Wednesday, November 13, 2013

കപ്പൽ എന്ന പറങ്കിപുണ്ണ്

കപ്പൽ എന്ന പറങ്കിപുണ്ണ്
രോഗങ്ങളിൽ പലതും നമുക്കു വിദേശികൾ നൽകിയതത്രേ.
പറിങ്കികൾ കപ്പൽ വഴി കൊണ്ടു വന്ന ഗുഹ്യരോഗമായ
സിഫിലിസ്സിനെ നാം മലയാളികൾ പറിങ്കി പുണ്ണെന്നും
കപ്പൽ എന്നും വിളിച്ചു.കുഞ്ചൻ നമ്പ്യാരുടെ കാലത്തായിരുന്നു
രംഗപ്രവേശം.ആയുധവുമായി വിശന്നു വലഞ്ഞു വരുന്ന
നായർ പടയാളികളെ മാത്രമല്ല നമ്പ്യാരാശാന്റെ കണ്ണുകൾ
കണ്ടത്.അണ്ഡ്ത്തിൽ(ലിംഗത്തിൽ) പുണ്ണു കൊണ്ടു വിഷമിക്കുന്ന
മലയാളികളേയും ആ രസികശിരോമണി കണ്ടു എന്നു തുള്ളൽ
കഥകളിൽ നിന്നു വ്യകതം.
ഹണ്ടർ എന്ന മഹാൻ സിഫിലിസിനെ കുറിച്ച് ഏറെ പഠിച്ചു.
സ്വയം സിഫിലിസ് രോഗിയായി മാറിയായിരുന്നു പഠനം.മടുള്ളവർ
രോഗം വരിച്ച വഴിയായിരുന്നില്ല രോഗത്തെ വരിച്ചത്.
വൃണത്തിലെ ചലം സ്വയം കുത്തി വച്ചായിരുന്നു പഠനം.
കഷ്ടമെന്നു പറയ്ട്ടെ,ഗുഹ്യരോഗികളിൽ പല രോഗങ്ങൾ ഒന്നിച്ചു
കാണും.സിഫിലിസിനൊപ്പം ഗോണേറിയായും കാണും.ഹണ്ടർക്കു
കിട്ടിയ ചലത്തിൽ രണ്ടുമൂണ്ടായിരുന്നു.അതിനാൽ പാവത്തിനു
സ്വർണ്ണത്തിനു(ചെമന്ന വ്രണം-സിഫിലിസ്) വെള്ളിയും(വെളൂത്ത
പഴുപ്പ്-ഗൊണേറിയ)കിട്ടി.
കേടു പറ്റാത്ത തൊലി വഴി സിഫിലിസ് പകരില്ല.
അറുപതുകളിൽ കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിനു
പഠികുമ്പോൾ സിഫിലിസ് വ്രണവുമായി ധാരാളം രോഗികൾ സർജറി
ഓ.പി യിലും സ്കിൻ ഓ.പി യിലും എത്തിയിരുന്നു.
ഡോ.മോഹൻ കുമാർ സർജിക്കൽ മൂന്നാം യൂണിറ്റ് ഹെഡ്.കോട്ടയം
കളക്ടർ പദ്മകുമാർ,പിന്നീട് കേന്ദ്രമന്ത്രിയായ കൃഷ്ണകുമാർ
എന്നിവരുടെ കസിൻ.മൂന്നു എഫ്.ആർ.സി.എസ്സ്.എഡിൻബറോ.ഗ്ലാസ്ഗോ
ഡബ്ലിൻ.ബയ്ലിയുടെ സർജറി പുസ്തകത്തിൽ അദ്ദേഹത്തിന്റെ രണ്ടു
ക്ലീനിക്കൽ ഫോട്ടോ ഉണ്ടായിരുന്നു.മൂന്നാം സ്തനം(കഷത്തിൽ) നാക്കിൽ
വരുന്ന മാലിഗ്നന്റ് മെലനോമ.
കുട്ടികൾ സിഫിലിസ് വ്രണം തൊട്ടു നോക്കണം,ഗ്ലൗസ് പോലുമിടാതെ
എന്നു വാശി പിടിച്ചിരുന്നു ഡോ.മോഹൻ കുമാർ.കുഴപ്പമില്ലാത്ത
തൊലി വഴി പകരില്ല എന്നു പഠിപ്പിക്കാനും വ്രണത്തിന്റെ ബേസ്
തൊട്ടുനോക്കിയാൽ വാഷ് ലെതർ പോലെ തോന്നും എന്നു പഠിപ്പിക്കാനും.
ആൺ-പെൺ ഭേദമില്ലാതെ സർവ്വരും തൊട്ടു നോക്കി ഒരു പുരുഷ
ലിംഗത്തിലെ ചെമന്നു തുടുത്ത പവൻ നിറമാർന്ന ഷാങ്കർ വ്രണത്തെ.
ആ നല്ല ഗുരു ഇന്നില്ല.അദ്ദേഹത്തിന്റെ പാവൻസ്മരണയ്ക്കു മുൻപിൽ
നമിക്കട്ടെ.
വൈദ്യശാസ്ത്രപഠനത്തിന് അതിമഹത്തായ സംഭാവന
നല്‍കിയ മഹാനായിരുന്നു സ്കോട്ട്ലണ്ടി ലെ ലാനാക്ഷെയറില്‍
ജനിച്ച ജോണ്‍ ഹണ്ടര്‍(1728-1793).

രതീജന്യ രോഗങ്ങള്‍ ,ദന്തവൈദ്യം,ദഹനം,ശിശുവളര്‍ച്ച,
ഭ്രൂണ വളര്‍ച്ച,ലിംഫ് വ്യൂഹം,വെടി കൊണ്ടുള്ള മുറിവുകള്‍
എന്നിവയില്‍ അദ്ദേഹം കണ്ടു പിടുത്തങ്ങള്‍ നടത്തി.

സിഫിലിസ്സിനെ കുറിച്ചു പഠിക്കാന്‍ സ്വന്തം ശരീരത്തില്‍
മുറിവുണ്ടാക്കി രോഗാണുവിനെ പ്രവേശിപ്പിക്കാന്‍
ധൈര്യം കാട്ടിയമഹാന്‍.
പക്ഷേ ഒപ്പം ഗൊണേറിയ അണുക്കളും
കയറിക്കൂടിയതിനാല്‍ തെറ്റായ നിഗമനത്തിലെത്തി
ലണ്ടനിലെ ഹണ്ടേറിയന്‍സൊസൈറ്റിയും ഹണ്ടേറിയന്‍
മ്യൂസിയവും അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്തുന്നു.

21 വയസായപ്പോള്‍ അനാട്ടമി ആയ മൂത്ത സഹോദരനോടൊപ്പം
ലണ്ടനില്‍ കൂടി.പിന്നീട് വില്ല്യം ചെസ്സില്‍ഡന്‍റെ കൂടെ
ചെല്‍സിയാ ഹോസ്പിറ്റലിലും പേര്‍സിവാല്‍ പോട്ടിന്‍റെ കൂടെ
സെയിന്‍റ്‌ ബര്‍ത്തലോമി ഹോസ്പിറ്റലിലും പരിശീലനം നേടി.
1756 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജന്‍.
1760 ല്‍ ആര്‍മി സര്‍ജന്‍.1762 ല്‍ പോര്‍ട്ടുഗലില്‍ സേവനം ചെയ്തു.
1768 ല്‍ സെയിന്‍റ്‌ ജോര്‍ജ് ഹോസ്പിറ്റലില്‍ സര്‍ജന്‍.
അതി വിദഗ്ദ്ധനായ അനാട്ടമിസ്റ്റ്.1764 ല്‍ ലണ്ടനില്‍ സ്വന്തം
അനാട്ടമി സ്കൂള്‍ തുടങ്ങി.1767 ല്‍ റോയല്‍ സൊസൈറ്റി
ഫെലോ ആയി.1776 ല്‍ ജോര്‍ജ് മൂന്നാമന്‍റെ സര്‍ജന്‍ ആയി.
1786 ല്‍ ബ്രിട്ടീഷ് ആര്‍മി ഡപ്യൂട്ടി സര്‍ജന്‍
1789 സര്‍ജന്‍ ജനറാള്‍.

1783 മുതല്‍ ലസ്റ്റര്‍ സ്ക്വയറിലെ വലിയ വീട്ടില്‍ താമസ്സിച്ചു.
500 തരം ജീവജാലങ്ങളുടെ 14,000 സ്പെസിമനുകള്‍ അവിടെ
ശേഖരിക്കപ്പെട്ടു.7' 7" പൊക്കമുള്ള Charles Byrne എന്ന
ഐറീഷ് ഭീമന്‍റെ അസ്ഥിപജ്ഞരം അതില്‍ പെടുന്നു.1799 ല്‍
സര്‍ക്കാര്‍ ഹണ്ടറുടെ ശേഖരം വിലയ്ക്കു വാങ്ങി പൊതു മുതലാക്കി.

പലവിധ മാരകരോഗങ്ങളും പകര്‍ച്ചപ്പനികളും
മാനവരാശിയെ ഭയചികിതരാക്കിയിട്ടുണ്ട്.

പന്നിപ്പനിയുംപക്ഷിപ്പനിയും എലിപ്പനിയും ഡങ്കിപ്പനിയും
പടരുന്നതിനു മുമ്പ് എയിഡ്സും മലമ്പനിയും
മസൂരിയും പ്ലേഗും മറ്റുമുണ്ടായിരുന്നു.എന്നാല്‍
മാനവരാശിയെ ഏറ്റവും ദ്രോഹിച്ചത് സിഫിലിസ്
എന്ന ഗുഹ്യരോഗമായിരുന്നു.
പറിങ്കികള്‍
നമ്മുടെ നാട്ടില്‍ കപ്പല്‍ വഴി കൊണ്ടു വന്നു
തന്നതിനാല്‍
പറങ്കിപ്പുണ്ണ്‍,കപ്പല്‍
തുടങ്ങിയ പേരുകളില്‍
ഈ ഗുഹ്യരോഗം അറിയപ്പെട്ടു.
തലമുറകല്‍
കൈമാറിവരാവുന്ന രോഗം
.രോമം മുതല്‍ തലച്ചോര്‍
വരെ ഏതവയവത്തേയും ബാധിക്കുന്ന രോഗം.
കേശവദേവിന്‍റെ അയല്‍ക്കാരില്‍
പറിങ്കിപ്പുണ്ണ്‍ പത്തിവിരിച്ചാടുന്നുണ്ട്.

സിഫിലിസ്സിനെ കുറിച്ചു പഠിച്ചാല്‍ വൈദ്യശാസ്ത്രം
മുഴുവന്‍ പഠിച്ചു എന്നായിരുന്നു അറുപതുകള്‍ വരെ
സ്ഥിതി.സിഫിലിസ്സിനെകുറിച്ച് നമുക്കു പല വിവരവും
നല്‍കിയത് ജോണ്‍ ഹണ്ടര്‍ ആണ്.
സിഫിലിസ് വ്രണം
ഹണ്ടേറിയന്‍ ഷാങ്കര്‍ എന്ന പേരില്‍ അറിയപ്പെട്ടു.
ഈ രോഗത്തെക്കുറിച്ചു പഠിക്കാന്‍ വ്രണത്തിലെ
ചലം സ്വന്ത ശരീരത്തില്‍ കുത്തി വയ്ക്കാന്‍ പോലും
ഹണ്ടര്‍ തയാറായി. ഓര്‍മ്മിക്കുക,മറ്റുള്ളവര്‍
സമ്പാദിച്ച രീതിയില്‍ അല്ല ഹണ്ടര്‍ സിഫിലിസിനെ
വരിച്ചത്.

അലക്സാണ്ടര്‍ ഫ്ലെമിംഗ്
 എന്ന മഹാന്‍ കണ്ടു പിടിച്ച
പെന്‍സിലിന്‍ കുത്തു വയ്പ്പു വ്യാപകമായതോടെ
സിഫിലിസ് നിയന്തണ വിധേയമായി.അതിനു മുമ്പു
ജീവിച്ചിരുന്ന ഹനിമാന്‍ കണ്ടു പിടിച്ച ഹോമിയോ
പതിയില്‍ ഇന്നും പല രോഗങ്ങള്‍ക്കും കാരണം
സിഫിലിസ് തന്നെ.

പെന്‍സിലിന്‍ വന്നതും സിഫിലിസ്
ഓടി ഒളിച്ചതും അവര്‍ അറിയുന്നില്ല.

Tuesday, November 12, 2013

പഴഞ്ചൊല്‍ വൈദ്യം

പഴഞ്ചൊല്‍ വൈദ്യം
വൈദ്യന്മാരുടേയും രോഗികളുടേയും സ്വഭാവത്തെ ചിത്രീകരിക്കുന്ന
ചില പഴഞ്ചൊല്ലുക്കളുണ്ട്.വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ചിച്ചതും
ആണ് ഇതില്‍ ഏറെ പ്രസസ്തം.ആഗ്രഹിച്ച്തു തന്നെ കിറ്റുക,ഇരുവരുടേയും
ആഗ്രഹം ഒന്നാവുക ഈ സന്ദര്‍ഭങ്ങളില്‍ ഈ പഴഞ്ചൊല്‍ കടന്നു വരുന്നു.
വ്യാജഡോക്ടരന്മാരും വൈദ്യന്മാരും അപകടകാരികളാണെന്നു പണ്ടേ അറിയാമായിരുന്നു.
മുറി വൈദ്യന്‍ ആളെക്കൊല്ലും എന്ന ചൊല്ലു കാണുക്.ഉടങ്കൊല്ലി വൈദ്യര്‍ എന്നൊരു വിഭാഗം
പണ്ടു നമ്മുടെ നാട്ടിലുണ്ടായിരുന്നു.വ്യാജന്മാരെ കണ്ടെത്താനുള്ള സംഘടിത ശ്രമം തുടങ്ങിയതോടെ
കര്‍ംകുരങ്ങുകള്‍ക്കെന്ന പോലെ അവര്‍ക്കും വംശനാശം സംഭവിക്കുന്നു.
ശരിയായി ആയുര്‍വേദം മരുന്നു കണ്ടു പഠിക്കാതെ ഇല,വേര് മുതലായവ എഴുതുക്കൊടുക്കുന്ന
ആയുര്‍വേദ ബിരുദ ധാരികള്‍ ഇന്നും ഉന്‍ടെന്നു ഡോ.ഈ ഉണ്ണിക്ക്രിഷ്ണന്‍.അതെ,കുരുമ്പതഓട്ടിക്കു
തന്നെയാണു വാതം എന്നു മാര്‍ച്ച് 22-28 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.
ഇത്തരകാരുടെ ഔഷധക്കുറിപ്പിനു കണ്ടപത്രാദിയോഗം എന്നു പറയുന്നു.
കണ്ടശ്ശാര്‍ക്കു മുറിഞ്ഞാല്‍ കോരശ്ശാര്‍ക്കു ധാര എന്നതു പോലാണവരുടെ ചികില്‍സ.
ഔഷധങ്ങളുടെ ഗുണദോഷങ്ങളും റീ ആക്ഷനുണ്ടാക്കാനുള്ള കഴിവും അറിയാത്തവര്‍ക്ക്
കര്‍പ്പൂരം കൊടുവേലി ആയിത്തോന്നാം.
കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷം വിഷം എടുപ്പിക്കുന്ന പാരമ്പര്യ വിഷവൈദ്യ പരമ്പരകളും
അന്യം നിന്നു പോയിരിക്കുന്നു. പാമ്പുകളുടെ ശാപം തന്നെയാവണം കാരണം.
അതോ അവയെല്ലാം ഏട്ടിലെ പശുക്കള്‍ മാത്രമായിരുന്നോ? ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നുകയില്ല.
ഏട്ടിലപ്പടി,പയറ്റിലിപ്പടി എന്നൗമാവാം.
കണ്ടാല്‍ പോരാ,കാട്ടിലും കാണണം എന്നു നിര്‍ബന്ദ്ധമുള്ള വൈദ്യന്മാര്‍ ഇന്നില്ല.
ശാസ്ത്രത്തില്‍ ,ഏട്ടില്‍ കാണുന്നതു വെള്ളം തൊടാതെ അവര്‍ വെട്ടി വിഴുങ്ങുന്നു.

Monday, November 11, 2013

സർജറിയിലെ ഗുരുക്കന്മാർ

സർജറിയിലെ ഗുരുക്കന്മാർ
കത്തി കയ്യിൽ പിടിപ്പിച്ചു തന്നവർ
കോട്ടയം മെഡികൽ കോളേജിൽ 1967 ല് ഹൗസ്
സർജനായിരിക്കെ സർജിക്കൽ നൈഫ് എന്ന കത്തി
എങ്ങനെ പിടിക്കണം എന്നു പഠിപ്പിച്ചു കത്തി
കൈകളിൽ തന്ന രണ്ടു സർജിക്കൽ ഗുരുക്കൻ
മാരുണ്ട്.അവരെ നന്ദി പൂർവ്വം അനുസ്മരിക്കട്ടെ.
ഒന്നു ഡോ.പി.ജോൺ.അടൂരോ മറ്റൊ ആണു
വീട് പിന്നീട് മെഡിക്കൽ കോളേജിലെ ലാവണം
വേണ്ടെന്നു വച്ചു മറ്റേതോ രാജ്യത്തേക്കു പോയി.
രണ്ടാമത് ഡോ.ശ്രീനിവാസൻ.പിന്നീട് പ്ലാസ്റ്റിക്
സർജറിയിൽ പർശീലനം നേടിയെങ്കിലും അതിൽ
യൂണിറ്റ് ചാർജ് കിട്ടിയില്ല എന്നു തോന്നുന്നു.
ഹൗസ് സർജന്മാരെ പരിശീലിപ്പികാൻ ഇടതു
വശത്തു തന്നെ നിന്നു നിന്നു എനിക്കിപ്പോൾ
രോഗിയുടെ വലതു വശത്തു നിന്നു സർജറി
ചെയ്യാൻ ബുദ്ധിമുട്ട്.ഒരിക്കൽ ഡോ.ശ്രീനിവാസൻ
പറഞ്ഞു.
പിൽക്കാലത്ത് രണ്ടു പേരെയും ഒരിക്കൽ പോലും
കാണുവാൻ സാധിച്ചില്ല.
വക്കത്തിന്റെ ഭരണ പരിഷ്കാരത്താൽ 1967 ല്
കോട്ടയത്തു കിട്ടിയ പരിശീലൻ പോലും 1983 ല്
തിരുവനന്തപുരത്തു നിന്നു കിട്ടിയില്ല

വക്കം കൊണ്ടു വന്ന റഫറൽ പരിഷ്കാരം
നന്മതിന്മകൾ
തിരുവനന്തപുരം മെഡിക്കൾ കോളേജ് ഹോസ്പിറ്റലിലെ
തിരക്കു ഒഴിവാക്കാൻ വക്കം ആരോഗ്യമന്ത്രി ആയിരിക്കേ
റഫറൽ സമ്പ്രദായം കൊണ്ടു വന്നു 1981-82 കാലഘട്ടത്തിൽ.
ഞാനന്നു എം.എസ് ജനറൽ സർജറി ബിരുദാനന്തര വിദ്യാർത്ഥി
ആയി അവിടെ ഉണ്ട്.നന്മതിന്മകൾ നേരിൽ കണ്ടു,അനുഭവിച്ചു,
ഇപ്പോഴും അനുഭവിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനുണ്ടായിരുന്ന ഒരു 
മേന്മ ധാരാളം ക്ലിനിക്കൽ കേസുഅൾ ഓ;പി യിൽ വരും
എന്നതായിരുന്നു.മെഡിക്കൽ കോളേജാശുപത്രി പ്രധാനമായും
മെഡികൽ വിദ്യാർത്ഥികളുടെ പഠനത്തിനും പരിശീലനത്തിനും
വേണ്ടിയുള്ളതാണു.വി.ഐ.പികൾക്കും പണക്കാർക്കും വിദഗ്ധ
ചികിൽസ, തിരക്കില്ലാത്ത ഒരു സ്ഥലത്ത്
ലഭിക്കാനുള്ള ഒരു കേന്ദമെന്നതല്ല അതിന്റെ ലക്ഷ്യം/
റഫറൽ ആയതോടെ വിദ്യാർത്തികൾക്കു കാണാനുള്ള സർവസാധാരണ
കേസുകൾ ഇല്ലാതെ വന്നു.സർജറി ബിരുദാനന്ത വിദ്യാർത്ഥികൾക്കു
ചെയ്തു പഠിക്കാൻ പരിശീലിക്കാൻ,സാധാരണമായ ഹെർണിയ,കിണ്ട്
എന്നറിയപ്പെടുന്ന ഹൈദ്രോസീൽ,ചെറു മുഴകൾ,മൂലക്കുരു തുടങ്ങിയ
കേസുകൾ ഒന്നു പോലും വരാതെ ആയി.
റപഹറു ചെയ്തു വരുന്ന കേസുകൾ 10- 12 മണിക്കൂർ എടുത്തു
ഗാസ്ട്രോ സർജനു ചെയ്യാവുന്ന പാങ്ക്രിയാറ്റിക് കാൻസർ,മറ്റു കാൻസർ
രോഗികൾ എന്നിവ.എം.എസ് സർജറിയ്ക്കു പഠിച്ച രണ്ടു വർഷവും
മെഡിക്കൽ കോളേജിൽ വച്ചൊരു സർജറിയും ചെയ്യാൻ സാദിച്ചില്ല.
ഒരു ബാച്ചിൽ 20 പേർ വീതം 60 പി.ജി കൾ ഒരു കേസുകിട്ടാൻ
കടിപിടി കൂടും.
അക്കാലത്ത് ജനറൽ ആശുപത്രിയിൽ സർജനായി കേരളത്തിലെ
ഏറ്റവും നല്ല ഡൊക്ടർ ആയി പിൽക്കാലത്തംഗീകാരം നേടിയ
,വക്കത്തിന്റെ ശത്രു.വേലായുധൻ പിള്ള ഉണ്ടായിരുന്നു
എന്നതിനാൽ അവിടെ പോയി കുറേ കേസുകൾ ചെയ്യാൻ
സുഹൃത്തെന്ന നിലയിൽ അവസരം കിട്ടി.മറ്റുള്ളവർക്കതും
കിട്ടിയില്ല. എം.എസ്സ് ബിരുദം കിട്ടി.പക്ഷേ സർജിക്കൽ
പരിശീലനം എനിക്കു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
നിന്നു കിട്ടിയില്ല.കാരണം വക്കത്തിന്റെ മരമണ്ടൻ പരിഷ്കാരം.
നേരത്തെ തന്നെ ഗൈക്കോളജിസ്റ്റായിറ്റുന്നതിനാൽ ആ രംഗത്തു
തന്നെ ഞാൻ തുടർന്നു.നല്ലൊരു സർജൻ ആവാനുള്ള അവസരം
എനിക്കു കിട്ടതെ പോയതിനു കാരനം വക്കം.
എനിക്കു കാര്യമായ നഷ്ടം വന്നില്ല.എന്നാൽ മറ്റ് എത്രയൊ
ഡോക്ടർമാരെ ആ മണ്ടൻ പരിഷ്കാരം ബാധിച്ചില്ല.
ഇത്തരം കാര്യങ്ങൽ സാധാരണക്കാർ അറിയാതെ പോകുന്നു.

Sunday, November 10, 2013

മൂസാകുട്ടിയുടെ വി

മൂസാകുട്ടിയുടെ വി

വളരെ എളിയ നിലയിൽ നിന്നു സ്വന്തപരിശ്രമത്താൽ
വളർന്നു വലുതായ ഒരു പാട് പേരുണ്ട് നമ്മുടെ ഭൂമി
മലയാളത്തിൽ.

പലർക്കും അവരുടെ ചരിത്രം അറിയില്ല.

ചിലർ അവരുടെ കഥ സ്വയം എഴുതി.
കണ്ണീരും പുഞ്ചിരിയും
എഴുതിയ ടൂറിംഗ് ബുക്കുടമ,ബാലകൃഷ്ണ മാരാർ,
കണ്ണീരുംകിനാവും എഴുതിയ
പ്രൊഫ.ച്ഗെറുകാട്,
സ്വയം സ്കൂടറിൽ താൻ
ന്ർമ്മിച്ച സ്റ്റബിലൈസർ കൊണ്ടു നടന്നു വിറ്റിരുന്ന
കൊച്ചൗസേപ്പ്
എന്നിങ്ങ്നഗ്ന ചിലർ.

ചിലർ അവരുടെ പഴയകാലം
ഓർമ്മിപ്പിക്കുന്നത് മോശമായ കരുതുന്നു.
സുകുമാരൻ നായർഉദാഹരണം.

മുത്തൂറ്റ് സ്ഥാപകനും
മണർകാടു ജോസഫും
രവിപിള്ളയും
മംഗളം വറുഗീസ്സും
മാഞ്ഞൂരാനും
പി.കെ.ആർ.മേനോനും
ചന്ദ്രിക കേശവൻ വൈദ്യർ,
ബീനാ കണ്ണൻ
മറ്റും സ്വപ്രയത്നത്താൽ
വളർന്നു വലുതായവരത്രേ.

അതു പോലെ ഒരു കഥയാണു വി സ്ഥാപകൻഎന്റെ സഹപാഠി
മൂസ്സാക്കുട്ടിയുടേയും.
അറുപത്തിൽ സി.എം.എസ്സ്കോളേജിൽ
പ്രീഡിഗ്രി എഫ് ബാച്ചിൽ ഒരേ ക്ലാസ്സിൽ
ഒരേ ബഞ്ചിൽ ഇരുന്നു
പഠിച്ചവർ.അംബലപ്പുഴ രാമവർമ്മയുടെയും
ബസാനിയുടേയും
കൊപ്പരൻ അച്ചണ്ടേയും
പരേതന്റേയും
ക്ലാസ്സുകൾ ഒന്നിച്ചിരുന്നു
കേട്ടവർ,വൈക്കം സ്കൂളിലെ പിൽക്കാല അധ്യാപകൻ
ഷംസുധീൻ,
സ്റ്റേറ്റ്ബാങ്കിൽ പിന്നീട് ഉയർന്ന ഉദ്യോസ്ഥനായിത്തീർന്ന മണർകാട്
കാരൻ തോമസ് മാത്യൂ,
ഞാൻ ,
മൂസാക്കുട്ടി എന്നിവർ ചേർന്നു
അക്കാലത്തൊരു നാടകംഭിനയിച്ചു
സമ്മാന്മ് നേടി,പ്രശംസ
പിടിച്ചു പറ്റി.വൈസ്പ്രിൻസിപ്പൾ
ഡോ.ജോർജ് തോമസിന്റെ
ആവശ്യപ്രകാരം പിന്നീട് ആ നാടകം റോട്ടറിക്ലബ്ബിലും മറ്റു തുടർന്നഭിനയിച്ചു.
ഷംസുദ്ദീൻ മന്ദബുധിയായ
കൊച്ചാപ്പി.കൊച്ചാപ്പിയുടെ അരങ്ങുന്തകർത്ത
അഭിനയം മാത്രം മതിയായിരുന്നു സമ്മാനം കിട്ടാൻ.

അതൊരു കാലം.
പറഞ്ഞ് വന്നത് അതൊന്നുമല്ല.
പഠനം നടത്താൻ സാമ്പത്തിക ബുദ്ധി
മുട്ടൗണ്ടായിരുന്ന പ്രീഡിഗ്രിക്കാരൻ
മൂസാക്കുട്ടി ചില അധ്യാപകരെ
മണിയടിച്ച്, ഡിഗ്രി ക്ലാസ്സുകളിലേക്കു
ഗൈഡുകൾ തയ്യാറാക്കി
വിറ്റു പണമുണ്ടാക്കിയ കഥ കൂട്ടുകാർ
പോലും അറിഞ്ഞത്.
പിൽക്കാലത്ത്.കാഞ്ഞിരപ്പള്ളിക്കാരൻ
കടലാസ്സു കച്ചവടക്കാരൻ
ഡി.സി കിഴക്കേ മുറിയെപോലും മൂസാക്കുട്ടി കടത്തി വെട്ടി
സ്പോക്കൺ ഇംഗ്ലീഷ്
എന്ന പുസ്തകം വഴി.

ഇല്ലായ്മയിൽ നിന്നു സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തിയ
മലയാളികളെ കുറിച്ച് ഒരു പുസ്തകപരപര ഇറക്കാൻ
എന്റെ പ്രിയ സുഹൃത്തു മുൻ കൈഎടുക്കുമെന്നു കരുതുന്നു.
കുട്ടികൾക്ക്,യുവാക്കൾക്കതൊരു വഴികാട്ട്യാവും.
മറ്റൊരു സ്പോക്കൺ ഇംഗ്ലീഷ്.

മൂസാകുട്ടിയുടെ വി

മൂസാകുട്ടിയുടെ വി

വളരെ എളിയ നിലയിൽ നിന്നു സ്വന്തപരിശ്രമത്താൽ
വളർന്നു വലുതായ ഒരു പാട് പേരുണ്ട് നമ്മുടെ ഭൂമി
മലയാളത്തിൽ.പലർക്കും അവരുടെ ചരിത്രം അറിയില്ല.

ചിലർ അവരുടെ കഥ സ്വയം എഴുതി.
കണ്ണീരും പുഞ്ചിരിയും
എഴുതിയ ടൂറിംഗ് ബുക്കുടമ,സ്വയം സ്കൂടറിൽ താൻ
ന്ർമ്മിച്ച സ്റ്റബിലൈസർ കൊണ്ടു നടന്നു വിറ്റിരുന്ന കൊച്ചൗസേപ്പ്
എന്നിങ്ങ്നഗ്ന ചിലർ.

ചിലർ അവരുടെ പഴയകാലം
ഓർമ്മിപ്പിക്കുന്നത് മോശമായ കരുതുന്നു.
സുകുമാരൻ നായർഉദാഹരണം.
മുത്തൂറ്റ് സ്ഥാപകനും മണർകാടു ജോസഫും രവിപിള്ളയും
മംഗളം വറുഗീസ്സും മാഞ്ഞൂരാനും മറ്റും സ്വപ്രയത്നത്താൽ
വളർന്നു വലുതായവരത്രേ.

അതു പോലെ ഒരു കഥയാണു വി സ്ഥാപകൻഎന്റെ സഹപാഠി
മൂസ്സാക്കുട്ടിയുടേയും.
അറുപത്തിൽ സി.എം.എസ്സ്കോളേജിൽ
പ്രീഡിഗ്രി എഫ് ബാച്ചിൽ ഒരേ ക്ലാസ്സിൽ ഒരേ ബഞ്ചിൽ ഇരുന്നു
പഠിച്ചവർ.അംബലപ്പുഴ രാമവർമ്മയുടെയും ബസാനിയുടേയും
കൊപ്പരൻ അച്ചണ്ടേയും പരേതന്റേയും ക്ലാസ്സുകൾ ഒന്നിച്ചിരുന്നു
കേട്ടവർ,വൈക്കം സ്കൂളിലെ പിൽക്കാല അധ്യാപകൻ ഷംസുധീൻ,
സ്റ്റേറ്റ്ബാങ്കിൽ പിന്നീട് ഉയർന്ന ഉദ്യോസ്ഥനായിത്തീർന്ന മണർകാട്
കാരൻ തോമസ് മാത്യൂ,ഞാൻ ,മൂസാക്കുട്ടി എന്നിവർ ചേർന്നു
അക്കാലത്തൊരു നാടകംഭിനയിച്ചു സമ്മാന്മ് നേടി,പ്രശംസ
പിടിച്ചു പറ്റി.വൈസ്പ്രിൻസിപ്പൾ ഡോ.ജോർജ് തോമസിന്റെ
ആവശ്യപ്രകാരം പിന്നീട് ആ നാടകം റോട്ടറിക്ലബ്ബിലും മറ്റു തുടർന്നഭിനയിച്ചു.
ഷംസുദ്ദീൻ മന്ദബുധിയായ കൊച്ചാപ്പി.കൊച്ചാപ്പിയുടെ അരങ്ങുന്തകർത്ത
അഭിനയം മാത്രം മതിയായിരുന്നു സമ്മാനം കിട്ടാൻ.

അതൊരു കാലം.
പറഞ്ഞ് വന്നത് അതൊന്നുമല്ല.
പഠനം നടത്താൻ സാമ്പത്തിക ബുദ്ധി
മുട്ടൗണ്ടായിരുന്ന പ്രീഡിഗ്രിക്കാരൻ മൂസാക്കുട്ടി ചില അധ്യാപകരെ
മണിയടിച്ച്, ഡിഗ്രി ക്ലാസ്സുകളിലേക്കു ഗൈഡുകൾ തയ്യാറാക്കി
വിറ്റു പണമുണ്ടാക്കിയ കഥ കൂട്ടുകാർ പോലും അറിഞ്ഞത്.
പിൽക്കാലത്ത്.കാഞ്ഞിരപ്പള്ളിക്കാരൻ കടലാസ്സു കച്ചവടക്കാരൻ
ഡി.സി കിഴക്കേ മുറിയെപോലും മൂസാക്കുട്ടി കടത്തി വെട്ടി
സ്പോക്കൺ ഇംഗ്ലീഷ്
എന്ന പുസ്തകം വഴി.

ഇല്ലായ്മയിൽ നിന്നു സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തിയ
മലയാളികളെ കുറിച്ച് ഒരു പുസ്തകപരപര ഇറക്കാൻ
എന്റെ പ്രിയ സുഹൃത്തു മുൻ കൈഎടുക്കുമെന്നു കരുതുന്നു.
കുട്ടികൾക്ക്,യുവാക്കൾക്കതൊരു വഴികാട്ട്യാവും.
മറ്റൊരു സ്പോക്കൺ ഇംഗ്ലീഷ്.

Friday, November 08, 2013

മംഗലത്തു വറുഗീസ്സും മംഗളവും മിത്രൻ നമ്പൂതിരിപ്പാടുപിന്നെ ഞാനും.

മംഗലത്തു വറുഗീസ്സും മംഗളവും
മിത്രൻ നമ്പൂതിരിപ്പാടും  പിന്നെ ഞാനും.

തൊള്ളായിരത്തി അറുപതിൽ കോട്ടയം സി.എം.എസ്സ്
കോളേജിൽ പ്രീ യൂണിവേർസിറ്റിയ്ക്കു പഠിപ്പുമ്പോൾ
മംഗലം വറുഗീസ് ദീപികപത്രത്തിലെ എഴുത്തു കാരനല്ലത്ത
ഒരു ജോലിക്കാരൻ ആയിരുന്നു.വീട്ടിലും ബന്ധുക്കളുടെ
ഇടയിലും എഴുത്തു ജോലി എന്ന ധാരണ.ബന്ധത്തിലുള്ള
ഒരച്ചൻ, കൊളംബിയർ അച്ചനെ കാണാനെത്തുന്നു.
സൽക്കരിക്കാൻ
കാപ്പി വാങ്ങി വരാൻ പറഞ്ഞത്, വറുഗീസിനോട്
.ബന്ധുവായ
അച്ചനെ കാ പ്പിയുമായി സമീപിക്കാൻ മടിച്ച വറുഗീസ് വെളിയിലിറങ്ങി
ദീപികയ്ക്കെതിരെയുള്ള ഒരു പീടിക മുറി വാടകയ്ക്കെടുത്തു.
ഒരു പഴയ പ്രസ്സ് വാങ്ങി.പുസ്തകപ്രസാധനരംഗത്തേക്കു
കുതിച്ചു ചാടി.ചങ്ങനാശ്ശേരി മുളകുപാടം സൈക്കിൾ ഷാപ്പ്
ഉടമയൂടെ മക ൻ ആന്റണിയുടെ കന്നി നോവൽ കന്നി പ്രസിദ്ധീകരണം.

പിന്നെ നടന്നത്ച രിത്രം.മനോരമ വാരികയെ കടത്തി വെട്ടി സർക്കുലേഷനിൽപതിനാലു ലക്ഷം
.ഗൗണാർ എന്ന കവണാർ എന്ന മീനച്ചിൽ ആറിന്റെ
തീരത്ത് സ്ഥലം വാങ്ങി കെട്ടിടം കെട്ടി.മംഗളത്തിന്റെ ഒരോ
വളർച്ചയിലും മണർകാട് പാപ്പന്‍റെ  (എന്റേയും)
എന്ന പോലെ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ
ജോതിഷവും പൂജയും
ഉണ്ടായിരുന്നു.ആ റ്റു തീരത്ത് പത്രം തുടങ്ങന്നതു
മിത്രൻ നമ്പൂതിരിപ്പാട്
സമ്മതിച്ചില്ല.എം.ഡി വറുഗീസ്അച്ചായന്‍    നമ്പൂതിരി പ്പാട് വാക്യം കേള്‍ക്കാതെ  കെട്ടിടം കെട്ടി.പത്രം ഇറക്കി
പരസ്യം ശൂന്യം .സൌജന്യമായി പരസ്യം കൊടുത്തു തുടങ്ങി
പക്ഷേ,
ഏറ്റില്ല.
മിത്രൻ ജയിച്ചു.മംഗളം തോറ്റു.
മംഗളത്തിന്റെ വളർച്ചയിൽ നമ്പൂതിരിപ്പാടെന്ന പോലെ
വനിതാ മാസിക കന്യകയുടെ വളർച്ചയുടെ പിന്നിൽ
എന്റെ കരങ്ങൾ
ഉണ്ടായിരുന്നു.പാചകഗ്രന്ഥങ്ങളിൽ മിസ്സസ് കെ.എം .മാത്യു
എന്ന പോലെ കന്യകയിൽ ക്ലാരമ്മ വറുഗീസിന്റെ ആയിരുന്നു
പേർ.പക്ഷേ യഥാ ർത്ഥ പത്രാധിപർ അകാലത്തിൽ അന്തരിച്ച
എൻ.പി.ഗോപിനാഥ്.
ഗോപിയെ ഒരു പാടു സഹായിച്ചു.
മലയാളത്തിൽ ആദ്യമായി കുട്ടിമാസ്സിക
ബോണസ് ആയി
ഇറക്കിയത് ഞങ്ങളുടെ കൂട്ടുശ്രമം.
ഗർഭിണികൾക്കൊരു വഴികാട്ടി.
ഗോപി പിരിഞ്ഞതോടെ കന്യകയെ
ഞാനുപേക്ഷിച്ചു.
ആ കന്യക കുറെ നാൾ മുൻപൊരു ചതി ചെയ്തു.
കാമിലാരി വൈദ്യന്‍റെ
പത്മ നാഭ വൈദ്യന്‍റെ  ഒരിന്റർ വ്യൂ
ഏതോ പുതു മുഖം
എഴുതി അച്ചടിച്ചു വിട്ടു.
കാമിലാരി ഡോക്ടർ ശങ്കരപ്പീള്ള പരീക്ഷിച്ചു ഫലമെന്നു
സർട്ടിഫൈ ചെയ്ത അത്ഭുത മരുന്നെന്നും മറ്റും.

വാസ്തവത്തിൽ എന്താണു കഥ?
എങ്ങിനെയാണ് കോട്ടയം ഗാന്ധി മുക്കിലെ
ഫെയര്‍ ടെക്സ് ഉടമ
പില്‍ക്കാലത്ത്
ഫെയര്‍ ഫാര്‍മ ഉടമയായി
അഞ്ചു കോടിയുടെ
വൈറസ് വീട് കെട്ടി
അതൊരു വലിയ കഥ 

Thursday, November 07, 2013

നാളത്തെ താരം

നാളത്തെ താരം

മലയാളി അതു വഴി കേരളം രക്ഷപെട്ടത്
കമ്യൂണിസ്സം വന്നതു കൊണ്ടോ ഭൂപർഷ്കരണം
വന്നതു കൊണ്ടോ അല്ല.സി.എം.എസ്സ് കാർ
വന്നു.അച്ചടിക്കാൻ ലിപിയും പ്രസ്സും വന്നു.
പള്ളിക്കൂടവും കോളേജും വന്നു.
മാരാമണിൽ മിഷണറി മാർ വന്നു.കൃസ്ത്യൻ
പെൺകുട്ടികൾ നേർസിംഗ് പടിച്ചു.ആസാമിൽ
പോയ പട്ടാളക്കാർ മണിയോർഡർ അയ്ച്ചു.
സിലോണിലും മലയായിലും പിന്നെ പേർഷ്യയിലും
പിന്നെ അമേരികയിലും പോയ നേർസുമാരും
ആയമാരും മണിയോർഡറും പിന്നെ ഡ്രാഫ്ടും
അയച്ചു.ദർഹം,റിയാൽ,അമേരിക്കൻ ഡോളർ,
പിന്നെ യൂറോ തുടങ്ങിയ വിദേശകറൻസികൾ
നമ്മെ രക്ഷിച്ചു.നമ്മുടെ ജീവിത നിലവാരമുയർന്നു.
വിദേശികളുടെ രോഗങ്ങൾ നമുക്കും കിട്ടിത്തുടങ്ങി.
ഇനി താരം യുആൻ എന്ന ചൈനീസ് കറൻസിയായിരിക്കും.
ഇന്നു ബി.ബി.സി വാർത്ത അതാൺ.യൂആൻ എന്ന
താരം.അതു കൂടുതൽ കൈക്കലാക്കാനെന്താണു മാർഗ്ഗം.
ആദ്യം ചൈനീസ് ഭാഷ,മാൻഡറിനിൽ പ്രാഗൽഭ്യം
നേടുക.

ഫോസ്ഫറസ് ചെയ്യുന്ന നന്മയും തിന്മയും

ഫോസ്ഫറസ് ചെയ്യുന്ന നന്മയും തിന്മയും

2013 നവംബർ 6 നു ബി.ബി.സി ചെയ്ത
ന്യൂസ് റിപ്പോർട്ട് പലതു കൊണ്ടും ശ്രദ്ധ
അർഹിക്കുന്നു.
ലണ്ടൻ യൂണിവേർസിറ്റി കോളെജിലെ കെമിസ്റ്റ്
ആൻഡിയാ സെല്ല വേൾഡ് സർവീസ്സ് ബിസ്സനസ്സ്
പ്രോഗ്രാമിനു നൽകിയ വിവരങ്ങളാണതിൽ.
1945 നു ശേഷം ലോക ജൻസംഖ്യ മൂന്നിരട്ടിയായി.
ഇന്നിപ്പോൾ ഏഴു ബില്യൺ.മനുഷ്യനാവശ്യമായ
ഭക്ഷ്യവസ്തുക്കളിൽ ഏറിയ പങ്കും രാസവളങ്ങൾ
ഉപയോഗിച്ചു കൃഷി ചെയ്യപ്പെടുന്നു.അതിൽ പ്രാധനപ്പെട്ടത്
ഫോസ്ഫറസ്.കുഴിച്ചെടുത്ത് പൊടിച്ചു രാസവളമാക്കി
മാർക്കറ്റ് ചെയ്യപ്പെടുന്നു(ഫാക്റ്റം ഫോസ് ഓർമ്മിക്കുക)
മൃഗങ്ങൾക്കും സസ്യങ്ങൾക്കും അവയുടെ കോശപ്രവർ
ത്തനങ്ങൾക്കു ഫോസ്ഫറസ് വേണം.ഡി.ഏൻ.ഏയുടെ
അവിഭാജ്യഘടകം.പല്ലിനും എല്ലിനും അതുകിട്ടണം.
ഫോസ്ഫറസ്സിന്റെ ലഭ്യത ഉടനെങ്ങുംകുറയില്ല.അതിനാൽ
കിട്ടാതെ വരും എന്നു പേറ്റിക്കേണ്ട്.എന്നാൽ കഴിഞ്ഞ
60 വർഷമായി അതു വലിയ വില നൽകാതെ ലഭ്യമായിരുന്നു
എന്നത് ദോഷം ചെയ്തു.അതു നാം,നമ്മുടെ കർഷകർ നിർലോഭം
മണ്ണിൽ വാരി വിതറി.കൂടുതൽ വിളകിട്ടാൻ.
നാം മണ്ണിൽ വിതറുന്ന ഫോസ്ഫറസ്സിൽ വളരെ ചെറിയ അംശം
മാത്രമേ ചെടികൾ വലിച്ചെടുക്കുകയുല്ലോ.ബാക്കി മഴവെള്ളം
വഴി പുഴകളിലും നദികളിലും കടലിലും എത്തി.
പുഴകളിലും കായലുകളിലും എത്തിയ ഫോസ്ഫറസ് ഒപ്പം
എത്തിയ നൈട്രേറ്റ്സുമായി യൂട്രോഫിക്കേഷൻ എന്ന
വല്ലാത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്നു.
ഇത് ആറുകളിലും കായലുകളിലും എന്തിനു കുളങ്ങളിലും
പായലുകൾ പടർന്നു പിടിക്കാൻ കാരണമായി.പായൽ
പിന്നീട് ചീഞ്ഞഴുകും.സൂക്ഷജീവികൾ പെറ്റു പെരുകും.
അവ വെള്ളത്തിലെ ഓക്സിജൻ മുഴുവൻ തീർക്കും.
മീനുകളും മറ്റു ചെറു ജലജീവികളും ഓക്സിജൻ കിട്ടാതെ
ചത്തൊടുങ്ങാൻ തുടങ്ങും.
ഇംഗ്ലണ്ടിൽ തേംസ്, യൂറോപ്പിലെ റൈൻ, ചൈനയിലെ യാങ്ങ്ടിസി
എന്നിവയിലെല്ലാം ഇതു തന്നെ ഗതി.ബാൾട്ടിക് കടലിലും ഗൾഫ്
ഓഫ് മെക്സിക്കോ എന്നീ കടലുകൾ ചാവുകടലുകൾ ആയി മാറി.

എന്താണു പരിഹാരം.നമ്മുടെ മലത്തിൽ ഇഷ്ടം പോലെ ഫോസ്ഫറസ്.
നാം അതു തോട്ടിലേക്കും ആറ്റിലേക്കും കായലിലേക്കും കടലിലേക്കും
തള്ളുന്നു.നമ്മുടെ മൺനിന്റെ ഫലഭുയിഷ്ഠത നശിക്കുന്നു.നമ്മുടെ
ജലാശയങ്ങളിലെ ജന്തുജാലങ്ങൾ ചത്തൊടുങ്ങുന്നു.
നമ്മുടെ മലം നമ്മുടെ പുരയിടത്തിൽ,കൃഷിയിടത്തിൽ തന്നെ
കിടക്കാൻ അനുവദിച്ചാൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കല്ലേ?
ഒരു വെടിക്കു രണ്ടുയ് പക്ഷികൾ.
നമ്മൂട പരമ്പരാഗത,അല്ലെങ്കിൽ ഗാന്ധിയൻ ടോയിലറ്റുകൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ലോകത്തിനു മാതൃകയാകുമോ?

Wednesday, November 06, 2013

ശിവരാജയോഗി തൈക്ക്കാട് അയ്യാസ്വാമികള്ക്കെന്തേ ഒരു സ്മാരകം വെണ്ടേ?

ഇദ്ദേഹത്തിനും വേണ്ടേ ഒരു സ്മാരകം?

140 കൊല്ലം മുൻപു ബ്രാഹ്മണരോടും തന്നോടും
ഒപ്പം അയ്യങ്കാളിയെ ഇരുത്തി ലോകത്തിലാദ്യമായി
പന്തിഭോജനം തുടങ്ങിയ ശിവരാജയോഗി തൈക്ക്കാട്
അയ്യാസ്വാമികള്ക്കെന്തേ ഒരു സ്മാരകം വെണ്ടേ?

സർവ്വകലാശാലയ്ക്കു തന്നെ ആ പേരിട്ടു കൂടേ?

നമ്മുടെ ആദ്യ എം.ഏ.ബിരുദധാരിക്കു
ജയലളിത അങ്ങ് തിരുനെൽ വേലിയിൽ മനോണ്മണീയം
സുനദരൻപിള്ളയുടെ പൂർവ്വികരുടെ നാട്ടിൽ,
ഒരു മലയാളിയ്ക്ക് സ്മാർകമാ,യി ഒരു സർവ്വകലാശാല
എം.എസ്സ്.തമിഴ് നാട്ടിൽ തുടങ്ങിയത് എന്തേ
നമ്മുടെ ചാൻസലർമാർ അറിയാതെ പോയി.
ഇനിയും അതു ചെയ്യാം.

2014 ആ മഹാഗുരുവിന്റെ ഇരുനൂറാം ജന്മവർഷം.
സർക്കാർ തലത്തിൽ ഒരാഘോഷമായിക്കൂടേ?

Saturday, November 02, 2013

എം. എൻ ശങ്കരപ്പിള്ള,ദേവകി അമ്മ മാതൃകാ അദ്ധ്യപക ദമ്പതികൾ

എം. എൻ ശങ്കരപ്പിള്ള,ദേവകി അമ്മ
മാതൃകാ അദ്ധ്യപക ദമ്പതികൾ
ഞങ്ങളുടെ ഗ്രാമത്തിലെ,കാനത്തിലെ
സൂപ്പർ താരങ്ങളായിരുന്നു എന്റെ
ചെറുപ്പകാലത്ത്, ഈ അധ്യാപകദമ്പതികൾ.


കൊച്ചു കാഞ്ഞിരപ്പാറ ഷണ്മുഖവിലാസം
പ്രൈമറി സ്കൂളിലെ അധ്യാപകർ.എം.എൻ
സാർ ഹെഡ്മാസ്റ്റർ.ദേവകി അമ്മ സാർ
മൂന്നാം ക്ലാസിലെ ടീച്ചർ.അന്നു ടീച്ചർ എന്ന
പ്രയോഗമില്ല. ദേവകി അമ്മ സാർ.ശ്രീബുദ്ധൻ
കാലിനു തകരാർ പറ്റിയ ആട്ടിൻ കുട്ടിയെ തോളിലേറ്റി
കൊണ്ടു പോയ കഥ സരസ്മായി പഠിപ്പിച്ചത്
ഇന്നും ഓർമ്മയിൽ.
ശങ്കരപിള്ള സാർ മാതൃഭൂമി
ആഴ്ചപ്പതിപ്പു നടത്തിയ കൈയ്യക്ഷര
മൽസരത്തിലേക്കു
കാർഡിൽ എഴുതിച്ചു അയച്ചു കൊടുത്തു.
ആനവാരിയും പൊങ്കുരിശുതോമ്മായും
വന്നിരുന്ന,വിക്രമന്റെ നർമ്മ ലേഖനം വന്നിരുന്ന
മാതൃഭൂമി ആഴ്ചപ്പതിപ്പു വായിക്കാൻ പേരിപ്പിച്ചു.

പരീക്ഷാ പേപ്പറിലെ എന്റെ ഉത്തരം രത്നച്ചുരുക്കം
എന്നു വിശേഷിപ്പിച്ചു.ആ പ്രയോഗം ആദ്യം അറിയുന്നത്
അങ്ങനെ.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ
സാറിന്റെ പിറന്നാളിനു മുഖ്യ അതിഥിയായി വിളിച്ചത്
എന്നെ.ജീവിതത്തിൽ ആദ്യം കിട്ടിയ അംഗീകാരം,നോബൽ
സമ്മാനം.
വാഴൂരിൽ നിന്നു കാനത്തിലേക്കു കുടിയേറി
എം.എൻ
സാർ.കൊടുങ്ങൂർ-കാനം റോഡിൽ സ്കൂളിലേക്കു
തിര്യുന്ന കവലയിൽ അല്പം ഉയരമുള്ള സ്ഥലം വാങ്ങി
സാർ അക്കാലത്തെ അത്യാധുനിക രീതിയിലുള്ള
മനിമംഗലം എന്ന വീട് പണിതു.ആരും ശ്രദ്ധിക്കുന്ന
വീട്.(ഇന്നത് കാനം ശിവൻ പിള്ളയുടെ മകൾ ബ്ലോക്ക്
മെംബർ ആയിരുന്ന ഗീതയുടെ കൈവശം).
മകൾ
കമലമ്മയും കാനം കുട്ടിക്രിഷ്ണനും തമ്മിലുള്ള
വിവാഹം ഇന്നും ഓർമ്മയിൽ.കാനത്തിലെ എല്ലാ
വിവാഹങ്ങളിലും
ഈ അധ്യാപക ദമ്പതിൽ മുഖ്യ അതിഥികൾ.വരനും വധുവും
ഇരുവർക്കും ദക്ഷിണയും മുണ്ടും നേര്യതും നൽകിയിരുന്നു.
വിളവെടുക്കുമ്പോൾ ഒരു വിഹിതം എം.എൻ കുടുംബത്തിനു
നൽകാൻ ഞ്ങ്ങളുടെ വീട്ടുകാർ ശ്രദ്ധിച്ചിരുന്നു.ശിക്ഷയുടെ
കാര്യത്തിൽ അതി കർക്കശക്കാരനായിരുന്നു എം.എൻ.
സാർ.വീട്ടിലെ കുസൃതികൾക്കു വീട്ടിലെ ശിക്ഷ പോരാതെ
വരുമ്പോൾ, പ്രത്യേകശിക്ഷ നകാൻ എന്റെ മാതാവു
എം.എൻ സാറിനെ ചട്ടം കെട്ടിയിരുന്നു.
സാർ അതു ഭംഗിയായിനിർവഹിച്ചു പോന്നു.
നല്ല ചൂരൽ പ്രഹരം അഞ്ചും ആറും
കൈകളിലും തുടകളിലും ഏറ്റു വാങ്ങേണ്ടി വന്നു.
കൊച്ചു മക്കളെ ശിക്ഷിക്കുന്ന കാര്യത്തിലും
സാർ പിശുക്കുകാട്ടിയില്ല എന്നത്,
പിൽക്കാലത്ത് പലപ്പോഴും കണ്ടിട്ടുണ്ട്.

വാഴൂരിലെ സഹകരണബാങ്ക്,ഇന്നതു ഫാർമേർസ് ബാങ്ക്,
സാറിന്റെ ശ്രമഫലമായി രൂപമെടുത്തു.

പിള്ളേരെ അടിച്ചു തല്ലി വളർത്തണം എന്ന ചിന്താഗതി
ക്കാരനായിരുന്നുഎം.എൻ സാർ.
സാറിന്റെ മകനും മകളും
മാതാപിതാക്കളെക്കാൾ ഉയരത്തിൽ എത്തി.
മകൻ കാനത്തിലെരണ്ടാമത്തെ എഞ്ചിനീയർ.
കൊച്ചു മക്കൾ മക്കളെക്കാള് ഉയരത്തിലെത്തി.
കൊച്ചു മകൻ രാധാകൃഷ്ണൻ നാട്ടിലെ ആദ്യ
ആർക്കിടെക്റ്റ്.
അവരുടെ മക്കൾ അവരേക്കാൽ ഉയരത്തിലെത്തു
മെന്നുകരുതാം.ആ അദ്ധ്യാപക ദമ്പതികളുടെ
ശ്രേഷ്ഠമനസ്സുകൾക്കുകിട്ടിയ ഏറ്റവും നല്ല സമ്മാനം.
മറ്റു പല കുടുംബങ്ങൾക്കും നേടാൻ കഴിയാതെ
പോയ നേട്ടം.

Thursday, October 31, 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം :കേരളപ്പിറവിസ്മരണ 2013

ബസ്റ്റോട്ടലിലെ ഐക്യകേരളം
കേരളപ്പിറവിസ്മരണ 2013

എസ്.കെ.പൊറ്റക്കാട് 1950 കളിൽ തന്നെ കോട്ടയത്തെ
ബസ്റ്റോട്ടലിൽ ഐക്യകേരളം മൊട്ടിട്ടു കാണുവാൻ കാരണം
കേരളത്തിലെ ബേക്കറികലുടെ,കേക്കുകളുടെ ചരിത്രവുമായി
ബന്ധപ്പെട്ടിരിക്കുന്നു.
കേരളത്തിൽ,തലശ്ശേരിയിൽ മാമ്പള്ളി ബാപ്പു ആണു ആദ്യ
ബേക്കറി തുടങ്ങിയത്.കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കുനതും
ബാപ്പു.1880ലാണു സംഭവം.ചിന്നമൺ തോട്ടം സൂപ്രണ്ട് മിസ്റ്റർ
ബ്രൗൺ എന്ന ധ്വരയ്ക്കു ക്രിസ്തുമസ്ആഘോഷിക്കാൻ കേക്ക് വേണം.
തലശ്ശേരിയിലെ ഏക ബേക്കറിയായ
മാമ്പള്ളി റോയൽ ബേക്കറി ഉടമ ബാപ്പുവിനെ
സായിപ്പ് സമീപിക്കുന്നു.
കേക്ക് ഉണ്ടാക്കുന്ന വിദ്യ ബാപ്പുവിനു ബ്രൗൺ പറഞ്ഞു കൊടുക്കുന്നു.
അങ്ങനെ കേരളത്തിലെ ആദ്യ കേക്ക് തലശ്ശേരിയിൽ പിറന്നു.
1880 ക്രിസ്തുമസ്കാലത്ത്.
1939 ല് ബാപ്പുവിന്റെ ബന്ധു എം.പി കരുണാകരൻ കനാൽ ബ്രിഡ്ജിനു
സമീപം കൊച്ചിൻ ബേക്കറി തുടങ്ങി.കൊച്ചി മഹാരാജാവിനു വേണ്ടി
ഹിന്ദു പത്രം വാങ്ങാൻ വന്നിരുന്ന കാറിൽ കൊച്ചിൻ ബേക്കറിയിലെ
റൊട്ടിയും ദിവസം സ്ഥാനം പിടിച്ചു.ഫ്രാൻസിലേക്കു പോകുന്ന കപ്പലുകളിൽ
ഇവിടെ നിന്നു ബ്രഡ് കൊണ്ടു പോയിരുന്നു.
1940 ല് തിരുവനന്തപുരത്ത് ശാന്ത ബേക്കറി മാധവരായർ പ്രതിമയ്ക്കു
സമീപം എം.പി കരുണാകരന്റെ മകന്റെ വക.തുടർന്നു നാഗർ കോവിലിൽ.
അതിനു ശേഷം കോട്ടയത്ത് ബസ്റ്റോട്ടൽ.1944 നവംബർ 15.ഇപ്പോൾ വയസ് 69.
തുടർന്നു ചങ്ങനാശ്ശേരി,തിരുവല്ല,ചെങ്ങന്നൂർ.
വീണ്ടും ചുറ്റിക്കറങ്ങി കണ്ണൂരിൽ.
മലബാറിലും കൊച്ചിയിലും തിരുവിതാം കൂറിലും ആധിപത്യം സ്ഥാപിച്ച
മാമ്പള്ളി ബേക്കറിയുടെ ചരിത്രം അറിയാവുന്ന,ബാപ്പുവിനെ അറിയാമായിരുന്ന
പൊറ്റക്കാട് കോട്ടയം ബസ്റ്റോട്ടലിൽ ഐക്യകേരളം 1956 നു മുമ്പേ കണ്ടു
എന്ന കാര്യം ഈ കേരള പീറവി ദിനത്തിൽ ഓർത്തു പോകുന്നു.

അറിയിപ്പ്
---------------------
ഇതെഴുതുന്ന ആൾ ബേക്കറികളുടേയോ ഹോട്ടലുകളുടേയോ കേക്കുകളുടേയോ
പ്രചാരകനൊ അംബാസ്സഡറോ അല്ല.അവയെല്ലാം കഴിയുന്നതും ഒഴിവാക്കണം
എന്നഭിപ്രായക്കാരൻ.ആഹാരകാര്യത്തിൽ രുചിയ്ക്ക് അമിതപ്രാധാന്യം നൽകരുത്.
പോഷകാഹാരം മതിയായ അളവിൽ കഴിക്കണം.കഴിയുന്നതും ബേക്കറി ഭക്ഷണം
ഒഴിവാക്കണം.വെള്ള ബ്രഡ്,പൊറോട്ട(മൈദ നിർമ്മിതം ഒഴിവാക്കണംബ്രൗൺ
ബ്രഡ് ആണു നല്ലത്.കഴിയുന്നതും വീട്ടിലൂണ്ടാക്കുന്ന ഭക്ഷണം കഴിക്കുക.ആവശ്യത്തിനുള്ള
പച്ചക്കറികളും പഴങ്ങളും രാസവളം കൂടാതെ പ്രകൃതി സൗഹൃദ രീതിയിൽ അടുക്കള
തോട്ടം വഴി ഉൽപ്പാദിപ്പിക്കുക.ആരോഗ്യകരമായ ജീവിതം നയിക്കുക.

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

കോട്ടയത്തെ 69 തികയുന്ന ബസ്റ്റോട്ടൽ

ആയിരത്തി തൊള്ളായിരത്തി അറുപതു
മുതൽ കോട്ടയത്തെ ബസ്റ്റോട്ടലിൽ പോകാറുണ്ട്.
സെന്റ്രൽ കവലയിൽ,നഗരഹൃദയത്തിൽ
പെട്ടെന്നു ശ്രദ്ധയിൽ വരാത്തവിധം ഒതുങ്ങി
കാർ പാർക്കിംഗ്,ബോർഡിംഗ് സൗകര്യത്തോടെ
ബേക്കറിയും രണ്ടു നിലകളിൽ രസ്റ്റോറന്റുമായി
രുചികരമായ ബേക്കറി-ഭോജന വസ്തുക്കൾ
നകിവരുന്ന കോട്ടയത്തീഅദ്യകാല ഹോട്ടൽ
തൂറന്നത് എന്റെ ജന്മവർഷത്തിൽ 1944
നവംബർ15നായിരുന്നു.
കോട്ടയം മേഡിക്കൽ കോളേജിന്റെ ആദ്യ
ഓഫീസ് തൊട്ടടുത്ത കോ ഓപ്പറേറ്റീവ് കെട്ടിടത്തിൽ ആയിരുന്നു
ആദ്യം പ്രവർത്തിച്ചിരുന്നത്.
കോട്ടയത്തെ രണ്ടാം ബാച്ചു വിദ്യാ ർഥികൾ ആയിരുന്ന
ഞങ്ങൾ 50 പേർ ബയൊകെമിസ്റ്റ്രി അധ്യാപകനായിരുന്ന
ഡോ.സി.ആർ.സോമന്റെ(പ്രൊഫ.സി.ഐ.പരമേശ്വരൻ
നായരുടെ മകൻ)നേതൃത്വത്തിൽ തിരുവനന്തപുരത്തു
നിന്നും കോട്ടയ്ത്തേക്കു പഠനം മാറി വരുമ്പോൾ,
ആദ്യദിനം ഭക്ഷണത്തിനു കയറിയത് ബസ്റ്റോട്ടലിൽ.
അന്നു കോട്ടയത്തെ ഒരു ധനാഢ്യനായ ഹാലി
തോമസ് ഹോട്ടലിൽ ഉണ്ടായിരുന്നു.മുഴുവൻ വിദ്യാർഥികളും
കഴിച്ച ഭക്ഷണത്തിന്റെ ബിൽ അദ്ദേഹം നൽകി.അദ്ദേഹത്തിന്റെ
മകളുടെ വല്യ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ ആവുക
എന്നത്.വീട്ടുകാർ എതിരു നിന്നതിനാൽ അതു നടന്നില്ല
എന്നൊരു ദുഖസ്മരണ കൂടി ഹാലിമാത്യൂ നടത്തി.
കൊട്ടയത്തെ ഈ ഹോട്ടലിന്റെ പരസ്യം അനപതുകളിൽ
കേരള ഭൂഷണം വിശേഷാൽ പതിപ്പുകളിൽ
നൽകിയിരുന്നത് എസ്.കെ.പൊറ്റക്കാടിന്റെ
രണ്ടു വരി കവിത നൽകിയായിരുന്നു:
ഐക്യകേരളമാദ്യം മൊട്ടിട്ടു കണ്ടേൻ ഞാൻ,
സൗഖ്യസൗരഭം തൂകും കോട്ടയം ബസ്ടോട്ടലിൽ.
എന്തു കോണ്ടാണു എസ്.കെ അങ്ങനെ
എഴുതാൻ,പാടാൻ കാരണം?

Wednesday, October 30, 2013

എരുമേലി പേട്ടതുള്ളൽ

38/39 കൊല്ലം മുമ്പു 1975 ജനുവരി 5 നു പുറത്തിറങ്ങിയ
ജനയുഗം വാരിക.എരുമേലി,എരുമേലി പേട്ടതുള്ളൽ
എന്നിവയുടെ ചരിത്രം വിവരിക്കുന്ന സചിത്ര-മാപ്പുസഹിത

ലേഖനം.

എന്തു കൊണ്ടാണ 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരി
മലയിലേക്കു പോകുന്ന ഹൈന്ദവഭക്തർ മുഴുവൻ ഒരു മുസ്ലിം
ദേവാലയത്തിൽ കയറി ആരാധന നടത്തി,അവിടത്തെ പുരോഹിതൻ
നൽകുന്ന കുരുമുളകു പ്രസാദം വാങ്ങി,കുളിക്കാതെ തന്നെ
അയ്യപ്പന്റെ അമ്പലത്തിൽ(എരുമേലി വലിയമ്പലം) കയറി ആരാധന
നടത്തുന്നതെന്നു കണ്ടു പിടിക്കാനുള്ള ഒരു ശ്രമം.
38 കൊല്ലം കഴിഞ്ഞിട്ടും ഈ വിഷയത്തിൽ,എരുമേലിയുടെ ചരിത്രത്തിൽ
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യകൂട്ടയ്മയുടെ കാര്യത്തിൽ
ഒരു കൃതി ഉണ്ടായില്ല എന്നത് അത്ഭുതം.
എരുമേലി രവീന്ദ്രൻ(ദേവജ എഡിറ്റർ) ചരിത്രം എഴുതുന്നു,
എഴുതുന്നു എന്നുപറയുന്നതല്ലാതെ ഇതു വരെ അതു വെളിച്ചം കണ്ടില്ലഎഴുപതുകളുടെ മദ്ധ്യകാലത്ത്,കാഞ്ഞിരപ്പള്ളി
ബ്ലോക്കിലെ,എരുമേലി ഹെൽത്ത് സെന്റർ
മെഡിക്കൽ ഓഫീസ്സർ ആയിരിക്കെ,പൊൻ കുന്നത്തെ
അഡ്വേ.പി.ആർ.രാജാഗോപാൽ,ഇടതുപക്ഷസഹയാത്രികനും
എരുമേലി ദേവസം ബോർഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ
ചന്ദ്രശേഖരൻ നായർ,ചെമ്പകത്തിങ്കൽ കുഞ്ഞപ്പൻ
(സില്വസ്റ്റർ ഡോമനിക്) എന്നിവരു മൊത്ത് എരുമേലി
ഡവലപ്മെന്റ് സൊസ്സൈറ്റി(ഈ.ഡി.സി) എന്നൊരു
സൊസ്സൈറ്റി ഉണ്ടാക്കി.എർമേലിയുടെ വികസനം ,അതായിരുന്നു
ലക്ഷ്യം.
ആ സംഘടനയ്ക്കു വേണ്ടി എരുമേലി പേട്ട തുള്ളൽ മാർകറ്റ്
ചെയ്യാൻ വേണ്ടി എഴുതിയ,വിവാദം ഉണ്ടാക്കാനുള്ള ഒരു
ലേഖനം ആയിരുന്നു ജനയുഗത്തിലെ പേട്ട തുള്ളൽ.അക്കാലത്ത്
മലയാളത്തിൽ ഏറ്റവും കൂടുതൽ സർക്കുലേഷൻ ഉള്ള വാരിക
ആയിരുന്നു കൊല്ലത്തു നിന്നും കാംബിശ്ശേരി കരുണാകരൻ
എന്ന പത്രാധിപപത്രാധിപർ എഡിറ്റർ ആയി പുറത്തിറങ്ങിയ
ജനയുഗം വാരിക.
ആലപ്പുഴ പേട്ട സംഘം പേട്ട തുടങ്ങുന്നതിനു മുനു ആകാശത്തിൽ
ഒരു പരുന്തു വട്ടമിട്ടു പറക്കുമെന്നും അതു കാണാതെ പ്രസ്തുത
സംഘം പേട്ട തുള്ളൽ തുടങ്ങില്ലാ എന്നും ആലങ്ങാടു പേട്ട സംഘം
പേട്ട തുള്ളുമ്പോൾ ആകാശത്ത്,നട്ടുച്ചയ്ക്കു നക്ഷത്രം ഉദിക്കുമെന്നും
ലേഖനത്തിൽ എഴുതിയിരുന്നു.
ലേഖനം വന്ന ലക്കത്തിൽ ആമുഖ കുറിപ്പിൽ കാമ്പിശ്ശേരി
ഇടമറുകു ജോസഫ് എന്ന യുക്തി വാദി ഇവ രണ്ടും ശരിയാണോ
എന്നു പരീക്ഷിക്കണം എന്നെഴുതി.
ഇടമറുക് ആ ദൗത്യം ഏറ്റെടുത്തു...

Monday, October 28, 2013

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ

തങ്ക വേലു സാറിനെ ഓർക്കുമ്പോൾ
മരുമകളുടെ കുടുംബസുഹൃത്തും പതോളജിസ്റ്റുമായ
ലീലച്ചേച്ചിയെ പരിചയപ്പെടുന്നത് ഈ അടുത്ത ദിവസം.
വർഷങ്ങളായി യോർക്ഷയറിലെ ഒരു ഹോസ്പിറ്റലിൽ
ലാബിൽ പതോളജിസ്റ്റ്.ഇപ്പോൾ റിട്ടയർ ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആദ്യബാച്ച്
എം.ബി.ബി.എസ്സ് കാരോടൊപ്പം പതോളജി ലാബിൽ
പരിശീലനം നേടിയ ഒരു മലയാളി വനിത.ഡോ.സുഭദ്ര
നായർ മകളെ കാണാൻ വർമ്പോഴെല്ലാം അവരുടെ വീട്ടിലും
എത്തും.ഒരു ദിവസമെങ്കിലും പഴയ കഥകൾ പരഞ്ഞൊരുമിച്ചു
കഴിയും.ഇത്തവണയും അതുണ്ടായി.

പരിചയപ്പെട്ട ഉടനെ പറഞ്ഞത് തങ്കവേലു സാറിന്റെ കാര്യം.
അതങ്ങനെ തന്നെ യല്ലേ പറ്റൂ.മെഡിക്കൽ വിദ്യാർത്ഥികൽക്കു
ഒരിക്കലുമ്മറക്കാനാവത്ത വ്യക്തിത്വം.മറ്റാരിലും കാണാൻ
അഴിയാത്ത ഒരു പരിവേഷം.ഇന്നും പേരുകേട്ടാലുടൻ
ഇരിന്നിടത്തു നിന്നെഴുനേറ്റു പോകും.

1962 ല് ആറുമാസ്സം മാത്രമേ തിരുവനന്തപുരം മെഡിക്കൽ
കോളേജിൽ പഠിക്കാൻ സാധിച്ചുള്ളു.കോട്ടയം ബാച്ചായതിനാൽ
അങ്ങോട്ടു പോരേണ്ടി വന്നു.അതിനാൽ തങ്കവേലു സാറിന്റെ
പതോളജി ക്ലാസ്സുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.

രാവിലെ ക്ലാസ്സിലേക്കു പോകുമ്പോൾ എതിരെ നംബർ 7 മോറിസ്
മൈനറിൽ തങ്കവേലു സാർ വരുന്നുണ്ടാവും.ഒരോ കുട്ടിയും
സാറിനെ തൊഴണം.അഥവാ തൊഴാതിരുന്നാൻ കാർ നിർത്തി
സാർ അവനെ/വിളിച്ചു അങ്ങോട്ടൂ തൊഴും.

ആദ്യ ക്ലാസ്സ്  സാറിന്റേതായിരുന്നു.
എല്ലാവർക്കും വെള്ള ഓവർകോട്ട് വേണം.
അതിൽആനക്കൊമ്പിൽ തീർത്ത നെയിം പ്ലേറ്റിൽ പൂർണ്ണമായ
പേരുണ്ടാവണം എന്നു തുടങ്ങിയ നിർദ്ദേശങ്ങൾ.
(അന്നു കിഴക്കെ കോട്ടയിൽ നിസ്സാര വിലയ്ക്കു ആനക്കൊമ്പിൽ
നെയിം പ്ലേറ്റുകൾ കിട്ടുമായിരുന്നു.അതു സൂക്ഷിച്ചു വയ്ക്കാൻ
കഴിഞ്ഞില്ല.ഇന്നതമൂല്യ നിധി. ഇനി നമുക്കവ നിർമ്മിച്ചെടുക്കാൻ
സാധിക്കില്ലല്ലോ.)

കെ.എം.ജോർജ് ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹത്തിനു
ബി.എം.എസ്സ്.ഡി.എം.എസ്സ് കാർക്ക്(ആയുവേദം ഇംഗ്ലീഷിൽ പഠിച്ചവർ)
ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം നൽകാൻ കണ്ടൻസഡ് എം.ബി.ബി.എസ്സ്
കോർസു തുടങ്ങണം.എ.ഡി,എം.സി,എച്ച് തുടങ്ങി ഉന്നത കോർസുകൾ
തുടങ്ങാൻ പദ്ധതി ഇട്ടിരുന്ന തങ്കവേലു സാറിനു അത്തരം പുറകോട്ടൂ
പോകൽ സങ്കൽപ്പിക്കാനെ സാധിച്ചില്ല.അദ്ദേഹം നഖശിഖാന്തം എതിർത്തു.
കെ.എം.ജോർജ് എന്ന രാഷ്ട്രീയക്കാരൻ വിട്ടു കൊടുക്കുമോ?

അദ്ദേഹം കോഴിക്കോടു മെഡിക്കൽ കോളേജിൽ കോർസ് തുടങ്ങി.
എന്നിട്ടെന്തു ചെയ്തു.
ഡോ.തങ്കവേലുവിനെ കോഴിക്കോട്ടേയ്ക്കു
സ്ഥലം മാറ്റി നിയമിച്ചു.
തങ്ക വേലു സാർ ഉദ്യോഗം രാജി വച്ചു.
ലോകാരോഗ്യസംഘടനയിൽ ഉന്നത ജോലി സ്വീകരിച്ചു പോയി.
നഷ്ടം ആർക്കായിരുന്നു?..

വർഷങ്ങൾക്കു ശേഷം പിന്നെ ഒരിക്കൽ തങ്കവേലു സാറിനെ നേരിൽ കണ്ടു.
കോയമ്പത്തൂർ പി.ജി.മെഡിക്കൽ കോളെജിൽ ഡീൻ ആയിരിക്കുമ്പോൾ.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ആരോഗ്യ-രോഗ ബോധവൽകരണകാര്യത്തിൽ
അതിപ്രധാനമായ അറിവാണു ഫ്രീറാഡിക്കൽ,
ആന്റി ഓക്സിഡന്റുകൾ എന്നിവയെ കുറിച്ചുള്ളവ.

പത്തു പതിനെട്ടുകൊല്ലം മുൻപാണവയെ കുറിച്ചുള്ള
വിവരങ്ങൾ നാമറിയുന്നത്.ആന്റി ഓക്സിഡന്റുകളെ
കുറിച്ചു കേട്ട ഉടൻ അവയെ കുറിച്ചു കൂടുതലറിയാൻ
എന്റെ പതോളജി ഫ്രൊഫസ്സറും ഡോ.തങ്ക വേലുവിന്റെ
അരുമ ശിഷ്യനുമായ ഡോ.ബലരാമനുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിനു കാര്യമായ വിവരമൊന്നുമില്ല.
ഇന്റർനെറ്റ്നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല.
ചില മെഡിക്കൽ കമ്പനികളുമായി
ബന്ധപ്പെട്ട് ഞാൻ കുറെവിവരം ശേഖരിച്ചു.
ഒരു ലേഖനം എഴുതി.
പന്തളം അർച്ചന ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ട്
ആയിരികുന്നസമയം.
കേരള കൗമുദി ദിനപത്രത്തിനാണയച്ചു കൊടുത്തത്.
അവർ പ്രാധാന്യത്തോടെ ലീഡർ പേജിൽ ലേഖനം നൽകി.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും.

ഇരട്ട എലക്ടോണൂകളുള്ള തന്മാത്രകളിൽ
അതിലൊന്നു നഷ്ടപ്പെട്ടതിനാൽ ഇണയെ
അന്വേഷിച്ച് ആക്രമണസ്വഭാവത്തൊടെ
മനുഷ്യ കോശങ്ങളെ ആക്രമിക്കുന്ന
ഭീകര വസ്തുക്കളാണു ഫ്രീറാഡിക്കലുകൾ.
ജര,നര,തിമിരം,രക്തകുഴലുകളുടെ ഭിത്തിയുടെ
കട്ടികൂടൽ,കാൻസർ എന്നിവയ്ക്കെല്ലാം
കാരണം ഫ്രീ റഡിക്കലുകൾ.
പുക,വറക്കൽ,കരിക്കൽ,വേവിച്ച ശേഷം
തണിപ്പിക്കൽ എന്നിട്ടു വീണ്ടൂം ചൂടാക്കൽ,
വീണ്ടും വീണ്ടും ചൂടാക്കിയ എണ്ണ ഇവയൊക്കെ
ഫീറാഡിക്കലുകളാൽ സമ്പന്നം.

ഞാനെഴുതിയിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിൽ ഒന്നായിരുന്നു.
മനോരമയ്ക്കു ശേഷം ലീഡർ പേജ് എനിക്കായി നൽകിയ
മറ്റൊരു ദിനപ്പത്രം.

ആന്റി ഓസിഡന്റ്,ഫ്രീ റാഡിക്കലുകൾ എന്നിവയെ കുറിച്ചു
പിന്നീട് ഞാൻ നിരവ്ധി തവണ,പല മാധ്യമങ്ങളിലൂടെ എഴുതി.

പക്ഷേ ഇന്നും പൊതുജനം ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ബോധമുള്ളവരല്ല.
എഴുതുന്ന മറ്റു ഡോക്ടർമാർ,
അവരിന്നുനൂറു അണക്കിനു വരും,
ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കാറുമില്ല.
കഷ്ടം എന്നല്ലാതെന്തു പറയുവാൻ?

ഒരു പക്ഷേ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നതാവാം
കാരണം.

രോഗങ്ങൾക്കു കാരണം ഫ്രീ റാഡിക്കലുകൾ.
രോഗം വരാതിരിക്കാൻ,രോഗവിമുക്തി പെട്ടെന്നു നേടാൻ
ആന്റി ഓസിഡന്റുകൾ.
പുതുപുത്തൻ പഴങ്ങളിലും പച്ചക്കറികളിലും
അവ പ്രകൃതിസൗഹൃദ രീതിയിൽ കൃഷി
ചെയ്തവയെങ്കിൽ ആന്റി ഓക്സിഡന്റുകൾ
ഇഷ്ടം പോലെ.

ചുരുക്കത്തിൽ പ്രകൃതി സൗഹൃദകൃഷി പ്രോൽസാഹിപ്പിക്കുക.
വീട്ടിൽ അടുക്കളത്തോട്ടം വേണം.
രാസവളം ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കരുത്.

എന്നാൽ.....
ആരോഗ്യം കൂടും.
രോഗപ്രതിരോധ ശക്തി കൂടും.
പകർച്ചപ്പനികളെ ഒഴിവാക്കം.
രോഗവിമുക്തി പെട്ടെന്നു കിട്ടും.
ഡോക്ടറെ കാണുന്നതൊഴിവാക്കാം.

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും

ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും
ആരോഗ്യ-രോഗ ബോധവൽകരണകാര്യത്തിൽ
അതിപ്രധാനമായ അറിവാണു ഫ്രീറഡിക്കൽ,
ആന്റി ഓക്സിഡന്റുകൾ എന്നിവയെ കുറിച്ചുള്ളവ.
പത്തു പതിനെട്ടുകൊല്ലം മുൻപാണവയെ കുറിച്ചുള്ള
വിവരങ്ങൾ നാമറിയുന്നത്.ആന്റി ഓക്സിഡന്റുകളെ
കുറിച്ചു കേട്ട ഉടൻ അവയെ കുറിച്ചു കൂടുതലറിയാൻ
എന്റെ പതോളജി ഫ്രൊഫസ്സറും ഡോ.തങ്ക വേലുവിന്റെ
അരുമ ശിഷ്യനുമായ ഡോ.ബലരാമനുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിനു കാര്യമായ വിവരമൊന്നുമില്ല. ഇന്റർനെറ്റ്
നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ടില്ല.ചിലമെഡിക്കൽ കമ്പനികളുമായി
ബന്ധപ്പെട്ട് ഞാൻ കുറെവിവരം ശേഖരിച്ചു.ഒരു ലേഖനം എഴുതി.
പന്തളം അർച്ചന ഹോസ്പിറ്റലിൽ മെഡിക്കൽ സൂപ്രണ്ട് ആയിരികുന്ന
സമയം.കേരള കൗമുദി ദിനപത്രത്തിനാണയച്ചു കൊടുത്തത്.
അവർ പ്രാധാന്യത്തോടെ ലീഡർ പേജിൽ ലേഖനം നൽകി.
ഭീകരപ്രവർത്തകർ ശരീരത്തിനുള്ളിലും.
ഞാനെഴുതിയിട്ടുള്ള ഏറ്റവും നല്ല ലേഖനങ്ങളിൽ ഒന്നായിരുന്നു.
മനോരമയ്ക്കു  ശേഷം ലീഡർ പേജ് എനിക്കായി നൽകിയ
മറ്റൊരു ദിനപ്പത്രം.
ആന്റി ഓസിഡന്റ്,ഫ്രീ റാഡിക്കലുകൾ എന്നിവയെ കുറിച്ചു
പിന്നീട് ഞാൻ നിരവ്ധി തവണ,പല മാധ്യമങ്ങളിലൂടെ എഴുതി.
പക്ഷേ ഇന്നും പൊതുജനം ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ബോധമുള്ളവരല്ല.എഴുതുന്ന മറ്റു ഡോക്ടർമാർ,അവരിന്നു
നൂറു അണക്കിനു വരും,ഈ രണ്ടു വസ്തുക്കളെ കുറിച്ചു
ജനങ്ങളെ ബോധവൽകരിക്കാൻ ശ്രമിക്കാറുമില്ല.
കഷ്ടം എന്നല്ലാതെന്തു പറയുവാൻ?
ഒരു പക്ഷേ തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്നതാവാം
കാരണം.
രോഗങ്ങൾക്കു കാരണം ഫ്രീ റാഡിക്കലുകൾ.
രോഗം വരാതിരിക്കാൻ,രോഗവിമുക്തി പെട്ടെന്നു നേടാൻ
ആന്റി ഓസിഡന്റുകൾ.
പുതുപുത്തൻ പഴങ്ങളിലും പച്ചക്കറികളിലും
അവ പ്രകൃതിസൗഹൃദ രീതിയിൽ കൃഷി
ചെയ്തവയെങ്കിൽ ആന്റി ഓക്സിഡന്റുകൾ
ഇഷ്ടം പോലെ.
ചുരുക്കത്തിൽ പ്രകൃതി സൗഹൃദകൃഷി പ്രോൽസാഹിപ്പിക്കുക.
വീട്ടിൽ അടുക്കളത്തോട്ടം വേണം.
രാസവളം ഉപയോഗിക്കരുത്.
പഴങ്ങളും പച്ചക്കറികളും വാങ്ങിക്കഴിക്കരുത്.
എന്നാൽ.....
ആരോഗ്യം കൂടും.
രോഗപ്രതിരോധ ശക്തി കൂടും.
പകർച്ചപ്പനികളെ ഒഴിവാക്കം.
രോഗവിമുക്തി പെട്ടെന്നു കിട്ടും.

Sunday, October 27, 2013

കേരള ചരിത്രം

കേരള ചരിത്രം
നമ്മുടെ,കേരളീയരുടെ,മലയാളികളുടെ
ചരിത്രം എഴുതിയവർ നിരവ്ധി.മാലി
എന്ന ബാലസാഹിത്യകാരന്റെ പിതാവു
സദസ്യതിലകൻ ടി.കെ,വേലുപ്പിള്ള മുതൽ
ഇങ്ങു വൈസ്ചാൻസലർ പദവി വരെ
എത്തിയ രാജൻ ഗുരുക്കൾ വരെ നമ്മുടെ
ചരിത്രം എഴുതി.എന്നാൽ രണ്ടുപേർ
തികച്ചും വ്യത്യസ്തമായ ചരിത്രം നമുക്കു
നൽകുന്നു.
പഴയ പി.എസ്.പി രാഷ്ട്രീയം ഉപേക്ഷിച്ചു
ചരിത്രകാരനായി മാറിയ വൈക്കം അംബിക
മാർക്കറ്റിൽ താമസ്സം ദളിതബന്ധു എൻ.കെ
ജോസ് അവരിൽ ഒരാൾ.
വേലുതമ്പിയും രാജാകേശവദാസനും രാജ
(അതേ രാജ്) ദ്രോഹികളായിരുന്നു എന്നു
സ്ഥാപിച്ച എൻ.കെ.ജോസ് ആണു നായർ
സമുദായത്തിലെ അംഗബലം ഈഴവ സമുദായത്തേക്കാൾ
കുറഞ്ഞു പോകാനുള്ള കാരണം കണ്ടെത്തിയതും.
രണ്ടുതവണകളിലായി വേലുത്തമ്പി ആയിരക്കണക്കിനു
നായർ യുവാക്കളെ കൊലയ്ക്കു കൊടുത്തു.

വ്യത്യസ്ഥനായ രണ്ടാമത്തെ കേരള ചരിത്രകാരൻ
ലൈബ്രേറിയൻ പദവിയിൽ നിന്നും ചരിത്രകാര
പദവിയിലേക്കു ഉയർത്തപ്പെട്ട വേലായുധൻ
പണിക്കശ്ശേരി.കേരളം സന്ദർശിച്ച വിദേശികളുടെ
എഴുത്തുകളിൽ നിന്നും കേരളചരിത്രം പുനർസൃഷ്ടിച്ച
ഗവേഷകൻ.
ഒരു പക്ഷേ ഡ്വാർട്ട് ബാർബോസാ എന്ന വിദേശിയുടെ
യാത്രാവിവരണം കണ്ടെത്താനായില്ലായിരുന്നുവെങ്കിൽ
"നായർ" എന്നു പറഞ്ഞാൽ ആർ എന്നു നമുക്കറിയാൻ
സാധിക്കുമായിരുന്നില്ല.

കേരള ചരിത്രം

കേരള ചരിത്രം
നമ്മുടെ,കേരളീയരുടെ,മലയാളികളുടെ
ചരിത്രം എഴുതിയവർ നിരവ്ധി.മാലി
എന്ന ബാലസാഹിത്യകാരന്റെ പിതാവു
സദസ്യതിലകൻ ടി.കെ,വേലുപ്പിള്ള മുതൽ
ഇങ്ങു വൈസ്ചാൻസലർ പദവി വരെ
എത്തിയ രാജൻ ഗുരുക്കൾ വരെ നമ്മുടെ
ചരിത്രം എഴുതി.എന്നാൽ രണ്ടുപേർ
തികച്ചും വ്യത്യസ്തമായ ചരിത്രം നമുക്കു
നൽകുന്നു.
പഴയ പി.എസ്.പി രാഷ്ട്രീയം ഉപേക്ഷിച്ചു
ചരിത്രകാരനായി മാറിയ വൈക്കം അംബിക
മാർക്കറ്റിൽ താമസ്സം ദളിതബന്ധു എൻ.കെ
ജോസ് അവരിൽ ഒരാൾ.
വേലുതമ്പിയും രാജാകേശവദാസനും രാജ
(അതേ രാജ്) ദ്രോഹികളായിരുന്നു എന്നു
സ്ഥാപിച്ച എൻ.കെ.ജോസ് ആണു നായർ
സമുദായത്തിലെ അംഗബലം ഈഴവ സമുദായത്തേക്കാൾ
കുറഞ്ഞു പോകാനുള്ള കാരണം കണ്ടെത്തിയതും.
രണ്ടുതവണകളിലായി വേലുത്തമ്പി ആയിരക്കണക്കിനു
നായർ യുവാക്കളെ കൊലയ്ക്കു കൊടുത്തു.

അപ്പോത്തിക്കിരി

അപ്പോത്തിക്കിരി
മകാരം മാത്യുവിനു മുമ്പു തന്നെ ചില
കൂട്ടക്ഷരങ്ങൾതുടർച്ചയായി വരുന്ന വാചകങ്ങൾ ഞങ്ങൾ കുട്ടികൾ
പറഞ്ഞു നടക്കുമായിരുന്നു.
ഉത്തമനായ മത്തായി മാപ്പിളയുടെ മൂത്തമകൻ
മാത്തുക്കുട്ടി മത്തി തിന്നു,പിത്തം പിടിച്ചു.
അപ്പോത്തിക്കിരി വന്നു,കുത്തിവയ്ച്ചു,ചത്തു പോയി
എന്നിങ്ങനെ.
നൂറ്റി മൂന്നാം വയസ്സിൽ ഇക്കഴിഞ്ഞ മാർച്ചിൽ ഞങ്ങളെ
വിട്ടുപിരിഞ്ഞ പിതാവ് ചൊള്ളാത്തു ശങ്കരപ്പിള്ള
അയ്യപ്പൻ പിള്ളയ്ക്കു അപ്പോത്തിരി മാരെ കാണേണ്ടി വന്നത്
അവസാന വർഷം മാത്രം.എന്നാൽ പത്തെഴുപതുവർഷം മുൻപു
കൊടുങ്ങൂരിലുണ്ടായിരൂന്ന അപ്പോത്തിക്കിരിയെ കുറച്ചു
അദ്ദേഹത്തിന്റെ ചികിൽസാ സാമർത്ഥ്യത്തെ കുറിച്ചെല്ലാം
പറയുമായിരുന്നു.മകനും കൊച്ചു മക്കളും ഒരു കാലത്ത്
അപ്പോത്തിക്കിരികൾ ആകുമെന്നാഗ്രഹിച്ചോ,അറിയില്ല.
അപ്പോത്തിക്കിരിമാർ മാത്രമല്ല ദസ്സരർ മാരുമുണ്ടായിരുന്നു
പണ്ട് ഹൈറേഞ്ചു മേഖലയിൽ,ഡ്രസ്സർ(മരുന്നു വയ്പ്പുകാരൻ)
ഇൻന്നത്തെ നേർസിംഗ് അസ്സിസ്റ്റന്റ്.
ലണ്ടനിൽ ആണു അപ്പോത്തികിരികളുടെ ജനനം.1606 ല്
ലണ്ടൻ കമ്പനി ഓഫ് അപ്പോത്തിക്കിരീസ് രൂപവൽക്കരിക്കപ്പെട്ടു.
1815 മുതൽ അവർ നൽകുന്ന ലൈസൻസ് ഉള്ളവർക്കേ ചികിൽസ
നടത്താൻ കഴിഞ്ഞിരുന്നുള്ളു.5 കൊല്ലത്തെപരിശീലനം കഴിഞ്ഞാൽ
മാത്രമേ ലൈസൻസ് ലഭിച്ചിരുന്നുള്ളു.1670 മുതലുള്ള രജിസ്റ്റർ
ഇപ്പോഴും ലണ്ടനിൽ ലഭ്യം.പിതാവിന്റെ വിലാസം,ഗുരുവിന്റെ പേർ,
മാമോദീസാ മുക്കിയ ദിനം എന്നിവയെല്ലാം രേഖപ്പെടുത്തപ്പെട്ടു.
ഇന്നത്തെ ജനറൽ പ്രാക്ടീഷണേർസിന്റെ(ജി.പി) മുൻ ഗാമികൾ
ആയിരുന്നു അപ്പോത്തിക്കിരിമാർ.
മരുന്നുകൽ,സുഗന്ധതൈലം,പച്ചമരുന്നുകൾ,ഒറ്റമൂലികൾ,മറുമരുന്നുകൾ,
വാജീകരണമരുന്നുകൾ,അണുനാശിനികൾ,ടോണിക്കുകൾ,വിരേചന ഔഷധങ്ങൾ,
എന്നിവയുടെ എല്ലാം കണക്കുകൾ അപ്പോത്തിക്കിരിമാർ കൃത്യമായി
സൂക്ഷിക്കേണ്ടിയിരുന്നു.

