Thursday, May 28, 2015

മനോന്മണീയം സുന്ദരനാര്‍

 





മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'

തൂലിക ചട്ടമ്പി സ്വാമികളുടെ,
വാക്യങ്ങള്‍ മനോന്മണീയത്തിന്‍റെ

മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ പി.ജി.ഗോവിന്ദപിള്ള മുതല്‍ “ഇസങ്ങള്‍ക്കപ്പുറം “നിലകൊണ്ടിരുന്ന പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ വരെ കേരളത്തിലെ നവോത്ഥാന നായകരെ ലിസ്റ്ചെയ്യുകയും കള്ളികളില്‍ ഒതുക്കയും അവരുടെ ജീവിതഗാഥകള്‍ ചുരുക്കിയും വിപുലീകരിച്ചും എഴുതുകയും ചെയ്തു.
അറിഞ്ഞോ അറിയാതെയോ അവര്‍ വിട്ടുകളഞ്ഞ രണ്ടു മഹാപ്ര സ്ഥാനങ്ങള്‍ ഉണ്ടായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ  അവസാനപാദത്തില്‍ അനന്തപുരിയില്‍. ൧൮൭൬ ള്‍  തിരുമാധുര
പേട്ടയില്‍ (ഇന്നത്തെ പേട്ട) ഉടലെടുത്ത ജ്ഞാനപ്രജാഗരം ൧൮൮൫ ല്‍
ചെന്തിട്ടയില്‍ ജന്മം കൊണ്ട ശൈവപ്രകാശ സഭ എന്നിവ.പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള, ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, .മനോന്മാണീയം സുന്ദരന്‍ പിള്ള എന്നീ ത്രിമൂര്ത്തികലായിരുന്നു ഈ  വിദ്വല്‍സംഘ ങ്ങളുടെ പിന്നില്‍. തുടര്‍ച്ചയായ പ്രഭാഷണ പരമ്പരകള്‍ ,സംവാദങ്ങള്‍ എല്ലാം  അവിടെ അരങ്ങേറി.
കുഞ്ഞന്‍ (പിന്നീട് ചട്ടമ്പിസ്വാമികള്‍ ),നാണു (പിന്നീട് ശ്രീനാരായണ ഗുരു) അയ്യങ്കാളി (പിന്നീട് മഹാത്മാ) തുടങ്ങിയവരെ നവോത്ഥാന നായകരാക്കാന്‍ ഈ സഭകള്‍ വഹിച്ച പങ്ക് പി.ജി മാത്രമല്ല ഗുപ്തന്‍ നായര്‍ വരെയുള്ള മറ്റെ ഴുത്തുകാരും കണ്ടില്ല, അല്ലെകില്‍ മറച്ചു പിടിച്ചു.
അവരില്‍ തന്നെ നായകസ്ഥാനം മഹാപണ്ട്ധിതനായ  മനോന്മാണീയം സുന്ദരന്‍ പിള്ള യ്ക്കായിരുന്നു.”ആരായിരുന്നു പി.സുന്ദരന്‍ പിള്ള? എന്ന തലക്കെട്ടില്‍ ഡോ.എം.ജി ശശിഭൂഷന്‍  “പി.എസ്.നടരാജപിള്ള ശതാബ്ദിപതിപ്പി”ലെ(൨൦൦൮)ഴുതിയ ലേഖനം രസകരമായ പല വിവരങ്ങള്‍ നല്‍കുന്നു.
ശൈവസിദ്ധാന്ത പ്രചാരകനായിരുന്ന സുന്ദരന്‍ പിള്ള തന്നെ കാണാന്‍ ഹാര്വിപുരം ബംഗ്ലാവില്‍ എത്തിയ വിവേകാനന്ദ നോടു പറഞ്ഞു :”ഞാനൊരു ദ്രാവിഡനും ശൈവനും അക്കാരങ്ങളാല്‍ അഹിന്ദുവുംആണ”
൧൮൯൨ ലായിരുന്നു സംഭവം.ഹാര്വ്വിപുരം കുന്നിലെ കാട്ടി നടുവിലുള്ള
അടുപ്പുകൂട്ടാന്‍ പാറയുടെ മുകളില്‍ കയറി ധ്യാനത്തിന് പറ്റിയ ഇടമോ എന്നും അദ്ദേഹം നിരീക്ഷിച്ചു .സുന്ദരം പിള്ളയുടെ സ്ഥിരം ശ്രോതാവായിരുന്നു കുഞ്ഞന്‍. ശ്രദ്ധാപൂര്‍വ്വം നോട്ടു കുറിക്കും .അവ വിപുലീകരിച്ച്ചതാണ് ചട്ടമ്പി സ്വാമികളുടെ കൃതികള്‍ .അയ്യാസ്വാമികളുടെ താളിയോല്ഗ്രന്തത്ത്തിലെ വിവരങ്ങളാണ് പ്രാചീന മലയാളം
ചട്ടമ്പി ബ്രാഹ്മണവിരോധി ആകാന്‍ കാരണം സുന്ദരന്‍ പിള്ളയുടെ പ്രഭാഷണങ്ങള്‍ ആണെന്ന് വ്യക്തം.കേരള ഭൂമിയുടെ യഥാര്ഥ അവകാശികള്‍ കര്‍ഷകരായ വെള്ളാളര്‍ ആണെന്ന് സ്ഥാപിച്ചത് പുരാതന ലിപി വായനയിയില്‍ വിദഗ്ദനായ മനോന്മണീയം .കാദംബരാജാവായ മയൂര ശര്‍മ്മന്റെ (പിന്നീട് “വര്‍മ്മന്‍”) നേതൃത്വത്തില്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി എന്ന്ക ണ്ടെത്തിയത് ചില പുരാതന ലിഖിതങ്ങള്‍ വഴി സുന്ദരന്‍ പിള്ള ആയിരുന്നു എന്നതാണ് സത്യം.
ഇംഗ്ലീഷ് ഒട്ടും പഠിക്കാത്ത സ്വാമി എല്ലിസ്സിന്റെയും കട്വേള്ളിന്റെയും ദ്രാവിഡ ഭാശാവാദം പുസ്തകങ്ങളില്‍ നിന്ന് വായിക്കാനിടയില്ല “എന്ന് ഗുപ്തനനായര്‍ (പേജ് ൪൨ ആധ്യാത്മിക നവോത്ഥനത്തിനെ ശില്‍പ്പികള്‍ (മാതൃഭൂമി ൨൦൦൮). ഡാര്‍വിന്റെ ആയിടെ കണ്ടു പിടിച്ച തീയറി പോലും ചട്ടമ്പി ഉദ്ധരിക്കുന്നു. ഡാര്വിനുമായി നേരിട്ട് കത്ത്തുകുത്തുകള്‍ നടത്തിയിരുന്ന മനോന്മനീയത്തില്‍ നിന്നും വിവരം ചട്ടംപിക്ക് കിട്ടുക സ്വാവാഭികം .അതിനെന്തിനു ഇംഗ്ലീഷ് പരിജ്ഞാനം. സായിപ്പന്മാരുടെ വാദമുഖങ്ങള്‍ സുന്ദരന്‍ പിള്ളയുടെ കുഖത്ത് നിന്ന് കിട്ടി എന്ന് വ്യക്തം .
അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ പുസ്തകമാക്കും മുമ്പ്, നാലപ്പത്തി രണ്ടാം വയസ്സില്‍ സുന്ദരന്‍ പിള്ള അകാലമാരണമാടഞ്ഞു .മകന്‍ നടരാജപിള്ള വെറും ബാലന്‍. സുന്ദരന്‍ പിള്ളയുടെ ആശയം,  വാദം എന്നിവയുടെ അവകാശി പിന്നീട്ച ട്ടമ്പി സ്വാമികളായി.”വെള്ളാളന്‍” എന്ന് വരേണ്ട പല ഭാഗങ്ങളും സ്വാമികള്‍ “നായര്‍” എന്നാക്കി. പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ ആ തട്ടിപ്പിനെ കുറിച്ചു സൂചിപ്പിക്കുന്നു: .നായര്‍ എന്നത് മാറ്റി “കര്‍ഷകര്‍” എന്നാക്കണമെന്ന്‍. ”കര്‍ഷകന്‍” എന്നല്ല “വെള്ളാളന്‍” എന്ന് തന്നെയാണ് വേണ്ടത് . മരുതം തിണകളില്‍ താമസിച്ചിരുന്നവര്‍ വെള്ളാളര്‍ എന്ന് സംഘകാലകൃതികള്‍.
അതാണ്‌ ശരിയും.
പ്രാചീനകാലത്ത് എവിടെയാണ് നായര്‍ ? നാഗര്‍ അല്ല നായര്‍ ആയതെന്നും ചാന്നാര്‍ പിന്ഗാമികളാനു നാഗര്‍ എന്നും പി.കെ ബാലകൃഷ്ണന്‍ മുതല്‍പ്പേര്‍.

Manonmaniam Sundaranar Univesity,Thirunelveli,Tamil Nadu

മനോന്മണീയം
കേരളത്തിലെ മണ്ണിന്റെ യതാര്‍ത്ഥ അവകാശികള്‍ ആരായിരുന്നു എന്ന് കണ്ടെത്താനുള്ള ആദ്യ ശ്രമം നടത്തിയ ചരിത്രഗവേഷകനായിരുന്നു സുന്ദരന്‍ പിള്ള .തിരുനെല്‍വേലിയിലും നാഞ്ചിനാട്ടിലും ജലസേചനപദ്ധതികള്‍ ആവിഷ്കരിച്ച് നെല്ല് കൃഷി ചെയ്തിരുന്ന വെള്ളാള കുളത്തിലായിരുന്നു സുന്ദരന്‍ പിള്ളയുടെ ജനനം.കാളവണ്ടികളില്‍ സഞ്ചരിച്ച് അദ്ദേഹം പല ശിലാരെഖകളും കണ്ടെത്തി പകര്‍പ്പുകള്‍ എടുത്ത് പ്രസിദ്ധീകരിച്ചു.ആദ്യകാലത്തെ കന്റെത്തുലുകള്‍ പ്രബന്ധമായി അവതരിപ്പിച്ചത് ൧൮൭൪ ഫെബ്രുവരി ൭ന് ,പബ്ലിക് ലൈബ്രറിയില്‍. കേള്‍വിക്കാരുടെ കൂട്ടത്തില്‍ ഉള്ള കുഞ്ഞന്‍ ആ പ്രഭാഷണം കുറിച്ചെടുത്ത് സൂക്ഷിച്ചു.മഹാരാജാവിനെ കൊണ്ട്ട് ആര്‍ക്കിയോളജി വിഭാഗം തുടങ്ങിച്ചതും സുന്ദരന്‍ പിള്ള.ആദ്യ ഓണററി ഡയറക്ടരും അദ്ദേഹമായിരുന്നു.
൧൮൭൮ ള്‍ പുറത്തിറക്കിയ ശങ്കുണ്ണി മേനോന്റെ തിരുവിതാം കൂര്‍ ചരിത്രത്തില്‍ വിട്ടുപോയ നിരവധി രാജാക്കന്മാരുടെ വിവരം Some Early Soverings of Travancore എന്ന ഗവേഷണഗ്രന്ഥ ത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി(൧൮൯൪).വീര രവിവര്‍മ്മ മുതല്‍ വീര ഉദയമാര്ത്താന്ധ വര്‍മ്മ വരെയുള്ള ൯ രാജാക്കളുടെ ചരിത്രം അങ്ങനെ നമുക്ക് കിട്ടി.
തിരുവിതാം കൂറിലെ പുരാവസ്തുഗവേഷണ രംഗത്തെ ആദ്യ കനി. ലണ്ടനില്‍ India Magazine And Reviewഎന്ന പ്രസിദ്ധീകരണത്തില്‍ അതിന്റെ നിരൂപണം എഴുതിയത് ഗുരു  Prof. Ross. പുരാതന രാജാക്കന്മാരുടെ പേര്‍ കണ്ടെത്തുക മാത്രമായിരുന്നില്ല സുന്ദരന്‍ പിള്ള ചെയ്തത് .അക്കാലത്ത്ത്തെ വിശദമായ രാഷ്ട്രീയച്ചരിത്രവും വിശദമായി വിവരിച്ചു.

പദമനാഭപുരത്തിനടുത്ത്ള്ള മണലിക്കരയില്‍ നിന്ന് കണ്ടെടുത്ത് ശാസനത്ത്തില്‍ നിന്നും അക്കാലത്തെ ഗ്രാമസമതികള്‍-നാട്ടുക്കൂട്ടം- അദ്ദേഹം വിശദമായി വിവരിച്ചു.കൊല്ലവര്‍ഷത്തെ കുറിച്ച് ഉള്ള അതു വരെയുള്ളധാരണകളും അദ്ദേഹം തിരുത്തി കാശ്മീരില്‍ പ്രചരിച്ചിരുന്ന സപ്തര്‍ഷി വര്‍ഷത്തിന്റെ തുടര്ച്ചയാണ് കൊല്ലവര്‍ഷമെന്നു സുന്ദരന്‍ പിള്ള സ്ഥാപിച്ചു.

No comments: