Friday, June 06, 2014

എസ്.ബി സ്മരണ-2

എസ്.ബി സ്മരണ-2
കാളാശ്ശരി അച്ചനായിരുന്നു പ്രിൻസിപ്പാൾ.
വില്ല്യം അച്ചൻ തലേ വർഷം റിട്ടയർ ചെയ്തിരുന്നു.
സന്ധ്യ കഴിഞ്ഞു മടങ്ങിവന്നിരുന്ന ഹോസ്റ്റൽ കുട്ടികളൊടു
"പെരുന്നയിൽ പോയി നായർ പെമ്പിള്ളേരുടെ കുണ്ടികണ്ടു രസിച്ചു നിക്കയായിരുന്നോ?"
എന്നു ചോദിക്കുമായിരുന്നു വില്ല്യം അച്ചൻ എന്നു ചില കുസൃതി പിള്ളേർ പറയുമായിരുന്നു.

വാസ്തവം അറിയില്ല.

ടി.സി വാങ്ങാൻ ചെല്ലുമ്പോൾ പ്രിൻസിപ്പലിനെ നേരിൽകണ്ട്
ഒന്നോ/രണ്ടോ അക്ഷരം എഴുതി വാങ്ങിയാൽ മാത്രമേ സ്വഭാവസർട്ടിഫിക്കേടറ്റ് ലഭിച്ചിരുന്നുള്ളു.
പേരു വായിച്ച ഉടൻ അദ്ദേഹം വി.എസ്സ്(V.S) എന്നു രണ്ടക്ഷരങ്ങൾ എഴുതി.പിന്നെ എന്തെക്കയോ ചോദിച്ചു.
കാളാസ് ഉണ്ട് എന്നു പറഞ്ഞപ്പോൾ കടലാസ്തിരിച്ചു വാങ്ങി ആ രണ്ടക്ഷരങ്ങൾ വെട്ടി ഒന്നാക്കി.ജി(G)
വെരി ഗുഡ്,ഗുഡ്(V.G),Good (G),വെരി സാറ്റിസ്ഫാക്ടറി(V.S),സാറ്റിസ്ഫാക്റ്ററി (S)എന്നൊക്കെ ആയിരുന്നു അക്ഷരങ്ങളുടെവ്യഗ്യം.
ഏതു കിട്ടിയാലും മെഡിക്കൽ കോളേജിലഡ്മിഷൻ ഉറപ്പായിരുന്നു.

അന്നുണ്ടായിരുന്ന ബർസാറച്ചൻ സിറിയക് ഭാഷാ മേധാവി ആയിരുന്നു.ബർസാരച്ചനെകുറിച്ചു കുട്ടികൾ
ഒരുപാടുകഥകൾ പറഞ്ഞിരുന്നു.
ആരോ സന്ദർശനനത്തിനു വന്നപ്പോൾ ചോദിച്ചു:
ഹൂ ഇസ് ദ ബർസാർ
ഐ ഈസ് ദ ബർസാർ എന്നച്ചൻ
ഓ, യൂ ആർ ദബർസാർ? എന്നു ചോദ്യ കർത്താവ്.
എസ് ഐ ആർ എന്നുത്തരം.
ദിസ് ഈഅയർ സ്റ്റുഡന്റ്സാർ കമിംഗ് വിത് ഔട്ട് ഹാൻഡ് ആൻഡരത്മറ്റിക്സ്
(ഈവർഷം കയ്യും കണക്കു മില്ലാതെ കുട്ടികൾ വരുന്നു)
എന്നുതുടങ്ങി നിരവധി കഥകൾ

ഇംഗ്ലീഷ് പ്രൊഫ,ഷെപ്പേർഡും ശിഷ്യൻ(പ്രധാനമായും ഉച്ചാരണത്തിൽ )A,E.അഗസ്റ്റിനും.
പിന്നെ അണ്ടർ ദ ഗ്രീന്വുഡ് ട്രീ എന്ന ഹാർഡി നോവൽ പഠിപ്പിക്കാനൊരു വയസ്സൻസാറും.
പേരോർമ്മ വരുന്നില്ല.

.കെമിസ്റ്റ്രി പ്രൊഫസ്സർ,ടി.ടി ചാക്കോ അക്കാലത്ത് സ്വന്തം കാർ സ്വയം ഓടിച്ചു വന്നിരുന്നു.
പക്ഷേ ഒരിക്കൽ ഒരു കുട്ടിയെ
വണ്ടിയ്ക്കടിയിലാക്കി കൊന്നു കളഞ്ഞു.
ബോട്ടണി പ്രൊഫസ്സർ? ഓ.ജെ കുറുവിള പെൺകുട്ടികളോടു വല്ലാത്തസ്നേഹം കാണിക്കുന്ന ഒരു പഞ്ചാര ആയിരുന്നു.
ബയോളജി വിഭാഗം തലവൻ പി.ജെ.സെബാസസ്റ്റ്യൻ
എസ്സ്.എൽ.തോമസ്,കൊടക്കാൽ എന്നു വിളിക്കപ്പെട്ടിരുന്ന കെ.കെ.ജോൺ
എന്നിവർ ഇന്നും സ്മരണയിൽ.എം.എം ജോസഫ് പിന്നെ രാഷ്ട്രീയത്തിൽ ചേർന്നു എം.എൽ ഏ(കേ,കോ) ആയി
ഫിസിക്കൽ എഡ്യൂക്കേഷനിലെ ഡി,വർഗീസ് പിൽക്കാലത്ത് കാഞ്ഞിരപ്പള്ളി കോളെജിന്റെ
പ്രിൻസിപ്പലായി ഉയർത്തപ്പെട്ടു.

വരുമ്പോഴും പോകുമ്പോഴും Prof. ഉലഹന്നാൻ മാപ്പിള സാറിനെ കാണുമായിരുന്നു.സാറിന്റെ" ല്"
ഏറെ പ്രസിദ്ധമായിരുന്നു.അദ്ദേഹത്തിന്റെ മകൻ ഡോ.ജോഷി ഇംഗ്ലണ്ടിൽ എയിഡ്സ് ചികിസാ വിദഗ്ധൻ ആയി

M.Cഅലക്സാൻഡർ(ഇപ്പോൾ ആഷ്റ്റ്രെലിയായിൽ),അലക്സാണ്ടർ സ്കറിയാ(ഇപ്പോൾ യൂ.കെയിൽ)
വി.പി,കുര്യൈപ്(കൊച്ചിയിലെ ത്വക്രോഗവിദഗ്ദൻ)
,വി.ജെ.ആന്റണി(ഉഷാ ക്ലിനിക് വാഴൂർ),തോമസ് മാത്യു(കാനഡാ)
മാത്യുസഖറിയാ(ആസ്ത്രേലിയാ),കെ.വിലാസിനി(കോട്ടയം മെഡിക്കൽ കോളേജ്)
C.P,,രാധാമണിയമ്മ(കോ.മെ.കോ),വീരലക്ഷ്മി(ശീമാട്ടിയുടെ ഉടമയുടെ മകൾ),
തെരേസാമാർട്ടിൻ(കൊച്ചി).ഹരിഹരൻ,കെ.രമേഷ് ചന്ദ്രൻ (ടെക്സാസ്) തുടങ്ങിയവർ
 പ്രീ മെഡിസിൻ വിദ്യാർഥികളായിരുന്നു.മിക്കവരും
പിന്നീടും സഹപാഠികളായി തുടർന്നു.

കൃഷ്ണൻ,ശങ്കരൻ നമ്പൂതിരി(ഇപ്പോൾ തൃശ്ശൂരിൽ) എന്നിവർ
 പ്രീ ഡന്റൽ വിദ്യാർഥികൾആയിരുന്നു.
അല്ഫോൺസാ ഹോസ്പിറ്റലിലെ ഡോ.ടി.വി.ജോസ് ആയിരുന്നു കോളേജിന്റെ അംഗീകൃത ഡോക്ടർ.
ആഘോഷ വേളകളിൽ പ്രൊഫ.ഷെപ്പേർഡിനെ പോലെ അദ്ദേഹവും തിളങ്ങുന്ന കോട്ടിൽ
പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരിക്കൽ ഡോ.ജോസിനെ കാണാൻ അല് ഫോൻസായിൽ പോയി.
അക്കഥ പിന്നാലെ...,

No comments: