Thursday, September 03, 2015

ആവര്ത്ത ന വിരസതയും അജ്ഞതയും ഒത്തുചേരുമ്പോള്‍

ആവര്ത്ത ന വിരസതയും അജ്ഞതയും ഒത്തുചേരുമ്പോള്‍ 
===================================================
ശ്രീനാരായണ ഗുരു , ചട്ടമ്പിസ്വാമികള്‍ , അയ്യങ്കാളി 
എന്നിവരുടെ ജയന്തി ദിവസങ്ങളിലും സമാധി/ചരമവാര്ഷിക ദിനങ്ങളിലും മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങള്‍ അവയുടെ ലീഡര്‍ പേജില്‍ പ്രസ്തുത നവോത്ഥാന നായകരെ കുറിച്ചു സചിത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരുക്കുന്നു . കഴിഞ്ഞ കുറെ വര്ഷ്ങ്ങളായി അത് ഒരനുഷ്ടാനം പോലെ ആവര്ത്തി ക്കുന്നു . പക്ഷെ ഉള്ളടക്കം ഏതാണ്ടൊരു പോലെ . ലേഖകരുടെ പേര്‍ മാറിക്കൊണ്ടേ ഇരിക്കും .
ഇത്തവണ (സെപ്തംബര്‍ ൩,൨൦൧൫) ചട്ടമ്പി ജയന്തി ദിനത്തില്‍ മനോരമ, സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി .കൃഷ്ണന്നായര്ക്ക് അവസരം ഒരുക്കിയിരിക്കുന്നു. മാതൃഭൂമിയ്ക്ക് പ്രമുഖരെ ആരെയും കിട്ടിയില്ല . പത്രാധിപര്‍ തന്നെ ഒരെണ്ണം തല്ലിക്കൂട്ടി മുഖ പേജില്‍ നല്കി.
. അയ്യാവൈകുണ്ടനെയും പണ്ടിറ്റ് കറപ്പനെയും ഇത്തരം സ്മരണകളില്‍ കണ്ടത്, കഴിഞ്ഞ ഇരുപതു വര്ഷറത്തിനിടയില്‍, ഓരോ തവണ മാത്രം . എന്നാല്‍ കേരളത്തിലെ മറ്റു നവോത്ഥാന നായകര്ക്കെതല്ലാം, ഇരിപ്പടം പത്രക്കടലാസ്സിനു വെളിയില്‍, തെമ്മാടിക്കുഴി തന്നെ ശരണം . അവര്ക്ക് പിന്നില്‍ ആരാധകര്‍ കുറവ്. അതാണത്രേ കാരണം. പിന്നെ അങ്ങനെ അവസരം കൊടുത്താല്‍, കഥാവശേഷരായ, കണ്ട അണ്ടനും അടകോടനും എല്ലാം, അവരവരുടെ ജയന്തിനാളില്‍ /പിറന്നാളില് ലീഡര്‍ പേജില്‍ സ്ഥാനം കൊടുക്കേണ്ടി വരുമെന്നും .
ചട്ടമ്പിസ്വാമികളെ കുറിച്ചു വന്ന മനോരമ ലേഖനവും മാതൃഭൂമിയിലെ കുറിപ്പും പഴയതിന്റെ തനി ആവര്ത്തവനം മാത്രം .
൧. ”വേദാധികാര നിരൂപണം” വഴി ചട്ടമ്പി ബ്രാഹ്മണ മേധാവിത്വത്തെ എതിര്ത്തു .
൨.”പ്രാചീനമലയാളം” വഴി ചട്ടമ്പിസ്വാമികള്‍ വിഗ്രഹഭജ്ഞകനായി .ചരിത്ര ഗവേഷണരംഗത്ത് വിസ്പോടനം സൃഷ്ടിച്ചു
൩.മലയാള ബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നില്ല .പരശുരാമന്‍ കേരളത്തെ ബ്രാഹ്മണര്ക്ക്െ ദാനം ചെയ്തില്ല എന്നെല്ലാം സ്ഥാപിച്ചതു ചട്ടമ്പി ,
തുടങ്ങി സ്ഥിരം പല്ലവികള്‍. .
ചട്ടമ്പി എഴുതിയ തീപ്പൊരി കൊണ്ട് കടലാസ്സിന് തീ പിടിക്കാതിരുന്നത് എന്ത് കൊണ്ടെന്നു നടരാജഗുരു അദ്ഭുതം കൂറിയ കഥയും ഒപ്പം .
ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യാവൈകുണ്ടന്‍, അയ്യങ്കാളി എന്നിവരുടെയും പിന്നെ, അന്പതില്പരം പ്രമുഖരുടെയും ഗുരു ആയിരുന്ന “മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാഗുരു” എന്ന മഹാഗുരുവിനെ കുറിച്ചു ഒന്നും അറിയാത്ത ,കേട്ടിട്ടില്ലാത്ത . ലേഖകരെ പത്രാധിപര്‍ തെരഞ്ഞു പിടിക്കുന്നു ഓരോ വര്ഷിവും ജയന്തി നാളില്‍ . അവര്‍ ചുരുങ്ങിയ പക്ഷം, ഡോ.ശശിഭൂഷന്ന്‍ എഴുതിയ നടരാജപിള്ള മെമ്മോറിയല്‍ സ്കൂള്ശ താബ്ദി സ്മാരക സോവനീറിലെ (2008 )
”ആരാണ് മനോന്മനീയം സുന്ദരന്‍ പിള്ള?”
എന്ന ലേഖനം എങ്കിലും ഒന്ന് വായിക്കണം.
ഒപ്പം അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ എഴുതിയ ലേഖനവും –ഇംഗ്ലീഷ് വശമില്ലാത്ത ചട്ടമ്പിയുടെ ലേഖനത്തില്‍ സായിപ്പിന്റെ വാക്യങ്ങള്‍ എങ്ങിനെ വന്നു എന്നതിനെക്കുറിച്ച് എഴുതിയത് കാണുക
(“ആധ്യാത്മിക നവോഥാനത്തിന്റെ ശില്പ്പി കള്‍”- 2008)
.ചട്ടമ്പി സ്വാമികളുടെ പുസ്തകരചനകളുടെ പിന്നാമ്പുറ കഥകള്‍
(ഗുട്ടന്സ്ക ) പിടികിട്ടും .
ലേഖകര്‍ പറയുന്ന വേദാധികാര നിരുപണം ,പ്രാചീന മലയാളം എന്നിവയൊന്നും ചട്ടമ്പി സ്വാമികളുടെ സ്വന്തം ക്രുതികളല്ല.അദ്ദേഹം അങ്ങനെ ഒരിടത്തും പറയുകയോ എഴുതുകയോ ചെയ്തിട്ടുമില്ല.
ഒരു ബ്രാഹ്മന്റെ പുത്രനായി ജനിച്ച കുഞ്ഞന്‍ എങ്ങനെ ബ്രാഹ്മണ വിരോധിയായി?
എന്തായിരുന്നു കാരണം?
ലേഖകര്‍ അതൊന്നും കണ്ടില്ല.
കേരളത്തില്‍ ബ്രാഹ്മണര്‍ കുടിയേറിയവര്‍ ആണെന്നും അതിനു മുമ്പ് കര്ഷതകരായ വെള്ളാളരുടെ കൈവശമായിരുന്നു ഭൂമി എന്നുമുള്ള കണ്ടെത്തല്‍ മനോന്മനീയം സുന്ദരന്‍ പിള്ളയുടെതായിരുന്നു .അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ പേട്ടയിലെ “ജ്ഞാനപ്രജാഗരം”(൧൮൭൬), ചെന്തിട്ടയിലെ “ശൈവപ്രകാശ സഭ” (൧൮൮൫) എന്നിവയില്‍ പ്രഭാഷണം വഴി അവതരിപ്പിച്ചിരുന്നു .അതെല്ലാം ശ്രദ്ധാപൂര്വ്വം കേള്ക്കു ക പതിവാക്കിയ കുഞ്ഞന്‍ അവയുടെ വിശദമായ നോട്ടുകള്‍ എഴുതി സൂക്ഷിച്ചു .നാല്പ്പപതാം വയസ്സില്‍ അകാലത്തില്‍ അന്തരിച്ച മനോന്മനീയം സുന്ദരന്‍ പിള്ളയ്ക്ക് അവ പുസ്തകരൂപത്തില്‍ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞില്ല.അദ്ദേഹം മരിക്കുമ്പോള്‍ ഏക മകന്‍ നടരാജ പെരുമാള്‍ പിള്ള (പില്ക്കാ ലത്തെ തിരുക്കൊച്ചി ധനമന്ത്രി പി.എസ്.നടരാജപിള്ള ) യ്ക്ക് വയസ്സ് കേവലം നാലുമാത്രം .
പ്രാചീന കേരളം തന്റെ പിതാവ് ശിവരാജയോഗി അയ്യാസ്വാമികളുടെ തമിഴിലുള്ള ഓലച്ചുരുള്‍ മൊഴിമാറ്റം നടത്തിയതാണെന്ന് ലോകനാഥപിള്ള പിതാവിന്റെ ജീവചരിത്രത്തില്‍ (൧൯൭൪) എഴുതിവച്ചിട്ടുണ്ട് .
അതും ചട്ടമ്പിയുടെ സ്വന്തം കൃതി അല്ല .
ആരോ ഒരാള്‍ വിഡ്ഢിത്തം വിളമ്പി .പിന്നാലെ വരുന്നവര്‍ അതെറ്റുപാടുന്നു .
ചരിത്രം അങ്ങനെ “സൃഷ്ടിക്കപ്പെടുന്നു” .


1 comment:

SIVANANDG said...

സർ താങ്കളുടെ എതാണ്ട് എല്ലാ ലേഖനങ്ങളും വായിക്കുവാൻ ഇടയായി. ചരിത്രത്തിന്റെ കറുത്ത വാവിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന വസ്തുതകളെ വെളിച്ചത്തിലെത്തിക്കാൻ ഇവ സഹായിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. താങ്കൾ സൂചിപ്പിച്ചതു പോലെ വാണിജ്യമൂല്യം കിട്ടാനിടയില്ലാത്ത(ആൾക്കുട്ടമില്ലാത്ത ഗുരുവര്യൻ) വാർത്തകൾ പത്ര ഭീകരർ തമസ്കരിച്ചേക്കാം. പ്രബുദ്ധരായ ജനവിഭാഹങ്ങൾക്കിടയിൽ യാഥാർത്യം എത്തിച്ചേരുന്നതിനും പ്രചാരണം ലഭിക്കുന്നതിന് ഉതകുന്ന തരത്തിൽ ഇവ പങ്കുവയ്ക്കുവാൻ വേണ്ട SHARE ബട്ടണുകൾ ഉൾപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.