്ച് ഞാൻ തയാറക്കിയവ ആയിരുന്നു.
അവരുടെ ലേഖങ്ങൾ ഡോ.ബാബു പോൾ മോഡൽ
ആയിരുന്നു.ബാബു പോലിന്റെ ചില ലേഖനം മൻസ്സിലാകണമെങ്കിൽ
ഐ.ഏ.എസ്സ് മാത്രം പോരാ,എം.ഏ കൂടി വേണം.
ഉദാഹരണം മറ്റു ചിലയിടത്തു നൽകിയതിനാൽ ഒഴിവാക്കുന്നു.
ഈ പ്രൊഫശ്സറന്മാരുടെ ലേഖനം മെഡിക്കൽ വിദ്യാർഥികൾക്കോ
എന്തിനു മറ്റു ഡോക്ടർമാർക്കു പോലുമോ മനസ്സിലാഉമായിരുന്നില്ല.
എസ്സ്.എസ്സ്.എൽ.സി മാത്രം കഴിഞ്ഞവർക്കും മനസ്സിലാകുന്ന
ഭാഷയിൽ അതു മാറ്റി എഴുതേണ്ടി വന്നിരുന്നു.
പിൽക്കാലത്ത് 1981-83 കാലത്ത് തിരുവനന്തപുരത്ത് ബിരുദാനന്തരപഠനവും
തൈക്കാട് ഡ്ബ്ല്യൂ.ആൻഡ് സി ഹോസ്പിറ്റലിൽ ജോലിയും
ആയി ഇരിക്കുമ്പോൾ നിരവധി ഡോക്ടർ മാർക്കു വേണ്ടീ
ലേഖങ്ങളും റേഡിയോ പ്രഭാഷനങ്ങളും തയാറാക്കി കൊടുക്കേണ്ടി
വന്നു.അവരിൽ മിക്കവർക്കും നല്ല പ്രതിഫലം കിട്ടി.ഒരു ചായ
പോലും വാങ്ങി തന്നില്ല.
നല്ല പ്രതിഫലം തന്നത് തൈക്കാട് ഹോസ്പിറ്റലിലെ സൂപ്രണ്ട്
ആയിരുന്ന കുപ്രസിദ്ധ ഡോക്ടർ ഐറീൻ സ്കിന്നർ ആയിരുന്നു.
അവർക്കു വേണ്ടീ റേഡിയോ പ്രഭാഷണങ്ങൾ പലതു തയാറാക്കി.
ഏ.ഐ.ആർ നല്ല പ്രതിഫലം നൽകാറുണ്ട്.
അൻപതു തവണ ഞാൻ തന്നെ ഏ.ഐ.ആറിൽ പ്രഭാഷണം
നടത്തിയതാണല്ലോ.ഡോ.ഐറീൻ സ്കിന്നർ കാപ്പി പോലും
വാങ്ങി തന്നില്ല.
വർഷങ്ങൾ കുറേ കഴിഞ്ഞു.ഞാൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ.
സഹപ്രവർത്തകരിൽ മൂന്നു പേർ,ഒരു സർജൻ,ഒരു ഗൈനക്കോലജിസ്റ്റ്,
ഒരു പോലീസ് സർജൻ എന്നിവർ സർജനും ഗൈനക്കോളജിസ്റ്റും കൂടിയായ
എന്റെ ശത്രുക്കൾ.അവസരം വന്നാൽ ചതിക്കാൻ നോക്കിയിരിക്കുന്ന സമയം.
ഒരു രോഗിയുടെ ബന്ധുവിനെ കൊണ്ടു പരാതി അയപ്പിക്കുന്നു.
അന്വേഷണത്തിനു വന്നത് അന്ന വിജിലൻസ് ഡയറക്ടർ ആയി ഉയർന്നിരുന്ന
ഡോ.ഐറീൻ സ്കിന്നർ.മുൻപരിചയം ഉള്ളതിനാൽ കുഴപ്പം ഒന്നും
വരില്ല എന്നു ധൈര്യം ഉണ്ടായിരുന്നു.പരാതി ആകട്ടെ നിസ്സരവും.
ചിരിച്ചു കളിച്ചു ഐറീൻസ്കിന്നർ പോയി.
ഏതാനും ദിവസം കഴിഞ്ഞു കടലാസ്സെത്തി.
ഡോക്ടർ ശങ്കരപ്പിള്ളയുടെ രണ്ട് ഇങ്ക്രിമെന്റ് കട്ടു ചെയ്തിരിക്കുന്നു.
....പക്ഷേ പിൽക്കാലത്ത് ആ ഇങ്ക്രിമെന്റുകൾ തിരിച്ചു കിട്ടി.
കാരണം ഒരു ലേഖനം.

ശരീരം പ്രതിക്കൂട്ടിൽ

ശരീരം പ്രതിക്കൂട്ടിൽ
മലയാളത്തിലെ ചെറുതും വലുതും
ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നതും
അല്ലാതുള്ളതുമായ ഏതാണ്ടു നൂറിൽ
പ്പരം പത്രമാധ്യമങ്ങളിൽ വൈദ്യശാസ്ത്ര
പരമായും പ്രാദേശികചരിത്രപരമായും
ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എൻ.വി.കൃഷ്ണവാര്യർ,പ്രൊഫ.എസ്
ഗുപ്തൻ നായർ എന്നിവരുടെ പത്രാധിപത്യത്തിൽ
പുറത്തിറങ്ങിയ വിജ്ഞാങ്കൈരളിയിലായിരുന്നു
തുടക്കം.കൂടുതൽ എഴുതിയത് ജനയുഗം,മലയാള
നാടു വാരിക കളിൽ.അവ ഉൾപ്പടെ പത്തോളം
പ്രസിദ്ധീകരണങ്ങളിൽ തുടർച്ച്യയായി എഴുതി.വിജ്ഞാന
കൈരളിയിൽ 12 ലക്കം തുടർച്ച്യയായി.അതുപോലെ
ഗൃഹലക്ഷ്മിയിൽ ആദ്യ 12 ലക്കം.മാതൃഭൂമി ആരോഗ്യ
മാസിക തുടങ്ങുമ്പോൾ ഒരു പംക്തി നൽകി.നന്ദിപൂർവ്വം
നിരസ്സിച്ചു.ഡോ.ഇക്ബാലിനെ ഏൽപ്പക്കാൻ നിർദ്ദേശിച്ചു.
ഇക്ബാൽ നന്നായി കൈകാര്യം ചെയ്യുന്നു.
ഏറ്റവും കൂടുതൽ പ്രതിഫലം തന്നത് ജനയുഗം.കൃത്യമായ
കണക്കില്ല. ബിരുദാനന്തരപഠനകാലം.കാമ്പിശ്ശേരി ഇടക്കിടെ
കോട്ടയം പുഷ്പനാഥിന്റെ കയ്യിൽ ചെക്കു കൊടുത്തു വിടും.
ഒരു ലേഖനത്തിൻ ഏറ്റവും ഉയർന്ന പ്രതിഫലം തന്നത് വനിത.
ലക്കം പുറത്തിറങ്ങും മുമ്പു കോപ്പിയും ചെക്കും ലഭിച്ചിരിക്കും.
ആശുപത്രി മരണങ്ങളെ കുറിച്ചുള്ള സുദീർഘലേഖനം എഡിറ്റ്
ചെയ്യാതെ മുഴുവൻ അച്ചടിച്ചു.6 പേജ്.മണർകാടു മാത്യുവിനോടു
ഏറെ നന്ദി.
എഡിറ്റോറിയൽ പേജിൽ വൈദ്യ ശാസ്ത്രലേഖങ്ങൾ പ്രസിദ്ധീകരിക്കുന്ന
പത്രങ്ങൾ വിരളം.മാതൃഭൂമിയിൽ സി.കെ.രാമചന്ദ്രൻ,അബ്ദുൾ ഗഫൂർ
എന്നീ രണ്ടു പേർക്കതിനവസരം കിട്ടി.മനോരമയിൽ അതു വിരളം.
എന്നാൽ ശരീരം പ്രതിക്കൂട്ടിൽ എന്ന എന്റെ ലേഖനം നൽകിയത്
എഡീറ്റോറിയൽ പേജിൽ.
പെൻസിലിൻ കുത്തി വയ്പ്പുകളെ തുടർന്നുണ്ടായ ചില മരണങ്ങൾ
നാട്ടിൽ കോലാഹലങ്ങൾ ഉണ്ടാക്കിയ സമയം.മരുന്നു മാറിക്കുത്തി വച്ചതിനാൽ
എന്നൊകെയാവും വാർത്ത,ചിലയിടങ്ങളിൽ ഡോക്ടർ,നേർസ്,ഹോസ്പിറ്റൽ
എന്നിവയ്ക്കു ക്ഷതം വന്നു.
മരുന്നോ ഡോക്ടറോ നേർസോ ഹോസ്പിറ്റലോ അല്ല രോഗിയുടെ ശരീരത്തിന്റെ
പ്രത്യേകതയാൺ ഇത്തരം മരണങ്ങൾക്കു കാരണം എന്നു വ്യക്ത്മാക്കുന്ന
ലേഖനം.എന്റെ ഏറ്റവും നല്ല പത്തു ലേഖനങ്ങൾ തെരഞ്ഞെടുത്താൽ അതിൽ
വരുന്ന ഒരെണ്ണം.
ലേഖനം വന്നു ഏതാനും ദിവസം കഴിഞ്ഞപ്പോൾ പൊൻ കൂന്നം ഗുഡ്ഷെപ്പേർഡ്
ഹോസ്പിറ്റലിലെ ഡോ.കെ.ജെ.ജോൺ ഒരു ജോലിക്കാരൻ വശം അദ്ദേഹത്തിന്റെ
പുസ്തകങ്ങളുടെ കൊമ്പ്ലിമെന്ററി കോപ്പികളും ഒരു കത്തും കൊടുത്തു വിട്ടു.
തന്റെ ഹോസ്പിറ്റലിൽ ഒരു പെൻസിലിൻ കുത്തി വയ്പ്പു മരണം ഉണ്ടായി.
എരുമേലിയിൽ നിന്നുള്ള ഒരു രോഗി.നാട്ടുകാർ സംഘടിതമായി വന്നു ഹോസ്പിറ്റൽ
തല്ലി തകർക്കാൻ ഇരുന്ന ദിവസ്മായ്യിരുന്നത്രെ എന്റെ ലേഖനം വന്നത്.
എരുമേലി ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം.എന്നെ അറിയാവുന്നവർ.
അവർക്കു കാര്യം മൻസ്സിലായി.പ്രത്ഷേധം കെട്ടടങ്ങി.
കുറേ നാൾ കഴിഞ്ഞു ഒരു എരുമേലിക്കാരനോടു ഞാൻ ഈ കഥ പറഞ്ഞു.
അയാളുടെ മറുപടി.
അയ്യോ ഡോക്ടറേ,എരുമേലിക്കാരുടെ ധാരണ
ഡോ.ജോൺ സാറിനെകൊണ്ടു മനോരമയിൽ
എഴുതിച്ചു എന്നാ.

