Saturday, November 18, 2023

വെള്ളാളപ്പഴമയും പെരുമയും

ഡോ .കാനം ശങ്കരപ്പിള്ള

9447035416

പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ യോഗ പ്രചരിപ്പിച്ച ,1876 -1909 കാലത്ത് ലോകത്തിൽ ആദ്യമായി തിരുവനന്തപുരത്തു തൈക്കാട് അവർണ്ണ -സ്വർണ്ണ പന്തിഭോജനം നടത്തിപ്പോന്ന , ഗുരുക്കന്മാരുടെ ഗുരു, ആചാര്യ ത്രയത്തിന്റെ ആചാര്യൻ, വെള്ളാള സമുദായത്തിന്റെ ആത്മീയ ആചാര്യൻ, ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ സമരിച്ചു കൊണ്ട് , VACF എന്ന സംഘടനയുടെ രക്ഷാധികാരിത്രയത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഏറെ സന്തോഷം ഉണ്ട് .

കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതിപുരാതന ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ, ആരാധകരായ വെള്ളാളർ.

പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി, ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ .

കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് ഏറെ പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആദ്യകാല അക്ഷരസൃഷ്ടാക്കൾ ആയിരുന്നു . വിദ്യ പകർന്നു നൽകിയ ആദ്യകാല കുടിപ്പ ള്ളിക്കൂട ആശാന്മാർ,എഴുത്തച്ഛന്മാർ ആയിരുന്നു. ദ്വി ഭാഷികൾ ആയിരുന്നു . അവരുടെ ഇടയിൽ ധാരാളം കരകൗശല വിദഗ്ദർ ഉണ്ടായി. രാജാക്കന്മാരിൽ നിന്നും “കണക്ക് “’സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ ആയിരുന്നു. നാരായം എന്ന എഴുത്തുകോൽ ആയിരുന്നു അവരുടെ ആയുധം . വിവാഹസമയത്ത് വരന് പെൺവീട്ടുകാർ ഓലയിൽ എഴുതാനുള്ള നാരായം സമ്മാനമായി നല്കിയിരുന്നവർ ആണ് വെള്ളാളർ . വെള്ളാളർ എല്ലാം ദയാലുക്കളായ ദാനശീലർ ആയിരുന്നു. അവർ അന്ന ദാതാക്കൾ ആയിരുന്നു . ഉച്ച നീച ഭേദമില്ലാത്ത സമഭാവനക്കാർ . ആദ്യമായി 1873 കാലത്ത് അവർണ്ണ സവർണ്ണ പന്തിഭോജനം ( ശിവരാജ യോഗി തൈക്കാട് ഇടപ്പിറവിളാകം വീട്ടിൽ ) നടപ്പിലാക്കിയവർ വെള്ളാളർ . കേരളനവോത്ഥാനത്തിന്റെ ഈറ്റില്ലം അഥവാ പിള്ളത്തൊട്ടിൽ ആയ “ജ്ഞാന പ്രജാഗരം” എന്ന സംവാദ കൂട്ടായ്മ 1876 ൽ തിരുവനന്തപുരത്തു തിരുമധുരപേട്ടയിൽ സ്ഥാപിച്ചവർ മനോന്മണീയം സുന്ദരൻ പിള്ള,ശിവരാജ യോഗി തൈക്കാട് അയ്യാവ് ഗുരു എന്ന ഗുരുക്കന്മാരുടെ ഗുരു അഥവാ ആചാര്യ ത്രയത്തിന്റെ ആചാര്യൻ, പേട്ട രാമൻപിള്ള ആശാൻ എന്ന മൂവർ സംഘം ആയിരുന്നു .

2015 ല്‍ എം. ആര്‍ .രാഘവവാര്യർ , കേശവന്‍ വെളുത്താട്ട് എന്നീ രണ്ടു കേരളചരിത്രകാരന്മാർ കൂട്ടായി എഴുതിയ “തരിസാപ്പള്ളി പട്ടയം” കോട്ടയത്തെ സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ചു . ഉപ്പു നിർമ്മിക്കുന്നവർ എന്നർത്ഥം വരുന്ന “എരുവിയർ” എന്ന പ്രാചീന പദം വായിച്ചെടുത്ത്,അതുവരെ രണ്ടായി കണ്ടിരുന്ന തരിസാ ചെമ്പു പട്ടയം, ഒന്നേ ഒന്ന് മാത്രം എന്ന് അവർ ഇരുവരും സ്ഥാപിച്ചു . അഭിമാനാർഹമായ കണ്ടെത്തൽ . പക്ഷെ പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളര്‍” , “നാലുകുടി വെള്ളാളർ”, “വേല്‍ കുല സുന്ദരൻ” ,”യശോദാ തപിരായി” എന്നീ പരാമർശങ്ങൾ ഒന്നും ഒന്നും പ്രസ്തുത കേരളചരിത്രകാരന്മാർ പഠന വിധേയമാക്കി കണ്ടില്ല .

പട്ടയത്തിലെ നഷ്ടപ്പെട്ട അഥവാ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്ന യഥാർത്ഥ അഞ്ചാം ഓലയെ കുറിച്ചവര്‍ മൗനം പാലിച്ചു .

1758-ല്‍ ഇന്ത്യയില്‍ വന്ന് ,ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പഠനം നടത്തിയ ഏബ്രഹാം ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ എന്ന പ്രഞ്ച് പണ്ഡിതനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ഗ്രന്ഥ കര്‍ത്താക്കള്‍ എഴുതിയത് ഇത്രമാത്രം . ”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ്‌ കാനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന ഒരു പട്ടയത്തിന്‍റെ ചുരുക്കവും അദ്ദേഹം (പെറോ ) കൊടുക്കുന്നുണ്ട്” .

എന്നാല്‍ ആ സാക്ഷിപട്ടിക അജ്ഞാതമായ കാരണത്താൽ തങ്ങളുടെ പഠനത്തിൽ പ്രസിദ്ധീകരിക്കാന്‍ ഗ്രന്ഥകര്‍ത്താക്കള്‍ തയാറായില്ല .

ഗുണ്ടര്ട്ടു സായിപ്പിനാൽ ക്രിസ്ത്യൻ പട്ടയം എന്നുവിളിക്കപ്പെട്ടു വരുന്ന പ്രാചീന തരിസാ പട്ടയം(സി .ഈ 849 ) “വെള്ളാള പട്ടയം” എന്നു മേലിൽ അറിയപ്പെടും എന്ന ഭീതി തന്നെ ആണ് കാരണം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് മലയാള ഭാഷയിൽ നാളിതു വരെ നടത്തിയ ഒരു പഠനത്തിലും യഥാർത്ഥ “വേള്‍നാടന്‍ “ അഥവാ വേണാടന്‍ ,വെള്ളാള സാക്ഷിപട്ടിക അച്ചടിച്ചു വന്നിരുന്നില്ല . ഫ്രഞ്ചിലുള്ള സെയിന്‍റ് അവസ്റ്റ(Zend Avesta, പാരിസ് 1771) വായിച്ചെടുക്കാന്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എഞ്ചിനീയറിംഗ് അദ്ധ്യാപകന്‍ ആയ,കമ്പ്യൂട്ടര്‍ വിദഗ്ദന്‍ കോഴ സ്വദേശി ശ്രീരാഗ് വിശ്വനാഥ പിള്ളയുടെ സഹായം തേടി.

അങ്ങനെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു വേണാടന്‍ വെള്ളാള പേരുകൾ വരുന്ന യദാർത്ഥ സാക്ഷിപ്പട്ടിക , ഇടയില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള സാക്ഷിപ്പട്ടിക, കയ്യില്‍ കിട്ടി. ഒരു കാര്യം ശ്രദ്ധിക്കുക. ഇന്നും കേരളസർക്കാർ മുദ്രയിൽ അയ്യൻ അടികൾ എന്ന വെള്ളാള ഇടയ വേണാട് രാജാവിന്റെ ആനമുദ്ര നില നിൽക്കുന്നു .

എൻജിനീയർ ശ്രീരാഗിനോടു വെള്ളാള സമുദായം എക്കാലവും കടപ്പെട്ടിരിക്കും.

2015 നവംബറില്‍ കോട്ടയം സി. എം. എസ് കോളേജില്‍ ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്ര കോണ്ഫ്രന്സില്‍, പ്രശസ്ത ചരിത്ര പണ്ഡിതന്‍ എം. ജി.എസ് നാരായണന്‍ മുഖ്യ സംഘാടകന്‍ ആയ കോണ്ഫ്രന്‍സില്‍, “തരിസാപ്പള്ളി പട്ടയത്തിലെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക” എന്ന പ്രബന്ധം ഈ ഗ്രന്ഥകാരന്‍ പവര്‍ പോയിന്റ് സ്ലൈടുകളുടെ സഹായത്തോടെ അവതരിപ്പിച്ചു.

അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ അടുത്ത് വര്‍ഷത്തെ കോണ്ഫ്രന്സില്‍ സാഹിത്യപ്രവര്‍ത്തക സംഘം പ്രകാശിപ്പിക്കും എന്നറിയിച്ചിരുന്നു.അതാണ് പതിവും .

പുസ്തകരൂപത്തില്‍ പ്രബന്ധങ്ങള്‍ മിക്കവയും അച്ചടിച്ചു വന്നു . എന്നാല്‍ എൻ്റെ തരിസാപ്പള്ളി പട്ടയ പ്രബന്ധം അജ്ഞാത കാരണത്താല്‍ അച്ചടി മഷി പുരണ്ടു കണ്ടില്ല.

മുതിര്‍ന്ന കേരള ചരിത്രപണ്ഡിതന്‍ ആയ എം ജി.എസ് നാരായണനെ വിവിധ കാരണങ്ങളാൽ മുഖം നോക്കാതെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതാവാം ഒരു കാരണം. ക്രിസ്ത്യൻ പട്ടയം മേലിൽ “വെള്ളാള പട്ടയം “അറിയപ്പെടും എന്നതാവാം മറ്റൊരു കാരണം .

എതായാലും പ്രബന്ധം അച്ചടിക്ക പ്പെടണം. പൊതുജനങ്ങള്‍ വായിക്കണം .പഠിക്കണം . സത്യം ചര്‍ച്ച ചെയ്യപ്പെടണം . അതിനായി വെള്ളാള ആർട്സ് ആൻഡ് കൾച്ചറൽഫൗണ്ടേഷൻ തയാറാക്കുന്ന ചരിത്ര പുസ്തകം ആണ് “തരിസാപ്പള്ളി പട്ടയത്തിലെ വെള്ളാളർ” അഥവാ “വെള്ളാള കുല പഴമയും പെരുമയും” .

അവതാരിക പ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ .ശശിഭൂഷൺ എഴുതുന്നു

പ്രസ്തുത പഠനം അടുത്ത ജനുവരിയിൽ പ്രകാശനം ചെയ്യപ്പെടും .

കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കേരള ചരിത്രകാരന്മാര്‍ എല്ലാം തന്നെ വടക്കുള്ള, മലബാര്‍ സ്വദേശികള്‍ ആണെന്ന് കാണാം. അവരാരും വേണാട്ടിൽ അല്ലെങ്കിൽ പഴയ തിരുവിതാം കൂറിൽ ജനിച്ചവർ അല്ല. അവര്‍ക്ക് “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തെ കുറിച്ച് ഒന്നും അറിയില്ല .അതിനാല്‍ “ആരാണീ വെള്ളാളര്‍?” എന്ന പേരിൽ ഒരു സുദീര്‍ഘ ലേഖനം തിരുവനന്തപുരം മണക്കാട്ട് നിന്നിറങ്ങുന്ന കിളിപ്പാട്ട് മാസികയില്‍ രണ്ടുലക്കങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു .

കേരളചരിത്രം എഴുതുമ്പോള്‍, അങ്ങ് മലബാറില്‍ ജനിച്ചു വളര്‍ന്ന ആധുനിക ചരിത്രകാരന്മാരുടെ രീതിശാസ്ത്രം, യൂറോ അഥവാ ക്രിസ്ത്യന്‍ കേന്ദ്രീ കൃതമെന്നത് മാറ്റി വടക്കന്‍ കേരള കേന്ദ്രീകൃതമായാല്‍ മാത്രം പോരാ . അത് തെക്കൻ ആയ് വംശ ആനമുദ്ര കേന്ദ്രിതമായില്ലെങ്കില്‍, ഒരു പാടു മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കപ്പെടും .

വെള്ളാളനായ കേരളപെരുമാളിന്റെ ഭരണകാലത്ത് ഇടയകുല അഥവാ യാദവ കുല ജാതനായ അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ്, വെള്ളാളനായ ഇളയരാജാവിനോടോപ്പം നല്‍കിയ,മാവേലിക്കരക്കാരൻ വെള്ളാള കുലജാതനായ സുന്ദരനാൽ വട്ടെഴുത്തിൽ വരയപ്പെട്ട , തരിസാപ്പള്ളി ശാസനത്തിന്‍റെ പഠനത്തില്‍ നമ്മുടെ ചരിത്രകാരന്മാർക്കു തെറ്റുപറ്റി .

ശബരിമല അയ്യപ്പനെ പഠിക്കുമ്പോള്‍,സഹ്യാദ്രിസാനുക്കളിലെ ഡസന്‍ കണക്കിന് ശൈവ (ശിവ-പാര്‍വ്വതി –പിള്ളയാര്‍ -മുരുക) ക്ഷേത്രങ്ങളുടെ ചരിത്രം പഠിക്കുമ്പോള്‍,മാവേലിയേയും മാവേലിപ്പാട്ടിനെയും മാവേലിക്കരയെയും പഠിക്കുമ്പോള്‍,സഹ്യാദ്രി സാനുക്കളിലെ സംസ്കാരത്തെ വിലയിരുത്തുമ്പോൾ നമ്മുടെ കേരള ചരിത്രകാരന്മാർ വെള്ളാളർ എന്ന ജനവിഭാഗത്തെ കണ്ടില്ല . മധുരയിൽ നിന്ന് കുടിയേറിയ തൊടുപുഴ വെള്ളാളർ സ്ഥാപിച്ച നാല്‍പ്പതോളം “മങ്കൊമ്പില്‍” ദേവീ ക്ഷേത്രങ്ങള്‍ ,എരുമേലി,കാഞ്ഞിരപ്പള്ളി ഈരാറ്റു പേട്ട എന്നീ പ്രദേശങ്ങളിലെ “പേട്ടകള്‍” ,”കാഞ്ഞിരപ്പള്ളി കച്ച” ,കാഞ്ഞിരപ്പള്ളിയിലെ കല്ലിൽകൊത്തിയ കവിത എന്നറിയപ്പെടുന്ന പ്രാചീന ഗണപതിയാർ കോവിലുകൾ ,കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രം ,ക്ഷേത്ര നടക്കല്ലിലെ മാവേലി ശാസനം ,ശബരിമല നായാട്ടുവിളി എന്നിവ പഠിക്കുമ്പോള്‍, കുളത്തൂപ്പുഴ ,അച്ചന്‍കോവില്‍,ആര്യങ്കാവ്,അച്ചൻകോവിൽ ,ശബരിമലഎന്നീ ശാസ്ത്രാക്ഷേത്രങ്ങൾ ,എരുമേലി കൊച്ചമ്പലം എന്ന അയ്യപ്പൻ കോവിൽ .എരുമേലി പുത്തൻവീട് എന്ന വെള്ളാള ഭവനം നിലയ്ക്കല്‍ .റാന്നി,പത്തനംതിട്ട, പന്തളം ,എരുമേലി വാവര്‍ പള്ളി ,എരുമേലി പേട്ട തുള്ളല്‍, കാഞ്ഞിരപ്പള്ളി ,പാലാ ,പൂഞ്ഞാര്‍ എന്നീ ദേശങ്ങളുടെ ചരിത്ര പഠനം എന്നിവ ഒഴിവാക്കി കേരളചരിത്രകാരന്മാർ വെള്ളാള സംഭാവന തമസ്കരിക്കുന്നു .

പാലാ എന്ന സ്ഥലനാമം പാലാത്തു ചെട്ടിയാർ എന്ന വർത്തക പ്രമാണിയിൽ നിന്ന് കിട്ടി .അവിടെ വെള്ളാളർ കൂടിയിരുന്നു പാടിയ സ്ഥലമാണ് വെള്ളാപ്പാട് .മീനച്ചിൽ ആറിനും പ്രദേശത്തിനും പേര് കിട്ടാൻ കാരണമായ മീനാക്ഷിയെ കൊണ്ടുവന്നത് മധുരയിൽ നിന്നും വന്ന വെള്ളാളർ . എരുമേലി കൊച്ചമ്പലം സ്ഥാപിച്ചതും വെള്ളാളർ . വർത്തക പ്രമാണിയുടെ മകൾ കണ്ണകിയെ കൂടെ കൊണ്ടുവന്നത് അഞ്ചുനാട് വെള്ളാളർ, ആര്യങ്കാവിൽ വെള്ളാളൻ പൂജാരിയായ കറുപ്പസ്വാമി കോവിൽ ഇന്നും ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു .വെള്ളാവൂർ വെള്ളാള ൻറെ ഊര് ആണല്ലോ .

തരിസാപ്പള്ളി ശാസനം മുന്‍ നിര്‍ത്തി പഠിക്കേണ്ടത്, എം ജി.എസ്സും ശിഷ്യരും ചെയ്തപോലെ, പശ്ചിമേഷ്യന്‍ (West Asian Maritime) സമുദ്ര വ്യാപാരശ്രുംഘല യെ കുറിച്ച് അല്ല,മറിച്ചു പൂര്‍വ്വേഷ്യന്‍ (East Asian maritime ചൈനീസ് –മലേഷ്യന്‍-ഫിജി-ശ്രീലങ്കന്‍ ) സമുദ്രവ്യാപര ശ്രുംഘലയെ കുറിച്ച് ആയിരിക്കണം. കാരണം കൊല്ലത്തും വേണാട്ടിലും നാട്ടുകാരായ വെള്ളാള വര്‍ത്തകര്‍ എന്ന പായ്ക്കപ്പല്‍(പടവുകൾ ) യാത്രികര്‍ ഒന്‍പതാം നൂറ്റാണ്ടില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു എന്നത് മറയ്ക്കപ്പെട്ട ചരിത്രം .കൊല്ലം ചിന്നക്കട എന്ന ചീനക്കടയുടെ ചരിത്രവും വെള്ളാള ചരിത്രം തന്നെ .

തരിസാപ്പള്ളി ശാസനത്തിലെ ആനമുദ്ര ഉള്ള നാടന്‍ വെള്ളാള സാക്ഷിപ്പട്ടികയുടെ പ്രസിദ്ധീകരണം നമ്മെ അതിനു സഹായിക്കും .

വെള്ളാളര്‍ സമൂഹത്തിനു നല്‍കിയ സംഭാവന മനസ്സിലാക്കാന്‍ ചരിത്രം പുനർ നിർമ്മിക്കപ്പെടണം . ചെങ്ങന്നൂർ ദേശാധിപതി ആയിരുന്ന വിറമിണ്ട നായനാര്‍ , വെള്ളാള കുലജാതനായ ശബരിമല അയ്യപ്പന്‍ ,അനന്തപുരിയിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം തട്ടിക്കൊണ്ടുപോകാൻ ടിപ്പുവിനെ അനുവദിക്കാതെ തിരിച്ചു വിട്ട വൈക്കം കണ്ണെഴം പത്മനാഭപിള്ള ,തെന്നിന്ത്യയിലെ ആദ്യ ശാസ്ത്രീയ ചരിത്രകാരൻ ആലപ്പുഴക്കാരൻ മനോന്മണീയം സുന്ദരന്‍ പിള്ള ,കേരളനവോത്ഥാനനായക കുലപതി ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ , നേതാജിയുടെ രാഷ്‌ടീയ ഗുരു “ജയ് ഹിന്ദ് “ചെമ്പകരാമന്‍ പിള്ള ,ഇന്ത്യയിൽ ആദ്യമായി ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ച ,സർക്കാർ ജീവനക്കാർക്ക് “ ടൈ൦ സ്കെയിൽ” നൽകിയ, പി.എസ് നടരാജപിള്ള, മോറൽ സായിപ്പിനെ കുത്തിക്കൊന്ന കാളിയാര്‍പുലി പുതിയവീട്ടില്‍ ശങ്കരപ്പിള്ളഎന്ന നെൽക്കർഷകൻ , വെള്ളാള മിത്രം എഡിറ്റർ,തിരുവിതാം കൂർ വെള്ളാള സഭ സ്ഥാപകൻ ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള ,

കേരള മുഖ്യ മന്ത്രി വരെ ആകേണ്ടിയിരുന്ന ആനിക്കാട് ഇളംപള്ളി കല്ലൂര്‍ രാമന്‍പിള്ള,കെ.ആർ ഗൗരി അമ്മയെ തെരഞ്ഞെടുപ്പിൽ കിടുകിടെ വിറപ്പിച്ച ,വയലാർ രവി ,ഏകെ ആന്റണി എന്നിവരുടെ രാഷ്‌ടീയ ഗുരു ചേർത്തല സുബ്രഹ്‍മണ്യം വക്കീൽ ,കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ആകേണ്ടിയിരുന്ന “എസ് .ആർ” എന്നറിയപ്പെട്ട പങ്ങപ്പാട്ടു വക്കീൽ എസ്. രാമനാഥപിള്ള എന്ന ശ്രീമൂലം പ്രജാസഭ മെമ്പർ (ശങ്കർ മോഹന്റെ മുത്തച്ഛൻ ),കെ.വി എം എസ് സ്ഥാപകൻ പി.എൻ .പിള്ള , മലനാട്ടിലെ ആദ്യ വ്യാപാര സമുച്ചയത്തിന് കമലാബസാർ എന്ന പേര് വരാൻ കാരണകാരിയായ കമലാലയം കമലമ്മച്ചേച്ചി ,മന്ദബുദ്ധികളായ കുട്ടികൾക്ക് പരിശീലനം നൽകാൻ ബാലവികാസ് കേന്ദ്രം സ്ഥാപിച്ച ഡോക്റ്റർ മിസ്സിസ് രാജം പി.ആർ എസ് പിള്ള തുടങ്ങി മണ്മറഞ്ഞു പോയ നിരവധി പ്രഗല്‍ഭ വെള്ളാളരുടെ ജിവിത കഥകള്‍ കേരളീയർ അറിയണം.പഠിക്കണം .

പ്രസ്ഥാന സ്ഥാപകൻ ചിദംബരം വല്ലാളർ സ്വാമികൾ , പ്രഥമ ഇന്ത്യൻ ധനകാര്യ മന്ത്രി ഷൺമുഖം ഷെട്ടി , പിൽക്കാല ധനമന്ത്രി ചെട്ടിനാട്ടിലെ രാജകുമാരൻ പി .ചിദംബരം, മദിരാശി കെ.കെ നഗർ ഫെയി൦ കലൈവാണർ എൻ .എസ് കൃഷ്ണൻ , എസ് പി പിള്ള ,നീലാ പ്രൊഡക്ഷൻസ് സുബ്രഹ്‍മണ്യം സത്യ സായ് പ്രൊഡക്ഷൻസ് പി ബി ആർ പിള്ള ,ശാസ്താ പ്രൊഡക്ഷൻസ് ശിവകുമാർ സുബ്രഹ്മണ്യം ,ആ മാധവൻ ,നീലപദ്മനാഭൻ ,ഏറ്റുമാനൂർ സോമദാസൻ ,എരുമേലി പരമേശ്വരൻ പിള്ള ,ബാലസാഹിത്യ കാരൻ ഉല്ലല ബാബു , സൂര്യ കൃഷ്ണ മൂർത്തി ,വെള്ളനാട് രാമചന്ദ്രൻ ,പാരിക്കാപ്പള്ളി കുടുംബചരിത്രകാരൻ ഡോ. നന്ത്യാട്ടു സോമൻ ,ഡോ .വി. സി. വേലായുധൻ പിള്ള, പത്മശ്രീ ഡോ .മാർത്താണ്ഡപ്പിള്ള ,പദ്മഭൂഷൺ ശിവതാണു പിള്ള മുതലായ വെള്ളാള പ്രതിഭകളെ ലോകം അറിയണം . ആദരിക്കണം . നൂറു കൊല്ലം മുൻപ്, 1924 ൽ, ആണ് ദ്രാവിഡ വെള്ളാള സംസ്കൃതിയായ ഹാരപ്പൻ നാഗരികത യെ സർ. ജോൺ മാർഷൽ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ് വഴി ലോകത്തിനു പരിചയപ്പെടുത്തി കൊടുത്തത് . സഖാവ് പി.ഗോവിന്ദപ്പിള്ള,ഇടുക്കി കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം വിലയ്ക്ക് വാങ്ങിയ പ്രമുഖ പ്ലാന്റർ മൈക്കിൾ കള്ളിവയൽ എന്നിവരുടെ ചരിത്ര പ്രൊഫസ്സർ മുംബൈ സെന്റ് സ്റ്റീഫൻസ് കോളേജ് ചരിത്ര അദ്ധ്യാപകൻ റവ .ഫാദർ എച്ച് .ഹേരാസ് ആണ് മോഹൻജോദാരയിലെ നഗരവാസികൾ വെള്ളാളർ ആണെന്ന് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പ്രബന്ധം നെറ്റിൽ കിട്ടും (വെള്ളാളാസ് ഓഫ് മോഹൻജൊദാരോ ). കൃഷി ,അജപാലനം ,വ്യാപാരം ,കപ്പൽ യാത്ര ,അക്ഷരവിദ്യ ,കരകൗശല വിദ്യകൾ ,പഞ്ഞിക്കൃഷി തുണി നെയ്ത്ത്, വസ്ത്ര നിർമ്മാണം ,കളിക്കോപ്പു നിർമ്മാണം ,പ്രതിമാനിർമ്മാണം ,മുദ്രനിർമ്മാണം ചതുരംഗക്കട്ട നിർമ്മാണം എന്നിവ സംഘ കാല മരുതം (നീർനില ) വാസികൾ ആയ വെള്ളാളർ കൈവശമാക്കി സംസ്കാര സമ്പന്നർ ആയി .അവരിൽ നർത്തകികൾ ഉണ്ടായി . ഉയർന്ന പടിഞ്ഞാറു വശങ്ങളിൽ (മുകളിൽ ഉള്ള “മേക്ക്” )അവർ സംരക്ഷണ കോട്ടകൾ (സിറ്റാഡൽ ) കെട്ടി. ഭരണ,പൂജാരി വർഗ്ഗം അവിടെ താമസിച്ചപ്പോൾ, കീഴെയുള്ള കിഴക്കു (കീഴ് ദിക്കിൽ )ദിക്കുകളിൽ സാധാരണ ജനം പാർത്തു പോന്നു . 4 x 2 x 1 അളവുകളിലുള്ള ചുട്ട മണ് കട്ടകളാൽ വെള്ളാളർ ബഹുനില മാളികകൾ കെട്ടി സ്ഥിരതാമസമാക്കി . കക്കൂസും കുളിമുറിയും ഉള്ള വീടുകൾ കെട്ടിയ വെള്ളാളർ മൂടിയ ഓടകൾ ഉള്ള അതി സുന്ദര നഗരങ്ങൾ നിർമ്മിച്ച് “നകരത്താർ” എന്നറിയപ്പെട്ടു .ഉയർന്ന തറകൾ നിർമ്മിച്ച് അവർ വീടുകൾ കെട്ടി .കുടിവെള്ളത്തിന് അരഞ്ഞാൺ കിണറുകൾ നിർമ്മിച്ചു . വലിയ പത്തായവും നീന്തൽ കുളവും ഉള്ള നഗരങ്ങൾ നിർമ്മിച്ചു .റോമുമായി കടൽമാർഗം കച്ചവടം നടത്തി അറബി നാണയങ്ങൾ സമ്പാദിച്ചു പൂഞ്ഞി യുള്ള കാളകളെ വളർത്തി മത്സരങ്ങൾ നടത്തിയും കോഴിപ്പോര് നടത്തിയും വിനോദിച്ചവർ ആയിരുന്നു ഹാരപ്പ ,മോഹൻജൊദാരോ എന്നിവിടങ്ങളിലെ വെള്ളാളർ .സമാധാന കാംഷികൾ ആയ അവർ വാളോ പരിചയോ ഉണ്ടാക്കിയില്ല .എന്നാൽ ചതുരംഗകട്ടകളും കളിക്കോപ്പുകളൂം നിർമ്മിച്ച് നൃത്തം ചെയ്തു ശീലിച്ചു പോന്നു ( മോഹൻജൊദാരോയിൽ നിന്ന് കിട്ടിയ ഡാൻസിംഗ് ഗേൾ പ്രതിമ കാണുക )

പിൽക്കാലം അവർ വൈഗ നദിക്കരയിലെ കീലടി എന്ന പ്രാചീന മധുരാപുരിയിലേക്കു കുടിയേറി .തിരുപ്പുറ കുന്ററ ത്തിനു നേരെ കിഴക്കാണ്‌ കീലടി എന്നത് ശ്രദ്ധിക്കുക .

വെള്ളാളർക്കു മരങ്ങളെ പോലെ വേരുകൾ ഇല്ല . കാലുകൾ ആണുള്ളത് .അതിനാൽ അവർ വീണ്ടും കേരളത്തിലേക്ക് ,സഹ്യാദ്രി സാനുക്കളിലേക്കു കുടിയേറി .

നദിക്കര അല്ലെങ്കിൽ പോലും അവർ ഉയർന്ന തറകളിൽ വീടുകൾ കെട്ടി . അവരിൽ നാട്ടുപേരിലും വീട്ടുപേരിലും അറിയപ്പെടുന്ന ധാരാളം വ്യക്തികൾ ഉണ്ടായി .ദ്രാവിഡ സമൂഹത്തിൽ ഇന്നും ആ രീതി നിലനിൽക്കുന്നു എന്ന് കണ്ടെത്തിയ നാമ ശാസ്ത്ര വിദഗ്ദൻ ആർ. ബാലകൃഷ്ണൻ, ഐ. ഏ .എസ്, ജേർണി ഓഫ് ഏ സിവിലൈസേഷൻ-ഹാരപ്പ റ്റു വൈഗ എന്ന പഠനം വഴി .

വെള്ളാളർ നെല്ലും കുരുമുളകും മഞ്ഞളും എള്ളും വെറ്റിലയും കൃഷി ചെയ്തു .അവർ മകരമാസത്തിലെ മകം നെല്ലിൻറെ പിറന്നാൾ ആയി ആഘോഷിച്ചു .കല്യാണക്കുറികളുടെ നാല് മൂലയിലും മഞ്ഞൾ പുരട്ടുന്നതു വെള്ളാള രീതി ആയിരുന്നു .കല്യാണത്തിന് ബന്ധുക്കളെ വെറ്റില പാക്കും ചുരുളും (നാണയം) വച്ച് ക്ഷണിക്കുന്നതായിരുന്നു വെള്ളാള രീതി.

കണക്കിലും വസ്തു അളവിലും അസാമാന്യ സാമർഥ്യം പ്രകടിപ്പിച്ചവർ വെള്ളാളർ .കണക്കു സ്ഥാനം ലഭിച്ചവർ എല്ലാം വെള്ളാളർ .നമ്മുടെ പ്രിയ എം .എൽ .ഏ,ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പൈതൃകഗ്രാമ പദവി നേടിത്തന്ന “വെള്ളാവൂർ” എന്ന വെള്ളാള ഊർ കണക്കു പത്മനാഭ പിള്ളയ്ക്ക് രാജാവ് ദാനമായി നൽകിയ പ്രദേശം ആയിരുന്നു .

വെള്ളാളരുടെ അറിയപ്പെടാത്ത ചരിത്രം കണ്ടെത്തി രേഖപ്പെടുത്തുക , വെള്ളാള യുവതലമുറയുടെ കലാസാഹിത്യ വാസനകൾ ,കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുക ,അവർക്കു വിദേശ ഭാഷകളിൽ ജ്ഞാനം നൽകുക ,വിദേശ ജോലികൾ നേടാൻ സഹായം നൽകുക , അവഗണിക്കപ്പെട്ട വെള്ളാള പ്രതിഭകൾക്കും ശ്രേഷ്ഠര്ക്കും അംഗീകാരം നേടി കൊടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളോട് കൂടി സ്ഥാപിതമായ സംഘടന ആണ് വെള്ളാള ആർട്സ് ആൻഡ് കള്ച്ചറല് ഫൗണ്ടേഷൻ (VACF).സംഘടനയുടെ സ്ഥാപക രക്ഷാധികാരി ആയിരുന്നു നെടുമങ്ങാട് സ്വദേശിയായിരുന്ന മുൻമന്ത്രി കെ.ശങ്കരനാരായണ പിള്ള .അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ വര്ഷം തോറും ഒരു പ്രമുഖ വെള്ളാളനു ഒരു ലക്ഷം രൂപയുടെ അവാർഡും ബഹുമതി പത്രവും നൽകി വരുകയാണ് .കഴിഞ്ഞവർഷം ലോകപ്രസിദ്ധ നൃത്യ ദൃശ്യകലാ സംഘാടകൻ കോട്ടയം തിരുനക്കരയിൽ ജനിച്ച സൂര്യ കൃഷ്ണമൂർത്തിക്കു കേരള ഗവർണർ അവാർഡു നൽകി . 1952 ൽ അഗ്നിബാധയാൽ ശബരിമല ക്ഷേത്രം നശിച്ചതിനെ തുടർന്ന് നടന്ന പുനഃപ്രതിഷ്ഠയ്ക്കായി വിഗ്രഹം നൽകിയ കമ്പം തേനിയിലെ പ്രമുഖ പി.ടി. ആർ കുടുംബത്തിനെ,മൂന്നുതലമുറകൾ ആയി തമിഴ് നാട്ടിൽ അധികാര കേന്ദ്രമായി തിളങ്ങുന്ന ശൈവ വെള്ളാള മുതലിയാർ കുടുംബത്തെ , കഴിഞ്ഞ വര്ഷം VACF ആദരിച്ചിരുന്നു .എരുമേലി ശബരിമല തീർത്ഥാടകർക്ക് സേവനം നൽകിയ അരഡസൻ വെള്ളാള ഡോക്ടർമാരെയും ആദരിച്ചിരുന്നു . മകരവിളക്കുകാലത്ത് എരുമേലി പരമേശ്വരൻ സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു .എരുമേലിയുടെ കൊച്ചുമകൾ ആദ്യ കെ .ഏ .എസ് യോഗ്യത നേടിയ പെൺകുട്ടിയെ, അനുമോദിച്ചു . ഈ വര്ഷം പ്രഭാഷകൻ വെള്ളനാട് രാമചന്ദ്രൻ ആയിരിക്കും . “അയ്യൻ അയ്യപ്പൻ എന്ന വെള്ളാളകുലജാതൻ “ എന്ന വിഷയം അവതരിപ്പിക്കും . ഈ വര്ഷം ബാലസാഹിത്യ രംഗത്തെ പ്രമുഖനായ വൈക്കം കാരൻ ഉല്ലല ബാബുവിന് കെ. ശ ങ്കര നാരായൺ പിള്ള പുരസ്‍കാരം ,ഒരു ലക്ഷം രൂപായുടെ അവാർഡ് നൽകപ്പെടുന്ന സന്തോഷ വേള ആണിത് .

അടുത്തവർഷം മനോന്മണീയം സുന്ദരംപിള്ള മെമ്മോറിയൽ അവാർഡ് ലോകപ്രസിദ്ധ വെള്ളാള നോവലിസ്റ്റ് നീല പത്മനാഭൻ എന്ന നീലകണ്ഠപ്പിള്ള പത്‌മനാഭ പിള്ളയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു .അദ്ദേഹത്തിന്റെ തലമുറകൾ, തെക്കൻ തിരുവിതാംകൂറിലെ ഇരണിയൽ പ്രദേശത്തെ വെള്ളാളരുടെ കഥ പറയുന്ന, തലമുറകൾ, ലോകത്തിലെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു . അദ്ദേഹത്തിന്റെ “പള്ളികൊണ്ടപുരം” അനന്തപുരിയുടെ കഥയാണ്. അതും ഏറെ പ്രസിദ്ധം .കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ .

ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശതാബ്ദി വര്ഷം - 2024- വിപുലമായ രീതിയിൽ ആഘോഷിക്കാൻ VACF ആഗ്രഹിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു . ഡോ .എം. ജി .ശശിഭൂഷൺ അവതാരിക എഴുതുന്ന “വെള്ളാളപ്പഴമയും പെരുമയും” എന്ന പഠനത്തിന്റെ പ്രകാശനം എല്ലാ ജില്ലകളിലും നടത്തപ്പെടും.

വെള്ളാള പ്രശ്നോത്തരി മത്സരം(ആയിരം ചോദ്യങ്ങൾ ) , പ്രസംഗ മത്സരം ,ഉപന്യാസ മത്സരം , ചിത്ര രചനാ മത്സരം , കവിതാ മത്സരം എന്നിവ ഗ്രാമ- ജില്ലാ -സംസ്ഥാന തലങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്നു. വെള്ളാള കുടുംബചരിത്രങ്ങൾ, പ്രമുഖ വെള്ളാളരുടെ ജീവചരിത്രങ്ങൾ എന്നിവ എഴുതിക്കാനും ഉദ്ദേശിക്കുന്നു .വെള്ളാള സംസ്കൃതി മനസിലാക്കാൻ മധുരയ്ക്ക് സമീപമുള്ള കീഴടി (കീലടി) മ്യൂസിയത്തിലേക്കുള്ള പഠന യാത്രകളും സംഘടിപ്പിക്കപ്പെടും .

സഘടനയ്ക്കു മൂന്നു രക്ഷാധികാരികൾ ആണുള്ളത് . ആഗോളപ്രസിദ്ധനായ പങ്ങപ്പാട്ടു ശങ്കർ മോഹൻ .നാലുതലമുറകൾ ആയി മലയാള സിനിമാ രംഗത്തു സംഭാവന നൽകിയ കുടുംബം ആണ്.1952 ൽ തിരമാല എന്ന ചലച്ചിത്രം നിർമ്മിച്ച കുടുംബം . കാഞ്ഞിരപ്പള്ളിയിലെ പങ്ങപ്പാട്ടു കുടുംബം .മൂന്നു തലമുറകളിലും ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങിയവർ .മദിരാശിയിൽ നിന്നും മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ടു വളർത്തിയെടുത്ത കാഞ്ഞിരപ്പള്ളിക്കാരൻ പി.ആർ എസ് പിള്ള അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ വെള്ളാളൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകൻ ശങ്കർ മോഹൻ KRNIVAS ഡയറക്ടർ ആയിരിക്കവേ ഉത്തരേന്ത്യൻ ബ്രാഹ്മണൻ എന്ന് തെറ്റിദ്ധരിക്കപ്പെട്ട് ക്രൂശിക്കപ്പെട്ടപ്പോൾ ജന്മ നാട് മണ്ണിൻമകനായ അദ്ദേഹത്തിന്റെ കൂടെ എന്ന സത്യം അവശേഷിക്കുന്നു .ചെങ്ങന്നൂർ അടൂർ പ്രദേശത്തെ ഉണ്ണിത്താന്മാർ കാഞ്ഞിരപ്പള്ളിക്കാർ ആയിരുന്ന വെള്ളാളവംശജർ ആണെന്ന ചരിത്രവും ജനം മനസിലാക്കിയില്ല .ആനത്താനം ചേരിക്കൽ ഉടമകൾ ആയിരുന്നു അവരുടെ പൂർവ്വികർ ഇടക്കരപ്പിള്ളമാർ . ശങ്കർ മോഹന്റെ മാതാവും ശ്രദ്ധേയ മായ സംഭാവന നൽകിയ മഹിള.ബുദ്ധിമാന്യമുള്ള കുട്ടികൾക്ക് വേണ്ടി ബാലവികാസ് കേന്ദ്രം എന്ന സ്ഥാപനം തുടങ്ങിയ നമ്മുടെ നാട്ടുകാരി .

ബിസിനസ് രംഗത്ത് ശ്രദ്ധേയനായ ഭരതൻ കരുണാകരൻ പിള്ള ആണ് രണ്ടാമത്തെ രക്ഷാധികാരി . മെഡിക്കൽ ജേർണലിസം മലയാളത്തിൽ പ്രചരിപ്പിക്കാൻ ചിലതെല്ലാം ചെയ്യാൻ കഴിഞ്ഞ ,ഇപ്പോൾ പ്രാദേശിക ചരിത്രത്തിൽ ചില കണ്ടെത്തലുകൾ നടത്തുന്ന, എനിക്കും ഈ സംഘടനയിൽ രക്ഷാധികാരി സ്ഥാനം സംഘടന നൽകി എന്നതിൽ അഭിമാനം ഉണ്ട് .സന്തോഷം ഉണ്ട് .

അങ്ങിനെ ഞങ്ങൾ മൂന്നുപേർ ശങ്കരനാരായണപിള്ള എന്ന അതികായകൻ ഒറ്റയാന്റെ മൂന്നു പിൻഗാമികളായി വെള്ളാള സമൂഹത്തെ സേവിക്കുന്നു .

വെള്ളാള ജനത ഞങ്ങൾക്ക് മാർഗ്ഗ നിര്ദദ്ദേശവും സഹായവും നൽകി വരുന്നു .

ഹാരപ്പൻ വെള്ളാള സംസ്കൃതി കണ്ടെത്തിയതിന്റെ ശത വാർഷിക ആഘോഷ ഭാഗമായി 2024 ഡിസംബറിൽ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് എരുമേലിയിൽ ആഗോള വെള്ളാള സമ്മേളനം (വെള്ളാള വേൾഡ് മീറ്റ് ) സംഘടിപ്പിക്കാനും VACF ആലോചിച്ചു വരുന്നു . എല്ലാവരുടെയും സഹായം സാദരം ക്ഷണിക്കുന്നു .

(2023 നവംബർ 26 നു ചിറക്കടവ് മണക്കാട് ദേവീക്ഷേത്ര ലൈബ്രറി ഹാളിൽ നടത്തപ്പെട്ട “കെ.ശങ്കര നാരായണപിള്ള സ്മാരക അവാർഡ്” ദാന ചടങ്ങിൽ VACF മുഖ്യ രക്ഷാധികാരി ഡോ കാനം ശങ്കരപ്പിള്ള നടത്തിയ അദ്ധ്യക്ഷ പ്രസംഗം . അവാർഡ് നേതാവ് -ബാലസാഹിത്യകാരൻ ഉല്ലല ബാബു . അവാർഡ് നൽകിയത്- ചീഫ് വിപ്പ് ഡോ എൻ ജയരാജ് . മുഖ്യ പ്രഭാഷണം- മുൻ ചീഫ് വിപ്പ് പി.സി ജോർജ് .)

Wednesday, October 11, 2023

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ

ഹാരപ്പയിൽ നിന്നും തമിഴ് നാട്ടിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കുടിയേറിയ വെള്ളാളർ എന്ന അതിപ്രാചീന ദ്രാവിഡ ജനസമൂഹ ഡോ .കാനം ശങ്കരപ്പിള്ള ,പൊൻകുന്നം

മൊബയിൽ :9447036416

ഈമെയിൽ : drkanam@gmail.com

കേരളത്തിലെ അതിപുരാതനമായ ദ്രാവിഡ ജനസമൂഹം ആയ വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും ഇല്ല എന്നത് ശരിയാണ് .

എന്നാല് അവയ്‌ക്കെല്ലാം മുൻപ് രചിക്കപ്പെട്ട പതിറ്റുപ്പത്ത് , (Ten Idylls),പുറനാനൂറ് ,അകനാനൂറ് തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മൃഗപരിപാലകരും ദേശ വിദേശ വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ ,നാഗരികരായ ,കരകൗശല വിദ്യക്കാരായ അക്ഷര ജ്ഞാനികളായ,വസ്ത്ര ധാരികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു.

കാടും മേടും നിറഞ്ഞ കുറിഞ്ഞി. കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട കൃഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ അഞ്ച് എണ്ണം .

നദീതടങ്ങളിലുള്ള “മരുത” നിലത്ത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടു കെട്ടി കൃ ഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്" എന്നറിയപ്പെട്ടു .

“പതിറ്റു പത്ത്” വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം കൃഷി ചെയ്തിരുന്നവര് "കാരാളര്". നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി. അവര് "വെള്ളാളര്" എന്നറിയപ്പെട്ടു.

അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്.

"നഗരത്തെ പോലെ സുന്ദരി"എന്ന ചിലപ്പതികാര ഉപമ കാണുക .( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ യൂടൂബ്‌ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU. വേദങ്ങളിലും ഇതിഹാസങ്ങളിലും നഗരങ്ങൾ ഇല്ല എന്നോർക്കുക .

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി.

Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ, Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ,ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി,മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക )1890 കളില് എഴുതി:-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്.

അതാകട്ടെ 1920 നു ശേഷവും.

മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട് .വേലനെ ,വേൽ മുരുകനെ ആരാധിക്കുന്നവർ മുഴുവൻ വെള്ളാളർ എന്നാണു റവ. ഫാദർ എച്ച്. ഹേരാസ് എന്ന ഇന്തോളജിസ്റ് പറയുന്നത് .

വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

2021 ൽ താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.

മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2023 അവസാനം ഒന്പതാം ഘട്ടം .മാർച്ചിൽ പതിനെട്ടു കോടി ചെലവഴിച്ചു സ്റ്റാലിൻ സർക്കാർ അവിടെ ഒരു മ്യൂസിയം സ്ഥാപിച്ചു ഖനനത്തിൽ കിട്ടിയ പുരാവസ്തുക്കൾ സംരക്ഷിച്ചു വരുന്നു .വെള്ളിയാഴ്ച അവധി ദിവസം .ഒരു ദിവസം മുഴുവൻ കാണാനുള്ള വക അവിടെയുണ്ട് ,ഫീസ് നിസ്സാരം .

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി(കീലടി ) പ്രാചീന മധുരാപുരി ആയിരിക്കണം. അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡയില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി . അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം .

4×2×1. അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകള്, നെയ്ത്ശാലകള്, മൂടിയ ഓടകള്,ജലസേചന ചാലുകള്, ജലസംഭരണികള്, വീടുകളിലെ ശുചി മുറികള്, ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങള്, അവയില് ആട്ടിന് കൊമ്പ് പേനകള് കൊണ്ട് തമിഴില് കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു.

തുണി നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങള്, അളവുതൂക്ക കട്ടികള് ,വിനോദ ഉപകരണങ്ങള്, അച്ചുകള് ,മുദ്രകള്,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകള് ,അറബി നാണയങ്ങള് എന്നിവ അക്കാലത്തെ കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന് കമ്മാള ദ്രാവിഡ വെള്ളാള സമൂഹത്തിന്റെ പഴമയും പെരുമയും കാട്ടുന്നു.വെള്ളാള കുലത്തിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരുന്ന പല വിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നും അവരുടെ ഇടയിൽ അവർണ്ണ സവർണ്ണ വ്യത്യാസം ഉണ്ടായിരുന്നില്ല എന്നും പ്രത്യേക ജാതിയും ഇല്ലായിരുന്നു എന്ന സത്യം മ്യൂസിയം നമ്മെ ഓർമ്മിപ്പിക്കുന്നു .

കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകള് കാണുക.കേള്ക്കുക. https://youtu.be/Zp18nG4mfa8 "ഹാരപ്പ മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം (റോജാ മുത്തയ്യ റിസേർച് ലൈബ്രറി ചെന്നൈ പ്രസിദ്ധീകരണം വായിക്കുക. https://youtu.be/NZI9SqRcMJc

എൻ്റെ പ്രിയ സ്നേഹിതൻ അന്തരിച്ച ശ്രീ എം ചിദംബരൻ പിള്ള.കണ്ണാട്ടു പറമ്പിൽ തയാറാക്കിയ വെള്ളാളരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും 1995 ജനുവരിയിൽ ചേർത്തല ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു .അതിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമല്ല .എൻ്റെ കൈവശമുണ്ടായിരുന്ന കോപ്പി എൻ്റെ പ്രിയ സുഹൃത്ത് ഹരികുമാറിന് നൽകി .ഹരികുമാർ ഇളയിടം ഇന്ദിരാ ജനാർദ്ധനൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ അനുവാദം വാങ്ങി ആ അപൂർവ ഗ്രൻഥം പുനഃ പ്രസിദ്ധീകരിക്കാൻ തയാർ ആയതിൽ എനിക്ക് ഏറെ സന്തോഷം .

വെള്ളാളർ എന്ന അതി പ്രാചീന ദ്രാവിഡ സമൂഹത്തെ കുറിച്ച് അവർക്കു പോലും കാര്യമായ വിവരമില്ല .വെള്ളാളർ എന്ന ദ്രാവിഡ സമൂഹത്തെ കുറിച്ച് വായനക്കാർക്കു മുൻപിൽ ഏതാനും ചില കാര്യങ്ങൾ അവതരിപ്പിക്കാൻ അവസരം തന്ന ശ്രീ .ഹരികുമാറിന് നന്ദി .

Saturday, September 23, 2023

കുടുംബത്തിൽ പിറന്നവനോ നിങ്ങൾ ? ================================== 9447035416 ഡോ .കാനം ശങ്കരപ്പിള്ള ആണെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ ഒരു ചെറുവിവരണം രേഖപ്പെടുത്തി സൂക്ഷിക്കണം എന്ന ആഗ്രഹം നിങ്ങൾക്കില്ലേ ? നിങ്ങളുടെ പിഗാമികൾ അത് വല്യ നിധി പോലെ കാത്തു സൂക്ഷിക്കും . ആരായിരുന്നു നിങ്ങളുടെ മുതിർന്ന കാരണവർ ? മക്കൾ ആരെല്ലാം ?അവരുടെ ബന്ധുക്കൾ ആരെല്ലാം ? നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ എഴുതി അയച്ചു തരുക. അടുത്ത ജനുവരിയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന “വെള്ളാളർ കുലം -പഴമയും പെരുമയും” എന്ന വെള്ളാള ചരിത്ര ഗ്രന്തത്തിൽ നിങ്ങളുടെ കുടുംബവും രേഖപ്പെടുത്തപ്പെടും . പഴയകാല ഫോട്ടോകൾ ,രേഖകൾ എന്നിവയും അയച്ചു തരുക . അവ നഷ്ടപ്പെടാതെ നമുക്ക് സൂക്ഷിക്കാം . ആദ്യ പതിപ്പ് കാലിക്കോ ബയന്റിങ് 300 കോപ്പികൾ മാത്രം . കവറുകളിൽ മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ പ്രമുഖ വെള്ളാളരുടെ ഫോട്ടോകൾ (മൊത്തം 50 -60 ഫോട്ടോകൾ ) അവരുടെ ലഘുജീവചരിത്രം ഉൾപ്പേജുകളിൽ . വേഗമാകട്ടെ ,ഇന്ന് തന്നെ എഴുതുക കഴിയും വേഗം അയച്ചു തരുക. രതീഷ് നാരായണൻ എം ഏ 8943 3244 11 Email :rathish1896@gmail.com ഡോ .കാനം ശങ്കരപ്പിള്ള 9447035416 ഇമെയിൽ: drkanam@gmail.com

Tuesday, June 06, 2023

കപ്പേല് രാജാവും ദൈവം കുഞ്ഞച്ചനും

കപ്പേല് രാജാവും ദൈവം കുഞ്ഞച്ചനും (കാനംഎഴുപതുവര്ഷംമുമ്പ്) ====================

ബാല്യകാല സമരണകളിൽ ഒളി മങ്ങാതെ നിൽക്കുന്നവരാണ് കാനത്തിലെ "കപ്പേല് രാജാവും" പിന്നെ "ദൈവം കുഞ്ഞച്ചനും". കൃഷ്ണവിലാസം (കപ്പയിൽ) കൃഷ്ണപിള്ള എന്ന കിട്ടിശ്ശാർക്കു നാട്ടുകാർ കൊടുത്ത ഓമനപ്പേരാണ് കപ്പേല് രാജാവ്. കൊടുങ്ങൂരിലേയ്ക്ക് താമസം മാറ്റിയ എന്നാൽ കാനം നാലാനിക്കുഴി കാവിനുഎതിരെ സ്ഥലം ഉണ്ടായിരുന്ന കുഞ്ഞച്ചനെ ദൈവം എന്നും കാനംകാർ വിളിച്ചുപോന്നു

കുന്നേപറമ്പിൽ എന്ന കുടുംബത്തിലെ അംഗം ആയിരുന്നു കൃഷ്ണവിലാസം കൃഷ്ണൻനായർ തുണ്ടത്തിൽ കുടുംബം വക സ്ഥലം,മ്ലാക്കുഴിയിൽ ആറുമുഖം പിള്ള,ചെറുകാപ്പള്ളിൽ ശിവരാമപിള്ളഎന്നിവരുടെ വീതത്തിലുള്ളസ്ഥലങ്ങളിൽ കുറേ വച്ചുപാതി വ്യവസ്ഥയിൽ ദേഹണ്ഡം ചെയ്യാൻ എടുത്ത കിട്ടുശ്ശാർ ആണ്കപ്പൽ രാജാവായി അറിയപ്പെട്ടത് . മ്ലാക്കുഴിയിൽ വകസ്ഥലത്തിൽ പകുതി കിട്ടുശ്ശാർക്കു കിട്ടി.എന്നാൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനാൽ ചെറുകാപ്പള്ളിൽ ശിവരാമപിള്ളയ്ക്ക് പാതിസ്ഥലം നൽകാതെ കിട്ടുശ്ശാർക്കു മുഴുവൻ സ്ഥലവും സ്വന്തമായി കിട്ടി കറുത്ത് കുറുകിയ ശരീരം ആദ്യ ഭാര്യയിൽ ഒരുമകൾ വടക്കേ പറമ്പില് താമസിച്ചു പോന്നു.

.രണ്ടാമത്തെ വിവാഹം നെടുംകുന്നത്ത് അഞ്ചുപേണ്മക്കളും നാല് ആണ്മക്കളും മൂത്തമകൻ നാണുനായർ അവിവിഹാതിനായ ഒരസുരവിത്തായിരുന്നു. രണ്ടാമൻ കുട്ടപ്പൻ നായർ. പ്രഭാകരൻ നായർ ഭാര്യ രാജമ്മയോടോപ്പം (ഇരുവരും അധ്യാപകർ )കുടുംബത്തിൽ താമസിക്കുന്നു. അനിയൻ(രാഘവൻനായർ )പുരയിടത്തിൽ രാഘവൻ നായരുടെ മകള് ചെല്ലമ്മയെ വിവാഹം കഴിച്ചു .ഇരുവരും അധ്യാപകർ മലബാറിലേക്ക് കുടിയേറി

മൂത്തമകൾ ജാനകിയമ്മയെ പരമേശ്വരൻ പിള്ള വിവാഹം കഴിച്ചു അവർ ചെറുകാപ്പള്ളിൽ താമസിച്ചു ലക്ഷിമികുട്ടിയെ പൊന്കുന്നത്ത് കുമാരൻ വക്കീൽ വിവാഹം കഴിച്ചു. പങ്കജാക്ഷി മുണ്ടക്കയത്തും ചിന്നമ്മയെ ആലപ്പുഴക്കാരൻ സോമൻ നായർ എന്ന വിമുക്ത െെഭടന് വിവാഹംകഴിച്ചു. ഇളയമകൾ രാജമ്മയെ ആനിക്കാട് മുൻഷി കൃഷ്ണൻ നായരും വിവാഹം ചെയ്തു കിട്ടുശ്ശാരുടെ ചില പരാമര്ശങ്ങള് ചില പ്രത്യാഘാതങ്ങള് ഉണ്ടാക്കിയിരുന്നു എന്ന് നാട്ടുകാര് കരുതി.അതിനാല് അദ്ദേഹത്തിന്റെ നോട്ടത്തില് പെടാതിരിക്കാന്. ശ്രദ്ധിച്ചിരുന്നു എന്നത് രസകരമായ ഓര്മ്മ.അത്തരം ചില കഥകളുണ്ടായിരുന്നു നാട്ടില് മഹാപിശുക്കൻ ആയിരുന്ന ദൈവം കുഞ്ഞച്ചൻ കൗപീനവും ഒറ്റത്തോർത്തുമായാണ് നടന്നിരുന്നത് കുബേരനായിരുന്ന ദൈവത്തിന്റെ കൊച്ചുമകളാണ് അൽഫോൻസ് കന്ണ്ണന്താണത്തിന്റെ ഭാര്യ

Saturday, May 27, 2023

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ?

വെള്ളാളർ എന്ന് പറഞ്ഞാൽ ആര് ? =================================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com
വെള്ളാളർ ആർ എന്നറിയാവുന്നവർ ഭൂമി മലയാളത്തിൽ വിരളം . തികച്ചും അപൂർവ്വം എന്ന് തന്നെ പറയാം .വെള്ളാളർക്കു പോലും അറിയില്ല .അതിനാൽഅവരിൽ മിക്കവരും സമുദായം പറയേണ്ട ആവശ്യം വന്നാൽ “പിള്ള”സമുദായം , കെ.വി .എം. എസ് അല്ലെങ്കിൽ ,നായർ ,അല്ലെങ്കിൽ എൻ. എസ് .എസ് എന്നെല്ലാം പറഞ്ഞു കളയും.എൻ്റെ പ്രിയ സുഹൃത്ത് ,കുറിച്യ പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമ പ്രവർത്തകൻ K.G Prasasu തുടങ്ങിയവർ വെള്ളാളരിൽ ചിലരുടെ നിറം കണ്ടാവണം വെള്ള നിറക്കാർ(ആൾക്കാർ ) എന്ന് പോലും സംശയിക്കുന്നു .സർക്കാർ ഡോക്ടർ ആയി ജോലി നോക്കും കാലം (1980-99) ചിലർ എന്നെ ഒരു നമ്പൂതിരി ആയി കണക്കാക്കിയിരുന്നു . തുറന്നു പറയട്ടെ, വെള്ളാളർക്കിടയിൽ നമ്പൂതിരി സംബന്ധം ഇല്ലായിരുന്നു . “അമ്മി ചവുട്ടി അരുന്ധതി കാണൽ “ എന്ന ആചാരം വിവാഹ സമയത്ത് നടത്തി അരുന്ധതിയെ നോക്കി പ്രതിജ്ഞ ഏകഭർതൃ പ്രതിജ്ഞ എടുക്കുന്നവർ ആയിരുന്നു വെള്ളാള വനിതകൾ( ചേർത്തല ചിദംബരം പിള്ള എന്ന അതിസുന്ദരൻ എഴുതിയ വെള്ളാളരുടെ ആചാരങ്ങൾ എന്ന കൃതി കാണുക ) വെള്ളാളർ എന്നാൽ “വെള്ള നിറമുള്ളവർ” എന്നല്ല ധരിക്കേണ്ടത് . അവരിലും ഇരുനിറ ക്കാരും എന്തിനു കരിപോലെ കറുത്തവരും ഉണ്ട് . തേർസ്റ്റൻ,രങ്കാചാരി (Castes and Tribes of South India Asian Paublications Madras Vol 7) വെള്ളം കൊണ്ട് കൃഷി ചെയ്യുന്നവർ വെള്ളാളർ എന്നെഴുതി വച്ച 1900 കാലം മുതൽ പലരും അത് ആവർത്തിക്കാൻ തുടങ്ങി .അപ്പോൾ, വെള്ളം ഇല്ലാതെ കൃഷി ചെയ്യാമോ എന്ന് ചിലർ (അന്തരിച്ച മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള എന്ന “ബ്രാഹ്മണ” വെള്ളാള കുലജാതൻ ചോദിച്ച ചോദ്യം ). മഴവെള്ളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്നവർ “കാരാളർ” എന്നും ജലസ്രോതസുകളിൽ നിന്ന് ചാനലുകൾ വെട്ടിയും തടയണ കെട്ടിയും ഹലം (ബലരാമന്റെ കലപ്പ) ഉപയോഗിക്കുന്നവരും “വെള്ളാളർ” എന്നും ചിലർ വ്യാഖ്യാനിച്ചു . ”വെള്ളായ്മ”(തമിഴിൽ കൃഷി ) നടത്തുന്നവർ വെള്ളാളർ എന്ന് മറ്റുചിലർ . വേൽ മുരുകനെ ആരാധിക്കുന്നവർ എന്ന് നസ്രാണി പുരോഹിതൻ ആയിരുന്ന ഫാദർ എച്ച് ഹേരാസ് (Vellalas of Mohonjodaro The Indian Historical Quarterly Vol XIC Calcutta !938 pp 245-255). വേള് ഭരണാധികാരികളുടെ “ആളർ”(കീഴാളർ ,അനുയായികൾ ) ആയിരുന്നു എന്ന് ചരിത്ര ശബ്ദനിഘണ്ടു കാരൻ ഇടപ്പള്ളി തമ്പുരാൻ പാരമ്പര്യം പേറുന്ന വസന്തസഖൻ(കാമദേവ സദൃശ്യൻ ) എന്ന കോളേജ് പ്രൊഫസ്സർ. ഇനിയും പലരും പലതും പറയും എഴുതും .ഇതാ ഇപ്പോൾ കുറിച്യരുടെ പിൻഗാമികൾ എന്ന് മാധ്യമ പ്രവർത്തകൻ K.G Prasadu ( ?K = Kurichyar) ഭാരത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിവരെ പോയും , ഹിമാചൽ പ്രദേശിൽ പോയും സിന്ധു നദീതടവും മധുരയ്ക്ക് സമീപം കീഴ (ല )ടിയിൽ പോയി ഇക്കഴിഞ്ഞ മാർച്ചിൽ (2023) അവിടെയുള്ള ഖനന പരിപാടികളും കണ്ടിരുന്നു . ഖനനത്തിൽ നിന്ന് കിട്ടിയ വസ്തുക്കൾ പ്രദർശിക്കുന്ന മ്യൂസിയവും കണ്ട ,പഠിച്ച വ്യക്തി എന്ന നിലയിൽ വെള്ളാളർ ആരെന്നു പരിചയപ്പെടുത്തട്ടെ .
സംഘ കാലഘട്ടത്തിൽ (ബി സി മുന്നൂറു മുതൽ സി.ഈ മുന്നൂറു വരെ എന്നായിരുന്നു പഴയ ധാരണ .എന്നാൽ അതിപ്പോൾ ബി സി അറുനൂറു വരെ പിന്നോട്ട് പോയിരിക്കുന്നു .ഇനിയും പിന്നോട്ടു പോകാം ) പെറുക്കി തീറ്റി ഒഴിവാക്കി കൃഷി ചെയ്യാൻ ഉറച്ചു 4 x 2 x 1 അനുപാതത്തിലുള്ള ചുടുകട്ട ഇഷ്ടികകളാൽ അതിസുന്ദരൻ വീടുകെട്ടി ,നദീതടങ്ങളിൽ (മരുതം തിണ എന്ന സംഘകാല ഭാഷ )സ്ഥിരതാമസമാക്കിയ സുന്ദരൻമാരും സുന്ദരികളും തുന്നിയ വസ്ത്രധാരികളും ആയിരുന്ന പരിഷ്കൃത ദ്രാവിഡ സമൂഹമാണ് വെള്ളാളർ.അവരുടെ സ്ത്രീകൾ കറപ്പും ചെമപ്പും നിറമുള്ള മണ്കലങ്ങളിൽ ഉടമകളുടെ പേരുകൾ മാൻ കൊമ്പാൽ “കീറി”യിട്ടിരുന്നു .പ്രാചീന തമിഴി (ബ്രഹ്മി )ലിപികളിൽ . ശുചിമുറികൾ ഉള്ള വീടുകൾ .ആധുനിക രീതിയിലുള്ള മൂടിയ ഓടകൾ .അരഞ്ഞാണമുള്ള കിണറുകൾ ,കളിപ്പാട്ടങ്ങൾ ,വിനോദത്തിനുള്ള ചതുരംഗ കട്ടകൾ .ഹാരപ്പയിൽ കണ്ടത് പോലുള്ള ചിത്ര മുദ്രകൾ അവയിൽ “പിള്ള” എന്ന ചിത്രാക്ഷരങ്ങൾ .അറബി നാണയങ്ങൾ .ഇരുമ്പിൽ തീർത്ത ആയുധങ്ങൾ ,സ്വർണ്ണ ജിമിക്കികൾ .നൂൽ നൂക്കാനുള്ള തക്ലി ,തയ്യൽ ഉപകരണം ,ടെറാക്കോട്ട ചിത്രങ്ങൾ ,ജെല്ലിക്കെട്ടിലെ “പൂഞ്ഞി” ഉള്ള കാളകളുടെ മോഡലുകൾ .നർത്തകിയുടെ പ്രതിമ ,? പശുപതി ,ദേവി എന്നിവരുടെ വിഗ്രഹങ്ങൾ , മുരുകൻ എന്ന മുദ്ര എന്നിവയെല്ലാം ഹാരപ്പയിൽ മാത്രമല്ല കീഴടിയിലും ധാരാളമായി കാണാം . അക്ഷര വിദ്യ കരസ്ഥമാക്കിയ സുന്ദര നഗരങ്ങൾ കെട്ടിപ്പൊക്കിയ സംസ്കാര സമ്പന്നർ ആയിരുന്ന വൈഗ ,സിന്ധു ഗംഗാ തടങ്ങളിൽ സംഘകാലത്തുണ്ടായിരുന്ന വെള്ളായമ് കാരായ വെള്ളാളർ എന്ന അതി പ്രാചീന പരിഷ്കൃത “നകരത്താർ “ സമൂഹം .ചെട്ടിനാട് വാസികൾ അവരുടെ പിന് ഗാമികൾ അവരാണ് വെള്ളാളർ .അതിൽ കറുത്തവർ വരും വെളുത്തവരും ഇരു നിറക്കാരും . ഹാരപ്പയിൽ നിന്നും വൈഗ നദീതടത്തിലേക്കു കുടിയേറിയ വെള്ളാളരുടെ ചരിത്രം കുലാലരുടെ (കുശവരുടെ ) സഞ്ചാരവീഥി (Potters Route ) മനസ്സിലാകണമെങ്കിൽ കൊങ്കു വെള്ളാളൻ ആയ ആർ .ബാലകൃഷ്ണൻ IAS ( Rtd Chief Secratary Odisha) എഴുതിയ ഗവേഷണ പ്രബന്ധം മനസ്സിരുത്തി വായിക്കണം.ഒന്നല്ല പലതവണ ( Journey of A Civilization- Harappa to Vaiga Roja Muthayya Reserch Library Publications,Chennai, Pages 324. Price Rs 2400 ) അവരിൽ കുലാലർ എന്ന ആദ്യ കാല വിഗ്രഹ -കല നിർമ്മാതാക്കൾ പൂജാരികൾ ആയിരുന്നു .മധുരമീനാക്ഷി കോവിലിലെ പൂജാരികൾ ബ്രാഹ്മണർ ഓടിക്കും വരെ കുലാല വെള്ളാളർ ആയിരുന്നു .നമ്മുടെ ഗോവിന്ദൻ മാഷിന്റെ പൂർവികർ .അവരിൽ നെയ്ത്തുകാരും തയ്യൽ കാറും ആശാരി മൂശാരി തച്ചൻ കൊല്ല ൻ പണിക്കാർ (ഐകമ്മാളർ എന്ന് പിക്കാലം വിളിക്കപ്പെട്ടവർ .അതിനു ശേഷം വിശ്വകർമ്മജർ എന്ന് വിളിക്കപ്പെട്ടവർ വെള്ളാളരെ ചിലർ വെള്ളാള പിള്ള മാർ എന്ന് വിളിക്കും . ചിലർ വെള്ളാള ചെട്ടികൾ എന്നും. മറ്റുചിലർ വെറും ചെട്ടികൾ എന്നും. ചിലർ കോണക ചെട്ടികൾ എന്ന് പോലും വിളിച്ചിരുന്നു . കൗപീന ധാരണം ആദ്യം തുടങ്ങി, നഗ്നത നെയ്തെടുത്ത തുണിയാൽ ആദ്യം മറച്ചുതുടങ്ങിയത് നദീതട വാസികൾ ആയിരുന്ന വെള്ളാളർ .അവർ നദീതടങ്ങളിൽ പഞ്ഞി മരം നട്ടു .പഞ്ഞി നൂലാക്കി .നൂൽ നെയ്ത കൗപീനം ഉണ്ടാക്കി . തുണി കൊണ്ട് നഗ്നത മറച്ചു തുടങ്ങി . നായർ പെൺകുട്ടികൾ 1900 കാലിൽ കവുങ്ങിൻ കൂമ്പാള ആണ് ഉടുത്തിരുന്നത് എന്നറിയണമെങ്കിൽ വിദ്യാനന്ദ തീർത്ഥ പാദസ്വാമികൾ ,പണ്ഡിറ്റ് സി .രാമകൃഷ്ണൻ നായർ എന്നിവർ ചേർന്നെഴുതിയ തീർത്ഥ പാദസ്വാമികൾ ജീവചരിത്രം രണ്ടാം ഭാഗം പുറം വായിക്കണം .ചിത്രങ്ങൾ കാണുക .ചട്ടമ്പി സ്വാമികൾ കൂമ്പാള ഉടുത്ത പെണ്കുട്ടിയുമൊത്ത് എടുത്ത കുടുംബചിത്രം പോലും ലഭ്യമാണ് . സംഘകാലത്ത് നെയ്ത്ത് തൊഴിലാക്കി മരുതം വെള്ളാളർ പിൽക്കാലം ചാലിയർ അഥവാ പത്മശാലിയർ ആയി എന്നതു ചരിത്രം . സംഘകാല മരുതം തുന്നൽക്കാർ പാണർ . അവർ സൂചി വെള്ളാളർ എന്നറിയപ്പെട്ടു .
ആദ്യകാല സ്വാതന്ത്ര്യ പോരാളി ,”ജയ്ഹിന്ദ്” മുദ്രാവാക്യം കണ്ടെത്തിയ ,നേതാജി സുഭാഷ് ചന്ദ്രബോസിന്റെ രാഷ്‌ടീയ ഗുരു “എംഡൻ “ചെമ്പകരാമൻ പിള്ള സൂചി വെള്ളാളർ വിഭാഗമായ പാണർ ആണത്രേ . അനന്തപുരിയിലെ വിക്ടോറിയാ ജൂബിലി ടൗൺ (വി. ജെ .റ്റി) ഹാളിനു ജയ്ഹിന്ദ് ചെമ്പകരാമൻ പിള്ളയുടെ പേര് നേടാനുള്ള എൻ്റെ ശ്രമത്തിനു തട ഇട്ടതു അനന്തപുരിയിലെ ചില ബ്രാഹ്മണ വെള്ളാള നേതാക്കൾ . .കവടിയാറിൽ അടിപൊളി സ്മാരകമുള്ള വെങ്ങാനൂർ കാരൻ മഹാത്മാ അയ്യങ്കാളിയ്ക്കു ചെമ്പകരാമന്റെ ജന്മ വീടിനു സമീപമുള്ള ഹാളിന്റെ പേരിൽ രണ്ടാം സ്മാരകം . പാവം പാണർ .അവരുടെ സങ്കടം ആരറിവാൻ ? നമ്മുടെ മുൻ മുഖ്യൻ പട്ടം താണുപിള്ള, മുൻആരോഗ്യ മന്ത്രി എൻ കെ ബാലകൃഷ്ണൻ , കായിക താരം പി.ടി ഉഷ,നടി കാവ്യാ മാധവൻ എന്നിവർ നെയ്ത്തുകാരായ മരുതം സമൂഹത്തിന്റെ (അവർ ചാലിയർ എന്നറിയപ്പെട്ടു ) പിൻഗാമികൾ ആവണം . നായന്മാരിൽ പതിനെട്ടോ ഇരുപത്തി ഒന്നോ ഉപജാതികൾ (നായർ ചരിത്ര ദൃഷ്ടിയിലൂടെ പുറം 143-148 ) ഉള്ളപ്പോൾ വെള്ളാളരിൽ നൂറ്റി അൻപതോളം ഉപവിഭാഗങ്ങൾ ഉണ്ട് .പൂർണ്ണ ലിസ്റ്റ് വിക്കിയിൽ ലഭ്യം . പക്ഷെ അവരെല്ലാം സംഘ കാലത്ത് ഒരേ പേരിൽ അറിയപ്പെട്ടു . വെള്ളാളർ അവരിൽ കർഷകർ ആ പേര് നിലനിർത്തി
ഇടയർ യാദവർ ആയി കോൽ കൈവശക്കാരായ അവർ കോൻ ആയി രാജാവ് .വേണാട് രാജാവ് ഉദാഹരണം . കച്ചവടത്തിന് പോയവർ ചെട്ടികൾ ആയി കാലം നിർമ്മിച്ചവർ കുലാലർ (കുശവൻ )ആയി നെയ്ത്തുകാരൻ ചാലിയൻ .തുന്നൽക്കാരൻ പാണൻ . കൽപ്പണി ചെയ്തവൻ കൊത്തൻ ആയി തട്ടിപ്പണി ചെയ്തവൻ ആശാരി മൂശാരി കൊല്ല ൻ ,തട്ടാൻ പ്രാണാപഹാരി (മീശപ്രകാശകൻ -ഭരതൻ പണ്ഡിതൻ ) എന്നിവരൊക്കെ മരുതം വാസികളായ വെള്ളാളരുടെ അവാന്തര വിഭാഗങ്ങൾ ആയിരുന്നു ഒരമ്മ പെറ്റ മക്കൾ ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം ഒരേ ഒരു കടവുൾ എന്ന് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ പറയാൻ കാരണം അതാണ് ശിവരാജയോഗികളുടെ ബൈബിൾ ആയ തിരുമൂലർ തിരുമന്ത്രം പറഞ്ഞ “ഒൻട്രെ കുലം ഒരുവനേ തൈവം .” ശ്രീനാരായണ ഗുരു അത് മലയാളത്തിൽ കവിത ആക്കി ശ്രീനാരായണീയർ അത് മുദ്രാവാക്യമാക്കി തിരുമന്ത്രം മറ്റൊന്ന് കൂടി പാടി ആൻ പേ ദൈവം ഇ ൦ ഗ്‌ളീഷുകാർ അത് GOD IS LOVE എന്നാക്കി കുമാരൻ ആശാൻ മലയാള മൊഴിമാറ്റം നടത്തി സ്നേഹമാണഖില സാരമൂഴിയിൽ തിരുമൂലർ തിരുമന്ത്രം ഇപ്പോൾ മലയാളത്തിൽ കിട്ടും .ഡി.സി ബുക്സ് അത് നൽകും വായിക്കുക , “ഭോഗവും ഭോഗവും യോഗികൾക്ക് ആവാം.” ( ശ്ലോകം 1491പുറം 457) യോഗികൾ കുടുംബജീവിതം നയിക്കണം എന്ന് പാടി തിരുമൂലർ . എത്രയോ വലിയ സത്യം . അയ്യാസ്വാമികൾ ചെയ്തത് കാണുക . ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അത് മനസിലാക്കിയില്ല

Tuesday, March 07, 2023

നവോത്ഥാന പേരുകൾ

ഡോ .കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com പച്ചക്കുതിര 2023 മാർച്ചു ലക്കത്തിൽ നവീകരണം എന്ന തലക്കെട്ടിനടിയിൽ “ഭാഷയിലെ നവോത്ഥാനങ്ങൾ” എന്ന പേരിൽ ഡോ .പി ഏ .അബുബക്കർ എഴുതിയ ലേഖനം താല്പര്യപൂർവ്വം വായിച്ചു .
സമുദായ നാമങ്ങളിൽ വന്ന നവോത്ഥാനം അദ്ദേഹം കാണാതെ പോയി .അടുത്തകാലത്ത് ചങ്ങമ്പു ഴ യുടെ “വാഴക്കുല” വീണ്ടും ചർച്ചാവിഷയമായി . ഇന്നായിരുന്നു ചങ്ങമ്പുഴ എഴുതുന്നു എങ്കിൽ അതിലെ പേരുകൾ അതുപോലെ ഉപയോഗിക്കുകില്ലാ .മലയ “ചേരമർ” തൻ മാടം എന്നോ മറ്റോ എഴുതേണ്ടി വരുമായിരുന്നു .
ഇന്ന് പുലയർ ഇല്ല; ചേരമർ . പറയർ ഇല്ല; സാംബവർ . മദിരാശിയിൽ ആദിദ്രാവിഡര് കുറവർ ഇല്ല; സിദ്ധനർ കമ്മാളർ ഇല്ല; വിശ്വകർമ്മജർ ശൂദ്രർ ഇല്ല; നായർ മുക്കുവർ ഇല്ല; ധീവരർ കണിയാൻ ഇല്ല; ഗണകൻ കൊങ്ങിണികൾ ഇല്ല;ഗൗഡ സാരസ്വത ബ്രാഹ്മണർ പണ്ടാരങ്ങൾ ഇല്ല; വീരശൈവർ . വന്നിട്ടും പോയിട്ടും പണ്ടത്തെ തരിസാപ്പള്ളി പട്ടയത്തിൽ (സി ഈ 849)പറഞ്ഞിരുന്ന വെള്ളാളരും (“പൂമിക്കു കരാളർ” ) ഈഴവരും മാത്രം അവരുടെ തനതു പേരുകൾ ഉപയോഗിക്കുന്നു . ഹാരപ്പ ,മോഹൻജൊദാരോ എന്നീ “മരുതം” തിണകളിൽ “വെള്ളായ്മ”(കൃഷി ) നടത്തിയിരുന്ന വെള്ളാളർ ഗംഗാതീരം വഴി തമിഴ് നാട്ടിലെ നദീതടങ്ങളിലും അവിടെ നിന്ന് പലവഴികളിലൂടെ പല കാലങ്ങളിൽ കേരളത്തിലേക്ക് കുടിയേറിയ കർഷക- അജഗോ പാലക -വണിക സമൂഹം . അവർ തങ്ങളുടെ പേരിൽ അഭിമാനം കൊള്ളുന്നു. അവർ പേര് മാറ്റില്ല .
ഈഴത്തു നാട്ടിൽ നിന്നും പാവഞ്ചി വഴി തേങ്ങയുമായെത്തിയ ഈഴവരും (സിംഹളരും) അവരുടെ പേരിൽ അഭിമാനിക്കുമ്പോൾ മറ്റുള്ളവർ, “നവീകരണം വഴി” പേരുകൾ പരിഷകരിച്ചു .