Monday, December 09, 2013

കേരളം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ

കേരളം അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ

1.പരിസരമലിനീകരണം.എല്ലാ പാർട്ടികളും പഞ്ചായത്ത്
തലത്തിൽ അധികാരത്തിൽ വന്നു.
പ്രാദേശിക ഭരണസംവിധാനത്തിനാണുപരിസരമലിനീകരണം തടയാനുള്ള പരിപാടികൾ ആസൂത്രണംചെയ്തു നടപ്പാകാനുള്ള അധികാരം.
എല്ലാ പാർട്ടികളും ഇക്കാര്യത്തിൽപരാജയപ്പെട്ടു.

2.കുടിവെള്ള ക്ഷാമം.ഇഷ്ടം പോലെ മഴ.44 നദികൾ.മഴ നിന്നാൽ
പല സ്ഥലത്തും കുടിവെള്ളം ഇല്ല.മഴക്കാലത്തു വെള്ളം ശേഖരിക്കാൻ
നടപടികൾ എടുക്കാനും സാധാരണ ജനത്തെ അതിനെ കുറിച്ചു ബോധവൽക്കരിക്കാനുംഎല്ലാ പാർട്ടികളും മറക്കുന്നു.

3.ഹർത്താൽ,ബന്ധ്,ഉപരോധം,ശബ്ദമലിനീകരണം.പോസ്റ്റർ,ഫ്ലക്സ് ബഹളംഎന്നിവയാൽ പൊതു ജനത്തെ ബുദ്ധിമുട്ടിക്കാൻ എല്ലാ പാർട്ടികളും പരസ്പരംമൽസരിക്കുന്നു.

4.പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനു മുൻപ് അവയെ പ്രതിരീധികാനുള്ളനടപടികൾ ആസൂത്രണം ചെയ്യുന്നതിലുംബോധവൽകരണം നടത്തുന്നതിലും എല്ലാ
രാഷ്ട്രീയപാർട്ടികളും പരാജയപ്പെടുന്നു.
ജീവിത ശൈലീരോഗങ്ങലുടെ ആധിക്യം കുറയ്ക്കാൻ
നല്ല ജീവിതശൈലികളെ കുറിച്ചുള്ള ബോധവൽകരണം.

5.ആഡംബര ജീവിതശൈലി,വീട്,കാർ,സമ്മേളനങ്ങൾ,
മറ്റാഘോഷങ്ങൾ എന്നിവയിലെധൂർത്തിനെതിരേ ഒരു രാഷ്ട്രീയപ്പാർട്ടിയും എതിർപ്പു കാട്ടുന്നില്ല.വിവാഹനിശ്ചയം പോലുംവിവാഹത്തേക്കാൽ കേമമാക്കാൻ പരസ്പരം മൽസരം.ഭക്ഷ്ണ വസ്തുക്കൾ ഏറെ വെറുതേകളയുന്ന രീതി വ്യാപകമാകുന്നു.

6. അഴിമതി.വിവിധ തലങ്ങളിൽ-

7.മദ്യപാനം.യുവാക്കൾ പോലും കരൾ രോഗികളായിക്കഴിഞ്ഞു.കാമിലാരി പോലുള്ള
തട്ടിപ്പു പരസ്യങ്ങൾ നിരോധിക്കാൻ ആരും ആവശ്യപ്പെടുന്നില്ല

8.ഔഷധ ദുരുപയോഗം.

9.ജീവനാശിനികളുടെ -രാസ വള-കള-കീട-പൂപ്പൽനാശിനികൾ-വർദ്ധിച്ച ഉപയോഗം.
പ്രകൃതി സൗഹൃദ കൃഷി രീതി സ്വീകരിക്കാനുള്ള മടി

10.പരിസ്ത്ഥിതി നശീകരണം-കുന്നു,കാട്,വനം,പാറ,വയൽ നശീകരണങ്ങൾ

Saturday, December 07, 2013

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

പീച്ചി സംഭവത്തിന്റെ അൻപതാം പിറന്നാൾ

കൃത്യം അൻപതു വർഷം മുൻപു 1963 ഡിസംബർ 8 
നായിരുന്നു ആ യാത്രയും ഇടയ്ക്കുണ്ടായ അപകടവും.
അതു കേരളരാഷ്ട്രീയത്തെ പാടെ പിടിച്ചു കുലുക്കി.
അതിന്റെ അലയൊലികൾ ഇന്നും അടങ്ങിയിട്ടില്ല.
കേരളം കണ്ട അതി ശക്തിമാനായ ഭരണാധികാരിയായിരുന്നു
വാഴൂരിൽ എൻ.രാഘവക്കുറിപ്പിനെ നിസ്സാര വോട്ടുകൾക്കു
പരാജയപ്പെടുത്തി എം.എൽ .ഏയും പിന്നെ മന്ത്രിയുമായ
പി.ടി.ചാക്കോ.

ആഭ്യന്തരവും റവന്യൂവും ഒന്നിച്ചു ഭരിച്ച
കേരളത്തിലെ ഏക മന്ത്രി.ഉമ്മൻ ചാണ്ടിക്കുമുൻപേ കോട്ടയം
ജില്ലയിൽ നിന്നും മുഖ്യമന്ത്രിയാകേണ്ടിയിരുന്ന കൃസ്ത്യാനി.
പക്ഷെ ദൈവം അല്ലെങ്കിൽ വിധി അതൊന്നും അനുവദിച്ചില്ല.
ഡ്രൈവറും സന്തത സഹചാരിയുമായ അന്ത്രയോസ് അവധിയിൽ
ആയിരുന്ന ഡിസമബർ 8 നു തൃശ്ശൂരിൽ നിന്നും പീച്ചിയിലേക്കു
ചാക്കോച്ചൻ സ്വയം കാറോടിച്ചു പോകുന്നു.കൂടെ ആരെങ്കിലും
ഉണ്ടായിരുന്നോ എന്നാർക്കുമറിയില്ല.വഴിയിൽ ഒരു പിടി വണ്ടിയുമായികൂട്ടിമുട്ടി.ആളുകൾ ഓടിക്കൂടിയപ്പോൾ വണ്ടിയിൽ ചാക്കോച്ചനോടൊപ്പംപൊട്ടുകുത്തിയ ഒരു സ്ത്രീ. ശിക്ഷ കാത്തു കഴിയുന്ന ഒരുദ്യോഗസ്ഥന്റെഭാര്യ,ഒരു ഗായിക, ഒരു രാഷ്ടീയ പ്രവർത്തക എന്നിങ്ങനെ പല വാർത്തകൾ.
അതിൽ 10ശതമാനം മാത്രമായിരുന്നു സത്യം.90 ശതമാനം പത്രങ്ങൾ
കൂട്ടീച്ചേർത്തതായിരുന്നു എന്നു ജനയുഗം പത്രാധിപർ കാമ്പിശ്ശേരി
കരുണാകരൻ കുമ്പസാരിച്ചു.
പാർട്ടിയിലെ തന്നെ ചിലർ പാരവച്ചു; അതു വച്ചയാൾ പിന്നെ മന്ത്രിയായിഎന്നു ചാക്കോച്ചന്റെ സന്തത സഹചാരി അന്ത്രയോസ്.

ആരായിരുന്നു ആ മധുരക്കനി?
ആ മധുരക്കെണി വച്ച്ത് ആരായിരുന്നു?

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

മരങ്ങാട്ടു പള്ളിയിലെ തിരുമ്മു വൈദ്യൻ

പാലായ്ക്കു സമീപമുള്ള മരങ്ങാട്ടു പള്ളി വിവിധ
കാരണങ്ങളാൽ പ്രസിദ്ധം.ഇന്ത്യൻ പ്രസിഡന്റ് പദവി
യിലെത്തിയ കെ.ആർ.നാരായണന്റെ ജന്മസ്ഥലമായ
ഉഴവൂരിനടുത്ത സ്ഥലം.ഏറെത്തവണ ധനമന്ത്രിയായ
കെ.എം.മാണിയുടെ ജന്മസ്ഥലം.സ്പേസ്ടൂറിസ്റ്റും
വിദ്യാഭ്യാസപ്രവത്തകനും ഗുരുകുലം സ്കൂൾസ്ഥാപകനും
സഞ്ചാരിയും ലേബർ ഇന്ത്യാ ഉടമയും മറ്റുമായ സ്ന്തോഷ്
കൂളങ്ങരയുടെ നാട് എന്നിങ്ങനെ.

പക്ഷേ എന്റെ സ്മരണയിൽ മരങ്ങാട്ടുപള്ളിയും തൊട്ടടുത്തുള്ള
ആണ്ടൂരും പച്ചപിടിച്ചു നിൽക്കുന്നത് അവിടെ ഉണ്ടായിരുന്ന
പാരമ്പര്യ തിരുമ്മു ചികില്സകന്റെ ,പുരാതന ഒർത്തോസർജൻ
കം ഫിസിയോ തെറാപീസ്റ്റിന്റെ ,ഓർമ്മയിലാണ
ഏഴു വയസ്സുള്ളപ്പോൾ,രണ്ടാം ക്ലാസ്സിൽ കാനം കൊച്ചു കാഞ്ഞിരപ്പാറ
സ്കൂളിൽ പഠിക്കുന്ന കാലം ആനിക്കാട് പിതൃസഹോദരൻ ശങ്കരനാരായണ
പിള്ളയുടെ വീട്ടിൽ ബന്ധുകളുമൊത്ത് ഒരടിയന്തിരത്തിനു പോയി.
നടന്നു പോകുക മാത്രമേ മാർഗ്ഗമുള്ളു.കാനം മുതൽ ഇളപ്പുങ്കൽ
(ഇന്ന്ത്തെ ഗവ്.പ്രസ്സ്)വരെ ഒരു മൈൽ.പിന്നെ കൊടുങ്ങൂർ മുതൽ
കയ്യൂരി വരെ ഒരു മൈൽ.പിന്നെ ഒരു മൈൽ.എന്നിങ്ങനെ മൂന്നു മൈൽ.
തിരിച്ചു വരുമ്പോൾ സായം സന്ധ്യ.കയ്യൂരി കഴിഞ്ഞു ഫെൻ കുടുംബക്കാരുടെ
തോപ്പിൽ (ഈ കുടുംബക്കാരുടെ പൂർവ്വികൻ ചാത്തുമേനോൻ ബേക്കർ
ഫെൻ സായിപ്പിനുവേണ്ടി ബൈബിൾ മൊഴിമാറ്റത്തിനു വന്നു ക്രിസ്തു
മതം സ്വീകരിച്ചു ബേക്കർ ഫെൻ ആയ കഥ പിന്നാലെ)വീട്ടുപടിക്കലെത്തിയപ്പോൾ
ലൈറ്റില്ലാതെ വന്ന ഒരു സൈക്കീൽ യാത്രക്കാരനും ഞാനും തമ്മിൽ കുടുകുടു
കളിച്ചു.എന്നെ തട്ടിത്താഴെയിട്ടു സൈക്കിൾ പോയി.

ഇടതു കാലിനു പരുക്ക്.ഒടിഞ്ഞു എന്നു ഗ്രാമ്യഭാഷ.ഗ്രീൻസ്റ്റി ഫ്രാക്ച്ചർ എന്നു
വൈദ്യഭാഷ.അക്കാലത്തു കാനത്തിലെ തിരുമ്മു വൈദ്യൻ പരമൂപിള്ളയാണ്
ഇത്തരം സന്ദർഭങ്ങളിൽ അഭയം.പാലത്തടി കൊണ്ടു തോണിയുണ്ടാക്കി
തിരിശ്ശീലകൊണ്ടു പൊതിഞ്ഞ് കുഴമ്പു കോരിയൊഴിച്ച് ഇരുപത്തി ഒന്നു
ദിവസം കട്ടിലിൽ കിടപ്പാണു ചികിൽസ.അതു കഴിഞ്ഞു കെട്ടെല്ലാം
മാറ്റി കാൽ നിലത്തു കുത്തിയപ്പോൾ നീളം ഒരിഞ്ചു കുറവ്.
മുടന്തിനടക്കണം.
പിന്നെ അടുത്ത അഭയം കമ്പൗണ്ടർ ജോൺ(പിൽക്കാലത്ത്
ഡോ.ജോൺ).വിളിച്ചു കാണിച്ചു,ഒന്നും ചെയ്യാനില്ല.
മരങ്ങാട്ടുപള്ളിയിൽഒരു തിരുമ്മുകാരനുണ്ട്.കൊണ്ടെക്കാണിക്കൂ.
എന്നുപദേശം.
അങ്ങനെ മരങ്ങാട്ടുപള്ളി ആണ്ടൂരിൽ പ്ളാത്തോട്ടത്തില്‍ വൈദ്യന്‍.തിരുമ്മു വൈദ്യനെ അഭയം തേടി.
പാരമ്പര്യ ഈഴവ വൈദ്യ കുടുംബം.
മാളിക വീട്.രോഗികൾക്ക് അവിടെ താമസ്സിക്കാം.
വേണമെങ്കിൽ ആഹാരവും തരും.അങ്ങിനെ അവിടെ
കിടന്നു മൂന്നാഴ്ച.
മാളികയ്ക്കെതിരേ വിശാലമായ പാടം.
അതിൽ വന്നിരുന്ന മുണ്ടികളെ വെടി
വയ്ക്കുന്ന കാഴ്ച്ച പലപ്പോഴും കാണേണ്ടി വന്നിരുന്നു.
തിരുമ്മു കഴിഞ്ഞതോടെ കാൽ രണ്ടും തുല്യനീളം.
സമപ്രായത്തിൽ കുമാരൻ എന്നൊരു പയ്യനും
അതിനു താഴെ പ്രായമുള്ള
ഒരു പെൺകുട്ടിയും അതിനു താഴെ മറ്റൊരാൺകുട്ടിയും
ഇന്നുംഓർമ്മയിൽ അതേ പ്രായത്തിൽ.
പിന്നീട് പരീക്ഷകൾക്കു കത്തെഴുതേണ്ടി വന്നപ്പോഴെല്ലാം
കത്തെഴുതിയിരുന്നത്   കുമാരനായിരുന്നു.
മരങ്ങാട്ടുപള്ളി, ആണ്ടൂര്‍ ക്കാരനായ ( തറവാട് ഇന്നും അവിടെ ഉണ്ട് ) എന്‍റെ അയല്‍വക്കമാണ് ഈ തിരുമ്മ് വൈദ്യന്‍ - പ്ളാത്തോട്ടത്തില്‍ വൈദ്യന്‍. പഴയ മാളിക വീട് ഇന്നും ഉണ്ട്. വൈദ്യന്‍റെ പിന്‍ തലമുറയാണ് ഇപ്പോള്‍ ചികില്‍സ - ഡോ. ഭാസ്കരന്‍

Thursday, December 05, 2013

കേരളത്തിലെ സാമൂഹികപരിഷകരണം

" നാരായണഗുരുവും വി.ടിയും ചട്ടമ്പിസ്വാമികളും
മന്നത്തു പദ്മനാഭനും അയ്യങ്കാളിയും മറ്റും തുടങ്ങി
വച്ച കേരളത്തിലെ സാമൂഹികപരിഷകരണം മുപ്പതു
കളായപ്പോഴേക്കും അതിന്റെ ഔന്നത്യത്തിൽ എത്തിയിരുന്നു"

(ആനന്ദ്,ജയിൽ നിന്നു പരോളിലേക്ക്,
മാതൃഭൂമി ആഴ്ചപ്പതിപ്പ് 91:21)
കേരളത്തിലെ സാമൂഹ്യപർഷ്കർത്താക്കളുടെ പട്ടിക
ആനന്ദ് എന്തടിസ്ഥാനത്തിലാണു നിരത്തിയത് എന്നു
മനസ്സിലാകുന്നില്ല.
ജനനത്തീയതി പ്രകാരം ആണെങ്കിൽ
ചട്ടമ്പി  (1853-1924)
ശ്രീനാരായണ ഗുരു (1854-1928)
അയ്യങ്കാളി(1863-1941)
മന്നം (1878-1970)
വെള്ളിത്തിരുത്തി താഴത്തു കറുത്ത പട്ടേരി രാമൻ ഭട്ടതിരിപ്പാട്
എന്ന വി.ടി(1896-1982)
എന്നു വരേണ്ടിയിരുന്നു.

വി.ടി എങ്ങനെ രണ്ടാമനായി എന്നു മൻസ്സിലാകുന്നില്ല.
സ്വന്ത സമുദായപരിഷകരണം,അവരെ ഉയർത്തൽ ,
സംഘടിപ്പിക്കൽ എന്നിവയാണെങ്കിൽ
ശ്രീ നാരായണ ഗുരു,അയ്യങ്കാളി,വി.ടി എന്നിങ്ങനെ വരണം ലിസ്റ്റിംഗ്.
താഴ്ന്ന സമുദായങ്ങളെ കൂടി ഉയർത്താൻ ശ്രമിച്ചവർ എന്നനിലയിലാണെങ്കിൽ
ആദ്യം വരേണ്ടത്,വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത മന്നം ആദ്യംവരണം.
മൻസ്സിലാകാതെ പോകുന്നത് ചട്ടമ്പി സ്വാമികൾക്കിതിലെന്തു കാര്യം.
അദ്ദേഹം ഒരു അവധൂതൻ എന്നതിൽ കവിഞ്ഞ് എന്തുസമുദായ പരിഷകരണം
നടത്തി?
ശിഷ്യൻ തീർഥപാദസ്വാമികളുടെ(നായർ പുരുഷാർത്ഥസാധിനി സ്ഥാപകൻ)
സംഭാവന വച്ചു നോക്കിയാൽ അദ്ദേഹത്തിന്റെ
ഗുരുവിന്റെ സംഭാവന വട്ടപ്പൂജ്യം അല്ലേ?
പക്ഷേ അതിനു മുമ്പും നമുക്കു സാമൂഹ്യപരിഷ്കർത്താക്കളില്ലായിരുന്നോ?
അയ്യാ വൈകുണ്ഠ്ന്
ആറാട്ടുപുഴ വേലായുധപ്പണിക്കർ
പേട്ടയിലെ ജ്ഞാനപ്രജാഗാരം ,ചെന്തിട്ടയിലെശൈവപ്രകാശ സഭ എന്നീ
കൂട്ടായ്മകളുടെ സംഘാടകരായ ത്രിമൂർത്തികൾ
പേട്ട രാമൻപിള്ള ആശാൻ,മനോന്മണീയം സുന്ദരൻ പിള്ള
ശിവരാജ യോഗി തൈക്കാട് അയ്യാസ്വാമികൾ
എന്നിവരെ പരാമർശിക്കാതെ വിട്ടതു ശരിയായില്ല

Wednesday, December 04, 2013

വാർഷികം-വാർഷികോപഹാരം

വാർഷികം-വാർഷികോപഹാരം
കനക(250) ഗോൾഡൻ(50)ഡയമണ്ട്(60)പ്ലാറ്റിനം(75)
തുടങ്ങിയ വാർഷികങ്ങൾ ,വിവാഹവാർഷികമെങ്കിൽ
നൽകേണ്ട സമ്മാനം എന്നിവയെ കുറിച്ചുപലർക്കുമറിയാം.
എന്നൽ മറ്റു വർഷങ്ങളുടെ വിവരം എത്ര പേർക്കറിയാം?
1.പേപ്പർ
2.കോട്ടൺ
3.ലതർ
4.ലിനൻ
5.തടി(വുഡ്)
6.ഇരുമ്പ്(അയൺ)
7.വൂൾ(കോപ്പർ)
8.ബ്രോൺസ്( ഓട്)
9.പോട്ടറി(ചൈന)
10.ടിൻ
11.സ്റ്റീൽ
12.സിൽക്
13.ലേസ്
14.ഐവറി
15.ക്രിസ്റ്റൽ
20. ചൈന
30.പേൾ
35.കോറൽ
40.റൂബി
45.സഫയർ
55.എമറാൾഡ്

Thursday, November 28, 2013

ചായ് വ് ഇടത്തോട്ടു തന്നെ

ചായ് വ് ഇടത്തോട്ടു തന്നെ
ഡോക്ടറുടെ രാഷ്ട്രീയ ചായ് വ് എങ്ങോട്ടെന്നു അപൂർവ്വമായിട്ടാണെങ്കിലും
ചിലർ ചോദിക്കാറുണ്ട്.ജനയുഗത്തിൽ തുടർച്ചയായി എഴുതിക്കൊണ്ടിരുന്ന
കാലത്ത്,വൈക്കം താലൂക്കാശുപത്രിൽ ജോലി ചെയ്യുമ്പോൾ, വലതനുഭാവി
എന്നു മിക്കവരും കണക്കാക്കിയിരുന്നു. ഇടതു നേതാവു അഡ്വേ.കാനം ശിവൻ
പിള്ളയുടെ കസിൻ എന്ന നിലയിൽ ചിലർ ഇടതനുഭാവിയായി കണക്കാക്കി.

ദീപിക,മനോരാജ്യം എന്നിവയിൽ എഴുതി കൊണ്ടിരുന്ന കാലത്ത ചിലർ
കേരള കോൺഗ്രസ്സ് കാരനെന്നു കരുതിയതായറിയാം.കാനം ഈ.ജെ.തുടങ്ങിയ
മനോരാജ്യം പിൽക്കാലത്ത് റേച്ചൽ തോമസ് വിലയ്ക്കു വാങ്ങി.(ഇടമറുകായിരുന്നു
എഡിറ്റർ. കമ്മ്യൂണിസ്റ്റു കാർക്കെതിരെ പ്രക്ഷോഭണം നടത്താൻ കോട്ടയം പത്രം
അമേരിക്കൻ ഡോളർ വാങ്ങി എന്നു മനോരമയെ പരോക്ഷമായി സൂചിപ്പിക്കും
വിധം നമ്മുടെ പിണറായി സഖാവു പറയുന്നതു വാസ്തവത്തിൽ സത്യമല്ല.ഡോളർ
വാങ്ങിയത് ഏതോ വിഷയത്തിൽ ഡോക്ടരേറ്റു നേടിയ ഒരു ജോർജ് തോമസ്
ആയിരുന്നു.പത്രം കേരളദ്ധ്വനിയും.കോട്ടയം സി.എം.എസ്സ് കോളേജിൽ പ്രീയൂണിവേർസിറ്റി
പഠനം നടത്തും കാലം, ഞാൻ താമസ്സിച്ചിരുന്ന ബന്ധുവീടിന്റെ അതേ കോമ്പൗണ്ടിലാണു
കേരളദ്ധ്വനി പത്രാധിപർ എം.എസ്സ്.ചന്ദ്രശേഖര വാര്യർ താമസ്സിച്ചിരുന്നത്).
ഡോ.ജോർജ്തോമസ്സിന്റെ ഭാര്യയും സി.എം.എസ്സ് കോളേജിലെ അധ്യാപികയുമായിരുന്ന
റേച്ചൽ തോമസ് പിൽക്കാലത്ത് മനൊരാജ്യം വിലയ്ക്കു വാങ്ങി.പിന്നീട് ഗുഡ്നൈറ്റ്
മോഹനും.ഇന്നതില്ല. ഡോ.ജോർജ് തോമസ് പിൽക്കാലത്ത് കേരളകോൺഗ്രസ്സ്കാരനായി.
വിമോചനസമരത്തിനായി അമേരിക്കൻ ഡോളർ വാങ്ങിയതിനു കമ്മ്യൂണിസ്റ്റ് ശാപം
കിട്ടിയതാണോ എന്നറിയില്ല ഡോ.ജോർജ് തോമസ്സിന്റെ കുടുംബം ശപിക്കപ്പെട്ട
ഒന്നായി മാറി എന്നതാണു വാസ്തവം.

കാനം എന്ന ജന്മനാടിലെ എന്നേക്കാൾ പ്രായമുള്ള
എന്റെ തലമുറയിൽ പെട്ട യുവാക്കൾ സമീപനാടു
കളിലെ യുവാക്കളെക്കാൾ രാഷ്ട്രീയ പ്രബുദ്ധത
ഉള്ളവരായിയുന്നു.എനിക്കോർമ്മയുള്ളകാലത്ത്
കാനം എന്ന കുഗ്രാമത്തിൽ രണ്ടു വായനശാലകൾ
ഉണ്ടായിരുന്നു.രണ്ടും ഗാന്ധിഭക്തരുടെ. ഒന്നു
മഹാത്മാ.ടി.കെ.കൃഷ്ണന്നായർ(കാനം കുട്ടിക്കൃഷ്ണൻ
എന്ന ഞങ്ങളുടെ ആദി കവി.മുരളി ആദ്യകവിതാസമാഹാരം)
കെ.കെ.പ്രഭാകരൻ നായർ.കെ.സി(പിന്നീട് അഡ്വേ.കാനം)
ശിവൻ പിള്ള തുടങ്ങി കാനത്തിന്റെ വടക്കൻ മധ്യഭാഗങ്ങളിലെ
പിള്ള-നായർ-കീഴാള ഗ്രൂപ്പായിരുന്നു മഹാത്മായുടെ സജീവ
പ്രവർത്തകർ.നേതാക്കൾ ചങ്ങനാശ്ശേരി എൻ.എസ്.എസ്സ് കോളേജിൽ
പഠനം നടത്തിയിർന്നവർ.ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ
കാറൽ മാർക്സിന്റെ ജീവചരിത്രവും മലബാർ കെ.ദാമോദരന്റെ
പാട്ടബാക്കിയും വായിച്ച് ആവേശം കൊണ്ട അവരെല്ലാം
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു.അപൂർവ്വമായുണ്ടായിരുന്ന
ഈഴവ-ആശാരി-മൂശാരി-കൊല്ല-തട്ടാൻ വിഭാഗവും ഏറെയുണ്ടായിരുന്നപു-പ ഏ വിഭാഗങ്ങളും പിള്ള-നായർ വിഭാഗത്തിന്റെ കൂടയായിരുന്നു.
കാനത്തിന്റെ തെക്കു ഭാഗത്തുണ്ടായിരുന്ന കൃസ്ത്യൻ വിഭാഗം(അന്നു
മാപ്പിള മാർ) കാനം ഈ.ജെ.ഫിലിപ്,തോട്ടാപ്പറമ്പിൽ ബേബി,പെരുമ്പ്രാതാഴെബേബി,വേണാട്ടു കൊച്ചു എന്നിവരുടെ നേതൃത്വത്തിൽ 
ബാപ്പുജിഎന്ന പേരിൽ കാനം തെക്കും ഭാഗത്തായി മറ്റൊരു വായനശാലയുംനടത്തി കൊണ്ടു പോയിരുന്നു.തകഴി,ദേവ്,ബഷീർ,മുൽക്ക് രാജ് ആനന്ദ്,നാഗവള്ളി,പൊൻ കുന്നം വർക്കി,ഡി.എം.പൊറ്റക്കാട് മാക്സിം ഗോർക്കി തുടങ്ങിയ കൃതികൾ ഞാൻ വായിക്കുന്നത് മഹാത്മാ ഗ്രന്ഥശാലയിൽ നിന്നും.

മഹാത്മാ ഗ്രന്ഥ ശാലയുമായി ബന്ധപ്പെട്ട യുവാക്കൾ
പിന്നീട് ജനാധിപത്യമുന്നണി,പിന്നെ ഐ.മു എന്ന
ഐക്യമുന്നണി പിന്നെ കമ്മ്യൂണിസ്റ്റ് അനുഭാവികളായി
മാറി.അവരെ അങ്ങനെ മാറ്റുന്നതിൽ മാതൃവഴിയിൽ
എന്റെ കസിൻസായ സ്റ്റാലിൻ ശങ്കരപ്പിള്ള,പി.ടി.ചാക്കോ
യുടെ നീചപ്രവർത്തിയാൽ ജീവപര്യന്തം ജയിലിൽ കിടക്കേണ്ടി
വരുകയും അതു കഴിഞ്ഞു ആതമഹത്യചെയ്യുകയും ചെയ്യേണ്ടി
വന്ന കല്ലൂർ രാമൻപിള്ള ജൂണിയര്, നല്ലമുട്ടം പദ്മാനാഭപിള്ള
അതി ഭീകരനായ പോലീസ് ഇസ്പെക്ടറെ നല്ല മുട്ടൻ പട്ടി എന്നു
വിളിച്ച കോട്ടയം ഭാസി,കടയനിക്കാടു പുരുഷൻ എന്നിവർക്കും
പങ്കുണ്ട്.അവരിൽ സ്റ്റാലിൻ ശങ്കരപ്പിള്ളയൂടെ തൊണ്ടയിൽ നിന്നാണു
നാട്ടിൽ ആദ്യമായി ഇങ്കിലാബ് എന്ന വിളി കേൾക്കുന്നത്.
പിൽക്കാലത്ത കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന ഗണപതിയാർ
കോവിലുകളുടെ പുനർനിർമ്മാണം.മലനാടിന്റെ ചരിത്രം എന്നിവയിൽ
കൂടുതൽ ശ്രദ്ധ പതിപ്പിച്ച സ്റ്റാലിൻ ഗണപതി ശങ്കരപ്പിള്ള ആയിമാറി.
സ്വാഭാവികമായും എനിക്കും കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം
തോന്നി.അൻപതിയേഴിൽ കുതിരവട്ടം സ്കൂളിൽ എസ്.എഫ് രൂപീകരണ
ത്തിനായി ചേർന്ന ആദ്യ യോഗം എന്റെ അദ്ധ്യക്ഷതയിൽ ആയിരുന്നു.
പ്രസിശന്റായി എന്റെ പേർ ഏകകണ്ഠമായി ഉയർന്നു.ഞാൻ സമ്മതം
മൂളി.തിരിച്ചു നാട്ടിൽചെന്നപ്പോൾ എന്റെ കസിനായ രാജപ്പൻ പിള്ള
പറഞ്ഞു: പഠിക്കാൻ മിടുക്കനായ നീ ഒരിക്കലും രാഷ്ടീയത്തിൽ കയറരുത്.
പഠിക്കാൻ മോശമായവർക്കുള്ളതാണു രാഷ്ട്രീയം.ഞാൻ ആ വാക്കുകൾ
കേട്ടു.അനുസരിച്ചു.അതിൽ സന്തോഷം.ആ കസിൻ ഇന്നില്ല.അകാലത്തിൽ
അന്തരിച്ചു.

പക്ഷേ,എന്റെ രാഷ്ട്രീയവീക്ഷണവും വോട്ടു ചെയ്തും
തമ്മിൽ ബന്ധമൊന്നുമില്ല.കാനം രാജേന്ദ്രൻ നിന്നപ്പോഴെല്ലാം
നാട്ടുകാരൻ,അയൽക്കാരൻ,ചെറുപ്പം മുതൽ അറിയാവുന്ന
ആൾ എന്ന നിലയിൽ വോട്ടു നൽകി.അവസാനമൽസരത്തിലും
അങ്ങിനെ തന്നെ ചെയ്തു.പക്ഷേ തെറ്റായി പോയി എന്നു
തോന്നി.അത്തവണ ജയിച്ചത് കുറുപ്പുസാറിന്റെ മകൻ ജയരാജ്.
പിതാവിനെ കടത്തി വെട്ടിയ മകൻ.നിരവധി തവണഎം.എൽ ഏ
യും മന്ത്രിയും ആയ പിതാവിനേക്കാൾ ജനസമ്മതി ആർജ്ജിക്കാൻ
കുറഞ്ഞ നാൾ കൊണ്ടു ജയരാജിനു കഴിഞ്ഞു.അടുത്തതവണ
വോട്ട് ജയരാജനു നൽകി.വാഴൂരും കാഞ്ഞിരപ്പള്ളിയും തെരഞ്ഞെടുത്തു
വിട്ട ജനപ്രതിനിധികളിൽ ഏറ്റവും ജനകീയൻ ഡോ.എൻ.ജയരാജ്
തന്നെ.കീഴാളാരിൽ പെട്ട ആളെ മുഖ്യമന്ത്രിയാക്കുമെന്നു പ്രഖ്യാപനം
വരാത്ത പക്ഷം അടുത്ത തവണയും വോട്ട് ഡോ.ജയരാജനായിരിക്കും.
പഞ്ചായത്ത് വാർഡിൽ ഉഷാ കൃഷ്ണപിള്ള(ബി.ജെ.പി) ബ്ലോക്ക് തലത്തിൽ
പുഴയനാൽ അമ്മിണീ അമ്മ(ഇടത്) ജില്ലാതലത്തിൽ സുരേഷ് കുമാർ(കോൺഗ്രസ്സ്)
എന്നിങ്ങനെയാവും വോട്ട്.അതിൽ കക്ഷി രാഷ്ട്രീയമില്ല.സ്ഥാനാർത്തിയുടെ
പ്രവർത്തനം .അതു മാത്രം.പാർലമെന്റിൽ ആന്റോ അന്റണിയ്ക്കു
നൽകണമോ എന്നത് ആരാണു എതിരാളി എന്നതിനെ ആശ്രയിച്ചിരിക്കും.
അവസാന വാചകം
------------------

വോട്ടു ചെയ്യുന്നതു രാഷ്ട്രീയപരിഗണന വച്ചല്ല.

Tuesday, November 19, 2013

മരുന്നുകൾ ആരോഗ്യം തരില്ല.എന്നാൽ രോഗങ്ങളെ നൽകും

ആരോഗ്യമെന്നാൽ മരുന്ന്,മരുന്നെന്നാൽ ആരോഗ്യം,
മരുന്നും ആരോഗ്യവുമായി അഭേദ്യ ബന്ധം,ചില
മരുന്നുകൾ നിരോധിച്ചാൽ ,മരുന്നുകളെ സംബന്ധിച്ച
നിയമങ്ങളിൽ പരിഷ്കാരം വരുത്തിയാൽ പിന്നെ
ജനം മുഴുവൻ അരോഗദൃഢ ഗാത്രരാകും എന്ന
വിശ്വാസം മലയാളി മനസ്സുകളിൽ അരക്കിട്ടുറപ്പിച്ചത്
ന്യൂറോ സർജനായ ഡോ.ഇക്ബാലിന്റെ നേതൃത്വത്തിൽ
കേരള ശാസ്ത്രപരിഷത്ത് ആൺ.
ആധുനിക വൈദ്യശാത്രം കാര്യമായ മരുന്നുകൾ കണ്ടു
പിടിക്കുന്നത് 1940 കളിലാണു.പെൻസിലിൻ എന്ന
ആന്റി ബയോട്ടിക്കിന്റെ കണ്ടു പിടുത്തത്തോടെ.അതിനും
മുൻപും മനുഷ്യാരോഗദൃഢ ഗാത്രരായിരുന്നു.മരുന്നു കഴിക്കാതെ
അതിനു ശേഷവും.
ഇക്കഴിഞ്ഞ മാർച്ചിൽ, നൂറ്റിമൂന്നാം വയസ്സിലും മോശമല്ലത്ത
ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്ന,അത്യപൂർവ്വമായ ഓർമ്മ
ശക്തിയുണ്ടായിരുന്നു,തലയിൽ മുഴുവൻ മുടിയുണ്ടായിരുന്ന,
തിമിരം,പ്രോസ്റ്റേറ്റ് വീക്കം എന്നിവയ്ക്കൊന്നും ശസ്ത്രക്രിയ
വേണ്ടി വന്നിട്ടൈല്ലാത്ത പിതാവു അന്തരിച്ചു,ജീവിതകാലത്തൊന്നും
കാര്യമായ് ഗുളികകളൊ കുത്തിവയ്പ്പുകളോ എടുക്കാതെ.
എന്നാൽ അദ്ദേഹത്തിന്റെ ജാമാതാവ്,എന്റെ അളിയൻ
ഹൈസ്കൂൾ ഹെഡ്മാസ്റ്റർ നിരോധിക്കാത്ത,സർവ്വസാധാരണമായ
വേദനാസംഹാരി കഴിച്ചു വൃക്കരോഗിയായി അനേകനാൾ
ചികിസയിൽ കഴിഞ്ഞ് അറുപതു തികയുന്നതിനു മുൻപേ
മരണമടയുന്നതു കണ്ടു.
ഗുണപാഠം.
മരുന്നുകൾ ആരോഗ്യം തരില്ല.എന്നാൽ രോഗങ്ങളെ നൽകും

Monday, November 18, 2013

പേറും കീറും

പേറും കീറും

"പണ്ടൊക്കെ പേറ്‌; ഇപ്പോള്‍ കീറ്‌"
എന്നു പറഞ്ഞിരുന്ന കുഞ്ഞുണ്ണി മാഷ്
കലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
എന്നാലും ചൊല്ല് ആവര്‍ത്തിക്കപ്പെടുന്നു.

ഒരു കാലത്തു പ്രസവം മുഴുവന്‍ വീടുകളില്‍ ആയിരുന്നു.
മുതിര്‍ന്ന തലമുറയില്‍ പെട്ടവരെല്ലാം വീട്ടില്‍ ജനിച്ചവര്‍.
മലബാറിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയാല്‍ വീട്ടില്‍ 
കിടന്നുപ്രസവിക്കാനൊരിടത്തും ഇന്നു സ്ത്രീകള്‍ തയ്യാറാകില്ല.
ബന്ധുക്കളുംഅതിനു കൂട്ടു നില്‍ക്കില്ല.

ആശുപത്രികളിലെ പ്രസവംപലതും സിസ്സേറിയന്‍ വഴിയാവും.
അവയില്‍ പലതും
അനനാവശ്യമായി ചെയ്തതാണ് എന്നു പരാതി പറഞ്ഞു
കേള്‍ക്കാറുണ്ട്.കുറുന്തോട്ടിക്കഷായം കുടിക്കാത്തതു കൊണ്ടും
മുറ്റം അടിക്കാത്തതു കൊണ്ടും നെല്ലു കുത്താത്തതു കൊണ്ടു
ആണ് കീറ്‌ വേണ്ടി വരുന്നത് എന്നു പ്രായമുള്ള ചിലര്‍
പറയാറുമുണ്ട്.

വൈദ്യപഠനം നടത്തുന്ന വേളയില്‍ 1965 ലാണ്
ഈ ബ്ലോഗര്‍
ആദ്യമായി സിസ്സേറിയന്‍ കാണുന്നത്.
മമ്മി എന്നു സഹപ്രവര്‍ത്തകരും
വിദ്യാര്‍ഥികളും രോഗികളും ബന്ധുക്കളും ഒരു പോലെ
വിളിച്ചിരുന്ന
ഡോ.മിസ്സിസ് മേരി ഫിലിപ്സ് ആണ് സിസ്സേറിയന്‍ ചെയ്തിരുന്നത്.

"ഒരു സാധാരണ ഡോക്ടര്‍ ഒരു രോഗിയുടെ കാര്യം മാത്രം നോക്കുന്നു.
സൂതിശാസ്ത്രജ്ഞരാകട്ടെ, ഒരേ സമയം രണ്ടു പേരുടെ,ചിലപ്പോള്‍
അതിലും കൂടുതല്‍ പേരുടെ കാര്യം കൈകാര്യം ചെയ്യുന്നു"

മമ്മി കൂടെക്കൂടെ പറയുമായിരുന്നു.
50 പേരുണ്ടായിരുന്ന ഞങ്ങളുടെ
ബാച്ചില്‍ നിന്നും അരഡസന്‍ പേര്‍ സൂതിശാസ്ത്രം സ്പെഷ്യലൈസ്സു
ചെയ്യാന്‍ കാരണം മമ്മിയാണ്.

രസകരമായ സംഗതി ആറില്‍ അഞ്ചും പുരുഷന്മാര്‍ ആണെന്നതാണ്.
പി.കെ ശേഖരന്‍,കെ.കെ.പ്രഭാകരന്‍ എന്നിവര്‍ മലബാറിലും
വി.പി.പൈലി മദ്ധ്യകേരളത്തിലും പി.സി.ചെറിയാനും
ഞാനും മദ്ധ്യതിരുവിതാംകൂറിലും.
എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ വിക്ടറി ജോസ്സി
മാത്രമാണ് ഏക പെണ്‍തരി.

അക്കാലത്ത് വന്‍ കിട ആശുപത്രികളിലെ പ്രസവങ്ങളില്‍
4-5 ശതമാനം
മാത്രമായിരുന്നു സിസ്സേറിയന്‍.പിന്നീടത് ഉയര്‍ന്നു
20,25 എന്നിങ്ങനെ.
2006 ല്‍ അമേരിക്കയില്‍ അത് 31 ശതമാനമായി.
പോര്‍ട്ടുഗലില്‍ അത്80 ശതമാനം വരെ ആയത്രേ.ലോകാരോഗ്യസംഘടന
പറയുന്നത് അത് 15 ശതമാനത്തില്‍ കവിയരുത് എന്നാണ്.എന്നാല്‍
മിക്ക ആശുപത്രികളിലും അതിലും ഉയര്‍ന്ന ശതമാനം സിസ്സേറിയന്‍
വഴിയാണെന്നു കാണാം.
എന്താണു കാരണം? നമുക്കൊന്നു പരിശോധിക്കാം.

ഗര്‍ഭസ്ഥ ശിശുവിനു തകരാര്‍ വരാതിരിക്കാന്‍,ഗര്‍ഭിണിയ്ക്കു
തകരാര്‍വരാതിരിക്കാന് അഥവാ ഇരുവര്‍ക്കും തകരാര്‍ വരാതിരിക്കാന്‍
ആയിരുന്നു പണ്ടൊക്കെ സിസ്സേറിയന്‍ ചെയ്യുക.
ഡോക്ടര്‍ക്കും
ആശുപത്രി ജോലിക്കാര്‍ക്കും ആശുപത്രിക്കും അതിന്‍റെ ഉടമയ്ക്കും
തകരാര്‍ വരാതിരിക്കാനും നമ്മുടെ കേരളത്തില്‍ ഇന്നു സിസ്സേറിയന്‍
ചെയ്യപ്പെടുന്നു.അതിനാല്‍ സ്വാഭാവികമായും സിസ്സേറിയന്‍ തോത് കേരളത്തില്‍ ഉയര്‍ന്നു.

പ്രസിവിക്കാനെത്തുന്നവരില്‍ പകുതിയും ഇന്നുകടിഞ്ഞൂല്‍ക്കാരികളാണ്.
കടിഞ്ഞൂല്‍ക്കാരികളില്‍ പ്രസവാരിഷ്ടതകള്‍ കൂടിയിരിക്കും.സ്വാഭാവികമായും
സിസ്സേറിയന്‍ ശതമാനം കൂടുന്നു.

ഇന്ന് ആശുപത്രികളില്‍ എത്തുന്ന
30-39 പ്രായത്തിലുള്ള ഗര്‍ഭിണികള്‍ മുമ്പ് അതേ പ്രായത്തില്‍ എത്തിയിരുന്നഗര്‍ഭിണികളുടെ ഇരട്ടിയത്രേ.40-44 പ്രായത്തിലുള്ള കടിഞ്ഞൂല്‍ക്കാരികളുംകൂടുതല്‍ തന്നെ.ഇതെല്ലാം ശസ്ത്രക്രിയകള്‍ കൂടാന്‍ കാരണമാകുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ ചലങ്ങളും ഹൃദയമിടിപ്പും
നിരീക്ഷിക്കാന്‍ 1970
മുതല്‍ ഇലക്ട്രോണിക്സ് ഫീറ്റല്‍ മോണിറ്റര്‍ ലഭ്യമായി.
ഇപ്പോള്‍ കേരളത്തിലെ
ഒട്ടു മിക്കപ്രസവാശുപത്രികളിലും ഈ ഉപകരണം ഉണ്ട്.
അതോടെ ശസ്ത്രക്രിയകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവു വന്നു.ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങളിലോ ഹൃദയമിടുപ്പിലോ
വ്യതിയാനം കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റും ഇന്നു റിസ്ക് എടുക്കില്ല.
കൊടില്‍,വാക്വംഎന്നിവയും ഉപയോഗിക്കാന്‍ മടിക്കും.
നേരെ സിസ്സേറിയന്‍ ചെയ്തെന്നു വരും.

സീസ്സേറിയന്‍ എണ്ണം കൂടുന്നു.ശരി തന്നെ.
എന്നാല്‍ മരണമടയുന്ന,അംഗവൈകല്യം
വരുന്ന, നവജാതശിശുക്കളുടെ എണ്ണം കുറയുന്നതും മാതൃമരണനിരക്കു
കുറയുന്നതും കുഞ്ഞുണ്ണിയെ പോലുള്ള അവിവാഹിത
കവികള്‍ മാത്രമല്ല,
കുടുംബ ജീവിതം നയിക്കുന്ന പഴയ തലമുറയും കാണാതെ പോയി.
പോകുന്നു.
അഥവാ കണ്ടാലും അതെടുത്തു പറയാന്‍ മടിക്കുന്നു.
അറയ്ക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന്‍ പൃഷ്ടം (ബ്രീച്ച്) ആദ്യം വെളിയിലേയ്ക്കു
വരുന്ന സന്ദര്‍ഭങ്ങളില്‍
ശിശുമരണമടയാനുള്ള സാധ്യത 3 മുതല്‍ 30 വരെയാണ്.
ഏതു കുഞ്ഞു മരിക്കും,
ഏതു രക്ഷപെടാം എന്നാര്‍ക്കും പ്രവചിക്കാനാവില്ല.
അഥവാ പ്രവചിച്ചാലും പലപ്പോഴും
തെറ്റും.അതിനാല്‍ കടിഞ്ഞൂല്‍ക്കാരികളില്‍ ശിശുവിന്റെ കാലോ ചന്തിയോ ആണാദ്യം വരുന്നതെങ്കില്‍ ഇന്നേതൊരു ഗൈനക്കോളജിസ്റ്റും സിസ്സേറിയനേ ചെയ്കയുള്ളു.പണ്ടങ്ങനെ ആയിരുന്നില്ല.

അരക്കെട്ടിന്റെ പകുതി ഭാഗം വരെ ശിശുവിന്റെ തല ഇറങ്ങിയശേഷം ബാക്കി ഇറങ്ങാന്‍
ബുദ്ധിമുട്ടു തോന്നിയപ്പോഴെല്ലാം മുമ്പ് ഫോര്‍സപ്സ് എന്ന കൊടില്‍
പ്രയോഗം നടത്തിയിരുന്നു.
വാക്വം ഉപയോഗിച്ചായി പില്‍ക്കാലങ്ങളില്‍ ഇത്തരം
സന്ദര്‍ഭങ്ങളിലെ പ്രസവം.രണ്ടും രണ്ടു പാത്രമാക്കാന്‍
വളരെക്കാലം ഈ ഉപകരണങ്ങള്‍ സഹായിച്ചു.
പക്ഷേ മാതാവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഇവ
മിക്കപ്പോഴും ചെറുതും വലുതും ആയ ക്ഷതങ്ങള്‍ ഉളവാക്കിയിരുന്നു.അറിയാതെ മൂത്രം പോകല്‍
(ഫിസ്റ്റുല) തള്ളിവരലുകള്‍(പ്രൊലാപ്സ്) എന്നിവ അക്കാലത്തു സാധാരണമായിരുന്നു.

ശിശുക്കള്‍ക്കാകട്ടെ,അംഗ വൈകല്യങ്ങളും ക്ഷതങ്ങളും സാധാരണമായിരുന്നു.
കരയുന്ന,ജീവനുള്ള
കുഞ്ഞിനെ കിട്ടിയാല്‍ മാതാപിതാക്കളും ബന്ധുജനവും
സന്തുഷ്ടരായിരുന്നു.പില്‍ക്കാലത്ത് മന്ദബുദ്ധികളോ
വികലാംഗരോ ആവരുത് എന്ന കാര്യത്തില്‍ അവര്‍ താല്‍പ്പര്യം
കാട്ടിയിരുന്നില്ല.അഥവാ അക്കാര്യത്തില്‍
അവര്‍ അറിവുള്ളവര്‍ ആയിരുന്നില്ല.

ഇന്ന് ഒന്നുകില്‍ സ്വാഭാവിക പ്രസവം.കഴിയുന്നതും 12 മണിക്കൂറിനുള്ളില്‍.
അതു നടക്കില്ലെങ്കില്‍ സിസ്സേറിയന്‍.അതു മൂലം
വികലാംഗരുടേയും
മന്ദബുദ്ധികളുടേയും എണ്ണവും കുറയുന്നു.

പണ്ട് രണ്ട് ഡിസ്ട്രസ്സുകള്‍(Distress) മാത്രമേ
ഉണ്ടായിരുന്നുള്ളു.ഫീറ്റല്‍(ശിശു),മറ്റേര്‍ണല്‍(മാതൃ) എന്നിവ.
ഇന്ന് ഓബ്സ്റ്റട്രീഷ്യന്‍ ഡിസ്ട്രസ്സ്( ഡോക്ടര്‍ വക) എന്നൊരെണ്ണം
കൂടിയുണ്ട് സീശേറിയന്‍ചെയ്യാന്‍
കാരണമായി.തന്റെ തടിക്കു കേടു വരാതിരിക്കാന്‍ ഡോക്ടര്‍ നടത്തുന്ന സിസ്സേറിയന്‍.

പണ്ട് ഗര്‍ഭധാരണങ്ങളുടെ
എണ്ണംപരിമിതപ്പെടുത്തിയിരുന്നില്ല.ഉല്‍പാദനക്ഷമതയുടെ കാലം മുഴുവന്‍
അമ്മമാര്‍ ഗര്‍ഭം ധരിച്ചു. അടുത്തടുത്ത് ഗര്‍ഭം.വളരെ ചെറുപ്പത്തില്‍
തന്നെ പഴയ തലമുറ പ്രസവിക്കാനും തുടങ്ങി.10-12 പ്രസവം സാധാരണമായിരുന്നു.
അതില്‍ ചിലതു മരിച്ചാലോ
ചിലതിനംഗവൈകല്യം വന്നാലോ ചിലതു
മന്ദബുദ്ധിയായിപ്പോയാലോ
വല്യ പ്രശ്നമായിരുന്നില്ല.

'പിള്ളപോയാലും സാരമില്ല; തള്ളയെ കിട്ടിയാല്‍ മതി'
എന്നുംപറയുമായിരുന്നു. ഇന്നതു പോര.
28-30 പ്രായത്തിലാണ് കടിഞ്ഞൂല്‍ പ്രസവം.
രണ്ട്,ചിലപ്പോല്‍ ഒന്ന് എന്നാണ്ഗര്‍ഭധാരണം.
കുഞ്ഞും അമ്മയും വിലയേറിയവര്‍.
കുഞ്ഞു വളര്‍ന്നാല്‍ ബുദ്ധിയുള്ളതായിരിക്കണം.

പ്രസവാനന്തരം ലൈംഗിക ബന്ധത്തിന്‌
ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഇന്നു
ഡോക്‌ടര്‍മാര്‍ ശ്രദ്ധിക്കുന്നു.
പണ്ടത്തെ പോലെ നിരവധി ഭാര്യമാര്‍,
ചിന്നവീടുകള്‍ എന്നിവയൊന്നും ഇന്നുസാധ്യമല്ലല്ലോ.
സീസ്സേറിയനു വിധേയമായാല്‍ ജനനേന്ദ്രിയ ഭാഗം
അവിവാഹിതരുടേതു പോലെ തന്നെ
തുടരുമെന്നാല്‍മറ്റു കാരണം പറഞ്ഞു സിസ്സേറിയന്‍
നടത്തിക്കുന്ന ചില മിടുക്കികളും നമ്മുടെഇടയിലും ഉണ്ട്.

അതേ,പേറു കുറയുന്നു.
കീറു കൂടുന്നു.

Friday, November 15, 2013

ശാസ്ത്ര സാഹിത്യ പരിഷത്തും ഞാനും

ശാസ്ത്ര സാഹിത്യ പരിഷത്തും ഞാനും

ചെറുപ്പകാലത്ത് ഒരദ്ധ്യാപകൻ ആകണം
എന്നായിരുന്നു ആഗ്രഹം.ആദ്യമൊക്കെ
സ്കൂളീൽ,പിന്നീട് കോളേജിൽ അത്രയേ
ആഗ്രഹിച്ചിരുന്നുള്ളു.ഞങ്ങളുടെ വാഴൂർ
എം.എൽ.എ വക്കം വേലപ്പൻ ആരോഗ്യ
മത്രിയാവുകയും കോട്ടയത്ത് മെഡിക്കൽ
കോളേജ് വരുകയും പ്രീ ഡിഗ്രിക്കു ഉയർന്ന
മാർക്കു വാങ്ങുകയും ചെയ്തതിനാൽ എഞ്ചി
നീയ്യറിംഗിനും മെഡിസിനും വെറും ഒരപേക്ഷയിൽ
അക്കാലത്ത് അഡ്മിഷൻ കിട്ടുമായിരുന്നു.
ബന്ധുവായ അഡ്വേ.പി.പി.ശങ്കരപ്പീള്ളയാണു
എഞ്ചിനീയറായാൽ ജോലി കിട്ടാൻ പാടു വരാം.
ഡോക്ടരായാൽ അതു വരില്ല എന്നു പറഞ്ഞു
തന്നത്.അതു നന്നായി എന്നു പിന്നീട് തോന്നി.
ഡോക്ടർ എന്ന പദം ഗുരു അദ്ധ്യാപകൻ
എന്നെല്ലാം അർത്ഥം വരുന്ന ഡോക്കീർ
എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായി
എന്നു വൈദ്യപഠനകാലത്തു തന്നെ മൻസ്സിലായി.
എന്നാൽ മെഡിക്കൾ കോളേജിലെ അദ്ധ്യാപകവൃത്തിയിൽ
ഒട്ടും താൽപ്പര്യം തോന്നിയില്ല.
ആരോഗ്യവകുപ്പിൽ ചേരുന്നതാണു കൂടുതൽ
വ്യാപകമായി പൊതുജനത്തെ ബോധവൽക്കരികാൻ
സഹായകമാവുക എന്നു തോന്നി.ചില സഹപാഠികൾ
അമേരിക്കയിലേക്കും യൂ.കെ യിലേക്കും
കുടിയേറിയപ്പോൾ അതിലും താൽപ്പര്യം
തോന്നിയില്ല.(മക്കളുടെ കാലമായപ്പോൾ അതു
മടികൂടാതെഅനുവദിക്കയും ക്കയും ചെയ്തു.
അതും നന്നായി.ഇപ്പോൾ ഇടയ്ക്കിടെ വിദേശവാസവുമാകാം.)

ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തനം
ആരംഭിക്കുന്ന കാലം മുതലേ അതിൽ താൽപ്പര്യ
മെടുത്തു.ആയുഷ്കാലാംഗം.അങ്ങനെയുള്ളവർക്കു
ഒരു പ്രസിദ്ധീകരണം സ്ഥിരം തരുമെന്നായിരുന്നു
വാഗ്ദാനം.താമസ്സിയാതെ അതു പരിഷത്ത് അതു
നിർത്തി.അംഗങ്ങളുമായി കത്തിടപാടും.ആദ്യ
കാലപ്രവർത്തകരിൽ മിക്കവരേയും പി.ടി.
ഭാസ്കരപ്പണികർ.വി.കെ.ദാമോദരൻ,ശിവപ്രസാദ്,
മഹാർജാസ് കോളെജിലെ ബയോളജി വിഭാഗം
ഡോ.അപ്പുക്കുട്ടൻതുടങ്ങിയവരെയെല്ലാം പരിചയപ്പെട്ടു.
അവരിൽചിലരോടൊപ്പം വേദിയും പങ്കിട്ടു.

പൊൻകുന്നത്തെ
ഒരു യോഗം ഉൽഘാടനമോ വാർഷികമോ എന്നോർമ്മയില്ല
ഉൽഘാടകൻ മുഖ്യപ്രഭാഷകൻ പി.ജി.ഗോവിന്ദപിള്ള.
ഉൽഘാടകൻ എരുമേലി പി.എച്ച്.സി.മെഡിക്കൽ
ഓഫീസ്സർ ആയിരുന്ന ഞാൻ.അന്നാണു അരവിന്ദന്റെ
സുഹൃത്ത് അന്തരിച്ച മുരളി മോഹൻ പരസ്യമായി
ഒരാവ്ശ്യമുന്നയിച്ചത്: വ്ജ്ഞാനകൈരളിയിൽ വൈദ്യശാസ്ത്ര
സംബ്ന്ധമായി നല്ല എന്നാൽ ലളിതമായി ലേഖനം എഴുതുന്ന
ഡോ.ശങ്കരപ്പീള്ള ജനയുഗം പോലെ സാധാരണക്കാർ
വായിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ കൂടി അത്തരം
ലേഖനങ്ങൾ എഴുതണം എന്ന്.

തൊള്ളായിരത്തി എഴുപതുകളിൽ വൈദ്യ ശാസ്ത്രവിഷയസംബന്ധിയായ
ഒരു ലേഖനം ഒരു മലയാള പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വരുക അത്ര
എളുപ്പമായിരുന്നില്ല.മാതൃഭൂമി പത്രത്തിലോ ആഴ്ച്പ്പതിപ്പിലോ ലേഖനം
വരണമെങ്കിൽ കോഴ്ക്കോട് മെഡിക്കൽ കോളേജിലെ അദ്ധ്യാപകൻ ആയിരിക്കണം.
സി.കെ.രാമചന്ദ്രൻ,അബ്ദുൾ ഗഫൂർ,ടി.ഓ ഏബ്രഹാം എന്നിവർക്കു മാത്രം
അതിനു കഴിഞ്ഞു.കോട്ടയത്തെ മനോരമയിൽ അങ്ങിനെ ഒന്നു വരണമെങ്കിൽ
കണ്ടത്തിൽ കുടുബാംഗം ആയിരിക്കണം.കോലഞ്ചേരി മെഡിക്കൽ മിഷ്യനിലെ
മാമ്മൻ മാത്യുവിനു മാത്രം അതു സാധിച്ചിരുന്നു.വിഷയം അദ്ദേഹം സ്പെഷ്യലൈസ്സ്
ചെയ്ത് കുട്ടികളുടെ രോഗവുമാകണം.(പിൽക്കാലത്തൊരിക്കൽ ചില സ്വാധീനം
ഉപയോഗിച്ചു കോട്ടയം മെഡിക്കൽ കോളേജിലെ ടി.ബി വിഭാഗം മേധാവി
ഡോ.പി.എസ്സ്.രാമചന്ദ്രൻ കുട്ടികളിലെ ക്ഷയം എന്ന പേരിൽ ഒരു ലേഖനം
പ്ര്സിദ്ധീകരിച്ചു.കുഴഞ്ഞില്ലേ സംഗതി.പിറ്റേ ദിവസം തന്നെ കണ്ടത്തിൽ
ഡോക്ടറുടെ ഒരു ഒരു വിശദീകരണം: ഡോ.രാമചന്ദ്രൻ എഴുതിയതിൽ
ചില പിശകുകളുണ്ട്.കുട്ടികളുടെ കാര്യത്തിൽ കണ്ടത്തിൽ കുടുബം പറയുന്നതാണു
മനോരമയ്ക്കു വേദവാക്യം).തിരുവനന്തപുരത്തെ കേരള കൗമുദിയിൽ
ലേഖനം വരണമെങ്കിൽ ശ്രീനാരായണീയനായിരിക്കണം.ജി.ജി ഹോസ്പിറ്റലിലെ
ഡോ.വേലായുധനല്ലാതെ മറ്റാർക്കും അവിടെ പ്രവേശനമില്ല.
ആകെയുള്ളത കൊല്ലത്തെ ജനയുഗം.കാംബിശ്ശേരിയുടെ ജനയുഗം.
ഡോ(പിൽക്കാലത്ത് വ്യാജൻ) ജോസഫ് മംഗലം,ഡോ.ബാലകൃഷ്ണൻ തമ്പി,
ഡോ.ഹരിദാസ് വെർക്ക്ക്കോട്,ഡോ.ടി.കെ.സുഭാഷ ചന്ദ്രൻ എന്നിവർ
രോഗികളുടെ ചില സംശയങ്ങൾക്കു മറുപടി പറഞ്ഞിരുന്നതല്ലാതെ
വൈദ്യ ശാസ്ത്ര സംബന്ധമായി അതിലതിനു മുൻപു ലേഖനമൊന്നും വന്നീല്ല,
അങ്ങനെയുള്ള ജനയുഗത്തിലാണു സാധാരണ ജനത്തിനു മൻസ്സിലാകുന്ന
എന്റെ ആദ്യ ആരോഗ്യബോധവൽക്കരണ ലേഖനം രണ്ടു ലക്കങ്ങളിലായി
വരുന്നത്:
പേയ് വിഷ ബാധ,ചില ശാസ്ത്ര സത്യങ്ങൾ.

എഴുതിത്തുടങ്ങാൻ ഡോക്ടർ ഇഛൈ ച്ചതും പേയ് വിഷ ബാധ,
പത്രാധിപർ കാമ്പിശ്ശേരി കൽപ്പിച്ചതുംപേയ് വിഷ ബാധ.

എഴുപതുകളിൽ പേപ്പട്ടി അല്ലെങ്കിൽ പേയുണ്ടെന്നു
സംശയിക്കുന്ന് ജന്തുക്കൾ കടിച്ചാൽ മധ്യതിരുവിതാം
കൂറിലുള്ള ആളുകൾ ചികിസ തേടിയിരുന്നത് കായംകുളത്തി
നടുത്തുള്ള ആനയടി എന്ന സ്ഥലത്തെ പാരമ്പര്യ
(വ്യാജ)ചികിസകരെ ആയിരുന്നു.എന്തോ പച്ചമരുന്നു
കൊടുക്കും.കുറേ പഥ്യം നിർദ്ദേശിക്കും.പലതും അപ്രായോഗികം.
കടിച്ച് മൃഗത്തിനു കടിക്കുന്ന സമയം പേയ് ഇളകിയിരുന്നുവെങ്കിൽ
കടിയേറ്റ ആൾ മരണമടഞ്ഞിരിക്കും.

പേയ് ലക്ഷണം കണ്ടാൽ മറ്റു ചികിൽസാ സ്ഥാപനങ്ങളിൽ നിന്നു
പോലും രോഗികളെ ഇവിടേയ്ക്കു കൊണ്ടു പോകും.
പേയ് ലക്ഷണം കണ്ടവർക്കു ചികിസാ നിർദ്ദേശത്തോടൊപ്പം
കൊടുക്കുന്ന മുൻ കരുതൽ പുരുഷനാണെങ്കിൽ സ്കലനം
സംഭവിക്കാതെ നോക്കണം എന്നും സ്ത്രീയാണെങ്കിൽ ഉറക്കം
വരാതെ നോക്കണം എന്നു മായിരുന്നു.രണ്ടും ബന്ധുക്കളുടെ
നിയന്ത്രണത്തിലല്ലതാനും.ചുരുക്കം പേയിളകിയവർ എല്ലാം
ആനയടിയിലെ ചികിസ എടുത്താലും മരിച്ചിരുന്നു.
പേയ് ബാധ ലക്ഷണങ്ങൾ കണ്ടാൽ രോഗി 5 ദിവസത്തിൽ
കൂടുതൽ ജീവിച്ചിരിക്കില്ല എന്നും യാതൊരു വിധ ചികിസ
കൊണ്ടും പേയ് ബാധയുണ്ടായ രോഗിയെ രക്ഷപെടുത്താമെന്നും
പൊതു ജനത്തിനറിയില്ലായിരുന്നു.പേയ് ബാധിച്ച മൃഗം കടിച്ചാൽ
അഴിയുന്നതും വേഗം പ്രതിരോധ മരുന്നു(അക്കാലത്ത് പൊക്കിളിൽ
14 ദിവസം കുത്തിവയ്ക്കണമായിരുന്നു)കുത്തി വയ്ക്കുക
മാത്രമായിരുന്നു രക്ഷപെടാൻ മാർഗ്ഗം.എന്നാൽ മുഖത്തും കൈകളിലും
കടി ഏറ്റാൽ ഈ കുത്തിവയ്പ്പും പേയ് ബാധ തടഞ്ഞിരുന്നില്ല.
അതിനായി പിന്നീട് സീറം കുത്തി വയ്പ്പു ലഭ്യമായി തുടങ്ങി.
ഇത്തരം കാര്യങ്ങളെ കുറിച്ചു സാമാന്യ ജനത്തിനു എഴുപതുകളിൽ
യാതൊരു വിവരവും ഇല്ലായിരുന്നു.
ഈ വിവരങ്ങൾ കാണിച്ച് വിശദമായി ഒരു ലേഖനം തയാറാക്കി
അയച്ചു കൊടുത്താൽ അക്കാലത്ത് ഒരു മലയാള മാധ്യമവും പ്രസിദ്ധീകരികില്ല.
എന്തിനു ജനജുഗം പോലും അതു ചവറ്റുകുട്ടയിൽ തള്ളും.
അക്കാലത്ത് എഴുതുന്ന ആളുടെ പേരു നോക്കിയായിരുന്നു പ്രസിദ്ധീകരിക്കണമെന്നു
തീരുമാനിച്ചിരുന്നത്.
ഒരു കഥാകൃത്ത് പറഞ്ഞത് തകഴി എന്നോ പൊൻ കുന്നം വർക്കിയെന്നോ
പേരെഴുതി താനൊരു പീറക്കഥ എഴുതി അയച്ചാൽ ഏതു മിക്ക പത്രവും
അതു പ്രസിദ്ധീകരിക്കും.എന്നാൽ അവരെഴുതുന്നതിനോടപ്പമുള്ള ഒരു
കഥ ഞാനെഴുതി അയച്ചാൽ പേരുകാണും മുൻപേ അതു ചവറ്റുകുട്ടയിൽ
എറിയപ്പെടും.
അപ്പോൾ പിന്നെ ജനയുഗം പോലെ അന്നു ഏറെസർക്കുലേഷനിലുള്ള
ഒരു വാരികയിൽ എങ്ങനെ കയറിക്കൂടും?
അക്കാലത്ത് പി.ടി.തോമസ് എന്നൊരധ്യാപകൻ ശാസ്ത്രസംബന്ധമായ
ചില കുറിപ്പുകൾ  തുടർച്ചയായി എഴുതിയിരുന്നു.ഭാഗ്യത്തിൻ
ആയിടെ തോമസ്സ് സാർ എഴുതിയത് പേപ്പട്ടിവിഷബാധയെ കുറിച്ചു.
സാർ അതിൽ ഒരു ചെറിയ തെറ്റ് വരുത്തി.തെറ്റ് ചൂണ്ടി കാണിച്ച്
ജനയുഗം വാരികയിലെ വായനക്കാരുടെ കത്ത് പേജിലേക്കൊരു
ഉറിപ്പയച്ചു.കത്തു കിട്ടിയ കാംബിശ്ശേരി അതു പ്രസിദ്ധീകരിക്കയും
കത്തിനു നന്ദി പറഞ്ഞു കൊണ്ടും ഡോക്ടർ ഈ വിഷയത്തിൽ
വിശദമായ ഒരു ലേഖനം എഴുതണം എന്നാവശ്യപ്പെടുകയും ചെയ്തു.
എഴുതിത്തുടങ്ങാൻ ഡോക്ടർ ഇഛൈ ച്ചതും പേയ് വിഷ ബാധ,
പത്രാധിപർ കാമ്പിശ്ശേരി കൽപ്പിച്ചതുംപേയ് വിഷ ബാധ.

ഏറെ ആൾക്കാരാൽ വായിക്കപ്പെട്ട എന്റെ ആദ്യവൈദ്യശാസ്ത്ര
ലേഖനം പേയ് വിഷ ബാധ:ചില ശാസ്ത്രസത്യങ്ങൾ ആയിരുന്നു.

പേപ്പട്ടിവിഷബാധ എന്നു പറയുകയും പത്രങ്ങളിൽ വരുകയും
ചെയ്തിരുന്ന അക്കാലത്ത് പേപ്പട്ടി എന്നതൊഴിവാക്കി പേയ് വിഷം
എന്നാക്കിയത് എന്റെ ലേഖനത്തിന്റെ തലവാചകം വഴിയായിരുന്നു.
പട്ടിമാത്രമല്ല,പശുവും കുരങ്ങനും എന്തിനു കീരിയും കടിച്ചാൽ
റാബീസ് എന്ന പേയ് വിഷ ബാധ ഉണ്ടാകാമീന്നിരിക്കേ പേപ്പട്ടി വിഷ
ബാധ എന്ന പ്രയോഗം മാറ്റിയ്ടുക്കേണ്ടതാണെന്ന അനുമാനത്തിലായിരുന്നു.

പിൽക്കാലത്ത് എന്നെ അനുകരിച്ചു മലയാളത്തിൽ വൈദ്യ ശാസ്ത്ര
ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിയ ര്ണ്ടു ഡോക്ടർ മാർ,
രണ്ടു പേരും എന്റെ ജൂണീയർ ആയി കോട്ടയം മെഡിക്കൽ കോളേജിൽ
പഠിച്ചവർ,ആദ്യം എഴുതിയത് അതേ പേയ് വിഷബാധയെ കുറിച്ചു.
അതിലൊരാൾ ഒരു പാടു പുസ്തകമെഴുതി.

പി.സി.സനൽകുമാര് ഐ.ഏ.എസ്സിന്റെ വാചകം കടമെടുത്താൽ
(ഓർക്കുട് സംവാദം) ഡോ.കാനത്തിനേക്കാൾ
നന്നായി എഴുതി.
(എനിക്കു പിന്നാലെ വരുന്നവർ, എന്റെ ജൂണിയറോ
എന്റെ മകനോ കൊച്ചു മകനോ ആയാൽ പോലും, എന്നെക്കാൾ
ഏറെ ഉയരത്തിൽ എത്തണം അന്നാഗ്രഹിക്കുന്ന ഞാൻ അതിൽ അരിശം
കൊള്ളുകയില്ല എന്ന് ഐ.ഏ.എസ്സ്, എഴുതാതെ കിട്ടിയ,
പാവം മുൻ കളക്ടർ മനസ്സിലാക്കിയില്ല).

അപരൻ എഴുതിയ ലേഖനങ്ങൾ സമാഹരിച്ചു പുസ്തകമാക്കിയപ്പോൾ,
അവതാരിക എഴുതാൻ സമീപിച്ചത് എന്നെ.ചില പേജുകൾ മാത്രം
നൽകിയുള്ള ആവ്ശ്യം.നല്ലൊരു അവതാരിക എഴുതിക്കൊടുത്തു.
(വൈക്കം കാരൻ പ്രമുഖ നാടകകൃത്തിന്റെ ഒരു നാടകഗ്രന്ഥത്തിനും
ഞാൻ അവതാരിക എഴുതേണ്ടി വന്നു.അക്കഥ ഇനിയൊരിക്കൽ)
പുസ്തകം അച്ചടി കഴിഞ്ഞപ്പോൾ ഒരു കോപ്പി എനിക്കു കൊടുത്തു
വിട്ടു.അതിൽ പേയ് വിഷബാധയെ കുറിച്ചുള്ള ലേഖനം എന്റെ
തന്നെ മറ്റൊരു പേയ് വിഷബാധയുടെ പകർത്തി എഴുത്ത്.വൈദ്യ
ശാസ്ത്രവിഷയ്മായി പലതും പകർത്തി എഴ്താതെ പറ്റില്ല.
പക്ഷേ ഇവിടെ എന്റെ ചികിൽസാനുഭവത്തിലെ ചില യഥാർത്ഥ സംഭവങ്ങൾ
വിവരിച്ചിരുന്നു.

ഒരു കന്യാസ്ത്രീയുടെ കഥ,ഒരു കൊല്ലപ്പണിക്കന്റെ കഥ എന്നിങ്ങനെ.
എനിക്കു മാത്രം അറിയാവുന്ന, ഞാൻ കണ്ട ചില കേസുകൾ.
അവ സ്വന്തം അൻഭവം എന്ന പോലെപകർത്തപ്പെട്ടു.അതു കൊണ്ടു
കുഴപ്പം ഒന്നുമില്ല.ജനങ്ങളെ ചില
കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അത്തരം സംഭവകഥകൾ സഹായിക്കും.

എന്നാൽ ജനയുഗത്തിലെ പേയ് വിഷ ബാധ എന്ന ലേഖനന്ത്തിനു മുൻപ്
ഞാൻ 12 ലേഖനങ്ങൾ തുടർച്ചയായി ജനുവരി മുതൽ ഡിസംബർ വരെ
ഭാഷാഇൻസ്റ്റിട്യൂട്ടിന്റെ വിജ്ഞാന കൈരളിയിൽ
(പത്രാധിപന്മാർ: എൻ.വികൃഷ്ണവാരയർ,പ്രൊഫ്.എസ്സ്.ഗുപ്തൻ നായർ )വന്നിരുന്നു
ആധുനികവൈദ്യ ശാസ്ത്രത്തിലെ നൂതന പ്രവണതകൾ എന്ന ജനുവരി ലേഖനം
 മുതൽ വാസക്ടി വരെ എന്ന ഡിസംബർ ലേഖനം വരെ.

പേവിഷ ബാധയെ കുറിച്ചു ഞാനെഴുതിയ ലേഖനം
വായിച്ച് ഒരു പാടുപേർ ജനയുഗം വാരികയിലും
ചിലർ ജനയുഗം കെയറോഫിൽ എനിക്കും എഴുതി.
കാമ്പിശ്ശേരി അവയെല്ലാം എനിക്കയച്ചു തന്നു.
അവയിൽ ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്ന
ഒരു കത്തുണ്ട്.

അന്തരിച്ചു പോയ നാടകകൃത്ത്,
ഏഴുരാത്രി യുടെ സൃഷ്ടാവ്,കാലടി ഗോപി
എഴുതിയ ഒരു ദുരന്തത്തിന്റെ കഥ.
അദ്ദേഅഹത്തിന്റെബന്ധു(സഹോദരനാണോ എന്നും സംശയം)
അറിവില്ലായ്മ
കൊണ്ടു വ്യാജചികിസയ്ക്കു പോയി പേയ് വിഷബാധയാൽ
മരണമടഞ്ഞ സംഭവം.
ഡോക്ടർക്കു കുറേ നാൾ മുൻപേ
ഈ ലേഖനം എഴുതാൻ തോന്നിയിരുന്നെവെങ്കിൽ എന്നൊരു
പരിദേവനവും.

അമ്മിഞ്ഞപ്പാലിനേക്കുറിച്ചാണു ഞാനേറെ എഴുതിയത്.
അതു കഴിഞ്ഞാൽ പേയ് വിഷ ബാധയും.വൈക്കം
താലൂക്ക് ആശുപത്രിയിൽ ജോലി നോക്കുന്ന സമയം
അവിടെ പേപ്പട്ടി കടിച്ച ഒരാളെ കൊണ്ടു വന്നു,
കായലോരത്ത് കടവിറങ്ങാൻ (മലവിസ്സർജ്ജനം)
ഇരുന്ന ഒരാളുടെ മുഖത്ത് പേപ്പട്ടി കടിച്ച സംഭവം.
അന്നത്തെ ഏ.എൻ.ടി സർജനാണു പരിശോധിച്ചതും
മെഡിക്കൽ കോളേജിലേക്കു റഫർ ചെയ്തതും.
വൈക്കം അല്ലേ സ്ഥലം സ്വാഭാവികമായും
നാട്ടുകാർ ബഹളം വച്ചു.കുത്തി വയ്പ്പുണ്ടായിട്ടും
അതു നൽകാതെ മെഡിക്കൽ കോളേജിലേക്കു വിട്ടു.
അക്കാലത്ത് വീണ്ടും
എഴുതി വിശദമായ ലേഖനം.മുഖത്തും കൈകളിലും
കടി ഏറ്റാൽ സംഗതി മാരകവാകും.പാമ്പിൻ വിഷം
എന്നതു പോലെ രക്തം വഴിയല്ല പേയ് വിഷം വ്യാപിക്കുക.
അതു നേർവ്സ് എന്ന നരമ്പുകൾ വഴി തലച്ചോരിലെത്തിയാണു
ഞെട്ടലും മരണവും വരുത്തുക
നാഡീനരമ്പുകൾ കൂടുതലുള്ള കൈവിരലുകൾ,തലച്ചോറിനടുത്തുള്ള
മുഖം എന്നിവയിൽ കടിയേറ്റാൽ 14 കുത്തി വയ്പ്പു തീരും മുൻപേ
നാലോ അഞ്ചോ ദിവസത്തിനിടയിൽ തന്നെ ഞെട്ടലും പിന്നെ
5 ദിവസത്തിനുള്ളിൽ മരണവും സംഭവിക്കാം.
അത്തരം കേസുകളിൽ ഇമ്മ്യുണോഗ്ലോബുലിൻ അടങ്ങിയ
സീറം മുറിവിനു ചുറ്റും കൊടുക്കണം.അകാലത്ത് സീറം
മെഡിക്കൾ കോളേജിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.

സർക്കാർ സർവീസ്സിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കു
വിവിധ ഇൻ-സർവീസ്സ് കോർസുകൾ വഴി പരിശീലനം
നേടേതുണ്ട്.നൂറനാടു ലപ്രസി സാനിട്ടോറിയത്തിൽ ഒരാഴ്ച,
തൈക്കാട് സ്ത്രീഅളുടേയും കുട്ടികളുടെയും ആശുപത്രിക്കു
സമീപമുള്ള കുടുംബാസൂത്രണ കേന്ദ്രത്തിൽ രണ്ടാഴ്ച്,നെയ്യാറ്റിൻ
കര സെക്കണ്ടറി ഹെൽത്ത് സെന്ററിൽ ആറാഴ്ച് നീളുന്ന
ഓരിയെന്റേഷൻ കോർസ് എന്നിങ്ങനെ.ഓറിയന്റേർസ് കോർസ്
വിവിധ ആശുപത്രികൾ,പബ്ലിക് ഹെൽത്ത് ലാബ്,മെഡിക്കൽ
കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ,മെന്റൽ ഹോസ്പിറ്റൽ
തുടങ്ങിയ സ്ഥാപനങ്ങളിലായിരിക്കും.സംസ്ഥാനത്തിന്റെ വിവിധ
ജില്ലകളിൽ നിന്നുമുള്ള ഡോക്ടർമാരായിരിക്കും കോർസിൽ
പങ്കെടുക്കുക.
തിരുവനന്തപുരം ജെനറൽ ആശുപത്രിയ്ക്കെതിർവശം ആണു
ഡോ.സി.ഓ കരണാകരൻ എന്ന തിരുവനന്തപുരം മെഡീക്കൽ
കോളേജിന്റെ പിതാവ് ഒരു കാലത്ത് ജോലി ചെയ്തിരുന്നത്.
അവിടെ ഒരു ദിവസത്തെ ക്ലാസ് ഉണ്ട്.അക്കാലത്ത് പേയ്വിഷത്തിനു
കൊടുത്തിരുന്ന സെമ്പിൾ വാക്സീൻ ഇവിടെയാണു നിർമ്മിച്ചിരുന്നത്.
കുറേ കൂടി മെച്ചപ്പെട്ട.അനാവശ്യഫലങ്ങൾ കുറഞ്ഞ,കുറഞ്ഞ
ഡോസ് മതിയാഉന്ന.ഉരത്തിൽ കുത്തി വയ്ക്കാവുന്ന് കൂനൂർ
വാക്സിൻ ലബ്യമായി തുടങ്ങിയിരുന്നുവെങ്കിലും സർക്കാർ
ആശുപത്രികളിൽ അതു ലഭിച്ചിരുന്നില്ല.സെമ്പിൾ എന്ന പേയ്
വിഷ വാക്സീനെ കുറിച്ചു ക്ലാസ് എടുത്തത് അന്നത്തെ ലാബ്
മേധാവി ആയിരുന്നു.ക്ലാസ്സിന്റെ ആമുഖം കഴിഞ്ഞ ഉടനെ
അദ്ദേഹം പറഞ്ഞു : ഞാൻ ഈ വാക്സീനെ കുറിച്ചു കൂടുതൽ
പറയുന്നില്ല.ഇന്നലെ ഇറങ്ങിയ കഴിഞ്ഞ ആഴ്ചയിലും ഈ
ആഴ്ചയിലുമായിറങ്ങിയ ജനയുഗം വാരികയിൽ വാക്സിനീകളെ
കുറിച്ചു നല്ലൊരു ലേഖനം എഴുതിയതുണ്ട്.അവ് വാങ്ങി വായിക്കുക.
പബ്ലിക് ഹെൽത്ത് ലാബ് മുൻഡയറക്ടർ ഡോ.ശങ്കരപീള്ള എഴുതിയ
നല്ലൊരു ലേഖനം.അതിൽ കൂടുതലൊന്നും എനിക്കു പറഞ്ഞു തരാനില്ല.
തൊട്ടടുത്തിരുന്ന എന്റെ സഹപാഠിയായ ഡോ.കൈമൾ പറഞ്ഞു
ആ ലേഖനം എഴുതിയത് മുൻഡയറക്ടർ ശങ്കരപിള്ള അല്ല.ഇതാ
എന്റെ തൊട്ടടുത്തിരിക്കുന്ന എരുമേലി മെഡിക്കൽ സെന്ററിലെ
ഡോക്ടർ ശങ്കരപ്പിള്ളയാണു.കൊപ്പികളുമുണ്ടു കയ്യിൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നിരുന്ന ഡോക്ടർ
മാരുടെ മുന്നിൽ ആകാശത്തോളം ഉയരുന്നതായി തോന്നിയ നിമിഷം.
നോബൽ സമ്മാനം കിട്ടിയ സന്തോഷം.

അടിമലത്തുറ എന്ന മുക്കവഗ്രാമത്തിലെ കാഴ്ച്ച
ഓറിയന്റേഷൻ കോർസിനു നെയ്യാന്റികരെ 
വിഴിഞ്ഞം ഭാഗത്തിനടുത്തുള്ള അടിമലത്തുറ

എന്ന മുക്കവക്കുടിയിലെ ദുരിതാവസ്ഥ നേരിൽ
കാണുന്നത്.ഒരിക്കലും മറക്കാനാവത്ത ഒരു
സ്ഥിതിവിശേഷം.മുഴുവൻ കുടിലുകളിലേയും
മുഴുവൻ മനുഷ്യജീവികൾക്കും സ്കാബീസ്
എന്നു പറയുന്ന തൊട്ടാൽ പകരുന്ന ചൊറി,
വൈക്കം മുഹമ്മദ് ബഷീർ പണ്ട് ഒരു പാട്
വിവരിച്ച ,എലുമ്പൻ വാസുവിനും പിടിക്കണേ
ഈ ചൊറി എന്നു പറഞ്ഞ സാക്ഷാൽ ചൊറി.

ഡോ.ഹരീന്ദ്രൻ നായർ മേധാവിയായ മെഡിക്കൽ
കോളേജിലെ ത്വക് രോഗവിഭാഗം,വി.കെ.ദാമോ
ദരന്റെ നേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരിഷത്
എന്നിവരുടേയും വിവിധ സന്നദ്ധ സംഘടനകൾ,
പള്ളികൾ എന്നിവയുടെ സഹകരണത്തോടെ
ഒരു ചൊറിനിർമ്മാർജ്ജന പരിപാടി അടിമലത്തുറയിൽ
നടപ്പാക്കി.ആദ്യദിനവും ഒരാഴ്ച കഴിഞ്ഞുള്ള ദിവസവും
മുഴുവനായി ആ കുകുവഗ്രാമത്തിൽ കഴിഞ്ഞ
അനുഭവം ഇന്നും ഓർമ്മയിൽ.തുടർന്നാണു
ചൊറി എന്ന സ്കാബീസ് എന്ന ജനയുഗം ലേഖനം 
വരുന്നത്.
ചൊറി എന്ന നിസ്സാര ത്വക്ക് രോഗം,അതെങ്ങനെ തിരിച്ചറിയ
പ്പെടാതെ പോകുന്നു,എങ്ങിനെ തടയാം.എങ്ങനെ ചികിൽസിക്കാം
അടിമലത്തുറയിലെ അനുഭവം കൂടി പങ്കിടുന്ന ആ ലേഖനം
ആ വിഷയത്തിൽ മലയാള മാധ്യമത്തിൽ വരുന്ന ആദ്യ ലേഖനം.


പരിഷത്തുമായുള്ള ബന്ധം ഞാനന്നവസാനിപ്പിച്ചു.

പേയ് വിഷ ബാധ,ചൊറി എന്നീ വിഷയങ്ങളെ
കുറിച്ചെഴുതിയ ശേഷം കേരളത്തിൽ സർവ്വസാധാരണ
മായി കാണുന്ന മുപ്പതോളം രോഗങ്ങളെ കുറിച്ചു
ലേഖനങ്ങൾ തയ്യാറാക്കി.നമ്മുടെ പൊതു ജനാരോഗ്യ
പ്രശ്നങ്ങൾ എന്ന പേരിൽ അവ ഒരു തുടർ പംക്തി
ആയി പ്രസിദ്ധീകരിക്കാമെന്നു കാമ്പിശ്ശേരി സമ്മതിച്ചു.
ജനയുഗം രണ്ടാം പേജിൽ വൻ പരസ്യം നൽകി.രണ്ടു
ലേഖനം വന്നു.കോപ്പി ഒന്നു പോലും കൂടിയില്ലവാരികയ്ക്ക്.
അങ്ങനെയാണു കാമ്പിശ്ശേരിയും കാർട്ടൂണിസ്റ്റ് യേശുദാസനും
കൂടി പഴയ ഹിൽ മാൻ കാറിൽ എന്നെക്കാണാൻ എരുമേലി
യിൽ വരുന്നത്.കടലാസം കച്ചവടം കൊഴുക്കുന്നില്ല.അതിനാൽ
രക്ഷിക്കണം.നമുക്കു മറ്റേവനെ വച്ചു കീച്ചണം.കാമം
അങ്ങനെയാണൂ ജനയുഗം വാരികയിൽ ഡോക്ടർ രാജൻ
എന്ന തൂലികാ നാമത്തിൽ ലൈംഗീകവിഷയമായി പെൺകുട്ടികൾക്കും
ആൺകുട്ടികൾക്കും ചോദ്യാവലികൾ വരുന്നതും ഇരുപതു
മുപ്പത് ആയിരത്തിൽ നിന്നും 60-70 ആയിരം എന്ന നിലയിലേക്കു
കോപ്പികൾ കൂടിയതും.അക്കാലത്ത് ചോദ്യാവലിയ്ക്കു മറുപടി
അയച്ചവരിലും സംശയം ചോദിച്ചവരിലും പലരും ഇന്നു ഭരണ
രംഗത്തെ ഉന്നതർ.അവരുടെ അന്നതെ ചോദ്യം വായിച്ചാൽ ഇന്നു
നാണിച്ചു മുഖം താഴ്ത്തും.
പാടുപെട്ട് എഴുതിയ ലേഖനങ്ങൾ,പകരുന്ന രോഗങ്ങൾ,കാമ്പിശ്ശേരി
പ്രസിദ്ധീകരിക്കുമോ എന്നു സംശയം.
അക്കാലത്താണു കേരള ശാസ്ത്ര പരിഷത്ത് മലയാളത്തിൽ വൈദ്യശാസ്ത്ര
ഗ്രന്ഥത്തിനു സമ്മാനം നൽ കാൻ മുന്നോട്ടൂ വന്നത്.
എഞ്ചിനീയറിംഗ് ഉദ്ദ്യോഗം ബന്ധുവായ നമ്പൂതിരിപ്പാടിന്റെ ആവശ്യപ്രകാരം
പുല്ലുപോലെ വലിച്ചറിഞ്ഞു വന്ന വി.കെ.ദാമോദരൻ ആയിരുന്നു
അന്നു കേ.ശാ.സാ.പ യുടെ ജീവാത്മാവും പരമാത്മാവും.
ലേഖനസമാഹാരം അയച്ചു തന്നാൽ പരിഗണിക്കുമോ,അതല്ലെങ്കിൽ
അതു പ്രസിദ്ധീകരിച്ചു തരുമോ എന്നു ദാമോദരണോടു ഞാൻ ചോദിച്ചു.
അയച്ചു തരുക.തീർച്ചയായും വേണ്ടതു ചെയ്യാം,എന്നു മറുപടി.
അക്കാലത്ത് ഫോട്ടൊസ്റ്റാറ്റ് ലഭ്യമായിരുന്നില്ല. കോപ്പി എഴുതുക
ജോലിക്കിടയിൽ സാധിച്ചില്ല.ഞാൻ ലേഖനം മുഴുവൻ ദാമോദരനു
അയച്ചു കോടുത്തു.പിന്നെ കാത്തിരിപ്പായി.
സമ്മാനം കൊടുത്തത്ഡോ.വി.കെ .രാമചന്ദ്രന്റെ മനോരോഗങ്ങൾ
എന്ന പുസ്തകത്തിനായിരുന്നു.ശാ.സാ.പ പുസ്തകം പ്രസിദ്ധീകരിക്കയോ
അതു തിരിച്ചയ്ച്ചു തരുകയോ ചെയ്തില്ല.
പിൽക്കാലത്ത് വെണ്ടും ഒന്നു കൂടി എഴുതേണ്ടി വന്നു.പലപ്പോഴായി
കാമ്പിശ്ശേരി അവയെല്ലാം ജനയുഗത്തിൽ പ്രസിദ്ധീകരിച്ചു തന്നു.അവ
പൽപ്പോഴായി 6 പുസ്തകങ്ങൾ ആയി പ്രഭാത് പ്രസിദ്ധീകരിച്ചു തന്നു.
എനിക്കു മനസ്സിലാകാതെ പോയത് ശാ.സാ.പ യുടെ കാഴ്ചപ്പാടാണു.
സാധാരണക്കാരനെ ബാധിക്കുന്ന സാധാരണ രോഗങ്ങളെ കുറിച്ചു
ജനത്തെ പഠിപ്പിയ്ക്കാൻ പരിഷത്തിനു താല്പര്യമില്ല.
കച്ചവടക്കണ്ണുള്ള ഒരു മനോരോഗ ചികിസകനു പ്രൊമോ ആയി
പുസ്തകത്ത്നംഗീകാരം കൊടുക്കാൻ അവർക്കു മടിയുമില്ല.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായുള്ള ബന്ധം ഞാനന്നവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ചിന്താഗതികളോടെ ജീവിക്കാൻ,
അതിനനുസ്സരിച്ചു പ്രവർത്തിക്കാൻ ഒരാൾ
ഏതെങ്കിലും,വലതോ ഇടതോ മറ്റേതെങ്കിലും
വിഭാഗത്തിന്റേയോ മെംബർ ഷിപ് കാർഡ്
എടുക്കേണ്ടതുണ്ടോ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങൾ
സാധാരണക്കാരിലെത്തിക്കാൻ കേരള ശാസ്ത്ര
സാഹിത്യപരിസ്തത്തിന്റെ ഭാരവാഹിയോ
എന്തിനു മെംബർ പോലുമോ ആകേണ്ടതില്ല.
കേ.ശാ.സാ പയുടെ ആദ്യകാല പ്രസിദ്ധീകരണങ്ങൾ
ആയ ശാസ്ത്രഗതി,ഗ്രാമശാസ്ത്രം എന്നിവയിൽ
ആദ്യകാലത്ത് ഞാനെഴുതിയിരുന്നു.
ഒരു ഡോക്ടർ മകനയച്ച കത്തുകൾ എന്ന പേരിൽ
അതിൽ കുറേ ലേഖനങ്ങൾ എഴുതിയിരുന്നു.
(ഒരു ഡോക്ടർ മകൾക്കയച്ച കത്തുകൾ വന്നിരുന്നത്
കുട്ടികളുടെ ദീപികയിൽ)
കൊക്കപ്പുഴുക്കളെ കുറിച്ചുള്ള ലേഖനം വായിച്ച
അന്നു ഭരവാഹിയൊന്നു അല്ലാത്ത ഡോ.ഇക്ബാൽ
അതിലെ ചില ഉന്നത രോട് എന്നെ ഭാരവാഹിയാക്കണമെന്നു
നിർദ്ദേശിച്ച് കാര്യം എന്നോട് പറഞ്ഞത് ഡോ.ഇക്ബാൽ
തന്നെ.അങ്ങനെ ഒരു നിർദ്ദേശം വന്നാലും ഞാനതു
സ്വീകരിക്കയില്ലായിരുന്നു.ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയുടെ
വാൽ ആകുന്ന കാര്യം എനിക്കോർക്കാൻ സാധിക്കില്ല.
1957 ല് വാഴൂർ കുതിരവട്ടം സ്കൂളിൽ സി.ഭാസ്കരൻ
സെക്രട്ടറി ആയിരിക്കെ എസ്.എഫ് യൂണീറ്റുണ്ടാക്കാൻ
കൂടിയ ആലോചനാ യോഗത്തിൽ അധ്യഷത വഹിച്ചത്
ഞാൻ.ആദ്യ പ്രസിഡന്റായി തെരഞ്ഞെടുത്തതും എന്നെ.
പിന്നെ ഞാൻ ഒരു മീറ്റിംഗിൽ പോലും പങ്കെടുത്തില്ല.

ഒരു പക്ഷേ അന്നതു സ്വീകരിച്ചിരുന്നുവെങ്കിൽ കാനം
രാജേന്ദ്രന്റെ സ്ഥാനം എനിക്കായിരുന്നേനെ.രാജേന്ദ്രനു
കിട്ടാതെ പോയ മന്ത്രിസ്ഥാനം പോലും എനിക്കു
കരസ്ഥമായേനെ.




Wednesday, November 13, 2013

ഡോ.തോമസ് ഐസ്സക്കിനെ ബഹുമാനിക്കുന്നു,എന്നാൽ..

ഡോ.തോമസ് ഐസ്സക്കിനെ ബഹുമാനിക്കുന്നു,എന്നാൽ..

ഡോ.തോമസ് ഐസ്സക് നമ്മുടെ ആധാരങ്ങളിൽ നിന്നും
മേക്കു,എലുക തുടങ്ങിയ പ്രാചീനപദങ്ങൾ നിഷ്കാസനം
ചെയ്ത്തത് പമ്പരവിഡ്ഡിത്തരം ആയിപ്പോയി എന്നതിനെ
ഒരു സുഹൃത്തു വിമർശിച്ചിരിക്കുന്നു.
ഡോ.ഐസ്സക്കിനെ ഞാൻ ബഹുമാനിക്കുന്നു.
നല്ല ധനകാര്യമന്തിമാരിൽ ഒരാൾ.
അച്ചുതമേനോൻ,കെ.എം.മാണി എന്നിവർ കഴിഞ്ഞാൽ
പിന്നെ ഓർമ്മിക്കാൻ.
ട്രഷറി ഓഡിറ്റ് കൊണ്ടു വന്നതിൽ അനുമോധിക്കുന്നു.
നല്ലൊരു തുടക്കം.
പൊൻ കുന്നം ട്രഷ്രറി ഓഡിറ്റിംഗിൽ ഈയുള്ളവനായിരുന്നു
ജൂറി.
ബ്രിട്ടനിൽ മക്കളുടെ അടുത്തു സന്ദർശനത്തിനു ചെന്നപ്പോൾ
വിലകൂടിയ ഒരു സൂട്ട് വാങ്ങിതന്നു.നാട്ടിലേക്കു കൊണ്ടു
പോരാൻ നിർബ്ൻദ്ധിച്ചു.എവിടെ എപ്പോൾ ഉപയോഗിക്കും
എന്നു നിരാശപ്പെട്ടിരിക്കുമ്പോൾ ആയിരുന്നു ജൂറി ബഹുമതി
ഡോ.ഐസക്കിനാൽ ലഭിച്ചത്.ഭംഗിയാക്കി നടത്തി.ഡോ.ഐസക്
നേരിൽ അബിനന്ദ്നക്കത്തയച്ചു.അവലോകന മീറ്റിംഗിലേക്കു
സർക്കാർ ചെലവിൽ ഷണിച്ചു.അസൗകര്യത്താൽ പോയില്ല.
അതൊക്കെ ശരി.ആലപ്പുഴയിൽ നടത്തുന്ന മാലിന്യ നിർമാർജ്ജന
പ്രവർത്തങ്ങളും നല്ലത്.സംസ്ഥാനം മുഴുവൻ യുവജന വിഭാഗം
വ്യാപിപ്പിക്കും എന്നു പറഞ്ഞുവെങ്കിലും തുടങ്ങിയോ എന്നറിയില്ല,

പക്ഷേ,മേക്ക് .എലുക തുടങ്ങിയ 5000 വർഷം പഴക്കമുള്ള
ഇൻഡസ് മുദ്രകളിൽ പോലുമുള്ള പദങ്ങൾ,ഇൻഡസ് മുദയിലെ
ഏറ്റവും ആദ്യം വരുന്ന ഏറ്റവും മുകളിൽ വന്നിരുന്ന പദം
മേക്ക്,നമ്മുടെ ആധാരത്തിലെ മേക്ക് അണേന്നറിയാവുന്നവർ
നമ്മൂടെ ശശിഭൂഷൺ,പ്രൊഫ.പുതുശ്ശേരി,നടൂവട്ടം തുടങ്ങിയ
മലയാള ഭാഷാ പണ്ഡിതരിൽ പോലുമില്ല.കേന്ദത്തിൽ നൂറു കോടി
വാങ്ങാൻ അത്രതന്നെ പഴക്കമില്ലാത്ത ഏതോ ചില പദങ്ങൾ
കണ്ടെത്തേണ്ടി വന്നില്ലേ? അങ്ങു തമിഴ്നാട്ടിലും അങ്ങു മലബാറിലും
പോയി.
പമ്പര വിഡ്ഡിത്തരമല്ലേ ഡോ.ഐസ്സക് കാട്ടിയത്?

ഫാദർ തര്യൻ ഒരു സ്മരണ

ഫാദർ തര്യൻ ഒരു സ്മരണ
കോഴഞ്ചേരി തെക്കേമലയ്ക്കടുത്ത് ഫാദർ
തര്യൻ നഗർ പി.ഓ എന്നൊരു പോസ്റ്റ്
ഓഫീസ്സുണ്ട്.ആ പോസ്റ്റ് ഓഫീസ്സിന്റെ
സ്ഥാപനന്ത്തിനു പിൻന്നിൽ ഒരു ചരിത്രമുണ്ട്.
തൊള്ളായിരത്തി അൻപതുഅകളിൽ,ഇന്നു
അറുപതു കഴിഞ്ഞ കിളവന്മാർക്കു,അവരുടെ
ബാല്യകൗമാരപ്രായത്തിൽ ലൈംഗീക അറിവു
കൊച്ചു പുസ്തകം വഴി പറഞ്ഞു കൊടുത്തിരുന്ന
ലൈഗീകവിദ്യാഭ്യാസവിദഗ്ധൻ ആയിരുന്നു
ഫാദർ തര്യൻ.എങ്ങനെ എന്തു ഫാദർ ആയെന്നോ
എവിടെ നിന്നു വന്നുവെന്നോ അവസാനം എങ്ങോട്ടൂ
പോയോ എന്നറിഞ്ഞു കൂടാത്ത അരത്ഭുതമനുഷ്യ
ജീവി.അക്കാലത്ത് പെരുനാളുകൾക്കും ഉൽസവങ്ങൾക്കും
ചിന്തിക്കടക്കാർ ഫാദർ തര്യന്റെ കൊച്ചു പുസ്തകങ്ങൾ
ചക്കാത്തിൽ തുറന്നു വായിക്കാതിരിക്കാൻ വെളിച്ചം
കടന്നു പോകുന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞു
വിൽപ്പനയ്ക്കു വയ്ക്കുമായിരുന്നു.ആറണ,എട്ടണ,പത്തണ
ഒക്കെ കൊടുത്താൽ ഒരു കോപ്പി കിട്ടും.കൗമാരക്കാർ
വീട്ടിൽ നിന്നും ചില്ലറകട്ടെടുത്ത് ഒന്നോ രണ്ടൊ കോപ്പി
ഒളിച്ചു വാങ്ങി ഒളിപ്പിച്ചു വച്ചു രാത്രിയിൽ വായിക്കും.
ചിലർ കൂട്ടുകാർക്കു പകുതി വിലയ്ക്കോ സൗജന്യമായോ
കൊടുക്കും.ഞാനും വായിച്ചു ചിലത്.
ആദ്യ പകുതി ലൈംഗീക വിജ്ഞാനം.ഹെലൻ എന്ന നേർസ്
എൻ.ബി.എസ്സ് വഴി പ്രസൂതികാ ശാസ്ത്രം എഴുതും മുമ്പു
പ്രസവത്തെ കുറിച്ചും ലൈംഗീകബന്ധത്തെ കുറിച്ചും
ഉൽപ്പാദന അവയവങ്ങളെക്കൂറിച്ചും അവയുടെ വെളിയിൽ
പറയാൻ കൊള്ളുന്ന പേരുകളും പരിചയപ്പെടുത്തിയത്
ഈ ഫാദർ തര്യൻ ആയിരുന്നു.
രണ്ടാം പകുതി കാറ്റലോഗുകൾ.പുരുഷലിംഗം.സ്ത്രീ സ്തനം
ഇവ വലുപ്പമുള്ളതാക്കാനുള്ള ഉപകരണം.വാക്വം മാസ്സേജ്
ലൈഗീക ശേഷി കൂട്ടാനുള്ള ചില ലേപങ്ങൾ എന്നിവയുടെ
ലിസ്റ്റും വിലവിവരവും വി.പി.പി ആയയയ്ക്കാനുള്ള
വിലാസവും മറ്റും.
അങ്ങനെ വന്ന ഓർഡറുകളുടെ ബാഹുല്യം കൂടിയപ്പോൾ
അന്നത്തെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് അച്ചന്റെ സ്ഥാപനത്തിനു
മാത്രമായി ഒരു പി. ഓ തുടങ്ങി.
അടുത്ത കാലം വരെ ഉണ്ടായിരുന്നു.ചിലപ്പോൾ ഇപ്പോഴും കാണും.

ഫാദർ തര്യനെ ഓർമ്മിക്കുവാൻ കാരണം നമ്മുടെ ആരോഗ്യമന്ത്രി
മാരുടെ യോഗ്യത പറയാനാണെന്നറിയുക.
ഫാദർ തര്യ്ന്റെ ആശ്രിതയായ ഒരു വനിതയുടെ മകൻ.ഫാദർ
തര്യനെ മാതൃകാ പുരുഷനായി കണ്ടു ചെറുകിട ചികിൽസ തൂടങ്ങിയ
ഒരു പയ്യൻസ് പിന്നീട് വളർന്നു വലുതായി രാഷ്ട്രീയ നേതാവായി,
എം.എൽ.ഏ ആയി പലതവണ.
എന്തിനു നമ്മുടെ കേരളത്തിൽ മന്ത്രിയുമായി.
ആരോഗ്യവകുപ്പു മന്ത്രി.ഒരിക്കലല്ല.രണ്ടു തവണ.


കപ്പൽ എന്ന പറങ്കിപുണ്ണ്

കപ്പൽ എന്ന പറങ്കിപുണ്ണ്
രോഗങ്ങളിൽ പലതും നമുക്കു വിദേശികൾ നൽകിയതത്രേ.
പറിങ്കികൾ കപ്പൽ വഴി കൊണ്ടു വന്ന ഗുഹ്യരോഗമായ
സിഫിലിസ്സിനെ നാം മലയാളികൾ പറിങ്കി പുണ്ണെന്നും
കപ്പൽ എന്നും വിളിച്ചു.കുഞ്ചൻ നമ്പ്യാരുടെ കാലത്തായിരുന്നു
രംഗപ്രവേശം.ആയുധവുമായി വിശന്നു വലഞ്ഞു വരുന്ന
നായർ പടയാളികളെ മാത്രമല്ല നമ്പ്യാരാശാന്റെ കണ്ണുകൾ
കണ്ടത്.അണ്ഡ്ത്തിൽ(ലിംഗത്തിൽ) പുണ്ണു കൊണ്ടു വിഷമിക്കുന്ന
മലയാളികളേയും ആ രസികശിരോമണി കണ്ടു എന്നു തുള്ളൽ
കഥകളിൽ നിന്നു വ്യകതം.
ഹണ്ടർ എന്ന മഹാൻ സിഫിലിസിനെ കുറിച്ച് ഏറെ പഠിച്ചു.
സ്വയം സിഫിലിസ് രോഗിയായി മാറിയായിരുന്നു പഠനം.മടുള്ളവർ
രോഗം വരിച്ച വഴിയായിരുന്നില്ല രോഗത്തെ വരിച്ചത്.
വൃണത്തിലെ ചലം സ്വയം കുത്തി വച്ചായിരുന്നു പഠനം.
കഷ്ടമെന്നു പറയ്ട്ടെ,ഗുഹ്യരോഗികളിൽ പല രോഗങ്ങൾ ഒന്നിച്ചു
കാണും.സിഫിലിസിനൊപ്പം ഗോണേറിയായും കാണും.ഹണ്ടർക്കു
കിട്ടിയ ചലത്തിൽ രണ്ടുമൂണ്ടായിരുന്നു.അതിനാൽ പാവത്തിനു
സ്വർണ്ണത്തിനു(ചെമന്ന വ്രണം-സിഫിലിസ്) വെള്ളിയും(വെളൂത്ത
പഴുപ്പ്-ഗൊണേറിയ)കിട്ടി.
കേടു പറ്റാത്ത തൊലി വഴി സിഫിലിസ് പകരില്ല.
അറുപതുകളിൽ കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിനു
പഠികുമ്പോൾ സിഫിലിസ് വ്രണവുമായി ധാരാളം രോഗികൾ സർജറി
ഓ.പി യിലും സ്കിൻ ഓ.പി യിലും എത്തിയിരുന്നു.
ഡോ.മോഹൻ കുമാർ സർജിക്കൽ മൂന്നാം യൂണിറ്റ് ഹെഡ്.കോട്ടയം
കളക്ടർ പദ്മകുമാർ,പിന്നീട് കേന്ദ്രമന്ത്രിയായ കൃഷ്ണകുമാർ
എന്നിവരുടെ കസിൻ.മൂന്നു എഫ്.ആർ.സി.എസ്സ്.എഡിൻബറോ.ഗ്ലാസ്ഗോ
ഡബ്ലിൻ.ബയ്ലിയുടെ സർജറി പുസ്തകത്തിൽ അദ്ദേഹത്തിന്റെ രണ്ടു
ക്ലീനിക്കൽ ഫോട്ടോ ഉണ്ടായിരുന്നു.മൂന്നാം സ്തനം(കഷത്തിൽ) നാക്കിൽ
വരുന്ന മാലിഗ്നന്റ് മെലനോമ.
കുട്ടികൾ സിഫിലിസ് വ്രണം തൊട്ടു നോക്കണം,ഗ്ലൗസ് പോലുമിടാതെ
എന്നു വാശി പിടിച്ചിരുന്നു ഡോ.മോഹൻ കുമാർ.കുഴപ്പമില്ലാത്ത
തൊലി വഴി പകരില്ല എന്നു പഠിപ്പിക്കാനും വ്രണത്തിന്റെ ബേസ്
തൊട്ടുനോക്കിയാൽ വാഷ് ലെതർ പോലെ തോന്നും എന്നു പഠിപ്പിക്കാനും.
ആൺ-പെൺ ഭേദമില്ലാതെ സർവ്വരും തൊട്ടു നോക്കി ഒരു പുരുഷ
ലിംഗത്തിലെ ചെമന്നു തുടുത്ത പവൻ നിറമാർന്ന ഷാങ്കർ വ്രണത്തെ.
ആ നല്ല ഗുരു ഇന്നില്ല.അദ്ദേഹത്തിന്റെ പാവൻസ്മരണയ്ക്കു മുൻപിൽ
നമിക്കട്ടെ.
വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ്റ്.1764 ല്‍ ലണ്ടനില്‍ സ്വന്തം
അനാട്ടമി സ്കൂള്‍ തുടങ്ങി.1767 ല്‍ റോയല്‍ സൊസൈറ്റി
ഫെലോ ആയി.1776 ല്‍ ജോര്‍ജ് മൂന്നാമന്‍റെ സര്‍ജന്‍ ആയി.
1786 ല്‍ ബ്രിട്ടീഷ് ആര്‍മി ഡപ്യൂട്ടി സര്‍ജന്‍
1789 സര്‍ജന്‍ ജനറാള്‍.

1783 മുതല്‍ ലസ്റ്റര്‍ സ്ക്വയറിലെ വലിയ വീട്ടില്‍ താമസ്സിച്ചു.
500 തരം ജീവജാലങ്ങളുടെ 14,000 സ്പെസിമനുകള്‍ അവിടെ
ശേഖരിക്കപ്പെട്ടു.7' 7" പൊക്കമുള്ള Charles Byrne എന്ന
ഐറീഷ് ഭീമന്‍റെ അസ്ഥിപജ്ഞരം അതില്‍ പെടുന്നു.1799 ല്‍
സര്‍ക്കാര്‍ ഹണ്ടറുടെ ശേഖരം വിലയ്ക്കു വാങ്ങി പൊതു മുതലാക്കി.

പലവിധ മാരകരോഗങ്ങളും പകര്‍ച്ചപ്പനികളും
മാനവരാശിയെ ഭയചികിതരാക്കിയിട്ടുണ്ട്.

പന്നിപ്പനിയുംപക്ഷിപ്പനിയും എലിപ്പനിയും ഡങ്കിപ്പനിയും
പടരുന്നതിനു മുമ്പ് എയിഡ്സും മലമ്പനിയും
മസൂരിയും പ്ലേഗും മറ്റുമുണ്ടായിരുന്നു.എന്നാല്‍
മാനവരാശിയെ ഏറ്റവും ദ്രോഹിച്ചത് സിഫിലിസ്
എന്ന ഗുഹ്യരോഗമായിരുന്നു.
പറിങ്കികള്‍
നമ്മുടെ നാട്ടില്‍ കപ്പല്‍ വഴി കൊണ്ടു വന്നു
തന്നതിനാല്‍
പറങ്കിപ്പുണ്ണ്‍,കപ്പല്‍
തുടങ്ങിയ പേരുകളില്‍
ഈ ഗുഹ്യരോഗം അറിയപ്പെട്ടു.
തലമുറകല്‍
കൈമാറിവരാവുന്ന രോഗം
.രോമം മുതല്‍ തലച്ചോര്‍
വരെ ഏതവയവത്തേയും ബാധിക്കുന്ന രോഗം.
കേശവദേവിന്‍റെ അയല്‍ക്കാരില്‍
പറിങ്കിപ്പുണ്ണ്‍ പത്തിവിരിച്ചാടുന്നുണ്ട്.

സിഫിലിസ്സിനെ കുറിച്ചു പഠിച്ചാല്‍ വൈദ്യശാസ്ത്രം
മുഴുവന്‍ പഠിച്ചു എന്നായിരുന്നു അറുപതുകള്‍ വരെ
സ്ഥിതി.സിഫിലിസ്സിനെകുറിച്ച് നമുക്കു പല വിവരവും
നല്‍കിയത് ജോണ്‍ ഹണ്ടര്‍ ആണ്.
സിഫിലിസ് വ്രണം
ഹണ്ടേറിയന്‍ ഷാങ്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ രോഗത്തെക്കുറിച്ചു പഠിക്കാന്‍ വ്രണത്തിലെ
ചലം സ്വന്ത ശരീരത്തില്‍ കുത്തി വയ്ക്കാന്‍ പോലും
ഹണ്ടര്‍ തയാറായി. ഓര്‍മ്മിക്കുക,മറ്റുള്ളവര്‍
സമ്പാദിച്ച രീതിയില്‍ അല്ല ഹണ്ടര്‍ സിഫിലിസിനെ
വരിച്ചത്.

അലക്സാണ്ടര്‍ ഫ്ലെമിംഗ്
 എന്ന മഹാന്‍ കണ്ടു പിടിച്ച
പെന്‍സിലിന്‍ കുത്തു വയ്പ്പു വ്യാപകമായതോടെ
സിഫിലിസ് നിയന്തണ വിധേയമായി.അതിനു മുമ്പു
ജീവിച്ചിരുന്ന ഹനിമാന്‍ കണ്ടു പിടിച്ച ഹോമിയോ
പതിയില്‍ ഇന്നും പല രോഗങ്ങള്‍ക്കും കാരണം
സിഫിലിസ് തന്നെ.

പെന്‍സിലിന്‍ വന്നതും സിഫിലിസ്
ഓടി ഒളിച്ചതും അവര്‍ അറിയുന്നില്ല.

Tuesday, November 12, 2013

പഴഞ്ചൊല്‍ വൈദ്യം

പഴഞ്ചൊല്‍ വൈദ്യം
വൈദ്യന്മാരുടേയും രോഗികളുടേയും സ്വഭാവത്തെ ചിത്രീകരിക്കുന്ന
ചില പഴഞ്ചൊല്ലുക്കളുണ്ട്.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും
ആണ് ഇതില്‍ ഏറെ പ്രസസ്തം.ആഗ്രഹിച്ച്തു തന്നെ കിറ്റുക,ഇരുവരുടേയും
ആഗ്രഹം ഒന്നാവുക ഈ സന്ദര്‍ഭങ്ങളില്‍ ഈ പഴഞ്ചൊല്‍ കടന്നു വരുന്നു.
വ്യാജഡോക്ടരന്മാരും വൈദ്യന്മാരും അപകടകാരികളാണെന്നു പണ്ടേ അറിയാമായിരുന്നു.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലു കാണുക്.ഉടങ്കൊല്ലി വൈദ്യര്‍ എന്നൊരു വിഭാഗം
പണ്ടു നമ്മുടെ നാട്ടിലുണ്ടായിരുന്നു.വ്യാജന്മാരെ കണ്ടെത്താനുള്ള സംഘടിത ശ്രമം തുടങ്ങിയതോടെ
കര്‍ംകുരങ്ങുകള്‍ക്കെന്ന പോലെ അവര്‍ക്കും വംശനാശം സംഭവിക്കുന്നു.
ശരിയായി ആയുര്‍വേദം മരുന്നു കണ്ടു പഠിക്കാതെ ഇല,വേര് മുതലായവ എഴുതുക്കൊടുക്കുന്ന
ആയുര്‍വേദ ബിരുദ ധാരികള്‍ ഇന്നും ഉന്‍ടെന്നു ഡോ.ഈ ഉണ്ണിക്ക്രിഷ്ണന്‍.അതെ,കുരുമ്പതഓട്ടിക്കു
തന്നെയാണു വാതം എന്നു മാര്‍ച്ച് 22-28 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
ഇത്തരകാരുടെ ഔഷധക്കുറിപ്പിനു കണ്ടപത്രാദിയോഗം എന്നു പറയുന്നു.
കണ്ടശ്ശാര്‍ക്കു മുറിഞ്ഞാല്‍ കോരശ്ശാര്‍ക്കു ധാര എന്നതു പോലാണവരുടെ ചികില്‍സ.
ഔഷധങ്ങളുടെ ഗുണദോഷങ്ങളും റീ ആക്ഷനുണ്ടാക്കാനുള്ള കഴിവും അറിയാത്തവര്‍ക്ക്
കര്‍പ്പൂരം കൊടുവേലി ആയിത്തോന്നാം.
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വിഷം എടുപ്പിക്കുന്ന പാരമ്പര്യ വിഷവൈദ്യ പരമ്പരകളും
അന്യം നിന്നു പോയിരിക്കുന്നു. പാമ്പുകളുടെ ശാപം തന്നെയാവണം കാരണം.
അതോ അവയെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായിരുന്നോ? ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുകയില്ല.
ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നൗമാവാം.
കണ്ടാല്‍ പോരാ,കാട്ടിലും കാണണം എന്നു നിര്‍ബന്ദ്ധമുള്ള വൈദ്യന്മാര്‍ ഇന്നില്ല.
ശാസ്ത്രത്തില്‍ ,ഏട്ടില്‍ കാണുന്നതു വെള്ളം തൊടാതെ അവര്‍ വെട്ടി വിഴുങ്ങുന്നു.

Monday, November 11, 2013

സർജറിയിലെ ഗുരുക്കന്മാർ

സർജറിയിലെ ഗുരുക്കന്മാർ
കത്തി കയ്യിൽ പിടിപ്പിച്ചു തന്നവർ
കോട്ടയം മെഡികൽ കോളേജിൽ 1967 ല് ഹൗസ്
സർജനായിരിക്കെ സർജിക്കൽ നൈഫ് എന്ന കത്തി
എങ്ങനെ പിടിക്കണം എന്നു പഠിപ്പിച്ചു കത്തി
കൈകളിൽ തന്ന രണ്ടു സർജിക്കൽ ഗുരുക്കൻ
മാരുണ്ട്.അവരെ നന്ദി പൂർവ്വം അനുസ്മരിക്കട്ടെ.
ഒന്നു ഡോ.പി.ജോൺ.അടൂരോ മറ്റൊ ആണു
വീട് പിന്നീട് മെഡിക്കൽ കോളേജിലെ ലാവണം
വേണ്ടെന്നു വച്ചു മറ്റേതോ രാജ്യത്തേക്കു പോയി.
രണ്ടാമത് ഡോ.ശ്രീനിവാസൻ.പിന്നീട് പ്ലാസ്റ്റിക്
സർജറിയിൽ പർശീലനം നേടിയെങ്കിലും അതിൽ
യൂണിറ്റ് ചാർജ് കിട്ടിയില്ല എന്നു തോന്നുന്നു.
ഹൗസ് സർജന്മാരെ പരിശീലിപ്പികാൻ ഇടതു
വശത്തു തന്നെ നിന്നു നിന്നു എനിക്കിപ്പോൾ
രോഗിയുടെ വലതു വശത്തു നിന്നു സർജറി
ചെയ്യാൻ ബുദ്ധിമുട്ട്.ഒരിക്കൽ ഡോ.ശ്രീനിവാസൻ
പറഞ്ഞു.
പിൽക്കാലത്ത് രണ്ടു പേരെയും ഒരിക്കൽ പോലും
കാണുവാൻ സാധിച്ചില്ല.
വക്കത്തിന്റെ ഭരണ പരിഷ്കാരത്താൽ 1967 ല്
കോട്ടയത്തു കിട്ടിയ പരിശീലൻ പോലും 1983 ല്
തിരുവനന്തപുരത്തു നിന്നു കിട്ടിയില്ല

വക്കം കൊണ്ടു വന്ന റഫറൽ പരിഷ്കാരം
നന്മതിന്മകൾ
തിരുവനന്തപുരം മെഡിക്കൾ കോളേജ് ഹോസ്പിറ്റലിലെ
തിരക്കു ഒഴിവാക്കാൻ വക്കം ആരോഗ്യമന്ത്രി ആയിരിക്കേ
റഫറൽ സമ്പ്രദായം കൊണ്ടു വന്നു 1981-82 കാലഘട്ടത്തിൽ.
ഞാനന്നു എം.എസ് ജനറൽ സർജറി ബിരുദാനന്തര വിദ്യാർത്ഥി
ആയി അവിടെ ഉണ്ട്.നന്മതിന്മകൾ നേരിൽ കണ്ടു,അനുഭവിച്ചു,
ഇപ്പോഴും അനുഭവിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനുണ്ടായിരുന്ന ഒരു 
മേന്മ ധാരാളം ക്ലിനിക്കൽ കേസുഅൾ ഓ;പി യിൽ വരും
എന്നതായിരുന്നു.മെഡിക്കൽ കോളേജാശുപത്രി പ്രധാനമായും
മെഡികൽ വിദ്യാർത്ഥികളുടെ പഠനത്തിനും പരിശീലനത്തിനും
വേണ്ടിയുള്ളതാണു.വി.ഐ.പികൾക്കും പണക്കാർക്കും വിദഗ്ധ
ചികിൽസ, തിരക്കില്ലാത്ത ഒരു സ്ഥലത്ത്
ലഭിക്കാനുള്ള ഒരു കേന്ദമെന്നതല്ല അതിന്റെ ലക്ഷ്യം/
റഫറൽ ആയതോടെ വിദ്യാർത്തികൾക്കു കാണാനുള്ള സർവസാധാരണ
കേസുകൾ ഇല്ലാതെ വന്നു.സർജറി ബിരുദാനന്ത വിദ്യാർത്ഥികൾക്കു
ചെയ്തു പഠിക്കാൻ പരിശീലിക്കാൻ,സാധാരണമായ ഹെർണിയ,കിണ്ട്
എന്നറിയപ്പെടുന്ന ഹൈദ്രോസീൽ,ചെറു മുഴകൾ,മൂലക്കുരു തുടങ്ങിയ
കേസുകൾ ഒന്നു പോലും വരാതെ ആയി.
റപഹറു ചെയ്തു വരുന്ന കേസുകൾ 10- 12 മണിക്കൂർ എടുത്തു
ഗാസ്ട്രോ സർജനു ചെയ്യാവുന്ന പാങ്ക്രിയാറ്റിക് കാൻസർ,മറ്റു കാൻസർ
രോഗികൾ എന്നിവ.എം.എസ് സർജറിയ്ക്കു പഠിച്ച രണ്ടു വർഷവും
മെഡിക്കൽ കോളേജിൽ വച്ചൊരു സർജറിയും ചെയ്യാൻ സാദിച്ചില്ല.
ഒരു ബാച്ചിൽ 20 പേർ വീതം 60 പി.ജി കൾ ഒരു കേസുകിട്ടാൻ
കടിപിടി കൂടും.
അക്കാലത്ത് ജനറൽ ആശുപത്രിയിൽ സർജനായി കേരളത്തിലെ
ഏറ്റവും നല്ല ഡൊക്ടർ ആയി പിൽക്കാലത്തംഗീകാരം നേടിയ
,വക്കത്തിന്റെ ശത്രു.വേലായുധൻ പിള്ള ഉണ്ടായിരുന്നു
എന്നതിനാൽ അവിടെ പോയി കുറേ കേസുകൾ ചെയ്യാൻ
സുഹൃത്തെന്ന നിലയിൽ അവസരം കിട്ടി.മറ്റുള്ളവർക്കതും
കിട്ടിയില്ല. എം.എസ്സ് ബിരുദം കിട്ടി.പക്ഷേ സർജിക്കൽ
പരിശീലനം എനിക്കു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
നിന്നു കിട്ടിയില്ല.കാരണം വക്കത്തിന്റെ മരമണ്ടൻ പരിഷ്കാരം.
നേരത്തെ തന്നെ ഗൈക്കോളജിസ്റ്റായിറ്റുന്നതിനാൽ ആ രംഗത്തു
തന്നെ ഞാൻ തുടർന്നു.നല്ലൊരു സർജൻ ആവാനുള്ള അവസരം
എനിക്കു കിട്ടതെ പോയതിനു കാരനം വക്കം.
എനിക്കു കാര്യമായ നഷ്ടം വന്നില്ല.എന്നാൽ മറ്റ് എത്രയൊ
ഡോക്ടർമാരെ ആ മണ്ടൻ പരിഷ്കാരം ബാധിച്ചില്ല.
ഇത്തരം കാര്യങ്ങൽ സാധാരണക്കാർ അറിയാതെ പോകുന്നു.

Sunday, November 10, 2013

മൂസാകുട്ടിയുടെ വി

മൂസാകുട്ടിയുടെ വി

വളരെ എളിയ നിലയിൽ നിന്നു സ്വന്തപരിശ്രമത്താൽ
വളർന്നു വലുതായ ഒരു പാട് പേരുണ്ട് നമ്മുടെ ഭൂമി
മലയാളത്തിൽ.

പലർക്കും അവരുടെ ചരിത്രം അറിയില്ല.

ചിലർ അവരുടെ കഥ സ്വയം എഴുതി.
കണ്ണീരും പുഞ്ചിരിയും
എഴുതിയ ടൂറിംഗ് ബുക്കുടമ,ബാലകൃഷ്ണ മാരാർ,
കണ്ണീരുംകിനാവും എഴുതിയ
പ്രൊഫ.ച്ഗെറുകാട്,
സ്വയം സ്കൂടറിൽ താൻ
ന്ർമ്മിച്ച സ്റ്റബിലൈസർ കൊണ്ടു നടന്നു വിറ്റിരുന്ന
കൊച്ചൗസേപ്പ്
എന്നിങ്ങ്നഗ്ന ചിലർ.

ചിലർ അവരുടെ പഴയകാലം
ഓർമ്മിപ്പിക്കുന്നത് മോശമായ കരുതുന്നു.
സുകുമാരൻ നായർഉദാഹരണം.

മുത്തൂറ്റ് സ്ഥാപകനും
മണർകാടു ജോസഫും
രവിപിള്ളയും
മംഗളം വറുഗീസ്സും
മാഞ്ഞൂരാനും
പി.കെ.ആർ.മേനോനും
ചന്ദ്രിക കേശവൻ വൈദ്യർ,
ബീനാ കണ്ണൻ
മറ്റും സ്വപ്രയത്നത്താൽ
വളർന്നു വലുതായവരത്രേ.

അതു പോലെ ഒരു കഥയാണു വി സ്ഥാപകൻഎന്റെ സഹപാഠി
മൂസ്സാക്കുട്ടിയുടേയും.
അറുപത്തിൽ സി.എം.എസ്സ്കോളേജിൽ
പ്രീഡിഗ്രി എഫ് ബാച്ചിൽ ഒരേ ക്ലാസ്സിൽ
ഒരേ ബഞ്ചിൽ ഇരുന്നു
പഠിച്ചവർ.അംബലപ്പുഴ രാമവർമ്മയുടെയും
ബസാനിയുടേയും
കൊപ്പരൻ അച്ചണ്ടേയും
പരേതന്റേയും
ക്ലാസ്സുകൾ ഒന്നിച്ചിരുന്നു
കേട്ടവർ,വൈക്കം സ്കൂളിലെ പിൽക്കാല അധ്യാപകൻ
ഷംസുധീൻ,
സ്റ്റേറ്റ്ബാങ്കിൽ പിന്നീട് ഉയർന്ന ഉദ്യോസ്ഥനായിത്തീർന്ന മണർകാട്
കാരൻ തോമസ് മാത്യൂ,
ഞാൻ ,
മൂസാക്കുട്ടി എന്നിവർ ചേർന്നു
അക്കാലത്തൊരു നാടകംഭിനയിച്ചു
സമ്മാന്മ് നേടി,പ്രശംസ
പിടിച്ചു പറ്റി.വൈസ്പ്രിൻസിപ്പൾ
ഡോ.ജോർജ് തോമസിന്റെ
ആവശ്യപ്രകാരം പിന്നീട് ആ നാടകം റോട്ടറിക്ലബ്ബിലും മറ്റു തുടർന്നഭിനയിച്ചു.
ഷംസുദ്ദീൻ മന്ദബുധിയായ
കൊച്ചാപ്പി.കൊച്ചാപ്പിയുടെ അരങ്ങുന്തകർത്ത
അഭിനയം മാത്രം മതിയായിരുന്നു സമ്മാനം കിട്ടാൻ.

അതൊരു കാലം.
പറഞ്ഞ് വന്നത് അതൊന്നുമല്ല.
പഠനം നടത്താൻ സാമ്പത്തിക ബുദ്ധി
മുട്ടൗണ്ടായിരുന്ന പ്രീഡിഗ്രിക്കാരൻ
മൂസാക്കുട്ടി ചില അധ്യാപകരെ
മണിയടിച്ച്, ഡിഗ്രി ക്ലാസ്സുകളിലേക്കു
ഗൈഡുകൾ തയ്യാറാക്കി
വിറ്റു പണമുണ്ടാക്കിയ കഥ കൂട്ടുകാർ
പോലും അറിഞ്ഞത്.
പിൽക്കാലത്ത്.കാഞ്ഞിരപ്പള്ളിക്കാരൻ
കടലാസ്സു കച്ചവടക്കാരൻ
ഡി.സി കിഴക്കേ മുറിയെപോലും മൂസാക്കുട്ടി കടത്തി വെട്ടി
സ്പോക്കൺ ഇംഗ്ലീഷ്
എന്ന പുസ്തകം വഴി.

ഇല്ലായ്മയിൽ നിന്നു സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തിയ
മലയാളികളെ കുറിച്ച് ഒരു പുസ്തകപരപര ഇറക്കാൻ
എന്റെ പ്രിയ സുഹൃത്തു മുൻ കൈഎടുക്കുമെന്നു കരുതുന്നു.
കുട്ടികൾക്ക്,യുവാക്കൾക്കതൊരു വഴികാട്ട്യാവും.
മറ്റൊരു സ്പോക്കൺ ഇംഗ്ലീഷ്.

മൂസാകുട്ടിയുടെ വി

മൂസാകുട്ടിയുടെ വി

വളരെ എളിയ നിലയിൽ നിന്നു സ്വന്തപരിശ്രമത്താൽ
വളർന്നു വലുതായ ഒരു പാട് പേരുണ്ട് നമ്മുടെ ഭൂമി
മലയാളത്തിൽ.പലർക്കും അവരുടെ ചരിത്രം അറിയില്ല.

ചിലർ അവരുടെ കഥ സ്വയം എഴുതി.
കണ്ണീരും പുഞ്ചിരിയും
എഴുതിയ ടൂറിംഗ് ബുക്കുടമ,സ്വയം സ്കൂടറിൽ താൻ
ന്ർമ്മിച്ച സ്റ്റബിലൈസർ കൊണ്ടു നടന്നു വിറ്റിരുന്ന കൊച്ചൗസേപ്പ്
എന്നിങ്ങ്നഗ്ന ചിലർ.

ചിലർ അവരുടെ പഴയകാലം
ഓർമ്മിപ്പിക്കുന്നത് മോശമായ കരുതുന്നു.
സുകുമാരൻ നായർഉദാഹരണം.
മുത്തൂറ്റ് സ്ഥാപകനും മണർകാടു ജോസഫും രവിപിള്ളയും
മംഗളം വറുഗീസ്സും മാഞ്ഞൂരാനും മറ്റും സ്വപ്രയത്നത്താൽ
വളർന്നു വലുതായവരത്രേ.

അതു പോലെ ഒരു കഥയാണു വി സ്ഥാപകൻഎന്റെ സഹപാഠി
മൂസ്സാക്കുട്ടിയുടേയും.
അറുപത്തിൽ സി.എം.എസ്സ്കോളേജിൽ
പ്രീഡിഗ്രി എഫ് ബാച്ചിൽ ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നു
പഠിച്ചവർ.അംബലപ്പുഴ രാമവർമ്മയുടെയും ബസാനിയുടേയും
കൊപ്പരൻ അച്ചണ്ടേയും പരേതന്റേയും ക്ലാസ്സുകൾ ഒന്നിച്ചിരുന്നു
കേട്ടവർ,വൈക്കം സ്കൂളിലെ പിൽക്കാല അധ്യാപകൻ ഷംസുധീൻ,
സ്റ്റേറ്റ്ബാങ്കിൽ പിന്നീട് ഉയർന്ന ഉദ്യോസ്ഥനായിത്തീർന്ന മണർകാട്
കാരൻ തോമസ് മാത്യൂ,ഞാൻ ,മൂസാക്കുട്ടി എന്നിവർ ചേർന്നു
അക്കാലത്തൊരു നാടകംഭിനയിച്ചു സമ്മാന്മ് നേടി,പ്രശംസ
പിടിച്ചു പറ്റി.വൈസ്പ്രിൻസിപ്പൾ ഡോ.ജോർജ് തോമസിന്റെ
ആവശ്യപ്രകാരം പിന്നീട് ആ നാടകം റോട്ടറിക്ലബ്ബിലും മറ്റു തുടർന്നഭിനയിച്ചു.
ഷംസുദ്ദീൻ മന്ദബുധിയായ കൊച്ചാപ്പി.കൊച്ചാപ്പിയുടെ അരങ്ങുന്തകർത്ത
അഭിനയം മാത്രം മതിയായിരുന്നു സമ്മാനം കിട്ടാൻ.

അതൊരു കാലം.
പറഞ്ഞ് വന്നത് അതൊന്നുമല്ല.
പഠനം നടത്താൻ സാമ്പത്തിക ബുദ്ധി
മുട്ടൗണ്ടായിരുന്ന പ്രീഡിഗ്രിക്കാരൻ മൂസാക്കുട്ടി ചില അധ്യാപകരെ
മണിയടിച്ച്, ഡിഗ്രി ക്ലാസ്സുകളിലേക്കു ഗൈഡുകൾ തയ്യാറാക്കി
വിറ്റു പണമുണ്ടാക്കിയ കഥ കൂട്ടുകാർ പോലും അറിഞ്ഞത്.
പിൽക്കാലത്ത്.കാഞ്ഞിരപ്പള്ളിക്കാരൻ കടലാസ്സു കച്ചവടക്കാരൻ
ഡി.സി കിഴക്കേ മുറിയെപോലും മൂസാക്കുട്ടി കടത്തി വെട്ടി
സ്പോക്കൺ ഇംഗ്ലീഷ്
എന്ന പുസ്തകം വഴി.

ഇല്ലായ്മയിൽ നിന്നു സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തിയ
മലയാളികളെ കുറിച്ച് ഒരു പുസ്തകപരപര ഇറക്കാൻ
എന്റെ പ്രിയ സുഹൃത്തു മുൻ കൈഎടുക്കുമെന്നു കരുതുന്നു.
കുട്ടികൾക്ക്,യുവാക്കൾക്കതൊരു വഴികാട്ട്യാവും.
മറ്റൊരു സ്പോക്കൺ ഇംഗ്ലീഷ്.

Friday, November 08, 2013

മംഗലത്തു വറുഗീസ്സും മംഗളവും മിത്രൻ നമ്പൂതിരിപ്പാടുപിന്നെ ഞാനും.

മംഗലത്തു വറുഗീസ്സും മംഗളവും
മിത്രൻ നമ്പൂതിരിപ്പാടും  പിന്നെ ഞാനും.

തൊള്ളായിരത്തി അറുപതിൽ കോട്ടയം സി.എം.എസ്സ്
കോളേജിൽ പ്രീ യൂണിവേർസിറ്റിയ്ക്കു പഠിപ്പുമ്പോൾ
മംഗലം വറുഗീസ് ദീപികപത്രത്തിലെ എഴുത്തു കാരനല്ലത്ത
ഒരു ജോലിക്കാരൻ ആയിരുന്നു.വീട്ടിലും ബന്ധുക്കളുടെ
ഇടയിലും എഴുത്തു ജോലി എന്ന ധാരണ.ബന്ധത്തിലുള്ള
ഒരച്ചൻ, കൊളംബിയർ അച്ചനെ കാണാനെത്തുന്നു.
സൽക്കരിക്കാൻ
കാപ്പി വാങ്ങി വരാൻ പറഞ്ഞത്, വറുഗീസിനോട്
.ബന്ധുവായ
അച്ചനെ കാ പ്പിയുമായി സമീപിക്കാൻ മടിച്ച വറുഗീസ് വെളിയിലിറങ്ങി
ദീപികയ്ക്കെതിരെയുള്ള ഒരു പീടിക മുറി വാടകയ്ക്കെടുത്തു.
ഒരു പഴയ പ്രസ്സ് വാങ്ങി.പുസ്തകപ്രസാധനരംഗത്തേക്കു
കുതിച്ചു ചാടി.ചങ്ങനാശ്ശേരി മുളകുപാടം സൈക്കിൾ ഷാപ്പ്
ഉടമയൂടെ മക ൻ ആന്റണിയുടെ കന്നി നോവൽ കന്നി പ്രസിദ്ധീകരണം.

പിന്നെ നടന്നത്ച രിത്രം.മനോരമ വാരികയെ കടത്തി വെട്ടി സർക്കുലേഷനിൽപതിനാലു ലക്ഷം
.ഗൗണാർ എന്ന കവണാർ എന്ന മീനച്ചിൽ ആറിന്റെ
തീരത്ത് സ്ഥലം വാങ്ങി കെട്ടിടം കെട്ടി.മംഗളത്തിന്റെ ഒരോ
വളർച്ചയിലും മണർകാട് പാപ്പന്‍റെ  (എന്റേയും)
എന്ന പോലെ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ
ജോതിഷവും പൂജയും
ഉണ്ടായിരുന്നു.ആ റ്റു തീരത്ത് പത്രം തുടങ്ങന്നതു
മിത്രൻ നമ്പൂതിരിപ്പാട്
സമ്മതിച്ചില്ല.എം.ഡി വറുഗീസ്അച്ചായന്‍    നമ്പൂതിരി പ്പാട് വാക്യം കേള്‍ക്കാതെ  കെട്ടിടം കെട്ടി.പത്രം ഇറക്കി
പരസ്യം ശൂന്യം .സൌജന്യമായി പരസ്യം കൊടുത്തു തുടങ്ങി
പക്ഷേ,
ഏറ്റില്ല.
മിത്രൻ ജയിച്ചു.മംഗളം തോറ്റു.
മംഗളത്തിന്റെ വളർച്ചയിൽ നമ്പൂതിരിപ്പാടെന്ന പോലെ
വനിതാ മാസിക കന്യകയുടെ വളർച്ചയുടെ പിന്നിൽ
എന്റെ കരങ്ങൾ
ഉണ്ടായിരുന്നു.പാചകഗ്രന്ഥങ്ങളിൽ മിസ്സസ് കെ.എം .മാത്യു
എന്ന പോലെ കന്യകയിൽ ക്ലാരമ്മ വറുഗീസിന്റെ ആയിരുന്നു
പേർ.പക്ഷേ യഥാ ർത്ഥ പത്രാധിപർ അകാലത്തിൽ അന്തരിച്ച
എൻ.പി.ഗോപിനാഥ്.
ഗോപിയെ ഒരു പാടു സഹായിച്ചു.
മലയാളത്തിൽ ആദ്യമായി കുട്ടിമാസ്സിക
ബോണസ് ആയി
ഇറക്കിയത് ഞങ്ങളുടെ കൂട്ടുശ്രമം.
ഗർഭിണികൾക്കൊരു വഴികാട്ടി.
ഗോപി പിരിഞ്ഞതോടെ കന്യകയെ
ഞാനുപേക്ഷിച്ചു.
ആ കന്യക കുറെ നാൾ മുൻപൊരു ചതി ചെയ്തു.
കാമിലാരി വൈദ്യന്‍റെ
പത്മ നാഭ വൈദ്യന്‍റെ  ഒരിന്റർ വ്യൂ
ഏതോ പുതു മുഖം
എഴുതി അച്ചടിച്ചു വിട്ടു.
കാമിലാരി ഡോക്ടർ ശങ്കരപ്പീള്ള പരീക്ഷിച്ചു ഫലമെന്നു
സർട്ടിഫൈ ചെയ്ത അത്ഭുത മരുന്നെന്നും മറ്റും.

വാസ്തവത്തിൽ എന്താണു കഥ?
എങ്ങിനെയാണ് കോട്ടയം ഗാന്ധി മുക്കിലെ
ഫെയര്‍ ടെക്സ് ഉടമ
പില്‍ക്കാലത്ത്
ഫെയര്‍ ഫാര്‍മ ഉടമയായി
അഞ്ചു കോടിയുടെ
വൈറസ് വീട് കെട്ടി
അതൊരു വലിയ കഥ 

Thursday, November 07, 2013

നാളത്തെ താരം

നാളത്തെ താരം

മലയാളി അതു വഴി കേരളം രക്ഷപെട്ടത്
കമ്യൂണിസ്സം വന്നതു കൊണ്ടോ ഭൂപർഷ്കരണം
വന്നതു കൊണ്ടോ അല്ല.സി.എം.എസ്സ് കാർ
വന്നു.അച്ചടിക്കാൻ ലിപിയും പ്രസ്സും വന്നു.
പള്ളിക്കൂടവും കോളേജും വന്നു.
മാരാമണിൽ മിഷണറി മാർ വന്നു.കൃസ്ത്യൻ
പെൺകുട്ടികൾ നേർസിംഗ് പടിച്ചു.ആസാമിൽ
പോയ പട്ടാളക്കാർ മണിയോർഡർ അയ്ച്ചു.
സിലോണിലും മലയായിലും പിന്നെ പേർഷ്യയിലും
പിന്നെ അമേരികയിലും പോയ നേർസുമാരും
ആയമാരും മണിയോർഡറും പിന്നെ ഡ്രാഫ്ടും
അയച്ചു.ദർഹം,റിയാൽ,അമേരിക്കൻ ഡോളർ,
പിന്നെ യൂറോ തുടങ്ങിയ വിദേശകറൻസികൾ
നമ്മെ രക്ഷിച്ചു.നമ്മുടെ ജീവിത നിലവാരമുയർന്നു.
വിദേശികളുടെ രോഗങ്ങൾ നമുക്കും കിട്ടിത്തുടങ്ങി.
ഇനി താരം യുആൻ എന്ന ചൈനീസ് കറൻസിയായിരിക്കും.
ഇന്നു ബി.ബി.സി വാർത്ത അതാൺ.യൂആൻ എന്ന
താരം.അതു കൂടുതൽ കൈക്കലാക്കാനെന്താണു മാർഗ്ഗം.
ആദ്യം ചൈനീസ് ഭാഷ,മാൻഡറിനിൽ പ്രാഗൽഭ്യം
നേടുക.