Friday, October 25, 2013

കഥകളും കഥാപാത്രങ്ങളും

കഥകളും കഥാപാത്രങ്ങളും നജീബിന്റെ കഥയെഴുതി,ആടുജീവിതം, കാശുവാരിയ ബന്യാമിൻ നജീബിനൊന്നും കൊടുത്തില്ല എന്നു അനുരാജ് മംഗളത്തിൽ. ഇടപ്പള്ളിയുടെ കഥ പാടിയ മദനൻ ചങ്ങൻപുഴ ഇടപ്പള്ളി കുടുംബത്തിനു വല്ലതും കൊടുത്തുവോ?  മലയപ്പുലയൻ ശൂരനാട്ടെ ഒരു കുടികിടപ്പുകാരനായിരുന്നു. ആ പാവത്തിനു ചങ്ങമ്പുഴ വല്ലതും നലിയോ? തോപ്പിൽഭാസിയുടെ നിരവധി കഥാപാത്രങ്ങൾ ശൂരനാടു പ്രദേശത്തു ജീവിച്ചിരുന്നവർ. പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്ന ഭാസി അവർക്കു വല്ലതും കൊടുത്തുവോ? നമ്മുടെ പിറവിയുടെ സംവിധായകൻ കൊടുത്തുവോ ഈച്ചരവാര്യർക്കു വല്ലതും. വയലാറിന്റെ ഭാര്യ ജീവിതസമരണകളിൽ വയലാർ മരിച്ച ശേഷം യേശുദാസ് തിരിഞ്ഞു നോക്കിയതേ ഇല്ല എന്നു പരിതപിച്ചു.അനുരാജ് ഇതു വല്ലതും കണ്ടുവോ? എങ്കിലും ബന്യാമിനു നജീബിനെ കാര്യമായി സഹായിക്കാമായിരുന്നു. വൈകിയില്ല; ഇനിയും സഹായിക്കാം. നന്ദി അതാർക്കും കാണിക്കാം.

Monday, October 14, 2013

UK-Kanam 3: അവിടെയും വരും മൊബിലിറ്റി ഹബ്ബ്

UK-Kanam 3: അവിടെയും വരും മൊബിലിറ്റി ഹബ്ബ്: അവിടെയും വരും മൊബിലിറ്റി ഹബ്ബ് ഗ്രേറ്റ് മാഞ്ചസ്റ്ററിലെ ഡമ്പ്ലിങ്ങ്ടണിലാണു പ്രശസ്തമായ ടാഫോർഡ് സെന്റർ എന്ന വ്യാപാരസമുച്ചയം(മാൾ), ജാ ഹീത്...