Sunday, December 14, 2014

റബര്‍ കൃഷിയ്ക്ക് വന്ന മോറല്‍ സായിപ്പിനെ കുത്തിക്കൊന്ന നെല്‍ കര്‍ഷകന്‍ ,കാളിയാര്‍ പുലി ",പുതിയ വീട്ടിൽ ശങ്കരപ്പിള്ള



ജെ.ജെ.മർഫി  എന്ന സായിപ്പ് ആണു
കേരളത്തിൽ റബർ കൃഷി കൊണ്ടു വന്നത്
എന്നാണു പൊതുവേ ഉള്ള ധാരണ.റബർ ബോർഡ്
 അങ്ങനെ പറയുന്നു.എഴുതുന്നു.

എന്തയാറിലെ
മർഫിയുടെ ശവകുടീരം അവർ സ്മാരകം ആക്കി
.മർഫി സായിപ്പിനെ
കുറിച്ചു വീഡിയോ ഇറക്കി.ആദ്യം തട്ടേക്കാട്ടും
പിന്നെ ഏന്തയാറിലും റബർ കൃഷി
തുടങ്ങിയത് മർഫി തന്നെ 1903 ലാവണം.
പക്ഷേ അതേകാലത്തു തന്നെ മറ്റൊരു സായിപ്പും
കേരളത്തിലെ തൊടുപുഴയിൽ,കൃത്യമായി
പറഞ്ഞാൽ റബർ കൃഷി തുടങ്ങി.റബർ ബോർഡും
മർഫിയെ കുറിച്ചു ബ്ലോഗ് എഴുതിയിയ
പാറായിത്ത്രകനും പക്ഷേ ഈ സായിപ്പിനെ കണ്ടതായി,
കേട്ടതായി നടിച്ചില്ല.

കാളിയാറിന്റെ കഥ എഴുതിയ സംസ്കൃതപണ്ഡിതൻ
 പ്രൊഫ.കെ.യു.ചാക്കോ ആണു എ.സി.മോറൽ
എന്ന സായിപ്പിന്റെ കഥ നമ്മോടു പറയുന്നത്
.കാളി യാറിൽ 1900 കളിൽ ഹാരിസൺ കമ്പനിയ്ക്കു
വേണ്ടി റബർ കൃഷി തുടങ്ങിയത്
 മേജർ മോറൽ ആയിരുന്നു.
1907 ആയപ്പോൾ മോറൽ 124 ഏക്കറിൽ
റബർ പിടിപ്പിച്ചിരുന്നു.1
908 ല് 410 ഏക്കർ.1909 ല് 100 ഏക്കർ.
1911 ല്297 ഏക്കർ.1012 ല്123 ഏക്കർ.
1013 ല് 56 ഏക്കർ എന്നിങ്ങനെ നിരവധി
ഏക്കർ റബർ തോട്ടം കാളിയാർ മേഖലയിൽ മോറലും
കൂട്ടരും കൃഷിചെയ്തെടുത്തു.

ഗോതമ്പു കർഷകരുടെ, മൃഗപാലകരുടെ ,നാട്ടിൽ നിന്നു വന്ന
മോറൽ സായ്പ്പ് ചുറ്റുപാടും നെൽക്കൃഷി ചെയ്ത നാട്ടുകാരുടെ
കാര്യമോ റബർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളൊ ശ്രദ്ധിച്ചില്ല.സ്വാഭാവികമായും നാട്ടുകാർ മോറൽ
സായിപ്പിന്‍റെ  റബർ കൃഷിയ്ക്കെതിരായി.
മർഫിയെപ്പോലെ നാട്ടുകാരെ സ്നേഹിക്കുന്ന,
അവരെ സഹായിക്കുന്ന
സ്വഭാവക്കാരനായിരുന്നില്ല മോറൽ
എന്ന അയർലണ്ടുകാരൻ.പതിനെട്ടര
തോട്ടം വച്ചു പിടിപ്പിച്ച ഹാരിസൺ
കമ്പനിയുടെ വെറും "അരത്തോട്ടം"
മാത്രമായിരുന്നു കാളിയാർ എസ്റ്റേറ്റ്,
പക്ഷേ നാട്ടുകാർ വിപ്ലവം ഉണ്ടാക്കിയത് തൊടുപുഴ
കാളിയാറി ലായിരുന്നു.
നേതൃത്വം നൽകിയത്
കാളിയാർ പുലി,കാളിയാർ വേലുത്തമ്പി,
കാലിയാർ ഭഗത് സിംഗ്,കാളിയാർ ഏംഡൻ
ചെമ്പകരാമൻ പിള്ള എന്നെല്ലാം വിശേഷിപ്പിക്കാവുന്ന
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന തനി നാടന്‍ വെള്ളാള കര്‍ഷകനും
അരി ഭക്ഷണം കഴിച്ചു വളര്‍ന്ന ഒരു പാവം പിള്ള .
കാളിയാർ തോട്ടത്തിനു നടുവിലും ചുറ്റും നാട്ടുകാരുടെ
തനി നാടന്‍  നെൽ  വയലുകൾ ഉണ്ടായിരുന്നു.
നെൽക്കർഷകരെ മോറൽ തുടർച്ചയായി
ഭീക്ഷണിപ്പെടുത്തുകയും കോടതി കയറ്റുകയും പതിവായിരുന്നു.

എപ്പോഴും തോക്കുമായി നടക്കയും
കുതിരപ്പുറത്തു സഞ്ചരിക്കയും ചെയ്തിരുന്ന
മോറൽ നാട്ടുകാർക്കും
നെൽക്കർഷകർക്കും പേടി സ്വപ്നമായിരുന്നു
."നാട്ടുകാരുടെ ചോറു മുട്ടിയ്ക്കുന്ന പണികളായിരുന്നു
മോറൽ സായിപ്പിന്റേത്" എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്.

പാടങ്ങളുടെ ചുറ്റുമുള്ള വനങ്ങളിൽ നിന്നും
ചവർ വെട്ടി കെട്ടുകളായി വയലുകളിൽ നിക്ഷേപിച്ചാണു
നാടുകാർ വയൽ ഉഴുതു നെൽക്കൃഷി ചെയ്തിരുന്നത്.
കന്നി  മാസത്തില്‍
ആ യിരുന്നു വിതയും ഞാറു നടലും.
(കന്നിയിലെ മകം ഇന്നും നാഞ്ച്ചിനാട്ടിലെ
വെള്ളാളർ നെല്ലിന്റെ ജന്മദിനമായി ആഘോഷിക്കുന്നു).

മോറൽ സായിപ്പിന്റെ റബർ കൃഷി വന്നതോടെ,
വനനശീകരണം ആരംഭിച്ചതോടെ നാട്ടുകാർക്കു
ആവശ്യത്തിനു ചവർ വനത്തിൽ നിന്നു കിട്ടാതെ വന്നു.
"വീടും കുടിയും  പാടങ്ങളും
എഴുതിവിറ്റു പണമെല്ലാവർക്കും
വെള്ളത്തിലെ കുമിളപോലെ കളഞ്ഞു
കുളിച്ചല്ലോ സായിപ്പേ,കഷ്ടമാണേ"
എന്നെല്ലാം നാട്ടിലെ നെൽക്കർഷകർ
സായിപ്പിനോടും കൂട്ടരോടും പരാതി പറഞ്ഞു.ഒന്നല്ല
.പലതവണ.
തോട്ടത്തിലെ കുന്നുകളിൽ നിന്നു
വെള്ളച്ചാലുകൾ കീറി മോറൽ സായിപ്പ്
 വയലുകളിലേക്കു മഴവെള്ള
പാച്ചിലുകൾ നിർമ്മിച്ചു.സഹിക്കവയാതെ
പുതിയ വീട്ടിൽ ശങ്കരപ്പിള്ള എന്ന അഭ്യാസിയായ കർഷകൻ
സായിപ്പിനെ വെല്ലുവിളിച്ചു.
ഒരു കർക്കടക മാസത്തിലെ കോരിച്ചൊരിയുന്ന
മഴ സമയത്തായിരുന്നു സംഭവം.
നാട്ടിലെ കൊല്ലപ്പണിക്കൻ
അത് കവിതയില്‍ ആക്കി
മുഴുവനായും ഇപ്പോള്‍ ലഭ്യമല്ല
തുടരും 

No comments: