Tuesday, July 13, 2010

കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍

കുട്ടിക്കാലത്തെ ലണ്ടന്‍ യാത്രകള്‍

ചെറുപ്പത്തില്‍ ഫസ്റ്റ്‌ ഫോമില്‍
ഇപ്പോഴത്തെ ആറാം സ്റ്റാന്‍ഡേര്‍ഡ്‌)
ആണ്‌ ഇംഗ്‌ളീഷ്‌ പഠിച്ചു തുടങ്ങിയത്‌.
ഇംഗ്ലണ്ടിന്‍റെ തലസഥാനമായ ലണ്ടനെ അക്കാലം മുതല്‍
നേര്‍സറിപാടുകളിലല്ലാതെ
മറ്റു ചില സന്ദര്‍ഭത്തിലും പാരാമര്‍ശിക്കുന്നതു കേട്ടു തുടങ്ങി.

ടോയിലറ്റില്‍ പോകുന്നതിനും അന്നു നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നു.
ലണ്ടനും ടോയിലറ്റും തമ്മിലെന്തു ബന്ധം എന്നു പലപ്പോഴും അലോചിച്ചിരുന്നു.
ഉത്തരം കിട്ടിയിരുന്നില്ല.
ലോകത്തിനു മഹത്തായ സംഭാവന നല്‍കിയ 175 വ്യക്തികളെക്കുറിച്ചുല്ല
ഒരു പുസ്തകം ബ്രിട്ടനില്‍ വച്ചു വായിക്കാന്‍ ഇടയായി.
തുടര്‍ന്നു കാരണം പിടികിട്ടി.

നിസ്സാരമെന്നു തോന്നാവുന്ന ചില കണ്ടുപിടുത്തങ്ങള്‍
ലോകത്തെ മാറ്റി മറിക്കും.ഗതി മാറ്റും.
ചെറിയ കണ്ടു പിടുത്തം വഴി ലോകത്തിനു
മഹത്തായ സംഭാവന നല്‍കിയ വ്യക്തിയാണ്‌
ഒന്നാം എലിസബേത്‌ രാജ്ഞിയുടെ കൊട്ടാരത്തിലെ അന്തേവാസി ആയിരുന്ന
ജോണ്‍ ഹാരിങ്ങ്‌ടണ്‍(1561-1612).

ബ്രിട്ടനിലെ ബാത്‌ എന്ന സ്ഥലത്തിനു സമീപമുള്ള കെന്‍സ്റ്റണില്‍ ആണു ജനനം.
എഴുത്തുകാരനും പരിഭാഷകനും ആയിരുന്നു.
എലിസബേത്‌ രാജകുമാരിയുടെ വളര്‍ത്തു മകന്‍.
യൂറോപ്യന്‍ രീതിയിലുള്ള ടോയിലറ്റ്‌(വാട്ടര്‍ ക്ലോസറ്റ്( ഇദ്ദേഹമാണ്‌ കണ്ടു പിടിച്ചത്‌.
വീടിനുള്ളിലെ വൃത്തിയില്‍ അങ്ങനെയാണ്‌ ആധുനികവല്‍ക്കരണം നടന്നത്‌.
പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ഒരു മുന്നേറ്റം ആയിരുന്നു അത്‌.
അജാക്സ്‌ എന്ന പേരില്‍ 1589 ല്‍ ഹാരി ടോയിലറ്റ്‌ നിര്‍മ്മിച്ചു.
ആരും സ്വീകരിച്ചില്ല.
അവസാനം എലിസബേത്‌ രാജ്ഞി തനിക്കായി ഒരെണ്ണം പണിയിപ്പിച്ചു.
എന്നിട്ടും സാധാരണ ജനം അതു സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തു.

വിക്ടോറിയ രാജ്ഞിയുടെ കാലത്ത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍
വ്യവസായിയക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍,പ്രചരിപ്പിക്കാന്‍
ലണ്ടനില്‍ ഒരു വര്‍ഷം നീണ്ടു നിന്ന
ഒരു വ്യാവസായിക പ്രദര്‍ശനം
( അത്തരത്തില്‍ ലോകത്തില്‍ ആദ്യത്തേത്‌)
ആരമ്‌ഭിച്ചു.
ലോകത്തിന്റെ നാന ഭാഗങ്ങളില്‍ നിന്നും ജനം ലണ്ടനിലേക്കു
പ്രവഹിച്ചു.
അന്നാണ്‌ പൊതു കക്കൂസ്സുകളുടെ ആവശ്യം മനസ്സിലാകുന്നത്‌.
ഹാര്‍നിഗ്ടണ്‍ കണ്ടു പിടിച്ച വാട്ടര്‍ ക്ലോസറ്റ്കല്‍ നൂറു കണക്കിന്‌
ലണ്ടന്‍ നഗരിയില്‍ നിര്‍മ്മിക്കപ്പെട്ടു.

തുടര്‍ന്നു ലോകജനത കക്കൂസ്സുകളെക്കുറിച്ചറിഞ്ഞു.
യൂറോപ്യന്‍ ടോയിലറ്റ്‌ -വാറ്റര്‍ ക്ലോസറ്റ്‌- ലോകമെങ്ങും പ്രചരിച്ചു.

( നമ്മുടെ പദ്മനാഭപുരം കൊട്ടാരത്തില്‍
കല്ലുകൊണ്ടു നിര്‍മ്മിച്ച ക്ലോസറ്റ്‌ കാണാം.)

1852-1900 കാലത്ത് ലണ്ടനില്‍
മാത്രമേ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുല്ലു.
ലണ്ടനില്‍ പോയാല്‍ കക്കൂസ്സില്‍ പോകാം.
അതാവണം ടോയിലറ്റില്‍ പോകുന്നതിനു പണ്ട്‌ നാട്ടില്‍
ലണ്ടനില്‍ പോവുക
എന്നു പറഞ്ഞിരുന്നത്‌

ലോകജനത മൊത്തം ഹാരിംഗടണനോടു കടപ്പെട്ടിരിക്കുന്നു.
വാട്ടര്‍ ക്ലോസറ്റ്‌ ഇല്ലായിരുന്നുവെങ്ങില്‍
നമ്മുടെ വീടുകളുടെ ഗതി എന്താകുമായിരുന്നു?

തീര്‍ച്ചയായും മഹത്തായ
ഒരു ചെറിയ,എന്നാല്‍ വലിയ കണ്ടുപിടുത്തം
എലിസബേത്‌ രാജ്ഞി സര്‍ സ്ഥാനം നല്‍കി ജോണ്‍ ഹാരിങ്ങ്ടണെ ആദരിച്ചു.
First Public Lavatory of the World
London's first public lavatory was opened in 1852.
It was known as Public Waiting Room.
It was in No 95 Fleet Street.
Started by the Royal Society of Arts
at the instigation of Sir.Samuel merton Peto,
who built Nelson's Column,and Sir Henry Cole, who among other
distinctions,produced first Christmas cards.
Admission costed twopence,prohibitive sum in those days.
"Spending a penny" was not sufficient until 1855 when first
Municipal lavatory opened outside the Royal exchange.

കഷ്ടം: നമുക്ക്‌ ഇത്തരം ഒരു ചെറിയ കണ്ടുപിടുത്തം
പോലും നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

No comments: