Friday, September 04, 2015

ബ്രാഹ്മണപുത്രനായ "കുഞ്ഞന്‍" എങ്ങനെ ബ്രാഹ്മണ വിരോധിയായ "ചട്ടമ്പി" സ്വാമികള്‍ ആയി മാറി?

ബ്രാഹ്മണപുത്രനായ "കുഞ്ഞന്‍" എങ്ങനെ
ബ്രാഹ്മണ വിരോധിയായ
"ചട്ടമ്പി" സ്വാമികള്‍ ആയി മാറി
?
===============================
“ചട്ടമ്പിസ്വാമികളും വൈദീകനിഷെധവും” എന്ന പേരില്‍ ശാന്തം മാസിക (പാലക്കാട്) ഏപ്രില്‍ ലക്കത്തില്‍ ശാന്തിസ്വരൂപ്‌ ഒരു ലേഖനം എഴുതിയിരുന്നു .”പ്രാചീന മലയാളം”, “വേദാധികാര നിരൂപണം “എന്നീ കൃതികളിലൂടെ ഏതു ജാതിയില്‍ ജനിച്ചവര്ക്കും വേദപ0നത്തിനവകാശമുണ്ടെന്നു പ്രമാണസഹിതം സ്ഥാപിച്ച സന്യാസിവര്യനാണു ചട്ടമ്പിസ്വാമികള്‍ എന്ന് ശാന്തിസ്വരൂപ്‌ തീര്പ്പു കല്പ്പിച്ചു.
പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്ന് വീണ്ടെടുത്ത ഭാര്ഗ്ഗവക്ഷേത്രമാണ് മലയാളനാട് എന്നതും അത് മുഴുവന്‍ ബ്രാഹ്മണര്ക്ക്ര ദാനം ചെയ്തു എന്ന “കേരള മാഹാത്മ്യം “ വെറും കെട്ടുകഥ ആണെന്ന് സ്ഥാപിച്ചതും ചട്ടമ്പി സ്വാമികളാനെന്നു ശാന്തിസ്വരൂപ്‌ വാദിക്കുന്നു .ആര്യദ്രാവിഡ ഭാഷ സംസ്കൃതത്തെക്കാള്‍ പ്രാചീനമാനെന്നും പ്രാചീന കേരളത്തില്‍ (സ്വാമിയുടെ ഭാഷയില്‍ “നാഗന്മാര്‍) സാംസ്കാരികമായി ബ്രാഹ്മണരെക്കാള്‍ ഉയര്ന്നെ പൈത്രുകമുള്ളവര്‍ ആണെന്നും ചട്ടമ്പിസ്വാമികള്‍ സ്ഥാപിച്ചു എന്ന് ശാന്തിസ്വരൂപ്‌ തുടരുന്നു.
താമരയില്ലത്തെ വാസുദേവശര്മ്മു എന്ന ബ്രാഹ്മണ പുരോഹിതന്റെ മകനായി 1853 ആഗസ്റ്റ്‌ 25-നു (൧൦൨൯ ചിങ്ങം ൧൧) ജനിച്ച കുഞ്ഞന്‍ എങ്ങനെ ബ്രാഹ്മണ മേധാവിത്വത്തെ എതിര്ത്ത “ചട്ടമ്പി” ആയി എന്നത് വളരെ വിശദമായി പഠനമര്ഹി‍ക്കുന്ന വസ്തുതയാണ് .പക്ഷെ അതെക്കുറിച്ച് ലേഖകന്‍ മൌനം പാലിച്ചു .
ദ്രാവിഡ പ്രസ്ഥാനത്തിന്റെ മുന്ഗാതമികളില്‍ പ്രധാനി ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം.ഏക്കാരന്‍ സൃഷ്ടിച്ച വിപ്ലവചിന്ത ഇവടെ സ്മരിക്കുക .മുപ്പത്തി ആറാം വയസ്സില്‍ അന്നത്തെ മദിരാശി സര്വ്വവകലാശാല ഓണററി ഫെലോഷിപ്പ് നല്കി‍ ആദരിച്ച പണ്ഡിതനായിരുന്നു ആലപ്പുഴയില്‍ ഒരു കണക്ക പിള്ളയുടെ പുത്രനായി ജനിച്ച സുന്ദരം പിള്ള .((ആദ്യ എം.ഏകാരനായതിനാല്‍ “എം.ഏ.സുന്ദരന്‍ പിള്ള” എന്നറിയപ്പെട്ട സുന്ദരന്‍ പിള്ളയുടെ ഏക മകന്‍ പിന്നീട് തിരുക്കൊച്ചി നിയമസഭയില്‍ നാല് ഭൂപരിഷ്കരണ ബില്ലുകള്‍ അവതരിപ്പിച്ചു ചരിത്രത്തില്‍ ഇടം തേടി)യ പി.എസ് നടരാജ പിള്ള ).മനോന്മണീയം എന്ന തമിഴ് നാടകം എഴുതിയ അദ്ദേഹം തമിഴ് ഷെക്സ്പീയര്‍ എന്ന് വാഴ്ത്തപ്പെടുന്നു .ആനാടകത്ത്തിലെ അവതരണ ഗാനം തമിഴ്നാട്ടിലെ ദേശീയ ഗാനം ആക്കപ്പെട്ടു .ജയലളിത തിരുനെല്വേംലിയില്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സര്വ്വപകലാശാലയും തുടങ്ങി.മനോന്മാണീയം സുന്ദരനാര്‍
(എം.എസ് )യൂണിവേര്സി റ്റി .
1892-ല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ എത്തിയത് തന്നെ തിരുവനന്തപുരം പേരൂര്ക്കതടയിലെ ഹാര്വ്വിപുരം ബംഗ്ലാവില്‍ എത്തി മനോന്മണീയത്തെ നേരില്‍ കാണാനും ധ്യാനത്തിന് പറ്റിയ ഒരു സ്ഥലം കണ്ടുപിടിക്കാനുമായിരുന്നു ,ബാലനായിരുന്ന പി.എസ്.നടരാജപിള്ളയും കാര്യസ്ഥനുമൊപ്പം അദ്ദേഹം ആയിരം ഏക്കര്‍ വരുന്ന ഹാര്വ്വിപുരം കുന്നിലെ “അടുപ്പുകൂട്ടാന്‍” എന്ന ഉയര്ന്നഹ പാറപ്പുറത്ത് കയറി ധ്യാനമിരിക്കാന്‍ അനുയോജ്യമാണോ എന്ന് പരിശോധിക്കയും ചെയ്തു
എന്ന് നടരാജപിള്ളയുടെ മകന്‍ പ്രൊഫ.സുന്ദരന്‍ പിള്ള എഴുതിയിട്ടുണ്ട് ഹിന്ദു കോളേജ് സോവനീറില്‍ ( ) ”ഞാനൊരു ദ്രാവിഡനും ശൈവനും
അക്കാരണത്താല്‍ അഹൈന്ദവനുമാണ് “ എന്ന് സുന്ദരന്‍ പിള്ള സ്വാമി വിവേകാനണ്ടാനോടു പറഞ്ഞു എന്നെഴുതുന്നു ഡോ.എം.ജി.ശശിഭൂഷന്‍
(പി.എസ് .നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്‍ ശതാബ്ദി സ്മരണിക 2008
“ആരാണീ പി.സുന്ദരന്‍ പിള്ള”).
കേരളത്തിലെ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരായിരുന്നു എന്ന അന്വേഷണത്തിലായിരുന്നു തിരുവിതാംകൂര്‍ ആര്ക്കി യോളജി വകുപ്പിന്റെ സ്ഥാപകമേധാവി കൂടിയായിരുന്ന സുന്ദരന്‍ പിള്ള. തിരുനെല്‍ വേലിയില്‍ പൂര്വ്വി കരുള്ള സുന്ദരന്‍ പിള്ള, അവിടെയും നാഞ്ചിനാട്ടിലും ഉള്ള ഭൂമിയെ ജലസേചനത്തിലൂടെ കൃഷി യോഗ്യമാക്കുന്നതില്‍ നിര്ണ്ണാ യക പങ്കു വഹിച്ച വെള്ളാള കുലത്തില്‍
ജനിച്ച വ്യക്തി ആയിരുന്നു (ഡോ.എം.ജി ശശി ഭൂഷന്‍, ശതാബ്ദി സ്മാരക സോവനീര്‍ ). അദ്ദേഹത്തിന്റെ ഓര്മ്മ് നിലനിര്ത്താനന്‍ ജയലളിത സര്ക്കാുര്‍ തിരുനെല്വേമലിയില്‍ മനോന്മണീയം സുന്ദരനാര്‍ (എം.എസ് )യൂണിവേര്സിതറ്റി സ്ഥാപിച്ചു .മനോന്മണീയത്തിലെ അവതരണ ഗാനമാണ് തമിഴ്നാട്ടിലെ ദേശീയഗാനം .പക്ഷെ സുന്ദരന്‍ പിള്ള ജനിച്ച ആലപ്പുഴയിലോ ജീവിതകാലം ചെലവഴിച്ച തിരുവനന്തപുരത്തോ അദ്ദേഹത്തിനു സ്മാരകമില്ല .
പ്രശസ്ത ദ്രാവിഡ ഭാഷാ പണ്ഡിതനായിരുന്ന ഡോ.ബര്ണല്‍ ആയിരുന്നു സുന്ദരന്‍ പിള്ളയുടെ ഗൈഡ് . ഡോ.ഹുല്ഷ് ,ഡോ.വെങ്കയ്യ ,സ്വാമിക്കന്നു പിള്ള തുടങ്ങിയ പുരാവസ്തു രേഖാ വിദഗ്ദര്‍ അടുത്ത സുഹൃത്തുക്കളും .പരിണാമ സിദ്ധാന്ത വാദം അവതരിപ്പിച്ച ഡാര്വ്വിനുമായി നേരില്‍ കത്തിടപാടുകള്‍ നടത്തിയിരുന്ന പണ്ഡിതനായിരുന്നു സുന്ദരന്‍ പിള്ള (“ഡാര്വ്വിനും ബംഗാളും മലയാള നാടും” –ചാള്സ്ള ഡാര്വ്വിന്‍ ,ജീവിതവും കാലവും , പി.ഗോവിന്ദപ്പിള്ള, കേരള ശാസ്ത്രപരിഷത്ത് പ്രസിദ്ധീകരണം . 2009പേജ് 207-209) കാണുക.
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ,ചെന്തിട്ട ശൈവപ്രകാശ സഭ (1886)തിരുമധുര പേട്ടയിലെ ജ്ഞാനപ്രജാഗരം (1875) എന്നിവിടങ്ങളില്‍ സുന്ദരംപിള്ള തന്റെ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സ്ഥിരമായി അവയുടെ ശ്രോതാവും നോട്ടെഴുത്തുകാരനുമായിരുന്നു കുഞ്ഞന്‍ എന്നറിയപ്പെട്ടിരുന്ന ചട്ടമ്പി (ശശി ഭൂഷന്‍ എഴുതിയ സോവനീര്‍ ലേഖനം കാണുക ).”പ്രാചീന മലയാളം” “വേദാധികാര നിരൂപണം എന്നിവയിലെ വാദമുഖങ്ങള്‍ സുന്ദരംപിള്ളയുടെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നതാണ് വാസ്തവം .
നാല്പ്പ്ത്തി രണ്ടാമത്തെ വയസ്സില്‍ 1897 –ല്‍ അകാലത്തില്‍ അന്തരിച്ച സുന്ദരന്‍ പിള്ളയ്ക്ക് അവ പുസ്തകങ്ങള്‍ ആക്കാന്‍ സാധിച്ചില്ല.ഏക മകന്‍ നടരാജ പെരുമാള്‍ ആകട്ടെ ചെറു ബാലനും-വെറും ആറു വയസ്സ്.സുന്ദരന്‍ പിള്ളക്ക് കിട്ടേണ്ട ബഹുമതി അങ്ങനെ ചട്ടമ്പി സ്വാമികള്ക്ക് നല്ക്പ്പെടുന്നു .
നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്ന കേരള ബ്രാഹ്മണര്‍ ഉത്തരേന്ത്യയില്‍ നിന്ന് കുടിയേറിയവര്‍ ആണെന്നും മലയാള ഭൂമിയുടെ യതാര്ത്ഥ അവകാശികള്‍ നേരത്തെ തന്നെ ഇവിടെ ഉണ്ടായിരുന്ന കര്ഷമകര്‍ ആയ “വെള്ളാളര്‍” (വേള്= വെള്ളം ,ആളര്‍ = കൈകാര്യം ചെയ്യുന്നവര്‍ ) ആണെന്നും ആദ്യമായി സ്ഥാപിച്ചത് സുന്ദരന്‍പിള്ള അദ്ദേഹത്തിന്റെ പ്രഭാഷനങ്ങളിലെ “വെള്ളാളര്‍” എന്ന പദം “നാഗര്‍ “ എന്നാക്കി കൃത്രിമം കാട്ടിയത് ചട്ടമ്പി സ്വാമികള്‍ .”നാഗര്‍” ആണ് “നായര്‍” ആയത് എന്നവാദവും ചട്ടമ്പി എഴുതി വച്ചു.
കദംബരാജാവായ മയൂരശര്മ്മ്ന്റെ
നേതൃത്വത്തില്‍ കൊങ്കണദേശത്ത് നിന്ന് ബ്രാഹ്മണര്‍ കേരളത്തിലേക്ക് നടത്തിയ കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ വായിച്ചെടുത്തതും പുരാവസ്തു മേധാവി ആയിരുന്ന സുന്ദരന്‍ പിള്ള. അതിലൊന്നിലും ചട്ടമ്പി സ്വാമികള്ക്ക് യാതൊരു പങ്കുമില്ല

No comments: