Sunday, December 14, 2014

റബര്‍ കൃഷിയ്ക്ക് വന്ന മോറല്‍ സായിപ്പിനെ കുത്തിക്കൊന്ന നെല്‍ കര്‍ഷകന്‍ ,കാളിയാര്‍ പുലി ",പുതിയ വീട്ടിൽ ശങ്കരപ്പിള്ള



ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു
കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ്
 അങ്ങനെ പറയുന്നു.എഴുതുന്നു.

എന്തയാറിലെ
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കി
.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും
പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.
പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി
പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ
പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.

കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ
 പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്
.കാളി യാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത്
 മേജർ മോറൽ ആയിരുന്നു.
1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1
908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.
1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി
ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.

ഗോതമ്പു കർഷകരുടെ, മൃഗപാലകരുടെ ,നാട്ടിൽ നിന്നു വന്ന
മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്‍റെ  റബർ കൃഷിയ്ക്കെതിരായി.
മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,
അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ
എന്ന അയർലണ്ടുകാരൻ.പതിനെട്ടര
തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം"
മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് തൊടുപുഴ
കാളിയാറി ലായിരുന്നു.
നേതൃത്വം നൽകിയത്
കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,
കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന തനി നാടന്‍ വെള്ളാള കര്‍ഷകനും
അരി ഭക്ഷണം കഴിച്ചു വളര്‍ന്ന ഒരു പാവം പിള്ള .
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ
തനി നാടന്‍  നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി
ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.

എപ്പോഴും തോക്കുമായി നടക്കയും
കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന
മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു
."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.

പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നും
ചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.
കന്നി  മാസത്തില്‍
ആ യിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ
വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).

മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,
വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ
സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല
.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു
വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പ്
 വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന
മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ
അത് കവിതയില്‍ ആക്കി
മുഴുവനായും ഇപ്പോള്‍ ലഭ്യമല്ല
തുടരും 

Wednesday, December 03, 2014

Biodata of Dr.Kanam Sankara Pillai

Bio data of Dr.Kanam Sankara Pillai
Dr.Kanam Sankara Pillai @ Dr.K.A.Sankara Pillai, MBBS (1968), DGO,(1978),MS(1983) ,well known Surgeon, Obstetrician & Gynecologist of Kerala, India, prefers himself to be called as Heath Educator of  Malayalees. Anil Mangalam , Editor, Manorama Arogyam (Formerly that of  Arogyam) describes Dr. Kanam as the” Father of Medical Journalism in Malayalam”.

Kotchukanjirappara  Ayyappan  Pillai Sankara Pillai (Mony) was born on 27th July 1944 (12 Karkitakom 1119, star Chithira), as the second child of his parents in Kanam  kara of Kangazha Muri in Changanassery  Taluk of Kottayam Dist in Kerala, India. His fore- fathers belonged to   Saiva Vellala, Farmer-Surveyor-Accountant community migrated from Kumbakonam in Tamilnadu, about 300 years back and Settled in Thazhathangady-  Thali, in ancient Thekkumkoor. His great great grand father settled in Thundathi l In Vazhoor about 150 years back and his grand   father Chollathu Sankara Pillai purchased the 500 acre Hamlet Kanam for 70 vellipanams from Kudaluvally Nampoothiri,120 years back.
Sankara Pillai was the second child of Kalappurayidathil  Sankara Pillai Ayyappan Pillai (1911-2013) and Smty  Kalloor Raman Pillai Thankamma (1915-1956) of Elampally , Anickadu, Kottayam. Mr. K.S .Ayyappan Pillai  was a good farmer. Dr.Kanam’s eldest sister, Late K.A.Parukkutty Amma was Head Mistress of Netaji High School, Pramadom, Pathanamthitta .He has two younger sisters, K.A.Rajamma and K.A.Sarojini  Amma ,both are  housewives.
Dr.Sankara Pillai had his Primary education from Shanmukha Vilasam  LPS ,Kanam, which was founded by his uncle, Shanmukhavilasom  Arumukham Pillai in 1935. He remembers M.N. Sankara Pillai of Manimanglam , the HM of the LPS as one of his mentors who promoted  his reading habitat the age of 7, by supplying  weeklies like Mathruboomi ,regularly. As a result Dr.Sankara Pillai published his first short story  , an adaptation from Hindi text book of his elder sister ,in Kerala Bhushanam Sunday Supplement  in Adult pages at the age of12 in 1956.
His middle school studies were from CMS school Kanam, where Ms .Sosamma Philip, wife of Novelist Kanam E.J was a teacher .At the age of 12, in 1956 he published the first Manuscript Magazine of CMS Middle School, ”Bala Rasmi”, in which he introduced Cartoonist Nathan (Later Er. K.Somanathan Nair).For the 3rd Forum Public Examination in 1957, he got second rank in Kottayam Educational District. For this achievement he got Pezhamattom Bankers’ award (Rs.20/- year for 3 years).This award was a boost for his studies. High School Study was at SVRV HS, Theerthapadapuram Vazhoor  .Mahopadhyaya Kaviyoor Sivarama Pillai(Malayalam Teacher)  promoted his writing capabilities and published his articles in School Manuscript Magazine. For the SSLC examination in 1960 he got 510 marks out of 600 and this was school record for about 30 years. During High School studies he got prices for almost all literary competitions  and got famous literary works in Malayalam as prizes .He  passed Madhyama exam of Dakshina Hindi Prajar Sabha with 3rd Rank.
Dr.Kanam had his Pre University Study from CMS College, Kottayam (1960-61).He published his study on Auto biographies in Malayalam (  Aathamakatha Sahithyam malayalathil)                                                                   in 1961 Vol of Vidya Samgraha the well known, prestigious College Magazine of CMS College
He passed PUC with high first Class, which qualified him for admission in both Medical and Engineering Courses in Kerala. He chose Medical Corse in newly started Kottayam Medical College (3rd college started in1961).
He had his one year Pre-Professional training from S.B. College ,Changanasery(1961-62). Even though he got admission in Govt .Medical College Kottayam, he had to attend classes for the first six months in Govt. Medical Collge, Trivandrum, where Dr.M.Thanga Velu was the Principal. Dr.Kanam got his MBBS degree from Kerala University in 1967.He underwent one year House Surgeoncy in Dist cum Medical College Hospital, Kottayam. For six months he worked as Junior Doctor in Philip Memorial Hospital, Mavelikara. On the Xmas day in 1968 he joined at Primaray Health Centre. Mundan kunnu  of Pampady NES Block as Assistant Surgeon.
In 1970 he was transferred to Dist cum Medical College Hospital Kottayam, where   he worked as Assistant to Dr. V.Thomas, the Surgeon. In 1972 he was transferred to PHC,Erumely of Kanjirappally NES Block. During this period he organised number of Medical camps and got the Best PHC Medical Officer award from then Health Ministser   N.K.Balakrishnan (1976).During this period he took life Membership of Kerala Sasthra  Sahithay Parishath and started mass Health Education Programmes in Malayalam. He wrote health education articles in most of the Periodicals, then available in Malayalam.During this period he got interest in Rubber planation. In 1976 he joined for DGO Course (first batch)in Kottayam Medical College .After that he worked in THQ Hospital, Vaikam as the first Obstetrician and Gynecologist of that institution. He worked there for 3years,During this period he managed lot of complicated and   rare Ggynec  and maternity cases.
One of the rare cases was an alive extra uterine (Broad Ligament) pregnancy, reported in JIMA(1982.)The girl grown outside her mothers womb  is now 36 years and has 3 children. Many a cases were published in Medical Journals. For a short  time he worked in THQ Hospital, Palai after which he joined Trivandrum Medical College for MS (General Surgery )Courese .After passing MSin 1983, he worked for some time in W& C Hospital,Thycaud and then in THQ Hospital,Cherthal.Then he worked in General Hospital, Pathanam thitta,District  Hospital ,Kozhencherry and in THQ Hospital, Mavelikara. For 4 months he was the Acting Superintendent of THQ Hospital,Mavelikara. During this tenure he renovated the ancient Maharajas Ward in record time of 4 months with the help of then MLA, M.Murali and Ommen Chandy, then Finance Minister.
Shortly after the renovation he was transferred to Ramamangalam Rural Dispensary, Haripadu, by the initiative of NDP Party Leadership .As a protest, he took long leave and joined Archana, a budding Private Hospital in Pandalam. With in a short period of five years he developed it to a well known major Multi Speciality Hospita lwhich got recognition for starting a Medical College (During the Ministry of A.K.Antony). Following some irritating action from the managemen , t he left the hospital and joined the nearby Christian Medical Centre. In 1999 July he rejoined in KHS a d retied on 30th  July 1999 as Dpty DHS. Again he worked for 5 years in CM Hospital and after that he returned to his native District Kottayam and worked in KVMS Hospital , TMM Hospital ,Santhi Nikethan Hospital, Erumely Medica l Centre and High Range Hospital Parathodu. Now he stopped surgical works and is doing  Consultation only service in Sri Hari Clinic Ponkunnam and takes Family Life Education Classes
For Higher Secondary  Schools in Kottayam District.
Dr. Kanam was Columnist in various   weeklies, fortnightlies and magazines in Malayalam and used to discuss  various health problems of Malayalees. He started his popular health education articles in Vijnana Kairaly Magazine of Kerala Bhaksha  Instiute in early 1970’s.Then he started in Doctor answers column in Janayugam weekly of Kollam. He published lot of articles especially on Sexually transmitted diseses, family planning ,sterility, alcoholism, scabies ,rabies,drug addictions etc
He had columns in Malayala Nadu(Kollam).Mana Sasthram(Trivandrum),Kutumba Jeevitham(Trivandrum,)Vanitha (Kottayam),Manglam(Kottayam), Grihalakshmi(Calicut) etc.
During 1970-1790 his health education article series appeared in most of the  Sunday editions of various news papers in Malayalam .His articles appeared in about 50 Souvenirs. He was a regular  speaker for AIR Trivandrum for 25 years(Total50 topics).He had published 10 books in Malayalam
1. Petta Thullalum Kshethra Puraavriththangalum (1976)
2.Mangkamarute Prasnagal (NBS 1978)
3.Pennayi Pirannaa l(Prabhath1984)
4.Rogangal ,Rogikal (Prabhath 1986)
5. Kaumara Parsnangal(Prabhath 1990)
6.Rogikal sradhikuka (Prabhath 1991)
7.Aids Keralathil (Current 1996)
8. Seelangal, Rogangal(Naveeka Books 2005)
9. Ammayakan Orungmpol  (NBS 2012)
10 .Kanam  Desathinte Katha (2014)

The idea of  first Mini Magazine in Malayalam, distributed with Kanyaka Fortnightly of Mangalam Publications,was conceived and designed by Dr. Kanam, along with late N.P.Gopinath,Editor of Kanyaka. He had edited the Rotary Path ,Magazine of Rotary Club of Pathanamthitta and also the Golden Jubilee Souvenir  of C.M. Hospital, Pandalam for which he wrote the history of Modern Medical Practice in Central Travancore. He was District Secretary and President of  KGMOA, Kottayam and also IMA ,Pathanamthitta .H e edited IMA Path, the Year Book of IMA Pathanamthitta in 1984.
He was the Charter Vice President of Lions Club of Vaikom and President of Lions Club of Pandalam. He was the Founder Chairman of Holistic Foundation of Pandalam.
He is the Founder Chief Co Coordinator of PonFarm (Ponkunnam Farmers’ Club)with 200 odd members which promote Zero Budget Natural Farming .
Dr.Kanam is active in various social medias for the last 19 years. His articles first appeared in number of expage web pages, Tripod and worldpress. Now he is active in blogger(50 odd blogs on various topics) ,facebook,twitter,koottam etc. He takes health education classes invarious colleges,higher secondary schools, churches, clubs etc with power point slideshows.
He had visited UK and Singapore. Stayed in UK for 2 months in 2008,2 months in 2009 and for 4 months in 2013.
He had the rare fortune  of redsicovering the lost Venadu group testimonials of 17 Vellala Merchnats in Tharisappally Copper Plates of CE849.He presented a papeer about this 17 Venadu Witnesses of Thrisappaly Cheppedu inthe 3rd International Seminra  of Kerala HistoricalConference on27 th November in his almamter CMS College, Kottayam.

Dr.Kanam is married to P.R.Santhamma @ Santha Sanka,r youngest daughter of Late Punnamparambil Ramakrishna Pillai of Ponkunnam .She is a graduate in Political Science(NSS College,Changanacherry and is a planter .They are blessed with two
Children and both are doctors, who got admission in merit and studied in Govt Medical College Kottayam (1989& 1993batches  )like their father. Both are Fellows of Royal College, UK and are now practising in UK . Dr. Kanam has two grandchildren one girl (15) and one boy (13)and  both are students in UK.
His 103 old father.S.Ayyappan Pillai (1910-2013) died in April 2013.
He is living in Neelakanda  Nilayam(old name Thaliyanil,Punnamparmbil  and Santha was born in this ancient heritage house built in 1940) in KVMS Road,Ponkunnam

Thursday, November 27, 2014

ശ്രീധരീയം റയിൽപ്പാതകൾ

ശ്രീധരീയം റയിൽപ്പാതകൾ
അടുത്തയിടെ വായിച്ച മലയാളം പുസ്തകങ്ങളിൽ
ഏറ്റവും ആകർഷിച്ചത് എം.എൻ അശോകൻ രചിച്ച
"കർമ്മയോഗി-ഈ ശ്രീധരന്റെ ജീവിതകഥ(മാതൃഭൂമി 
ബുക്സ്2014 പേജ് 215 വില രൂപാ 175/-) എന്ന ജീവചരിത്രമാണ്.
ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കു ഉപപാഠപുസ്തകമായി
നൽകേണ്ട പുസ്തകം.ലളിതസുന്ദരമായ ശൈല്യിൽ ദേശാഭിമാനി
സീനിയർ എഡിറ്റർ എം.എൻ.അശോകൻ രചിച്ച മനോഹർകൃതി.
മലയാളി യുവത്വത്തത്തെ കർമ്മോൽസുകരാക്കാൻ പ്രചോദനം
ആകാമെന്ന ജീവചരിത്രം.
കൊല്ലം-എറണാകൂളം റയില്വേ ലൈൻ,പാമ്പൻ പാലം, കൊച്ചിയിൽ
നിന്നാദ്യം നിർമ്മിക്കപ്പെട്ട പദ്മിനി എന്നകപ്പൽ,കൊങ്കൻ റയില്വേ,
ഡൽഹി മെട്രോ എന്നിവ് അസമയബ്ന്ധിതമായി റിവേർസ് ക്ലോക്ക്
വച്ചു തീർത്തു റിക്കോർഡ് നേടിയ മലയാളി എഞ്ചിനീയറിംഗ് പ്രതിഭ.
എഴുപതോളം വാർഡുകൾ ,പത്തിൽപ്പരം ഹോണററി ഡോക്ടറേറ്റുകളുടെഉടമ,പദ്മശ്രീ,പദ്മഭൂഷണൻ നേടിയ മലയാളി.ടൈം മാഗസിൻ
ഏഷ്യൻഹീറോ ആയിത്തെരഞ്ഞെടുത്ത എഞ്ചിനീയർ.
ഭാരതരത്നത്തിനും ഇന്ത്യൻപ്രസിഡന്റ് സ്ഥാനത്തിനും അർഹൻ.
ആ മഹാനായ മലയാളിയുടെ,മെട്രോ മേന്റെ ജീവിതകഥയാണു
കർമ്മയോഗി.

ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കു ഉപപാഠപുസ്തകമായി
നൽകേണ്ട പുസ്തകം.ലളിതസുന്ദരമായ ശൈല്യിൽ ദേശാഭിമാനി
സീനിയർ എഡിറ്റർ എം.എൻ.അശോകൻ രചിച്ച മനോഹർകൃതി.
മലയാളി യുവത്വത്തത്തെ കർമ്മോൽസുകരാക്കാൻ പ്രചോദനം
ആകാമെന്ന ജീവചരിത്രം.
കൊല്ലം-എറണാകൂളം റയില്വേ ലൈൻ,പാമ്പൻ പാലം, കൊച്ചിയിൽ
നിന്നാദ്യം നിർമ്മിക്കപ്പെട്ട പദ്മിനി എന്നകപ്പൽ,കൊങ്കൻ റയില്വേ,
ഡൽഹി മെട്രോ എന്നിവ് അസമയബ്ന്ധിതമായി റിവേർസ് ക്ലോക്ക്
വച്ചു തീർത്തു റിക്കോർഡ് നേടിയ മലയാളി എഞ്ചിനീയറിംഗ് പ്രതിഭ.
എഴുപതോളം വാർഡുകൾ ,പത്തിൽപ്പരം ഹോണററി ഡോക്ടറേറ്റുകളുടെഉടമ,പദ്മശ്രീ,പദ്മഭൂഷണൻ നേടിയ മലയാളി.ടൈം മാഗസിൻ
ഏഷ്യൻഹീറോ ആയിത്തെരഞ്ഞെടുത്ത എഞ്ചിനീയർ.
ഭാരതരത്നത്തിനും ഇന്ത്യൻപ്രസിഡന്റ് സ്ഥാനത്തിനും അർഹൻ.
ആ മഹാനായ മലയാളിയുടെ,മെട്രോ മേന്റെ ജീവിതകഥയാണു
കർമ്മയോഗി.
LikeLike ·  · 

Saturday, November 22, 2014

മഹാപ്രഭുവും മഹാഗുരുവും

മഹാപ്രഭുവും മഹാഗുരുവും
ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ.2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു" പുസ്തക രൂപത്തിൽ കാണാൻ.
2005-2006 കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു എങ്കിലും
മുഴുവനായി ഒന്നിച്ചു വായിക്കാൻ ഇപ്പോഴാണവസരം കിട്ടുന്നത്.
ശരിയായ ഗൃഹപാഠം ചെയ്യാതെയാണു വൈക്കം വിവേകാനന്ദൻ
മഹാപ്രഭുവിനെ അവതരിപ്പിച്ചിരിക്കുന്നത്.നടൻ ജനാർദ്ദനന്റെ പിതാവ്
പറവൂർ ഗോപാലപിള്ളയാൽ 1935 ല് വിരജിതമായ ആദ്യ ജീവചരിത്രം
വായിച്ചതിൽ നിന്നാണു നോവൽ എഴുതാൻ പ്രചോദനം കിട്ടയതെന്നു
നോവലിസ്റ്റ്.നോവലിൽ ഭാവനയിൽ പലതും ചേർക്കാം ചരിത്രമല്ല
എന്നു പറയാം.പക്ഷേ നിരവധി ഫോട്ടോകൾ നൽകിയിയ മഹാപ്രഭു
നോവൽ ആണോ ചരിത്രമാണോ എന്നു വായനക്കാർക്കു സംശയം
ജനിപ്പിക്കും.
വിവേകാനന്ദൻ പലവിഡ്ഡിത്തരങ്ങളും 2009 ല് എഴുതി പിടിപ്പിച്ചു.
1935 ല് ജീവചരിത്രം എഴുതിയ പറവൂർ ഗോപാലപിള്ളയെ,അദ്ദേഹത്തിന്റെ
അജ്ഞതയെ നമ്മുക്കു കുറ്റം പറയാൻ സാധിക്കില്ല.
1935 ലെ ലോകമല്ല,അറിവല്ല,വിവരമല്ല 2009 ല് നമുക്കുള്ളത്.
1935 അജ്ഞാതമായ പലതും 2009 ല് ജ്ഞാതം.
അതു വിവേകാന്ദൻ മൻസ്സിലാക്കിയില്ല.
ഇന്നു എന്തെങ്കിലും എഴുതണമെങ്കിൽ അതിനുമുമ്പു ഗൃഹപാഠം നന്നായി
ചെയ്യണം.
1945 കാലത്ത് ചട്ടമ്പിയുടെ ഗുരു ആരായിരുന്നു എന്നറിയാവുന്നവർ ചുരുക്കം.
ആവിവരം മാലോകർ അറിയുന്നത് 1960 ല്മാത്രം.
അക്കഥയൊന്നും വിവേകാനന്ദൻ അറിയുന്നില്ല.

1935 കാലഘട്ടത്തിൽ ശിവരാജ യോഗി അയ്യാസ്വാമികൾ
എന്ന മഹാഗുരുവിനെ കുറിച്ചറിയാവുന്ന മലയാളികൾ
തിരുവനന്തപുരത്തിനു വെളിയിൽ കുറവായിരുന്നു.
1960 ല് ആ മാഹാഗുരുവിന്റെ മകൻ എഴുതിവച്ച
ഡയറി പ്രസിദ്ധീകരിക്കപ്പെട്ടു.പിന്നീട് മഹാഗുരു ശിവരാജ
യോഗി തൈക്കാട് അയ്യാസ്വാമികളെ കുറിച്ചു നിരവധി ലേഖങ്ങളും
കുറിപ്പുകളും പുസ്തകങ്ങളും ബ്ലോഗുകളും മറ്റും വന്നു.
അതൊന്നും കാണാത്ത,വായിക്കാത്ത കൂപമണ്ഡൂകമാണു
വൈക്കം വിവ്വേകാനന്ദൻ എന്നു മഹാ പ്രഭു വായിക്കുന്നവർക്കെല്ലാം
തോന്നും.
നാണുവിന്റെ മാത്രമല്ല(2014  വർക്കല നാരായണഗുരുകുലം പുറത്തിറക്കിയ
ഡോ.എസ്സ്.ഓമനയുടെ "ഒരു മഹാഗുരു"കാണുക)
കുഞ്ഞന്റേയും ഗുരു മഹാഗുരു തൈക്കാട് അയ്യാസ്വാമികൾ
എന്ന ശിവരാജയോഗി.
വിവേകാനന്ദൻ എഴുതും പോലെ ആ മഹാ ഗുരു ഇമ്മിണി ബല്യ
വെൺകുളം പരമേശ്വരൻ ആയിരുന്നില്ല.
കേരളം കണ്ട ആദ്യത്തേതും ഒരു പക്ഷേ അവസാനത്തേയും ആയ
ശിവരാജയോഗി.
ശിവരാജയോഗം എന്തെന്നു പഠിക്കാതെ ആണു വിവേകാനന്ദൻ
മഹാപ്രഭു എഴുതിയത്. ശിവരാജയോഗമെന്നാൽ ഹഠ യോഗം
എന്നല്ല.നാലു ഭാഗങ്ങളിൽ ഒന്നു മാത്രമാണു ഹഠയോഗം.
ചട്ടമ്പി സ്വാമികളാണു ശ്രീനാരായണഗുരു വിന്റെ ഗുരു എന്നും
അങ്ങിനെ അല്ലേ,അല്ല എന്നും ശ്രീനാരായണ ഗുരു"സ്വയംഭൂ ഗുരു"
ആണെന്നും  ഉള്ള നായർ-ഈഴവ സംവാദം ഒരു കാലത്ത്,
ദ്വിതീയാക്ഷരപ്രാസവാദത്തേക്കാൾ ശക്തമായി, മാധ്യമങ്ങളിൽ നിറഞ്ഞു
നിന്നിരുന്നു.എന്റെ സുഹൃത്ത്,മുൻ ആർക്കിയോളജി വകുപ്പു മേധാവി,
അനതരിച്ച്,മലയിങ്കീഴ് മഹേശ്വരൻ നായർ, "ശ്രീ നാരായണഗുരുവിന്റെ ഗുരു"
എന്ന പേരിൽ തന്നെ,ചട്ടമ്പിസ്വാമികളുടെ ഒരു ജീവചരിത്രം എഴുതിക്കളഞ്ഞു.
ഒരു കോമ്പ്ലിമെന്ററി കോപ്പി എനിക്കും നൽകിയിരുന്നു.കഷ്ടമെന്നു പറയട്ടെ
അലമാരിയുടെ കാണാമൂലയിൽ കിടന്നിരുന്ന പുസ്തകം മുഴുവനായി വായിക്കാനൊത്തത്
പ്രിയ സുഹൃത്തിന്റെ മരണശേഷവും.അതിനാൽ എന്റെ പുസ്തകവിമർശനം
നേരിടാനുള്ള ദൗർഭാഗ്യം അദ്ദേഹത്തിനു കിട്ടാതെ പോയി.

മഹേശ്വരൻ നായർ എഴുതി വച്ച വിഡ്ഡിത്തം
1883  ല് അണിയൂർ ക്ഷേത്രത്തിൽ വച്ചു കൊടിപ്പറമ്പിൽ
നാരായണപിള്ള നാണുവിനെ കുഞ്ഞനു പരിചയപ്പെടുത്തി
എന്നു മലയ്ങ്കീഴ് മഹേശ്വരൻ നായർ "ശ്രീനാരായണഗുരുവിന്റെ
ഗുരു" എന്നജീവചരിത്രം(1974 പേജ്44)എഴുതിവച്ചു.
ഡോ.പുതുശ്ശേരി രാമചന്ദ്രൻ വരെയുള്ളപണ്ഡിതന്മാർ ഒന്നും ആലോചിക്കാതെ
ആ വർഷം അതേ പടി പകർത്തി വച്ചു അവരുടെ രചനകളിൽ.
തിരുമധുരപ്പേട്ടയിൽ കുടിപ്പള്ളിക്കൂടം ആശാൻ രാമൻപിള്ള,മനൊണ്മണീയം
സുന്ദരൻ പിള്ള,മഹാഗുരു ശിവരാജ യോഗി തൈക്കാട് അയ്യാ സ്വാമികൾ
എന്നീ ത്രിമൂർത്തികൾ സ്ഥാപിച്ച,ചർച്ചകൾ നടത്തിയിരുന്ന"ജ്ഞാൻപ്രജഗരം"
എന്ന വിദ്വൽ സഭയിലതിനും എത്രയോമുമ്പവർ കണ്ടു മുട്ടിയിരുന്നു.എട്ടു വർഷത്തെ
നിരീക്ഷണത്തിനു ശേഷം അയ്യാവ് ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ച് കുഞ്ഞനെ
ശിഷ്യനാക്കിയത് 1879 ലെ ചിത്രാ പൗർണ്ണമിക്ക്.
കുഞ്ഞന്റെ അപേക്ഷപ്രകാരം സ്നേഹിതൻ നാണുവിനെ അയ്യാവ് ശിഷ്യനാക്കിയത്
അടുത്തവർഷത്തെ (1880) ചിത്രാ പൗർണ്ണമിക്കും.
കുഞ്ഞൻ നാണുവിന്റെ ഗുരു അല്ല.
സീനിയറും ജൂണിയറും.
നാണു ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ കുഞ്ഞൻ രണ്ടിൽ.
ഗുരു ശിവരാജ യോഗി അയ്യാവ്.
ഗുരുനിർദ്ദേശത്താൽ സീനിയർ കുഞ്ഞൻ ജൂണിയർ നാണുവിനെ
ചിലകാര്യങ്ങൾക്ക് മാർഗ്ഗം നിർദ്ദേശം നൽകിയിരിക്കാം.
അതുകൊണ്ട് ഗുർ ആകില്ല.മുതിർന്ന ശിഷ്യൻ.


ഗുരു സാക്ഷാൽ മഹാഗുരു,ശിവരാജ യോഗി,തൈക്കാട് അയ്യാസ്വാമികൾ തന്നെ.

അജ്ഞതയേ,നിന്റെ നാമം വിവേകാനന്ദൻ എന്നോ?
"എനിക്കു ഹഠയോഗം പഠി ക്കണം" മഹാഗുരു പേജ് 121 ല്
കുഞ്ഞൻ അയ്യാവിനോട് അപേക്ഷിക്കുന്നതായി വിവേകാനന്ദൻ.
ചില നൃത്തക്കാരികൾ കലോൽസ്വമൽസരത്തിനു മൽസരിക്കാൻ
ചിലകുട്ടികളെ ഭരത നാട്യവും മറ്റും കാപ്സ്യൂൾ രൂപത്തിൽ
പടിപ്പിക്കും.അങ്ങനെ "യോഗ" കാപ്സ്യൂൾ  രൂപത്തിൽ പഠിപ്പിച്ചിരുന്ന
ഒരു ആദ്യകാല "വെൺകുളം പരമേശ്വരൻ" മാത്രമാണു വിവേകാനന്ദന്റെ
തൈക്കാട് അയ്യാ.ശാന്തം പാവം.

മറ്റൊരു പമ്പര വിഡ്ഡിത്തം,പേജ് 121 തന്നെ
"ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും ദൃശ്യമായിരുന്നു"
വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ "ആഡംഭരഭ്രമം" എന്താണദ്ദേഹം
നമ്മോടു പറയുന്നില്ല.അദ്ദേഹത്തിനു കിട്ടിയ സ്വപൻ ദർശനമായിരിക്കാം.
ശിവരാജയോഗിയെ മോശക്കാരനാക്കാൻ വിവേകാന്ദനിർമ്മിത കഥകളിനിയുണ്ട്.
"അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രാസവിദ്യകൾ
അദ്ഡേഹം പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം: ചെമ്പിനെ സ്വർണ്ണമാക്കുന്ന
വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു സുവർണ്ണാവസരം കിട്ടിയ
കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട.മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ.നല്ല
അവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
" സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്റെ കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങിയ രായാക്കന്മാരുടെ,തമ്പുരാക്കന്മാരുടെ,റസിഡന്റ് മഗ്രിഗറുടെ
ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം ശിഷ്യരുടെ ഗുരു
ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണൂ വിടർത്തിയത്രേ.
എന്തിനു സ്വർണ്ണ നാണയം കാണാത്ത,വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്നു
ശിവരാജയോഗിക്കെന്തിനു കുഞ്ഞന്റെ ഇരന്നു കിട്ടിയ സ്വർണ്ന നാണയം.
1960 ലിറങ്ങിയ അയ്യാ ഗുരു ജീവചരിത്രം വായിച്ചിരുന്നു വെങ്കിൽ വിവേകാന്ദൻ
ഇറ്റു പോലുള്ള മണ്ടത്തരം എഴുതി വയ്ക്കില്ലായിരുന്നു.
ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ എന്ന അയ്യാമിഷൻ ജീവചരിത്രം(1977)
ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു.
പേജ് 106-108കാണുക.ചട്ടമ്പി സ്വാമികൾ സമാധിയ്ക്കു മുമ്പു "അയ്യാ" എന്നി വിളിച്ചതും
ശിഷ്യർ അതു "അയ്യോ" എന്നു ധരിച്ചതും മറ്റും വിവെക്കാനന്ദൻ മറച്ചു വച്ചു.സമാധി
സമയത്തു തന്റെ ഗുരു തൈ ക്കാട് അയ്യാവിനെ കണ്ടു കൊണ്ടാണു ചട്ടമ്പി സ്വാമി ഇഹലോകം
വിട്ടതെന്നു കണ്ടു നിന്നവർക്കൊക്കെ മനസ്സിലായിക്കാണും.

ഏതായാലും നാട്ടിലെ സമ്പന്നരായ പ്രമാണികളുടെ ഗൃഹങ്ങളിൽ ആഡംഭര ജീവിതമാസ്വദിച്ച ലൗകീകൻ
എന്നോ, ശിഷ്യരോടു ജീവിച്ചിരിക്കെ തന്നെ തന്റെ പ്രതിമ നിർമ്മിക്കാൻ പറഞ്ഞ ലൗകീകൻ
എന്നോ. ശിവരാജയോഗി ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളെ,തിരുവിതാം കൂറിലെ
ആദ്യ സാമൂഹ്യ പരിഷ്കർത്താവിനെ,"അയിത്തോച്ചാടനം" ലോകത്തിൽ ആദ്യമായി പ്രയോഗത്തിലാക്കിയ
ആ മഹാനെ,വൈക്കം വിവേകാനന്ദൻ വിശേഷിപ്പിച്ചില്ല എന്നതിൽ നാം അദ്ദേഹത്തോടു കുതജ്ഞത
ഉള്ളവർ ആയിരിക്കും.
അടുത്ത പതിപ്പിറക്കും മുൻപദ്ദേഹം ഈപുസ്തകങ്ങൾ വായിക്കണം
1.ശിവരാജ യോഗി തൈക്കാട അയ്യാസ്വാമി തിരുവടികൾ-അയ്യാ മിഷൻ 1960
2.ബ്രഹ്മശ്രീ തൈക്കാട്ട് അയ്യാസ്വാമികൾ-അയ്യാ മിഷൻ 1977
3.സച്ചിദാന്ദസാഗരം ,പ്രൊഫ.ലളിതമ്രാജീവ് ഇരിങ്ങാലക്കുട-സ്വയമ്പ്രാകശ ആശ്രമം കുളത്തൂർ 2008
4.തൈക്കാട്ട് അയ്യാഗുരു,ഈ.കെ സുഗതൻ,വർക്കല ഗുരുകുലം 2014
5.ഒരു മഹാഗുരു,ഡോ.എസ്സ്.ഓമന,വർക്കല ഗുരുകുലം 2014
6.നെറ്റിൽ അയ്യാസ്വാമികളെ കുറിച്ചുള്ള ഡോ.കാനം ശങ്കരപ്പിള്ളയുടെ ബ്ലോഗുകൾ

Tuesday, November 11, 2014

ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും ഉണ്ടു


http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82/%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5_%E0%B4%9A%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
http://ml.wikisource.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B5%8B%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82/%E0%B4%B6%E0%B5%87%E0%B4%B7%E0%B4%82_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%BE%E0%B4%B5%E0%B4%B8%E0%B5%8D%E0%B4%A5_%E0%B4%9A%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81
ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും ഉണ്ടു. കോലത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാടു ഇങ്ങനെ നാലു സ്വരൂപം ബൌദ്ധൻമാർ വന്നു ബലവീർയ്യം നടത്തി കർമ്മഭൂമി ക്ഷയിച്ചു പോകാതെ ഇരിപ്പാൻ, വേണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐശ്വർയ്യവും, പെരിമ്പടപ്പിൽ യാഗാദി കർമ്മവും, നെടിയിരിപ്പിൽ വാൾ പൂജയും, കോലസ്വരൂപത്തിങ്കൽ കീഴിൽ വാണ പെരുമാക്കൻമാരുടെ സേവയും കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം. ചേരമാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി അരി ഇട്ടു വാണിരിക്കുന്നു; അതിൽ ഗജപതി വേണാടടികൾ ൩൫0000 അശ്വപതി കോലത്തിരി ൩൫0000 നായർ, നരപതി നൊമ്പടെ തമ്പുരാൻ മഹാ രാജാവു, അകമ്പടി ജനം ൧0000 ചുരിക കെട്ടി ചേകം എന്നു കേട്ടിരിക്കുന്നു. അതിൽ കോലസ്വരൂപത്തിന്നു മുമ്പും കല്പനയും എന്നും ശേഷം നാടും ഒക്കെയും കോലത്തിന്നു അവയവങ്ങൾ എന്നു ചേര 
[ 119 ]മാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കൻമാരിൽ എണ്മർ സാമന്തർ അഞ്ചവകയിൽ കോവിൽ രാജാക്കൻമാർ ൫ വഴി "ക്ഷത്രിയർ അയലൂർ, ശാർക്കര, പറപ്പൂർ, പടിഞ്ഞേറ്റേടം, മാടത്തിങ്കീഴ്. നാലു(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു.

Vellalas are not all Nayars

http://shodhganga.inflibnet.ac.in/bitstream/10603/9570/35/10_chapter%202.pdf
Basically whether the Nayar is a caste, a community or caste had
been so far regarded as vogue by scholars. The doubt regarding the
constituent of Nayar people was exposed by Joan P Mencher (1969). KS.
Singh (2002) introduced various categories of Kerala people which did not
put Nayar as a general category. Velalla community migrating from Tamil
Nadu to Kerala has been also considered to be Nayar. They had been
described as paddy-farming clans who had been expert in irrigations. Some
authors observed that the Nayar represented intermediary community between
the Brahmin and the non-Brahmin society which characteristically practice
matrilineal descent rule (Rajeevan 1995). They had been in general
indigenous landowners and rulers. Widely accepted social category under the
Nayar represents traditional professional group. Kiriathil Nayar, Sudra
Nayar, Charna Nayar, Athikurussi Nayar, Velakkatala (barber), Velutedat
Nayar (washerman). Under the Charna Nayar there are Akath Nayar (the
accountant, generally distinguished by the title Menon), and Rurath Charna
Vellalas are not allNayars
Dr.Kanam

Saturday, November 08, 2014

എൻ.വിയും പി.ടി.ബിയും പിന്നെ കാമ്പിശ്ശേരിയും

എൻ.വിയും പി.ടി.ബിയും പിന്നെ കാമ്പിശ്ശേരിയും

മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരെ പരിചയപ്പെടാനുംഅവരുമായി സംസാരിക്കാനും അവസരം കിട്ടിയിട്ടുണ്ട്.കാനം ഈ.ജെ(ഫിലിപ്)വേളൂർ കൃഷ്ണൻ കുട്ടി,മാത്യൂ മറ്റം,തേക്കിങ്കാട് ജോസഫ്.മാടവൻ ബാലാകൃഷ്ണപിള്ളം
കെ.എം.റോയി.ഉറൂബ് (പി.സി.കുട്ടിക്കൃഷ്ണൻ,നാലാങ്കൽ കൃഷ്ണപിള്ള,പാറപ്പുറം(കെ.ഈ.മത്തായി)
എസ്സ്.വി.വേണുഗോപൻ നായർ,എൻ.വി.കൃഷ്ണ വാര്യർ,പി.ടി.ഭാസകര പ്പണിക്കർ,ആറന്മുള്ള ഹരിഹര പുത്രൻ
കാമ്പിശ്ശേരി,തോപ്പിൽ ഭാസി,ചാത്തന്നൂർ മോഹൻ,വിതുര ബേബി,ജോർജ് ഓണക്കൂർ,ഡോ.പി.എം.മാത്യു,വെല്ലൂർ,
ഇടമറുക് ജോസഫ്,വൈക്കം ചന്ദ്രശേഖരൻ നായർ,പി.ആർ.ചന്ദ്രൻ,നിത്യചൈതന്യ യതി,പ്രൊഫ.എസ്സ്.ഗുപതൻ നായർ,
പ്രൊഫ.എം.കൃഷ്ണൻ നായർ,എം.കൃഷ്ണൻ നായർ ഐ.പി.എസ്സ്,ചെമ്മനം ചാക്കൊ,സുകുമാര,സുഗത കുമാരി,സാറാ തോമസ്
,വിജയലക്ഷ്മി,കണിമോൾ,ബാലചന്ദ്രൻ ചുള്ളിക്കാട്,ടി.എൻ.ഗോപിനാഥൻ നായർ,പി.ഭാസകരൻ,പാലാനാരായണൻ നായർ,പ്രൊഫ.പുത്തങ്കാവു മാത്തൻ തരകൻ,അമ്പലപ്പുഴ രാമവർമ്മ,കടമ്മനിട്ട,വെട്ടൂർ രാമൻ നായർ,കെ.പി.എസ്സ്.മേനോൻ,തക്ഴി ശിവശങ്കരപ്പിള്ള,കണിയാപുരം രാമചന്ദ്രൻ,സക്കറിയാ,ഏറ്റുമാനൂർ സോമദാസൻ,എഴുമറ്റൂർ രാജരാജവർമ്മ,എൻ.എൻ.പിള്ള,കാർട്ടൂണിസ്റ്റ് കളായ ടോംസ്.യേശുദാസൻ,ജോയി കുളനട,സോമനാഥൻ,നാഥൻ എന്നിവരേയും പരിചയപ്പെട്ടു.ചിലരെ പലതവണ കണ്ടു.ചിലർ
വാസസ്ഥലത്തെത്തി.കാമ്പിശ്ശേരി കരുണാകരൻ,കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർ ഉദാഹരണം.ചിലരുമായി ഒരിക്കൽ
മാത്രം ബന്ധപ്പെട്ടു.ഒരിക്കൽ മാത്രം കാണുകയും എന്നാൽ ജീവപര്യന്തം മനസ്സിൽ മായാതെ നിൽക്കയും ചെയ്യുന്ന രണ്ടുമഹത് വ്യ്ക്തികൾ ശരിയ്ക്കും പ്രസ്ഥാനങ്ങൾ ആയിരുന്നു ഭാഷാ ഇൻസ്റ്റിട്യൂട്ട് മേധാവിയായിരുന്ന എൻ.വി.കൃഷ്ണവാര്യരും കേരളശാസ്ത്ര സാഹിത്യപരിഷത്,സ്റ്റെപ്സ് എന്നിവയുടെ സ്ഥാപകനുമായിരുന്ന പി.ടി.ബിയും.ആധുനിക വൈദ്യ സംബന്ധമായി 1974 ല് 12 മാസം തുടർച്ചയായി വിജ്ഞാനകൈരളിയിൽ പ്രൗഡഗംഭീരമായ ലേഖനങ്ങൾ (ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതനപ്രവണതകൾ,ആസ്പിരിൻ,അല്ലെർജി,വാസക്ടമി തുടങ്ങി 12 ലേഖങ്ങൾ)എഴുതാൻ പ്രചോദനം നൽകിയത് എൻ.വിയും പി.ടിബിയുമായിരുന്നു.കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തനങ്ങളിൽ 1983 വരെ സജീവമായി നിന്നും.പരിഷത്തിന്റെ രാഷ്ട്രീയം ദഹിക്കാതെ വന്നപ്പോൾ ഉൾവലിഞ്ഞു.
ശാസ്ത്രം സാധാരണക്കാർക്കു മൻസ്സിലാകുന്ന ഭാഷയിലേക്കു ഇറങ്ങിവരണം എന്നുപദേശിച്ചത് കാമ്പിശ്ശേരിയായിരുന്നു.
എൻ.വിയും പി.ടി.ബിയും കാമ്പിശ്ശേരിയും ഇന്നും ഓർമ്മയിൽ.ആ ഓർമ്മ മായാതെ നിൽക്കും.

പൊതുവാട്ടിൽ "തമ്മെ" ഭാസ്കരപ്പണിക്കർ എന്ന പി.ടി.ബി(1921-1997)
മലയാളത്തിന്റെ ഡോക്ടർ ജോൺസൺ എന്ന വിശേഷണത്തിനർഹനാണ്.
വള്ളുവനാടൻ ആചാര്യൻ,കേരളത്തിന്റെ സാംസ്കാരിക തേജസ്,സാക്ഷരതാ
പ്രവർത്തകൻ,പ്രമുഖ സംഘാടകൻ,പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥകാരൻ,
വ്ജ്ഞാന കോശകാരൻ എന്നെല്ലാം അദ്ദേഹം വാഴ്ത്തപ്പെടുന്നു.തെരഞ്ഞെടുക്കപ്പട്ട
ആദ്യ കമ്മ്യൂണിസ്റ്റ് ഭരണാധികാരി.മലബാർ   ഡിസ്റ്റ്രിക്ട് ബോർഡിന്റെ അവസാന
പ്രസിഡന്റ്.മൂവായിരത്തിൽ പരം ആളുകൾക്ക് ജോലി നൽകിയ ഭരണാധികാരി.
മലബാറിൽ ഏകാധ്യാപക സ്കൂളുകൾസ്ഥാപിച്ച് "ഖ്സാക്കിന്റെ ഇതിഹാസം"
രചിക്കാൻ പ്രേരണ നൽകിയ മനുഷ്യ സ്നേഹി.1956 ല് എം.സി.നമ്പൂതിരിപ്പാട്,
എം.എൻ.സുബ്രഹ്മണ്യൻ,ഓ.പി നമ്പൂതിരി എന്നിവരുമൊത്ത് ഒറ്റപ്പാലത്ത് വച്ച്
"ശാത്രസാഹിത്യസമതി" രൂപീകരിച്ചു.1962 ല് കോഴിക്കോട്ട് വച്ച് കേരള ശാസ്ത്ര 
സാഹിത്യ പരിഷത്ത് സ്ഥാപിച്ചു.ശാത്രഗതി എന്ന മാസിക പുറത്തിറക്കി.
എന്താണു പ്രകൃതി എന്നും  ഭൂമിയുടെ നിലനിൽപ്പിനു അതെങ്ങനെ സഹായകമാകുന്നു
എന്നു മലയാളിയെ പഠിപ്പിച്ചു.സുഗതകുമാരി തന്റെ ഗുരു ആയി പി.ടി.ബിയെ
വിശേഷിപ്പിക്കുന്നു.വിദ്യാഭ്യാസമന്ത്രിയായ മുണ്ട്ശ്ശേരിയുടെ  പ്രൈവറ്റ് സെക്രട്ടറി
ആയിരുന്നു.നൂറോളം പുസ്തകങ്ങൾ രചിച്ചു.പാർട്ടി ഇടതും വലതുമായി തിരിഞ്ഞപ്പോൾ
സജീവ രാഷ്ട്രീയത്തിൽ നിന്നു പിന് വാങ്ങി.
എന്നെപ്പോലെ നിരവ്ധി ആൾക്കാരെ മലയാളത്തിൽ എഴുത്തുകാരും ഗ്രന്ഥകർത്താക്കളും

ആക്കി മാറ്റി.

Thursday, November 06, 2014

ഡോ. കാനം ശങ്കരപ്പിള്ള :ജീവിതരേഖ

ഡോ. കാനം ശങ്കരപ്പിള്ള
ജീവിതരേഖ
കെ.എ (കൊച്ചുകാഞ്ഞിരപ്പാറ അയ്യപ്പന്‍ പിള്ള) ശങ്കര പ്പിള്ള എന്ന ഔദ്യോഗിക നാമമുള്ള ഡോ.കാനംശങ്കരപ്പിള്ള 1944- ജൂലൈ 27-ന്‌(കൊ.വ 1119 കർക്കിടകം 12 ചിത്തിര നക്ഷത്രം) കോട്ടയം ജില്ലയിലെ കാനം കരയില്‍ ജനിച്ചു. അഛന്‍:ചൊള്ളാത്ത്‌ ശങ്കുപ്പിള്ള അയ്യപ്പന്‍ പിള്ള . അമ്മ: ഇളമ്പള്ളി കല്ലൂര്‌ രാമന്‍പിള്ള മകള്‍ തങ്കമ്മ. കാനത്തിലും വാഴൂരിലും സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്‌,ചങ്ങനാശ്ശേരി എസ്‌.ബി എന്നിവിടങ്ങളില്‍ കോളേജ്‌ പഠനം. കോട്ടയം മെഡിക്കല്‍ കോളെജിലെ രണ്ടാം ബാച്ചില്‍ പ്രവേശനം കിട്ടി.1968 ല്‍ എം.ബി.ബി.എസ്സ്‌ ലഭിച്ചു. അവിടെ തന്നെ പഠിച്ച്‌ ഗൈനക്കോളജിയില്‍ ഡിപ്ളോമ എടുത്തു. 1968-ല്‍ കേരള ആരോഗ്യ വകുപ്പില്‍ അസ്സിസ്റ്റന്റ്‍ സര്‍ജന്‍ ആയി. 1983 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും സര്‍ജറിയില്‍ എം.എസ്സ്‌ ലഭിച്ചു. കോട്ടയം,എരുമേലി,വൈയ്ക്കം,തൈക്കാട്‌,ചേര്‍ത്തല,പത്തനംതിട്ട,കോഴഞ്ചേരി,മവേലിക്കര എന്നീ സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ ജോലി നോക്കി.മാവേലിക്കര താലൂക്ക്‌ ആശുപത്രിയില്‍ സൂപ്രണ്ട്‌ ആയിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളില്‍ "മഹാരാജാസ്‌ വാര്‍ഡ്‌" പുതുക്കി പണിയിച്ചു റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. 1999-ല്‍ ഡപ്യൂട്ടി ഡയറക്റ്റര്‍ ആയി റിട്ടയര്‍ ചെയ്തു. പന്തളം അര്‍ച്ചന, സി.എം എന്നീ ആശുപത്രികളിലും കോട്ടയം ജില്ലയിൽ പൊൻ കുന്നം കെ.വി.എം.എസ്സ്,ശാന്തിനികേതൻ,വാഴൂരിലെ തിരുവല്ലമെഡിക്കൽ മിഷൻ
പാറത്തോട്ടിലെ ഹൈറേഞ്ച് ഹോസ്പിറ്റലുകളിലും സേവനം അനുഷ്ടിച്ചു.ഇപ്പോൾ  പൊങ്കുന്നം ശ്രീ  ഹരി ഹോസ്പിറ്റലിൽ കൺസൾട്ടേഷൻ നടത്തുന്നു.യൂ.കെ യിൽ മൂന്നുതവണയായി 10 മാസം മക്കളോടൊപ്പം താംസ്സിച്ചു.സിംഗപ്പൂരിലും പര്യടനം നടത്തിയിട്ടുണ്ട് . വിജ്ഞാന കൈരളി,ശാത്ര ദീപിക,ജനയുഗം,മലയാളനാട്‌,ഗൃഹലക്ഷ്മി,കന്യക,സാഹിത്യപോഷിണി എന്നിവയില്‍ കോളമിസ്റ്റായിരുന്നു. സര്‍വ്വവിജ്ഞാനകോശത്തില്‍ ഗര്‍ഭധാരണത്തെക്കുറിച്ചു ലേഖനം എഴുതി."നാടും നാട്ടാരും" എന്ന പേരില്‍ തെക്കുംകൂര് പ്രദേശത്തിന്റെ പ്രാദേശിക ചരിത്രം "പൌരപ്രഭ" വാരികയില്‍ 35 ലക്കങ്ങളിൽ വന്നു. ആകാശവാണിയില്‍ 25 വര്‍ഷക്കാലം ആരോഗ്യവിഷയങ്ങളില്‍ സ്ഥിരം പ്രഭാഷകനായിരുന്നു. ബ്ളോഗറും വ്ളോഗറും ആണ്‌. സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യം.10 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻ,കേരള ഗവ.മെഡിക്കൽ അസ്സോസ്സിയേഷൻ എന്നിവയുടെ ജില്ലാ ഭാരവാഹിഅ ആയിരുന്നു. പൊന്‍കുന്നം പുന്നാംപറമ്പില്‍ രാമകൃഷ്ണപിള്ളയുടെ മകള്‍ ശാന്തയാണു ഭാര്യ. ഇംഗ്ലണ്ടില്‍ ഡോക്ട രായ രണ്ടു  മക്കള്‍. പൊന്‍കുന്നം കെ.വി.എം.എസ്സ്‌ റോഡില്‍ നീലകണ്ഠനിലയത്തില്‍ താമസം.
=കൃതികള്‍ ==
*എരുമേലി പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും, 1978
*മങ്കമാരുടെ പ്രശ്നങ്ങള്‍,എന്‍.ബി. എസ്സ്‌, 1988
*പെണ്ണായി പിറന്നാല്‍,പ്രഭാത്‌,1984
*രോഗങ്ങള്‍-രോഗികള്‍, പ്രഭാത്‌,1988
*കൌമാരപ്രശങ്ങള്‍, പ്രഭാറ്റ്‌, 1990
*രോഗികള്‍ ശ്രദ്ധിക്കുക,പ്രഭാത്‌,1991
*എയിഡ്‌സ്‌ കേരളത്തില്‍, കറന്‍റ്‍, 1998
*ശീലങ്ങള്‍ -രോഗങ്ങള്‍,നവീക ബുക്സ്‌ ,2005
ഫോണ്‍:9447035416 ഈ-മെയില്‍:drkan

Monday, November 03, 2014

പ്രിയപ്പെട്ട കുമാരനെ അന്വേഷിച്ച് ഒരിക്കൽ കൂടി

പ്രിയപ്പെട്ട കുമാരനെ അന്വേഷിച്ച് ഒരിക്കൽ കൂടി

ചെറുപ്പത്തിൽ പ്രൈമറി-മിഡിൽസ്കൂൾ പഠനകാലത്ത്,
പരീക്ഷകൾക്കു വിവിധ വിഷയങ്ങളീഅധാരമാക്കി
കൂട്ടുകാരനു കത്തെഴുതാൻ ചോദ്യം ഉണ്ടാകുക് പതിവായി
രുന്നു.അപ്പോഴെല്ലാം കത്തെഴുതിയിരുന്നത് ഒരേ കൂട്ടുകാരനായിരുന്നു.കൂടുകാരന്റെ മേ.വി താഴെക്കൊടുക്കുന്ന വിധമായിരുന്നു.

ശ്രീ.പി.ഐ.കുമാരൻ അവർകൾക്ക്
പ്ലാന്തോട്ടം വീട്,
ആണ്ടൂർ,മരങ്ങാട്ടുപള്ളി,പി.ഓ

പക്ഷേ പിൽക്കാലത്തൊന്നും ആ കൂട്ടുകാരനെ നേരിൽ കാണാൻ ശ്രമിച്ചില്ല.
അല്ലെങ്കിൽ സമയം കിട്ടിയില്ല.
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ,ഏഴാം വയസ്സിൽ ആനിക്കാടു പള്ളിക്കത്തോട്ടിൽനിന്നും കാനത്തിലേയ്ക്കു ബന്ധുമിത്രാദികളോടൊപ്പം അരടിയന്തിരത്തിനു ശേഷം
സന്ധ്യമയക്കത്തിനു നടന്നു വരുമ്പോൾ തോപ്പിൽ
(ഫെൻ കുടുംബം)കാരുടെ ഗേറ്റിനു
മുൻപിൽ ഒരു വച്ചു ഒരു സൈക്കിൾ ഇടിച്ചു.വലതുകാലിനു ക്ഷതം സംഭവിച്ചു.
നാട്ടിലെ പരമുവൈദ്യർ ഒടിഞ്ഞു എന്നു പറഞ്ഞു.നാടൻ രീതിയിൽ പാല മരത്തിലുണ്ടാക്കിയപാത്തിയിൽ കാലുറപ്പിച്ചു ധാരയും മറ്റുമായി ഒരു മാസം സ്കൂളിൽ പോകാതെ കിടന്നു.
കെട്ടെല്ലാം അഴിച്ചു കാലു നിലത്തു കുത്തിയപ്പോൾ നീളക്കുറവ്.
അങ്ങിനെയാണു അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ മരങ്ങാട്ടുപള്ളി വൈദ്യന്റെ അടുത്ത്
പിതാവ് എന്നെ കൊണ്ടു പോകുന്നത്. "എല്ല് കയറി മുറികൂടി. എല്ലു വീണ്ടും ഒടിച്ച ശേഷം
ശരിയായി പിടിച്ചിട്ട് വീണ്ടും മുറികൂട്ടണം " എന്നായിരുന്നു പരമു വൈദ്യന്റെ പ്രതികരണം.
തങ്കൻ വൈദ്യൻ ആദ്യ പരിശോധനയിൽ തന്നെ പറഞ്ഞു.ഒടിക്കേണ്ട കാര്യമൊന്നുമില്ല.
"തിരുമ്മി ശരിയാക്കാം.മൂന്നാഴ്ച കിടക്കണം." അങ്ങിനെ ആണ്ടൂർ പ്ലാത്തോട്ടം വൈദ്യന്റെ
മാളികയിൽ പ്രാവിങ്കൂട്ടിലെ പ്രാവുകളുടെ വരത്തു പോക്കു കാണലും തിരുമ്മലും കുഴമ്പിടലും മറ്റുമായി
മൂന്നാഴ്ച കഴിഞ്ഞു 1952 കാലത്ത്,
അക്കാലത്ത് വൈദ്യന്റെ മകൻ, രണ്ടു വയ്സ്സ് കൂടുതലുള്ള കുമാരൻ ആയിരുന്നു കൂട്ട്.
പി.ഐ.കുമാരൻ.
ആ കുമാരനായിരുന്നു പരീക്ഷാ പേപ്പറുകളിലെ എഴുത്തുകൾ.

ഈയിടെ ഉഴവൂർ അവർ ലേഡി ലൂർദ് ഹയർ സെക്കണ്ടറി സ്കൂളിൽ ഫാമിലി ലൈഫ്
എഡ്യൂക്കേഷൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പഴയ കാല സുഹൃത്ത് കുമാരനെ
കുറിച്ച് ഒന്നന്വേഷിക്കാൻ സമയം കണ്ടെത്തി.
അന്നത്തെ ഒൻപതുവയസ്സുകാരൻ,വീട്ടിലുണ്ടായിരുന്ന നാടൻ തോക്കുപയോഗിച്ച്
എതിർവശത്തുള്ള പാടത്തിൽ വരുന്ന മുണ്ടികളെ(കൊക്ക്) ഉന്നം തെറ്റാതെ വെടിവച്ചിടുമായിരുന്ന
ആ കൂട്ടുകാരൻ,ഇന്ന് 72 വയസുള്ള കുമാരൻ വൈദ്യൻ,നാട്ടുകാരുടെ-രോഗികളുടെ" വാവാ
വൈദ്യൻ".മകൻ ശ്രീജുവും മരുമകൾ ഷിൽപ്പയും കൂടെ ആയുർവേദ ഡോക്ടർമാരായി
പ്രാക്ടീസ് ചെയ്യുന്നു.ഞാൻ ചെല്ലുമ്പോൾ മകനും മരുമകനും സ്ഥലത്തില്ല.അതിനാൽ കാണാൻ
സാധിച്ചില്ല.എം.ഡിക്കാരിയായ,കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചു പാസ്സായ, അഖില
എന്നൊരു മകൾ കൂടിയുണ്ടായിരുന്നു എന്നറിഞ്ഞു.പക്ഷേ എം.ഡി.പാസ്സായി എന്ന അറിഞ്ഞ
ദിവസം,മണിമല സർക്കാർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന ദിവസം
മരണത്തിനിരയായി എന്ന ദുഖ വാർത്തയും വാവാ വൈദ്യൻ പറഞ്ഞു.93 ബാച്ചുകാരിയായിരുന്ന
എന്റെ മകൾക്കറിയാവുന്ന കുട്ടിയാവണം.

ഫിസിയോ  തെറാപ്പിസ്റ്റുകൾ

ഇന്നും നാട്ടിലെല്ലാം,താലൂക്ക് ആസ്ഥാനങ്ങളിൽ വരെ
ഫിസിയോതെറാപ്പിസ്റ്റുകളെ,അവരുടെ ക്ലിനിക്കുകളെ
കാണാം.അൻപതു കൊല്ലം മുമ്പാകട്ടെ തിരുമ്മൽ വിദഗ്ദർ
വളരെ ചുരുക്കവും .മധ്യ തിരുവിതാം കൂറുകാർക്ക്
അന്നാശ്രയം "മരങ്ങാട്ടു പള്ളി വൈദ്യൻ" ആയിരുന്നു.
അഞ്ച് തലമുറകളായി പ്ലാന്തോട്ടം വൈദ്യന്മാർ അറിയപ്പെടുന്ന
ഫിസിയോ തെറാപ്പിസ്റ്റുകളാണ്.
കുഞ്ഞൻ കുഞ്ഞൻ
വൈദ്യൻ ആണു ആദ്യ തിരുമ്മൽ വൈദ്യൻ
നിധീരിക്കൽ മാണിക്കത്തനാരുടെ ശിഷ്യൻ  പുളുക്കിയിൽ
വല്യച്ചൻ (1862-1945) കുഞ്ഞൻ വൈദ്യന്റെ ഉറ്റ തോഴനായിരുന്നു.
അദ്ദേഹം വഴി കുഞ്ഞൻ പാലാക്കാട്ടുമല  അന്ത്രയോസ് വൈദ്യനിൽ
നിന്നും ചികിൽസയും തിരുമ്മും പഠിച്ചു.മാണിക്കത്തനാരും പിന്നീട്
കുഞ്ഞൻ വൈദ്യന്റെ സുഹൃത്തായി.പെരുനെല്ലി കൃഷ്ണൻ വൈദ്യനും
മാണിക്കത്തനാർ വഴി കുഞ്ഞന്റെ സുഹൃത്തായി.104 വയസ്സുവരെ
ജീവിച്ച കുഞ്ഞൻ സ്വത്തുക്കൾ 80/76 വയസ്സുള്ള മക്കളെ ഏൽപ്പിച്ച ശേഷം
മരിക്കും മുമ്പു കൃസ്ത്യാനിയായി "ഔസേപ്പു മാപ്പിള" ആയിമാർഗ്ഗം
കൂടി.1929ല് മരിച്ചപ്പോൽ ഔസേപ്പ് മാപ്പിളയെ മരങ്ങാട്ടു പള്ളിയിൽ
കബറടക്കി.
രണ്ടാം തലമുറയിൽ കുഞ്ഞന്റെ മക്കൾ ഇട്ടുണ്ടാനും കൊച്ചു വൈദ്യനും
പുക്ഴ്പെറ്റ തിരുമ്മൽ വിദഗ്ദർ ആയിരുന്നു.ഇട്ടുണ്ടാൻ വൈദ്യന്റെ മകൻ
ശങ്കരൻ(തങ്കൻ) വൈദ്യനായിരുന്നു 1952 ല് എനിക്കു ചികിസ നൽകിയത്.
2000 ല് 92 വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.തങ്കൻ വൈദ്യന്റെ
മകനാണു നാലാം തലമുറയിലെ വാവാ വൈദ്യൻ എന്ന എന്റെ ബാല്യകാല
സുഹൃത്ത് കുമാരൻ.
അഞ്ചാം തലമുറയിൽ ഡോ.ശ്രീജു കുടുംബപാരമ്പര്യം കാത്തു സൂക്ഷിക്കുന്നു

Wednesday, October 29, 2014

കഴകങ്ങൾ-തങ്ങൾ,മൂസ്,പണ്ടാരത്തിൽ,ഗ്രാമണി

കഴകങ്ങൾ-തങ്ങൾ,മൂസ്,പണ്ടാരത്തിൽ,ഗ്രാമണി

പ്രാചീന കേരളത്തെ നാലു കഴകങ്ങൾ ആയിത്തിരിച്ചിരുന്നു.
1.പെരിചെഞ്ചെല്ലൂർ(തളിപ്പറമ്പ്)
2.പന്നിയൂർ
3.പറൂർ
4.ചെങ്ങന്നൂർ
പെരിചെല്ലൂരിന്റെ അധിപർ "തങ്ങൾ'
ഉദാ:മട്ടന്നൂർ മദുസൂദനൻ തങ്ങൾ 1960 ല് ഇത്തരം 17/18 കുടുംബങ്ങൾ
പന്നിയൂർ കഴകത്തിന്റെ അധിപർ "മൂസ്".ഇപ്പോൾ 10 ല് താഴെ
ചെങ്ങന്നൂർ കഴകം അധികാരി "പണ്ടാരത്തിൽ"
ഉദാ:വഞ്ഞിപ്പുഴ പണ്ടാരത്തിൽ,മൂത്തേടത്ത്,എടമന പണ്ടാരത്തിൽ
ഇവരുടെ ഗൃഹം "മഠം" എന്നറിയപ്പെട്ടു.(മറ്റുള്ളവരുടെ "ഇല്ലം" എന്നും)
1960 ല് 10 പണ്ടാരത്തിൽ മാത്രം
പറൂർ കഴകം അധികാരികൾ"ഗ്രാമണി"
 ഉദാ:മാരാമിറ്റം,തളി,കരിങ്ങമ്പള്ളി,അവരുടെ വീടുകൾ "ഇല്ലം"
ഇവരുടെ പേരിനോട് ഗ്രാമണി എന്നു ചേർത്തിരുന്നില്ല.
1960 ല് 70 ഇത്തരം കുടുംബങ്ങൾ ഉണ്ടായിരുന്നു.
ആഢ്യനമ്പൂതിരിമാരെ "പാട്" ചേർത്തു വിളിച്ചിരുന്നു
ഈ.എസ്.എസ്സ്.നമ്പൂതിരി"പ്പാട്"
കുടമാളൂർ രാമൻ ഭട്ടതിരി"പ്പാട്" എന്നിങ്ങനെ.
ആസ്യനാണെങ്കിൽ ശങ്കരൻ നമ്പൂതിരി/ഭട്ടതിരി


Saturday, October 25, 2014

32 നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമക്ഷേത്രങ്ങൾ

32 നമ്പൂതിരി ഗ്രാമങ്ങൾ, ഗ്രാമക്ഷേത്രങ്ങൾ

1.പയ്യന്നൂർ- സുബ്രഹ്മണ്യക്ഷേത്രം
2.പെരിഞ്ചെല്ലൂർ(തളിപ്പറമ്പു)-ശിവൻ
3.ഈശാനമംഗലം(?ഈശ്വരമംഗലം)
4.തൃപ്പനഞ്ചി(ഫറോക്)-ശിവൻ
5.കരിക്കാട്(മഞ്ചേരി)സുബ്രഹ്മണ്യൻ
6.ആലത്തൂർ-ശ്രീരാമൻ/ഹനുമാൻ
7.പന്നിയൂർ-വരാഹ മൂർത്തി
8.ശുകപുരം-ശിവൻ
9.തൃശ്ശൂർ-വടക്കും നാഥൻ
10..പെരുവനം-ശിവൻ
11.ചെമ്മണ്ട(ഇരിങ്ങാലക്കുട)-ശിവൻ
12.ഇരിഞ്ഞാലക്കുട-മഹാവിഷ്ണു
13.അവിട്ടത്തൂർ-ശിവൻ
14.അഡൂർ(അന്നമനട)-ശിവൻ
15.കുഴൂർ(മാള)-സുബ്രഹ്മണ്യൻ
16.ഐരാണിക്കുളം(മാള)-ശിവൻ
17മൂഴിക്കുളം(അങ്കമാലി)-ലക്ഷ്മണൻ
18.ചെങ്ങമനാട്-ശിവൻ
19.തഴുതനാട്(ചൊവ്വര)തൃപ്പറയാർ ശിവൻ
20.പറവൂർ(അങ്കമാലി)ശിവൻ
21.ഉളിയന്നൂർ-ശിവൻ
22.ഇളിഭ്യം(ഇമ്പളിയം)-ശിവൻ
23.കാടമുറി(വേന്നനാട്)-ചോറ്റാനിക്കര ദേവി
24.ഏറ്റുമാനൂർ-ശിവൻ
25.കിടങ്ങൂർ-സുബ്രഹ്മണ്യൻ
26.കുമാരനല്ലൂർ-ദേവി
27.തിരുവല്ല-ശ്രീവല്ലഭൻ
28.കവിയൂർ-ശിവൻ/അർദ്ധനാരീശ്വരൻ
29.ചെങ്ങന്നൂർ-ശിവ/പാർവതി
30.ആറന്മുള-വിഷ്ണു
31.വെണ്മണി-?വിഷ്ണു(ഇപ്പോൾ കാണാനില്ല)
32.നീർമണ്ണ-?നിരണം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ നൽകിയ ലിസ്റ്റ്
യാത്ര ചെയ്ത് പരിശോധിച്ചത് കാണിപ്പയ്യൂർ ശങ്കരൻ
നമ്പൂതിരി(ആര്യന്മാരുടെ കുടിയേറ്റം,ഭാഗം 2,1965
പഞ്ചാംഗം ബുക്സ്റ്റാൾ,കുന്നംകുളം)

Thursday, October 23, 2014

തരുസാപ്പള്ളി ചേപ്പേട്-ഒരു പുനർവായന

തരുസാപ്പള്ളി ചേപ്പേട്-ഒരു പുനർവായന
ഡോ.കാനം ശങ്കരപ്പിള്ള ,പൊൻ കുന്നം



വെള്ളാളരുടെ നേതൃത്വത്തിൽ, ഒൻപതാം ശതകത്തിൽ കേരളത്തിൽനിലനിന്നിരുന്ന കാർഷികസംസ്കൃതിയിലേക്കു വിദേശ അറബി-പേർഷ്യൻകച്ചവട സംഘങ്ങൾ പ്രവേശിച്ച് കുരക്കേണി കൊല്ലത്ത്  അങ്ങാടി സ്ഥാപിക്കുന്നതിന്റെവിവരങ്ങൾ നൽകുന്ന ചെമ്പോലകളാണു തരു(രി)സാപ്പള്ളി പട്ടയംഎന്നറിയപ്പെടുന്ന ചെമ്പോല ചേപ്പേട്.ഈരേഖയെ കുറിച്ചു നാട്ടിലും മറുനാട്ടിലുമായി നിരവധി പഠനങ്ങൾ നടന്നു.ഇപ്പോഴുംഅവസാനിച്ചിട്ടില്ല ആ പഠനങ്ങൾ.അന്ധന്മാർ ആനയെ കണ്ടതു പോലെ ആയിരുന്നു മുൻ കാലത്തെ പഠനങ്ങൾ എല്ലാം.ചിലർ ആദ്യ ഭാഗം മറ്റു ചിലർ അവസാന ഭാഗവും മാത്രം കണ്ടു.ഒന്നായ ചേപ്പേടിനെ ചിലർ രണ്ടായും മറ്റു ചിലർ മൂന്നായും കണ്ടു.ഗന്ധമറിയാതെ ,കഴുത കുങ്കുമം ചുമന്ന പോലെ .പലരും കൈമാറി കൈമാറി ഈ ചേപ്പേട് കുങ്കുമത്തെചുമന്നു.യാതൊരവകാശവുമില്ലാത്തവർ പോരാടിഈ കുങ്കുമത്തെ പകുത്തെടുക്കയും ചെയ്തിരിക്കുന്നു.

അഞ്ച് ചെമ്പോലകളിലായി,ഒൻപതു വശങ്ങളിൽ,അഞ്ചു തരം ലിപികളിൽ കുരക്കേണി കൊല്ലം കാരനായ "സുന്ദരൻ" എന്ന വെള്ളാളൻ(വെൾകുല ചുന്ദരൻ)നാരായം കൊണ്ടു വരഞ്ഞു നിർമ്മിച്ച അതിപുരാതന കേരള ചരിത്ര രേഖയാണു"സെയിന്റ്  ത്രേസ്യാപ്പള്ളി " രേഖകൾ എന്നു ചിലര അവകാശപ്പെടുന്നതരു(രി)സാപ്പള്ളി കരണംതമിഴ്,സംസ്കൃതം,പേർഷ്യൻ,ഹീബ്രു ഭാഷകളിൽ എഴുതപ്പെട്ട വെള്ളാള ചേപ്പേടിൽവട്ടെഴുത്ത്,ഗ്രന്ഥാക്ഷരം,കുഫിക്,പഹ്ലി,ഹീബ്രു എന്നീലിപികളുള്ള ചെമ്പോലക്കൂട്ടം.രണ്ടു തരം കയ്യക്ഷരം.ഒന്ന് ആദ്യകാല രേഖയും മറ്റേത് പകർപ്പും ആകാം.എന്നാൽമൊത്തം ശൈലിഒന്ന്. തുടർച്ച നിലനിർത്തുകയും ചെയ്യുന്നു.രണ്ടും മൂന്നുമൊന്നുമില്ലഒറ്റ രേഖഎന്നു സ്ഥാപിച്ചത് എം.ആർ.രാഘവ വാര്യരും കേശവൻ വെളുത്താട്ടും2013ല് അവർ പ്രസിദ്ധീകരിച്ച "തരിസാപ്പള്ളി പട്ടയം" എന്ന കൃതി വായിക്കുക.(എൻ.ബി.എസ്സ് പ്രസിദ്ധീകരണം 140 പേജുകൾ, ഫോട്ടോകളും കാണാം)
കേരളത്തിലെ സുറിയാനി കൃസ്ത്യാനികൾ,അവർക്കു രാജദത്തമായി ചില അവകാശങ്ങൾ കിട്ടിഎന്നു കാണിയ്ക്കുവാൻ അടിയാധാരമായി ഉയർത്തിക്കാറാറുള്ള,വെള്ളാള നിർമ്മിതമായ ഈ,ഒൻപതാം നൂറ്റാണ്ടു രേഖയിൽ,വെള്ളാളർ(കർഷകർ),ഈഴവർ(കള്ളുചെത്തുകാർ),വണ്ണാർ(അലക്കുകാർഅഥവാ പടവുപണിക്കാർ),എരുവിയർ(ഉപ്പു വിളയിക്കുന്നവർ) എന്നീ അദ്ധ്വാൻ ശീലരായ തൊഴിൽകാരെയും അക്കാലത്തെ ഭൂവുടമകളായ വെള്ളാരയേയും പരാമർശിക്കുന്നു.പക്ഷേ കൃസ്ത്യാനികളെകുറിച്ചു യാതൊരു പരാമർശനവുമില്ല.ഏ.ഡി.849 കാലത്ത് കൊല്ലത്ത് കൃസ്ത്യാനികൾ ഇല്ലായിരുന്നുഎന്നു സ്ഥാപിക്കുന്ന രേഖയാണു തരു(രി)സാപ്പള്ളി ചേപ്പേട് എന്നു വ്യക്തം."എസോദാ തപിരായി ചെയ്വിച്ച തരുസാപ്പള്ളി" എന്നും "സപീരീശോ ചെയ്വിച്ച തരിസ്സാപ്പള്ളി"എന്നും ഈ ചേപ്പേടിൽ വ്യത്യ്സ്ത തരങ്ങളിൽ "പള്ളി" പരാമർശന വിധേയമാകുന്നു."തെവർ(ദേവൻ) ഉള്ള തരീസാപ്പള്ളി കൃസ്ത്യൻ പള്ളി ആകാൻ വഴിയില്ല താനും."പള്ളി" എന്നു പറഞ്ഞാൽ "ഹൈന്ദവരുടെ അല്ലാതുള്ള ദേവാലയം" എന്നാണർത്ഥം.ബുദ്ധ-ജൈനഇസ്ലാംയഹൂദ വിശ്വാസികളുടെ ആരാധനാലയം മലയാളിക്കു "പള്ളി" ആണ്.

വെമ്പല നാട്ടില് (സംഘകാല നാമം "കുട്ടനാട്",ഇപ്പോഴത്തെ കുട്ടനാടിൽനിന്നുംവ്യ്ത്യ്സ്തമായ സഹ്യാദ്രിസാനുപ്രദേശം മൊത്തതിലക്കാലത്ത് കുട്ടനാടായിരുന്നു)കാട്ടിൽ വിളയുകയും തമിഴ്നാട്ടിൽനിന്നു കുടിയേറിയ വെള്ളാളർ എന്നകർഷസമൂഹംമലനാട്ടിൽ കൃഷിചെയ്യുകയും ചെയ്ത കുരുമുളക് എന്ന കറുത്ത പൊന്നു തേടി "ലന്തപറങ്കിയും ഇങ്കൈരേശിയും കപ്പൽ മാർഗ്ഗം കേരള തീരത്തു വന്നിരുന്നു.അവരിൽ"കപ്പൽ(ഉഷ്ണപ്പുണ്ണ്,അഥവാ സിഫിലിസ്) കൊണ്ടുവന്ന പറിങ്കികൾ ആയിരുന്നുഏ രേഖയുടെ ആദ്യ കൈവശക്കാർ.പതിനേഴാം നൂറ്റാണ്ടിൽ ലന്ത(ഡച്ച്) കാർതരിസാപ്പള്ളി ചേപ്പേട് തട്ടിയെടുത്തു.1758 ല് കേരളത്തിലെത്തിയ ആങ്ക്തിൽ ദ്യൂപെറോ എന്ന ഫ്രാൻ ൻസുകാരൻ ,പൈതൃകഗവേഷകൻ ഈകരണത്തിലെ നാലുചെമ്പോലകൾഫ്രഞ്ചുഭാഷയിലേക്കു മൊഴിമാറ്റം നടത്തി.പക്ഷേ അവസാനത്തെ അഞ്ചു പുറങ്ങൾഅദ്ദേഹം കണ്ടതേ ഇല്ല.ഇംഗ്ലീഷ് കാർ കൊച്ചിക്കോട്ട കൈവശപ്പെടുത്തിയപ്പോൾഈ രേഖയും കൊള്ളയടിക്കപ്പെട്ടു.
അതെങ്ങനെയോ പിൽക്കാലത്ത കോട്ടയംസെമിനാരിയിൽ എത്തിക്കപ്പെട്ടു.സമുദായ തർക്കങ്ങളെ തുടർന്നു ചെമ്പോലക്കൂട്ടംപങ്കു വയ്ക്കപ്പെട്ടു.പകുതി ഇപ്പോൾ തിരുവല്ല ബിഷപ്പിന്റെ കൈയ്യിലാണ്.ചുരുക്കത്തിൽ സപീരോശയുടെ ഏതെങ്കിലും പിന് ഗാമിയുടെ കൈവശമാണീകരണം എന്നാർക്കും പറയാൻസാധിക്കില്ല.കൊള്ളയടിക്കപ്പെട്ട ഒരു തൊണ്ടിക്കരണംരണ്ടു കൂട്ടർ പങ്കിട്ടു കൈവശം വയ്ക്കുന്നു.

1806 ല് പ്രസിദ്ധീകരിക്കപ്പെട്ട "റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ജേർണലി"ന്റെആദ്യലക്കത്തിൽ ഈ വെള്ളാള ച്ചേപ്പേടിനെ കുറിച്ച് ആദ്യ ചെറുകുറിപ്പ് അച്ചടിച്ചു വന്നു.ക്യാപ്റ്റൻ ചാൾസ് സ്വാന്റൺ 1843 ല് അതേ ജേണൽ ഏഴാം വാള്യം പതിനാലാം ലക്കത്തിൽ ഈ കരണത്തെ കുറിച്ചു ലേഖനവും രേഖാചിത്രവും പ്രസിദ്ധീകരിച്ചു.കോട്ടയം സി.എം.എസ്സ്കോളേജ് പ്രിൻസിപ്പാൾ ബഞ്ചമിൻ ബയ് ലിയുടെ സഹായത്തോടെ എഫ്.സി.ബ്രൗൺ തയാറാക്കിയപതിപ്പായിരുന്നു അച്ചടിച്ചു വന്നത്.(ഇന്നത്തെ അറിവു വച്ചു നോക്കിയാൽ അതെല്ലാം"അബദ്ധം" എന്നു വാര്യരും കേശവൻ വെള്ളാട്ടും അവരുടെകൃതിയിൽ (തരിസ്സപ്പള്ളിപ്പട്ടയം.എൻ.ബി.എസ്സ്2013) എഴുതുന്നു.)ചേപ്പേട് ആറാം ഏട്ടിൽ ഒപ്പുകൾ ആണെന്നും അതിൽ 11 എണ്ണംകുഫിക്കിൽഎന്നും 10 എണ്ണം സുറിയാനിയിൽ എന്നും 4എണ്ണം ഹീബ്രുവിൽ എന്നും കണ്ടെത്തിയ ത്സ്വാൻസ്റ്റൺ ആയിരുന്നു.അതിലെ കുഫിക്ക് ഭാഗം വായിച്ചു കൊടുത്തത് ഷക്സ്പീയർ എന്ന പണ്ഡിതനും.
ആദ്യ ഏടുകളിൽ വട്ടെഴുത്തും കുറെ ഭാഗത്ത് ഗ്രന്ഥാക്ഷരവും ഉണ്ടെന്നു കണ്ടെത്തിയതുംഅവ വായിച്ചെടുത്തതും റവ്.ഹെർമൻ ഗുൻ ദെർത്തായിരുന്നു.1844 ല് മദിരാശി ജേർണൽഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസ് ലക്കം മുപ്പതിൽ അതച്ചടിച്ചു വന്നു.രേഖ ഇംഗ്ലീഷിലേക്കുമൊഴിമാറ്റം ചെയ്യപ്പെട്ട് അച്ചടിക്കപ്പെട്ടു.പക്ഷേ അതിലും അബദ്ധങ്ങൾഎന്നു വാര്യരും വെളുത്താട്ടുംവെളിപ്പെടുത്തുന്നു അവരുടെ ഗ്രന്ഥത്തിൽ.ജൂതർ ക്രിസ്ത്യാനികൾക്കു മുൻപേ കേരളത്തിൽ എത്തിയിരുന്നുഎന്നു ഗുന്ദേർത്ത് സ്ഥാപിച്ചത് ഈ തീട്ടൂരം വായിച്ചാണ്.വില്യം ലോഗൻ മലബാർ മാന്വലിൽ പുരാലിപി വിധഗ്ദൻ ഏ.സി.ബേണലിന്റെ കാലഗണനപ്രകാരംതരു(രി) സാപ്പള്ളി ചേപ്പേട് ഏ.ഡി 824 ല് വിരചിതമായി എന്നു കണ്ടെത്തി.അതും അബദ്ധം എന്നുതെളിയിച്ചത് ഇളങ്ങുളം കുഞ്ഞൻ പിള്ള.

1920 ല് ഗോപിനാഥ റാവു ഈ തീട്ടൂരം  തിരുവിതാം കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ(ടീ.ഏ.എസ്സ്)രണ്ടാം വാള്യത്തിൽ മൊഴിമാറ്റം നൽകി പ്രസിദ്ധീകരിച്ചു.അതു വരെ ഒന്നായായി കണ്ടിരുന്ന ചേപ്പേടിനെറാവു രണ്ടായി കണ്ടു.കയ്യക്ഷരത്തിലെ വ്യത്യാസം കാരണം 1,4 ഏടുകളെ ഒന്നായും 2,3,5 ഏടുകളെമറ്റൊരു തീട്ടൂരമായും റാവു വിവരിച്ചു.ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ പത്താം നൂറ്റാണ്ടിന്റെആരംഭം ആവണം രചനാകാലം എന്നും ഗോപിനാഥ റാവു സ്ഥാപിച്ചെടുത്തു.ഇളങ്ങുളം കുഞ്ഞൻ പിള്ള റാവുവിനെ അനുകൂലിച്ചു ഒന്നായ തീട്ടൂരത്തെ രണ്ടായി കണ്ടു.എന്നാൽ രണ്ടും ഒരേ കാലത്തു രണ്ടാളുകളാൽ രചിക്കപ്പെട്ടത് എന്നു സ്ഥാപിച്ചു വയ്ക്കയും ചെയ്തു.
എന്നാൽ എഴുതിയ വർഷം ഏ.ഡി  849 എന്നു കൃത്യമായി കണ്ടെത്തി.ആദ്യഭാഗം സാക്ഷാൽ രചനയുംരണ്ടാം ഭാഗം പകർപ്പുമായതിനാലാവണം കയ്യക്ഷരങ്ങളിൽ വ്യത്യാസം എന്നും കുഞ്ഞൻ പിള്ള വ്യാഖ്യാനിച്ചു.എം.ജി.എസ്സും ഒന്നായ പട്ടയത്തെ രണ്ടായി കണ്ടു.എന്നാൽ പശ്ചിമേഷ്യന് വ്യാപാരവുമായിതരിസ്സാപ്പള്ളി ചേപ്പേടിനെബന്ധപ്പെടുത്തിയ ബഹുമതി എം.ജി.എസ്സിനു സ്വന്തം.അർത്ഥ ശാസ്ത്രം മുതലുള്ള ഭാരതീയ രാഷ്ട്രമീമാംസാ പാരമ്പര്യം അദ്ദേഹം തരു(രി) സാപ്പള്ളി ചെമ്പോളകളിൽ കണ്ടെത്തിഎന്നത് അതിമഹത്തായ ഒരു നേട്ടമത്രേ.ചേപ്പേടിനെ വീണ്ടും ഒന്നായി കാണാനുള്ള ഭാഗ്യം,നിയോഗം രാഘവാര്യർക്കും കേശവൻ വെള്ളാട്ടിനുമാണു കിട്ടിയത്.ഉപ്പു വിളയിക്കുന്നവർ എന്നർത്ഥം വരുന്ന"എരുവിയർ" എന്നു പദം വായിച്ചെടുത്തതിനെതുട്ർന്നായിരുന്നു ഈ വൻ നേട്ടം കൊയ്തത്.നാം,മലയാളികൾ,ഈരണ്ടു ചരിത്ര ഗവേഷകരോട്അങ്ങെയറ്റം കടപ്പെട്ടിരിക്കുന്നു.അതൊടെ തരു(രി) സാപ്പള്ളിച്ചേപ്പേട്അർത്ഥപൂർണ്ണമായി.
കൈരളി ഭാഗ്യവതിയായി.

മുൻ കാലങ്ങളിൽ കേരളത്തിൽ നടത്തപ്പെട്ട പഠനങ്ങൾ ആദ്യഭാഗമായ ഇന്ത്യൻഏടുകളിൽ ഒതുങ്ങി.വിദേശപഠനങ്ങൾ രണ്ടാമത്തെ പശ്ചിമേഷ്യൻ ഒപ്പുകളിലുംഒതുങ്ങി എന്നതാണു പരമാർത്ഥം.ഇന്ത്യൻ-പശ്ചിമേഷ്യൻ ഭാഗങ്ങൾക്കു തുല്യപ്രാധാന്യം നൽകി ഒരു ശാസ്ത്രീയചരിത്രപഠനം യൂ.കെയിലെ ലസ്റ്ററിലുള്ളഡി.മോണ്ട് യൂണിവേസിറ്റിയിൽ ഡോ.എലിസബേത്ത് ലാംബോൺ എന്നമഹതിയുടെനേതൃത്വത്തിൽ നടന്നു വരുകയാണ്.ഇന്ത്യാ സമുദ്രത്തിലെ പുരാതന വ്യാപാര വീഥികളുംഅവയുടെബന്ധങ്ങളുമാണവരുടെവിഷയം.വിവിധരാജ്യങ്ങളിലെചരിത്രപണ്ഡിതർഅവരെ സഹായിക്കുന്നു.കേരളത്തിൽനിന്നു എം.ആർ.രാഘവ വാര്യരും കേശവൻവെളുത്താട്ടും അവരെ സഹായിക്കുന്നു.
പഠനം പൂർത്തിയാകുന്നതോടെ, ഒൻപതാം നൂറ്റാണ്ടിൽ "വേൾ" നാടെന്നവേണാടു ഭരിച്ചിരുന്ന അയ്യൻ അടികൾ എന്ന വെള്ളാള("വേൾ") രാജാവ്വെല്ലാള("വേൾ") കുലജാതനായ സുന്ദരനെ കൊണ്ട് ഭൂവുടമകളായ വെള്ളാളരുടെകൃഷിസ്ഥലം വിദേശ കച്ചവടസംഘങ്ങൾക്കു കൂടാൻ ഒരിടവും ഒപ്പം അവർക്ക്അന്നം കിട്ടാൻ കൃഷി ചെയ്യാൻ നാലു വെള്ളാള കുടുംബങ്ങളേയും ദാനംചെയ്യുന്ന തരു(രി)സാപ്പള്ളി തീട്ടൂരം സിറിയൻ കൃസ്ത്യൻ ചേപ്പേട് എന്നല്ലഅറിയപ്പെടേണ്ടത് എന്നും അതിനനുയോജ്യമായ പേർ "വെള്ളാള ചേപ്പേട്" എന്നണെന്നും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
വിഭവങ്ങൾ പരസ്പരം പങ്കു വച്ചിരുന്ന,സർവ്വരേയുംതുല്യരായി കണക്കാക്കിയിരുന്ന, കാർഷിക സംസ്കൃതിയിലേയ്ക്ക്പണം ഒരുക്കൂട്ടാനുള്ള ത്വര മാത്രമുള്ള വൈദേശിക കച്ചവടക്കൂട്ടാ യ്മകൾക്ക്,തരകന്മാർക്ക്,കാലെടുത്തു വയ്ക്കാൻ അയ്യനടികൾ എന്ന വേൾനാടരചൻഅവസരം നൽകി മണ്ടത്തരം കാട്ടി എന്നതിന്റെ തെളിവാണ് ഏ.ഡി.849-ല് വേൽകുല സുന്ദരനാൽ വരയപ്പെട്ട തരു(രി) സാപ്പള്ളിചേപ്പേട്.തരു(രി)സാപ്പള്ളി എന്നത്വിദേശവ്യാപാരക്കൂട്ടത്തിന്,സംഘത്തിന്,ഒത്തുകൂടാനുള്ള"ഒരിടം" (ഹാ) മാത്രമാണെന്നു കരുതേണ്ടിയിരിക്കുന്നു.വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട അറബിപേർഷ്യൻ കച്ചവട സംഘങ്ങൾക്കു മൊത്തതിൽ ഒരാരാധനാലയംപണിയാനുള്ള സാധ്യത ചോദ്യം ചെയ്യപ്പെടുന്നു.കൂട്ടായമയ്ക്ക്" ഒരിടം"മാത്രമായിരിക്കണം തരു(രി)സാപ്പള്ളി."പള്ളി പിരിയുക" എന്നു പറഞ്ഞാൽ പള്ളിയിലേക്കു വന്ന കൂട്ടം പിരിയുന്നുഎന്നാണല്ലോ ഇന്നുമർത്ഥം."തരിസാപ്പള്ളി നാം ഇന്നുദ്ദേശിക്കുന്ന കൃസ്ത്യൻ പള്ളി(ചർച്ച്)യാവില്ല. ചെമ്പോലകൾക്കുപല പകർപ്പുകൾ ഉണ്ടായിരുന്നിരിക്കും.ഓരോ കൂട്ടായ്മയ്ക്കും ഒന്നുവീതം.നാം ഇന്നു കാണുന്ന ചെമ്പോല ഫ്രഞ്ചുകാരുടെ കൈവശം ഇരുന്നതാണ്.കൈമറിഞ്ഞും കൊള്ളയടിക്കപ്പെട്ടും വീണ്ടു കൈമറിഞ്ഞും അവസാനം പങ്കുവയ്ക്കപ്പെട്ടുമവ കോട്ടയത്തും തിരുവല്ലയിലുമെത്തി.സിറിയൻ കൃസ്ത്യാനികൾക്കു
മാത്രമായി അതിൽ ഒന്നുമേ ഇല്ല.അക്ഷരവിദ്യകളിലും കരണം ചമയ്ക്കലിലുംസ്ഥലത്തിന്റെ അതിർ നിർണ്ണയത്തിലും വെള്ളാളരുടെ പ്രാവീണ്യം വെളിവാക്കുന്നു ,ഈ പുരാതന വട്ടെഴുത്ത് തീട്ടൂരം.
തീട്ടൂരം ചമച്ച വേൾകുല സുന്ദരൻ മറ്റു ചില രേഖകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.തെക്കൻ ആർക്കാട്ടിലെ തിരുനാമല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനത്തിൽ ചോളരാജ്യത്തെഉദ്യോഗസ്ത്ഥനായ കേരളീയനായ മലൈനാടു കണ്ടിയൂർ വെൾകുല ചുന്ദരനെ കാണാം.
രണ്ടും ഒരാളാവണമെന്നു വിശ്വവിജ്ഞാന കോശം (എൻ.ബി.എസ്സ്,വാള്യം 3 പേജ് 567)