Monday, June 01, 2015

ചരിത്രം "സൃഷ്ടിക്കുന്ന" വി.കാര്ത്തി കേയന്‍ നായര്‍

ചരിത്രം "സൃഷ്ടിക്കുന്ന" വി.കാര്ത്തി കേയന്‍ നായര്‍
--------------------------------------------------------------------------------
കേരള നവോത്ഥാനം ചരിത്രകാര്ന്മാ-ര്ക്കും- നിരൂപകാര്ക്കും ഒരു പോലെ താല്പ്പ ര്യമുള്ള വിഷയമാണെന്ന് തോന്നുന്നു. മാര്ക്സി സ്റ്റ്‌ ചിന്തകന്‍ പി.ഗോവിന്ദപിള്ള മുതല്‍ സാഹിത്യനിരൂകസിംഹം പ്രൊഫസ്സര്‍ എസ്.ഗുപ്തന്‍ നായര്‍ സാര്‍ വരെ നവോത്ഥാനം , നവോത്‌ഥാനനായകര്‍
എന്നിവരെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി.
വിവിധ കോളേജുകളിലെ ചരിത്ര അദ്ധ്യാപകനും പിന്നീട്, വിദ്യാഭ്യാസ ഡയരക്ടര്‍ വരെ ആവുകയും ചെയ്ത, വി.കാര്ത്തി കേയന്‍ നായരുടെ പുസ്തകങ്ങള്‍ താല്പ്പ ര്യപൂര്വ്വംം വായിക്കുന്നു. ഭൂവുടമാ ബന്ധങ്ങളെ കുറിച്ചെഴുതിയ പുസ്തകത്തെ കുറിച്ച് മറ്റൊരു ബ്ലോഗ്‌ പോസ്ടിട്ടിരുന്നു. അതാവര്ത്തിക്കുന്നില്ല . കവര്‍ പേജിലെ അയ്യാവൈകുന്നടന്റെ രേഖാ ചിത്രം ഒഴിവാക്കാമായിരുന്നു. അയ്യാ വൈകുണ്ടന്‍ അതനുവദിച്ചിരുന്നില്ല എന്ന ചരിത്രസത്യം കാര്ത്തി കേയന്‍ സാര്‍ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ചിത്രം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയക്കാര്‍ അതും ചെയ്യും. നാം ചെയ്യുന്നത് ശരിയല്ല .
“നവോത്ഥാന മൂല്യങ്ങളും കേരള സമൂഹവും” (എന്‍.ബി.എസ് ൨൦൧൪)
എഴുപതു രൂപാ നല്കിക വാങ്ങിയതാനെന്നത് എന്നെ ദുഖിപ്പിക്കുന്നു .
കാശു കൊടുത്ത് കടിക്കും നായെ വാങ്ങിയ സ്ഥിതി.
അബദ്ധങ്ങളുടെ പെരുമഴക്കാലം; ഘോഷയാത്ര.
“സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം” എന്ന അഞ്ചാം അധ്യായം
(പേജ് ൫൩-൭൩ ) ആണ് ആദ്യം വായിച്ചു തുടങ്ങിയത് .ബാക്കി വായിക്കണമെന്ന് തോന്നുന്നില്ല . മുടക്കിയ കാശ് വെള്ളത്തിലായ സ്ഥിതി.
ചരിത്ര വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയ ചില അബദ്ധപ്രസ്താവനകള്‍ ഇതാ:
൧.വൈകുണ്ട സ്വാമികള്‍ ശിങ്കാരതോപ്പില്‍ തടവുകാരനായി കഴിയുമ്പോള്‍ (അതായത് ൧൮൩൯ ) സുബ്ബരായന്‍ ബ്രിട്ടീഷ് രസിഡന്സി ഉദ്യോഗസ്ഥനായിരുന്നു (പേജ് ൫൭)-ആനമണ്ടത്തരം
൨.സുബ്ബരായന്‍ “ഇടനിലക്കാരന്‍ “ ആയി .അദ്ദേഹം ഒരു “തരകനാ”യിരുന്നോ?
൩സുബ്ബരയാണ് സര്ക്കാകരില്‍ നിന്ന് “സമപന്തിഭോജനം” അവസാനിപ്പിക്കണം എന്ന മറുപടി കിട്ടി “സമ” അല്ല ,”അവര്ണ്ണദ- അവര്ണ്ണ്” പന്തിഭോജനമായിരുന്നു മുത്തുക്കുട്ടിയുടെത്.അയ്യാവ് നടപ്പിലാക്കിയത് “സവര്ണ്ണത-അവര്ണ്ണമ പന്തിഭോജനം” അത് സഹോദരന്റെ അവര്ണ്ണാ-അവര്ണ്ണത(ഈഴവ-ചെറുമ,പുലയ) മിശ്രഭോജനവുമല്ല
൪.വൈകുന്ദന്റെ മോചനത്തിന് സുബ്ബരായന്‍ സന്ധി സംഭാഷണം നടത്തി
൫.സുബ്ബരായന്‍ ശുചീന്ദ്രത്തെ സ്വാമി തോപ്പില്‍ സന്ദര്ശി)ക്കാന്‍ എത്തുക പതിവായിരുന്നു .(മലബാറില്‍ നിന്ന് വനായിരുന്നോ?)
൬.അയ്യാ സ്വാമികളില്‍ നിന്ന് “യോഗവിദ്യ” (മാത്രം ) പടിക്കാനെത്തിയവരാണത്രേ കുഞ്ഞനും ചട്ടമ്പിയും(ബാലാസുബ്രഹ്മണയം വഴി ശിവരാജയോഗമല്ല എന്ന് വ്യംഗം?
൭.”അയ്യാവഴി” എന്ന പ്രവര്ത്തന പരിപാടി സ്വീകരിച്ചു കൊണ്ട്ട് സുബ്ബരായന്‍ “അയ്യാ ഗുരു” എന്ന പേര് സ്വീകരിച്ചു. ശരിയായ വിളിപ്പേര്‍ “അയ്യാവു സ്വാമികള്‍” .വെള്ളാളര്‍ പിതാവിനെ “അയ്യാവ് “ എന്ന് വിളിക്കുന്നു
൮.തന്റെ “ഗുരു”വിനെ പോലെ തന്നെ ...(പേജ് ൬൦) അയ്യാവ് ശിഷ്യനല്ല .”മഹാ” ഗുരു.
൯.മദിരാശി സ്വദേശി ആയതിനാലാണ് സുബ്ബയനെ “പാണ്ടിപ്പരയന്‍ “ എന്ന് വിളിച്ചത് .പുലയനെ കൂടെ ഇരുത്തിയതാണ് കാരണം .
൧൦.സമപന്തിഭോജനത്ത്തില്‍ വിദ്യാര്ഥി ആയിരുന്ന കെ.അയ്യപ്പനും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഉപനയനം അന്നായിരുന്നു.
ചെറായി അവര്ണ്ണ്-അവര്ണ്ണന പന്തിഭോജനം തുടങ്ങാന്‍ പിന്നെ എന്തെ പുലയനയ്യപ്പന്‍ ൧൯൧൯ വരെകാത്തിരുന്നു..ലോകത്തിലാദ്യമായി പന്തിഭോജനം തുടങ്ങിയത് പുലയനയ്യപ്പന്‍ എന്നെഴുതിയ പ്രൊഫ.എസ.കെ .വസന്ത(സഖന്‍) പോലും അയ്യപ്പന്‍ തൈക്കാട്ടുണ്ടായിരുന്നു എന്നെഴുതി പിടിപ്പിച്ചില്ല. അയ്യോ കഷ്ടം .
൧൧.ബുദ്ധമതക്കാരായ ഈഴവരാദിപിന്നോക്കക്കാരെ വിഗ്രഹാരാധകര്‍ ആക്കുന്നതിനും അതുവഴി ബുദ്ധമതത്തിന്റെ വെരരുക്കാനും ....
-അപ്പോള്‍ ബുദ്ധമതത്തില്‍ വിഗ്രഹാരാധന ഇല്ലെന്നോ?
൧൨.ഭരണത്തിലുള്ള സ്വാധീനത്തില്‍ മുന്പധന്തിയില്‍ നിന്നത് നായര്‍ (പേജ് ൬൦) റോബിന്‍ ജഫ്രിയുടെ പുസ്തകത്തിന്റെ പേര്‍ മനസ്സില്‍ നില്ക്കു ന്നതാവാം കരണം (Decline of Nair Dynasty-നായര്‍ മേധാവിത്വത്തിന്റെ പതനം ) അത് തെറ്റായ തലക്കെട്ടല്ലേ?
എന്നായിരുന്നു നായര്‍ മേധാവിത്വം? ഏതു നായ്ര്ക്കാകയിരുന്നു ഭരണസാരഥ്യം?
പിന്നെ എന്തിനായിരുന്നു “മലയാളി മെമ്മോറിയല്‍”?
൧൩.നമ്പൂതിരി സംബന്ധത്തിലുണ്ടായ നായര്കുട്ടികള്ക്ക്ക പിതൃസ്വത്ത് കിട്ടാനായിരുന്നു ചട്ടമ്പി “പ്രാചീന കേരളം” എഴുതിയതെന്നു കാര്ത്തി കേയന്‍ നായര്‍.
“പ്രാചീന കേരളം” ചട്ടമ്പിയുടെ സ്വന്തം സൃഷ്ടി ആയിരുന്നോ?
അയ്യാഗുരുവിന്റെ പനയോലയിലുള്ള തമിഴ് ഗ്രന്ഥത്തിന്റെ മൊഴിമാറ്റമല്ലേ അത്?
അയ്യാ ഗുരുവിന്റെ ജീവചരിത്രം (ഡോ. രവികുമാര്‍ അയ്യാമിഷന്‍ ൧൯൯൭- പേജ് ൭൫ ) നോക്കിയാല്‍ അതില്‍ മകന്‍ ലോകനാഥപിള്ള വാര്ക്ക്ല്‍ ഗുരുകുലത്തിനയച്ച ഒരു കത്ത് വായിക്കാം.
പ്രാചീന കേരളം ചട്ടമ്പി സ്വാമികളുടെ സ്വന്തം സൃഷ്ടിയല്ല
Like · Comment · 

No comments: