Tuesday, November 12, 2013

പഴഞ്ചൊല്‍ വൈദ്യം

പഴഞ്ചൊല്‍ വൈദ്യം
വൈദ്യന്മാരുടേയും രോഗികളുടേയും സ്വഭാവത്തെ ചിത്രീകരിക്കുന്ന
ചില പഴഞ്ചൊല്ലുക്കളുണ്ട്.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും
ആണ് ഇതില്‍ ഏറെ പ്രസസ്തം.ആഗ്രഹിച്ച്തു തന്നെ കിറ്റുക,ഇരുവരുടേയും
ആഗ്രഹം ഒന്നാവുക ഈ സന്ദര്‍ഭങ്ങളില്‍ ഈ പഴഞ്ചൊല്‍ കടന്നു വരുന്നു.
വ്യാജഡോക്ടരന്മാരും വൈദ്യന്മാരും അപകടകാരികളാണെന്നു പണ്ടേ അറിയാമായിരുന്നു.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലു കാണുക്.ഉടങ്കൊല്ലി വൈദ്യര്‍ എന്നൊരു വിഭാഗം
പണ്ടു നമ്മുടെ നാട്ടിലുണ്ടായിരുന്നു.വ്യാജന്മാരെ കണ്ടെത്താനുള്ള സംഘടിത ശ്രമം തുടങ്ങിയതോടെ
കര്‍ംകുരങ്ങുകള്‍ക്കെന്ന പോലെ അവര്‍ക്കും വംശനാശം സംഭവിക്കുന്നു.
ശരിയായി ആയുര്‍വേദം മരുന്നു കണ്ടു പഠിക്കാതെ ഇല,വേര് മുതലായവ എഴുതുക്കൊടുക്കുന്ന
ആയുര്‍വേദ ബിരുദ ധാരികള്‍ ഇന്നും ഉന്‍ടെന്നു ഡോ.ഈ ഉണ്ണിക്ക്രിഷ്ണന്‍.അതെ,കുരുമ്പതഓട്ടിക്കു
തന്നെയാണു വാതം എന്നു മാര്‍ച്ച് 22-28 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
ഇത്തരകാരുടെ ഔഷധക്കുറിപ്പിനു കണ്ടപത്രാദിയോഗം എന്നു പറയുന്നു.
കണ്ടശ്ശാര്‍ക്കു മുറിഞ്ഞാല്‍ കോരശ്ശാര്‍ക്കു ധാര എന്നതു പോലാണവരുടെ ചികില്‍സ.
ഔഷധങ്ങളുടെ ഗുണദോഷങ്ങളും റീ ആക്ഷനുണ്ടാക്കാനുള്ള കഴിവും അറിയാത്തവര്‍ക്ക്
കര്‍പ്പൂരം കൊടുവേലി ആയിത്തോന്നാം.
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വിഷം എടുപ്പിക്കുന്ന പാരമ്പര്യ വിഷവൈദ്യ പരമ്പരകളും
അന്യം നിന്നു പോയിരിക്കുന്നു. പാമ്പുകളുടെ ശാപം തന്നെയാവണം കാരണം.
അതോ അവയെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായിരുന്നോ? ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുകയില്ല.
ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നൗമാവാം.
കണ്ടാല്‍ പോരാ,കാട്ടിലും കാണണം എന്നു നിര്‍ബന്ദ്ധമുള്ള വൈദ്യന്മാര്‍ ഇന്നില്ല.
ശാസ്ത്രത്തില്‍ ,ഏട്ടില്‍ കാണുന്നതു വെള്ളം തൊടാതെ അവര്‍ വെട്ടി വിഴുങ്ങുന്നു.

No comments: