Sunday, October 31, 2010

Who is missing?

 


All these Keralites appear in stamps;
but not the First and the Great Social Reformer of Kerala,
namely MAHAGURU SIVARAJAYOGI THYCAUD AYYSVAMIKAL,
who introduced Panthibhojan(interdining) 140 years back
in Thycaud,Trivandrum.
Posted by Picasa

Friday, October 29, 2010

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍

തൊടുപുഴയിലെ പ്രാചീനക്ഷേത്രങ്ങള്‍
തൊടുപുഴ ടൗണില്‍ നിന്നു രണ്ടു കിലോമീറ്റര്‍ കിഴക്കുമാറി ഗ്രാമ്യഭംഗി നിറഞ്ഞ ഒരു കുന്നില്‍
ഒരു തോടിനടുത്തായി മുതലിയാര്‍ മഠം എന്ന പ്രാചീനക്ഷേത്രം നിലകൊള്ളുന്നു.
അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ തന്റെ രാജ്യത്തെ
18 നാടുകളായി തിരിച്ച് അനന്തരാവകാശികള്‍ക്കും സാമന്തന്മാര്‍ക്കും നല്‍കി മക്കത്തേക്കു
പോയി അന്നാണൈതീഹ്യം.ഈ 18 നാടുകളില്‍ ഒനായിരുന്നു കീഴ്മലൈനാട്.ഈ
ചെറുരാജ്യത്തിന്റെ രാജ്യധാനി കാരിക്കോട് ആയിരുന്നു.കീഴ്മലനാടിലെ കുരുമുളകും മറ്റു
വനവിഭവങ്ങളുംലോകപ്രസിദ്ധമായിരുന്നു.പാണ്ഡ്യരാജാക്കന്മാരുടെ സാമന്തന്മാരായിരുന്നു
കീഴ്മലനാട്ടിലെ ആദ്യഭരണാധികാരികള്‍.പിന്നീടീ രാജ്യം വെമ്പൊലി നാട്ടിലും അതിനുശേഷം
വടക്കും കൂറിലുംലയിച്ചു.

കീഴ്മലനാട്ടിലെ ആദ്യകാല പടനായകന്മാരും സൈന്യവും അരയസമുദായത്തില്‍ പെട്ടവരായിരുന്നു.
ഏതോ ഒരു കീഴ്മലനാടരചന്‍ തന്റെ പടനായകനുമായി ഇടഞ്ഞു.അയാളെ കീഴടക്കി
ഓടിക്കാന്‍ രാജാവ് നാഞ്ചിനാട്,വേണാട് പ്രദേശങ്ങളില്‍ നിന്നു വെള്ളാളരായ പടയാളികളെ
കൊണ്ടു വന്നു. അവര്‍ അരയ സൈന്യത്തെ തോല്‍പ്പിച്ച് മലകയറ്റി.അവര്‍ പിന്നീട് മലാരയര്‍
ആയി അറിയപ്പെട്ടു..വെള്ളാളരെ കൊണ്ടുവരാന്‍ ചുമതപ്പെടുത്തിയത് കൊച്ചി രാജ്യത്തിലെ
കരുവേലിപ്പടിയ്ക്കു സമീപം ഉണ്ടായിരുന്ന മുതലിയാര്‍ തെരുവില്‍ താമസ്സിച്ചിരുന്ന ഒരു മുതലിയാരെ
ആയിരുന്നു.ഈ മുതലിയാര്‍ പിന്നീട് ധാരാളം വെള്ളാളരായ കച്ചവടക്കാരെ കൂട്ടിക്കൊണ്ടു വന്നു.
അവര്‍ കാരിക്കോട് പ്രദേശത്തെ പേട്ടത്തെരുവില്‍ വ്യാപാരം നടത്തി സമ്പന്നരായി.പ്രധാന
മലഞ്ചരക്കുവ്യാപാരികളും രത്നവ്യാപാരികളും വസ്ത്രവ്യാപാരികളും വെള്ളാളര്‍ ആയിരുന്നു

Friday, October 22, 2010

Tuesday, October 19, 2010

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും

ശബരിമല അഗ്നിബാധയും സീ.കേശവന്റെ അഭിപ്രായപ്രകടനവും
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന ശബരിമല അഗ്നിബാധയെ തുടര്‍ന്ന്‍ അന്നത്തെ
തിരുക്കൊച്ചി മുഖ്യമന്ത്രി ശ്രീ.സി.കേശവന്‍ പറഞ്ഞ അഭിപ്രായത്തെ പിന്തുടരുന്നവര്‍ സഖ്മൂഹത്തില്‍ കുറവല്ല എന്നു
മാത്രുഭൂമി ആഴ്ചപ്പതിപ്പു 88:33 ലക്കം വായനക്കാരുടെ കത്തില്‍ ചിറയിന്‍ കീഴ് ആര്‍.പ്രകാശന്‍.അഭിപ്രായപ്രകടനത്തെ
തുടര്‍ന്ന്‍ സി.കേശവനും കുട്ംബത്തിനും ഉണ്ടായ ദുരന്താനുഭവങ്ങള്‍,അഗ്നിഭാധയുടെ സൂത്രധാരന്‍ എന്നു നാട്ടുകാര്‍ പറയുന്ന
കാഞ്ഞിരപ്പള്ളിക്കാരന്‍ വന്മുതലാളിയുക്കു വന്ന വന്വീഴ്ച എന്നിവയെകുറിച്ച് ശ്രീ .പ്രകാശന്‍ ഒന്നുകില്‍ അജ്ഞന്‍,അല്ലെങ്കില്‍
അവ വായനക്കാരില്‍ നിന്നു മറച്ചു വയ്ക്കുന്നു.അഗ്നിക്കിരയായ ക്ഷേത്രം വര്‍ഷം തോറും കൂടുതല്‍ കൂടുതല്‍ വിശ്വാസികളെ
ആകര്‍ഷിക്കുന്നു.പരസ്പരം കൊമ്പുകോര്‍ത്തു പോരാടിയ അംബാനിമക്കളെ ഒരുമിപ്പിക്കാന്‍ മാതാവു ശബരിമല ദര്‍ശനം
നടത്തി വിജയം വരിക്കുന്നു.വിശ്വാസികളുടെ എണ്ണം എങ്ങിനെ കൂടാതിരിക്കും.?

Monday, October 11, 2010

രണ്ടു സ്വപ്നമാര്‍

Dr.P.S.Rajalakshmi,Dr.Saramma Kuryan,Myself with Staff of Ob-Gyn Unit,THQ Hospital,Vaikom(1978)

രണ്ടു സ്വപ്നമാര്‍

ഒരിക്കലും മറക്കാനാവാത്ത രണ്ടു പെണ്‍കുട്ടികളുണ്ട്.
രണ്ടു പേര്‍ക്കും ഇന്നു മുപ്പത്തില്‍പ്പരം വയസ്സ്.
രണ്ടുപേരും വൈക്കം താലൂക്ക് ആശുപത്രിയില്‍ ജനിച്ചവര്‍.
രണ്ടു പേരും സ്വപ്നമാര്‍.രണ്ടു പേരും വിവാഹിതരായി
അമ്മമാരായി കാണണ.
ഒരാള്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി.പാലക്കാട്ട്.
ഓണത്തിനും വിഷുവിനും ഗ്രീറ്റിങ്സ് അയക്കും.
ഇടയ്ക്കിടെഈ-മെയില്‍ അയയ്ക്കും.
രണ്ടു കുട്ടികള്‍.അവരുടെ ഫോട്ടോയും
അയച്ചു തന്നിരുന്നു.

വൈക്കം ബസ്സ്റ്റാന്‍ഡിനു
സമീപമുണ്ടായിരുന്ന പടിഞ്ഞാറെ മറ്റപ്പള്ളില്‍
രണ്ടാമത്തെ സ്വപ്നയെ ക്കുറിച്ചുള്ള
വിവരം അറിഞ്ഞിട്ടു കുറെ വര്‍ഷങ്ങളായി.
വാസുദേവന്‍-സരസമ്മ
ദമ്പതികളുടെ മകള്‍.1977 മെയ് 14 ന് അത്യപൂര്‍വ്വമായ ഒരു
ശസ്ത്രക്രിയയിലൂടെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു
അവളുടെ ജനനം.ഗര്‍ഭപാത്രത്തിനു വെളിയില്‍ ബ്രോഡ്ലിഗമെന്‍റ്
എന്ന സഞ്ചിയില്‍ വളര്‍ന്ന അപൂവര്‍വ്വ ശിശു.4 വര്‍ഷങ്ങള്‍ക്കു
ശേഷം ഇവളുടെ മെഡിക്കല്‍റിപ്പോര്‍ട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍
ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.കോഴിക്കോ​ട്ടു വച്ചു നടന്ന ഗൈനക്കോളജി
കോണ്‍ഫ്രന്‍സിലും അവതരിപ്പിക്കപ്പെട്ടു.തുടര്‍ന്ന്‍ അവളുടേയും അമ്മയുടേയും
ചിത്രം മനോരമ- മാത്രുഭൂമി പത്രങ്ങളില്‍ മുന്‍പേജില്‍ അച്ചടിച്ചു വന്നു.

Broadligament Svapna

ലോകത്തില്‍തന്നെ വളരെ അപൂര്‍വ്വം .ജീവിച്ചിരിക്കൂന്ന ഒരു പക്ഷേ ഇത്തരത്തിലെ ഏക
വ്യക്തി.അള്‍ട്രാസൗണ്ട് പരിശോധന വ്യാപകമായതോടെ ഇനിയും ഇത്തരം
കേസ്സുകള്‍ ഉണ്ടാകാനിടയുമില്ല.

പാലക്കാടുകാരി സ്വപ്നയുടെ അമ്മയ്ക്കു ഗര്‍ഭം തുടരെത്തുടരെ അലസ്സിപ്പോയിരുന്നു.

"Shorodkar"Svapna

ഗര്‍ഭാശയ കണ്ഠം വികസ്സിച്ചു പോകുന്ന "സെര്‍വൈക്കല്‍ ഇന്‍കോമ്പിറ്റന്‍സ്" എന്ന
അവസ്ഥ. നാലു തവണ അലസ്സിപ്പോയിരൂന്നു.നാലു വ്യത്യസ്ഥ ആശുപത്രികളില്‍
ചികില്‍സ്സിച്ചു. അഞ്ചാമതാണ് വൈക്കത്തു വന്നത്. ഇത്തരം അവസ്ഥയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ കിട്ടാന്‍ ഗര്‍ഭാശയ കണ്ഠത്തില്‍ ഒരു കെട്ടിടുന്ന
ചികില്‍സ് ഉണ്ട്.കല്‍ക്കട്ടാക്കാരനായ ഷിറോഡ്കര്‍ കണ്ടുപിടിച്ചു ലോകത്തിനു
നല്‍കിയ ഷിറോഡ്കര്‍സ്റ്റിച്ച്.അങ്ങനെയുള്ള സ്റ്റിച്ച് ഇട്ട് രക്ഷപെടുത്തിയ കുഞ്ഞായിരുന്നു
രണ്ടാമത്തെ സ്വപ്ന.രണ്ടു പേരേയും മറക്കാനാവില്ല തന്നെ.

Monday, October 04, 2010

ബ്ലോഗ്ജാലകവും വേണം

ബ്ലോഗ്ജാലകവും വേണം
ബ്ലോഗെഴുതുന്ന മലയാളികളുടേയും അവര്‍ പരസ്യപ്പെടുത്തുന്ന മലയാള-ആംഗ്ലേയ ബ്ലോഗുകളുടേയും എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു.അവയുടെ സെന്‍സ്സസ് എടുക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം അറിവായിട്ടില്ല.ലോകസാഹിത്യത്തിലെ ദൈനംദിന തുടിപ്പുകള്‍ സാധാരണക്കാരായ മലയാളി വായനക്കാരില്‍ എത്തിക്കാന്‍ സാഹിത്യവാരഫലം വഴി പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ക്കു കഴിഞ്ഞിരുന്നു.കൃഷ്ണന്‍ നായര്‍ സാറിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവു നികത്താന്‍ ഒരു പരിധിവരെ കലാകൗമുദിയിലെ അക്ഷരജാലകം വഴി എ,കെ.ഹരികുമാറിനു കഴിയുന്നു.
സാഹിത്യവാരഫലം അരങ്ങു തകര്‍ത്തിരുന്ന കാലത്ത് ഓണ്‍ ലൈന്‍ സൗഹൃദകൂട്ടായ്മകളോ ബ്ലൊഗുകളോ രൂപം കൊണ്ടിരുന്നില്ല.ഇന്നു ലോകമെമ്പാടുമുള്ള മലയാളികളെ കൂട്ടിയിണക്കാന്‍ കൂട്ടം പോലുള്ള സൗഹൃദകൂട്ടയ്മകള്‍ 30 എണ്ണം എങ്കിലും ഉണ്ട്.ഒന്നാമന്‍ കൂട്ടം(http://www.koottam.com/) തന്നെ.അംഗബലം 2.1 ലക്ഷത്തിലേറെ.ഇത്തരം കൂട്ടയ്മകള്‍ നിരവധി ബ്ലോഗെഴുത്തുകാരെ സൃഷ്ടിച്ചു കഴിഞ്ഞു.പലതും ശ്രദ്ധേയം.ചില ബ്ലോഗുകളെ ഹരികുമാര്‍ അക്ഷരജാലകത്തിലൂടെ അവതരിപ്പിച്ചു. ചിത്രകാരന്‍ എന്ന മുഖം മൂടി ബ്ലോഗറെ ആണ്‌ ഹരികുമാര്‍ ഏറെ ഇഷ്ടപ്പെടുന്നത്.ട്വിറ്ററേച്ചര്‍ തുടങ്ങിയ പുതുപുത്തന്‍ സാഹിത്യരൂപങ്ങളേയും
അദ്ദേഹം വായനക്കാര്‍ക്കു പരിചയപ്പെടുത്തി.മാതൃഭൂമി ആഴ്ചപ്പതിപ്പു എല്ലാലക്കത്തിലും ബ്ലൊഗനയിലൂടെ ഒരോ ബ്ലോഗിനെ അവതരിപ്പിക്കുന്നു.കൊടകരപുരാണം പോലെ ചിലത് പുസ്തരൂപത്തില്‍ വന്നുകഴിഞ്ഞു.എന്നാല്‍ 40 കഴിഞ്ഞ മലയാളികളില്‍ ബ്ലൊഗി.നെ കുറിച്ചറിവുള്ളവര്‍ കുറവാണ്‌.മുതിര്‍ന്ന പൗരരില്‍ തീരെ കുറവും.കേരള ഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത യയായിപുരം (http://elderskerala.blogspot.com/) എന്നമുതിര്‍ന്നവരുടെ ബ്ലോഗ് കൂട്ടായ്മയില്‍ അംഗസംഖ്യ 13 മാത്രം
ഇംഗ്ലീഷില്‍ നന്നായി ബ്ലൊഗ് ചെയ്യുന്ന മലയാളികള്‍ ഉണ്ട്.അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ മാഡി ,പാറായില്‍ തരകന്‍ തുടങ്ങിയവര്‍ ഉദാഹരണം. ചെമ്പകരാമന്‍ പിള്ള,സ്മാര്‍ത്തവിചാരം,പഴശ്ശിരാജാ,ചീനവല തുടങ്ങിയ ബ്ലൊഗുകള്‍ എഴുതിയ മാഡി ആണ്‌ ഇവരില്‍ മുമ്പന്‍.
അക്ഷരജാലകത്തില്‍ ഒരു സ്ഥിരം ഖണ്ഡിക (ബ്ലോഗ് ജാലകം) മലയാളം ബ്ലോഗുകളേയും മലയാളി ബ്ലോഗര്‍മാരേയും പരിചയപ്പെടുത്താ