മെഡിക്കൽ ജേർണലിസം മലയാളത്തിൽ

മെഡിക്കൽ ജേർണലിസം മലയാളത്തിൽ
1962 ലാണു കേരള കൗമുദി ദിനപ്പത്രത്തില്
പ്രസൂതികാശാസ്ത്രസംബന്ധമായി ഡോ.ജി.വേലായുധൻ
ഒരു ലേഖനപരമ്പര സാധാരണ വായനക്കാർക്കു
വേണ്ടി എഴുതി പ്രസിദ്ധീകരിക്കുന്നത്.ഞാനന്നു
തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഒന്നാം
വർഷഎം.ബി.ബി.എസ്സ് വിദ്യാർത്ഥി.മെഡിക്കൽ
കോളേജിലെ ജോലി രാജിവയ്ച്ചു ഡോ.ജി.വേലായുധൻ
എന്ന ഗൈനക്കോലജിസ്റ്റ് ഉള്ളൂരിനും പട്ടത്തിനും ഇടയിൽ
സ്വന്തമായി ജി.ജി ഹോസ്പിറ്റൽ തുടങ്ങിയ സമയം.
പരസ്യത്തിന്റെ ഭാഗമായി ഡോ.വേലായുധൻ എഴുതിയതാവാം.
അടിസ്ഥാന ഗൈനക്കോളജി പാഠപുസ്തപുസ്തകത്തിന്റെ
ഒരു സംക്ഷിപ്ത മൊഴിമാറ്റം.ഗർഭിണികൾക്കു വേണ്ടി
കാര്യമായ ബോധവൽക്കരണമോ,സ്വാനുഭവങ്ങളൊ
ഒന്നും ഇല്ലാത്ത ഒരു തനി മുഷിപ്പൻ ലേഖന പരമ്പര.
ഒരു മെഡിക്കൽ വിധ്യാർത്ഥി ആയിട്ടു പോലുമതു മുഴുവൻ
വായിക്കണമെന്നു തോന്നിയില്ല. തനി വിരസം.
പിൽക്കാലത്തെഴുതാൻ അതൊട്ടു പ്രചോദനവുമായില്ല.
ഡോ.വേലായുധന്റേതായി പിൽക്കാലത്തും അധികമൊന്നും
എഴുതികണ്ടില്ല.
1970 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്ന മനൊരോഗ
ചികിൽസാ വിദഗ്ധൻ ഡോ.ടി.ഓ.ഏബ്രാഹിമിന്റെ ലേഖനപരമ്പര
ആണു പിന്നീടുണ്ടായ ലേഖന പരമ്പര.നല്ല ശൈലി.ലളിതം.
എഴുതാൻ പ്രചോദനം തന്ന ലേഖന പരമ്പര.പിന്നീട് പുസ്തകമായി.
കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരിക്കേ ഡോ.
ടി.ഓ ഏബ്രഹാം ടൂട്ടറായി അവിടെ ഉണ്ടായിരുന്നു.കൂടെ ജോലി നോക്കി.
പിന്നീട് അമേരിക്കയിൽ പോയി.അവിടെ സ്ഥിരമായി.പിന്നീടൊന്നും
എഴുതി കണ്ടില്ല. ഫോയിഡ് കണ്ട ചില സ്വപ്നങ്ങൾ ഡോ.ടി.ഓ
കണ്ടതായി എഴുതി എന്നതൊഴിച്ചാൽ കുറ്റം പറയാൻ ഒന്നുമില്ല.
ഡോ.ടി.ഓ പുസ്തകം ഓ. പി യിൽ കൊണ്ടു വന്നു രോഗികളുടെ
ഇടയിൽ വില്പന നടത്താനും ശ്രദ്ധിച്ചിരുന്നകച്ചവടകണ്ണുള്ള മനോരോഗ
ചികിസകനായിരുന്നു.
എഴുപതുകളിൽ മാതൃഭൂമി പത്രത്തിൽ കോഴിക്കോട്ടു നിന്നും ഡോ.സി.കെ
രാമചന്ദ്രൻ രോഗങ്ങളും സംശയങ്ങളും എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചു.
നല്ല ശൈലി.ലളിതം.പ്രായോഗിക കാര്യങ്ങൾ,സ്വാനുഭവം.എഴുതാൻ കൂടുതൽ
പ്രചോദനം തന്ന ലേഖന പരമ്പര.ഒട്ടു വിരസത തോന്നാതെ,മുഴുവൻ വായിച്ചു
പോകാം.എൻ.ബി.എസ്സ് അതു പുസ്തകമാക്കി.
തുടർന്നു ഡോ.അബ്ദുൾ ഗഫൂറിന്റെ ലേഖനങ്ങൾ.അതേതെങ്കിലും പത്രത്തിൽ
വന്നിരുന്നുവോ എന്നു തീർച്ചയില്ല.പുസ്തകമാണു ആദ്യം ശ്രദ്ധയിൽ
പെട്ടത്.
ഇതിനിടയിൽ ജനയുഗം വാരികയിൽ ഡോ.ബാലകൃഷ്ണൻ തമ്പി,ഡോ.ഹരിദാസ്
വെർക്കോട്ട്,ഡോ.ടി.കെ സതീഷ് ചന്ദ്രൻ എന്നിവർ രോഗികളുടെ സംശയങ്ങൾക്കു
മറുപടി നകുന്ന പംക്തികൾ കൈകാര്യം ചെയ്തു.നേത്രരോഗ ചികിൽസ്കൻ ആയിരുന്ന
ഡോ.സതീഷ് ചന്ദ്രൻ നേത്ര രോഗങ്ങളെ കുറിച്ചു ലേഖന പരമ്പര എഴുതി പുസ്തകമാക്കി.
ഒരപകടത്തെ തുടർന്നു കൊല്ലം കാരനായ ഡോ.സതീഷ് ചന്ദ്രൻ അകാലത്തിൽ അന്തരിച്ചു.
കാസർഗോഡുകാരനായ ഡോ.ഹരിദാസ് വെർക്ക്ക്കോട് പിൽക്കാലത്ത് എഴുതിയതൊന്നും
കണ്ടിട്ടില്ല.

Saturday, October 26, 2013

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും

നഷ്ടപ്പെട്ട ഇങ്ക്രിമെന്റും അതു തിരിച്ചു കിട്ടിയകഥയും
വൈദ്യശാത്രലേഖനങ്ങൾ സ്വന്തം പേരിൽ മാത്രമല്ല,
മറ്റുള്ളവരുടെ പേരിലും എഴുതിയിരുന്നു.ജനയുഗത്തിൽ
വന്നിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളെജിലെ
ചില മുതിർന്ന ഡോക്ടർ മാരുടെ ലേഖനങ്ങൾ കാമ്പിശ്ശേരിയുടെ
അഭ്യർത്ഥന മാനിച്ച് ഞാൻ തയാറക്കിയവ ആയിരുന്നു.
അവരുടെ ലേഖങ്ങൾ ഡോ.ബാബു പോൾ മോഡൽ
ആയിരുന്നു.ബാബു പോലിന്റെ ചില ലേഖനം മൻസ്സിലാകണമെങ്കിൽ
ഐ.ഏ.എസ്സ് മാത്രം പോരാ,എം.ഏ കൂടി വേണം.
ഉദാഹരണം മറ്റു ചിലയിടത്തു നൽകിയതിനാൽ ഒഴിവാക്കുന്നു.
ഈ പ്രൊഫശ്സറന്മാരുടെ ലേഖനം മെഡിക്കൽ വിദ്യാർഥികൾക്കോ
എന്തിനു മറ്റു ഡോക്ടർമാർക്കു പോലുമോ മനസ്സിലാഉമായിരുന്നില്ല.
എസ്സ്.എസ്സ്.എൽ.സി മാത്രം കഴിഞ്ഞവർക്കും മനസ്സിലാകുന്ന
ഭാഷയിൽ അതു മാറ്റി എഴുതേണ്ടി വന്നിരുന്നു.
പിൽക്കാലത്ത് 1981-83 കാലത്ത് തിരുവനന്തപുരത്ത് ബിരുദാനന്തരപഠനവും
തൈക്കാട് ഡ്ബ്ല്യൂ.ആൻഡ് സി ഹോസ്പിറ്റലിൽ ജോലിയും
ആയി ഇരിക്കുമ്പോൾ നിരവധി ഡോക്ടർ മാർക്കു വേണ്ടീ
ലേഖങ്ങളും റേഡിയോ പ്രഭാഷനങ്ങളും തയാറാക്കി കൊടുക്കേണ്ടി
വന്നു.അവരിൽ മിക്കവർക്കും നല്ല പ്രതിഫലം കിട്ടി.ഒരു ചായ
പോലും വാങ്ങി തന്നില്ല.
നല്ല പ്രതിഫലം തന്നത് തൈക്കാട് ഹോസ്പിറ്റലിലെ സൂപ്രണ്ട്
ആയിരുന്ന കുപ്രസിദ്ധ ഡോക്ടർ ഐറീൻ സ്കിന്നർ ആയിരുന്നു.
അവർക്കു വേണ്ടീ റേഡിയോ പ്രഭാഷണങ്ങൾ പലതു തയാറാക്കി.
ഏ.ഐ.ആർ നല്ല പ്രതിഫലം നൽകാറുണ്ട്.
അൻപതു തവണ ഞാൻ തന്നെ ഏ.ഐ.ആറിൽ പ്രഭാഷണം
നടത്തിയതാണല്ലോ.ഡോ.ഐറീൻ സ്കിന്നർ കാപ്പി പോലും
വാങ്ങി തന്നില്ല.
വർഷങ്ങൾ കുറേ കഴിഞ്ഞു.ഞാൻ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ.
സഹപ്രവർത്തകരിൽ മൂന്നു പേർ,ഒരു സർജൻ,ഒരു ഗൈനക്കോലജിസ്റ്റ്,
ഒരു പോലീസ് സർജൻ എന്നിവർ സർജനും ഗൈനക്കോളജിസ്റ്റും കൂടിയായ
എന്റെ ശത്രുക്കൾ.അവസരം വന്നാൽ ചതിക്കാൻ നോക്കിയിരിക്കുന്ന സമയം.
ഒരു രോഗിയുടെ ബന്ധുവിനെ കൊണ്ടു പരാതി അയപ്പിക്കുന്നു.
അന്വേഷണത്തിനു വന്നത് അന്ന വിജിലൻസ് ഡയറക്ടർ ആയി ഉയർന്നിരുന്ന
ഡോ.ഐറീൻ സ്കിന്നർ.മുൻപരിചയം ഉള്ളതിനാൽ കുഴപ്പം ഒന്നും
വരില്ല എന്നു ധൈര്യം ഉണ്ടായിരുന്നു.പരാതി ആകട്ടെ നിസ്സരവും.
ചിരിച്ചു കളിച്ചു ഐറീൻസ്കിന്നർ പോയി.
ഏതാനും ദിവസം കഴിഞ്ഞു കടലാസ്സെത്തി.
ഡോക്ടർ ശങ്കരപ്പിള്ളയുടെ രണ്ട് ഇങ്ക്രിമെന്റ് കട്ടു ചെയ്തിരിക്കുന്നു.
....പക്ഷേ പിൽക്കാലത്ത് ആ ഇങ്ക്രിമെന്റുകൾ തിരിച്ചു കിട്ടി.
കാരണം ഒരു ലേഖനം.

ശരീരം പ്രതിക്കൂട്ടിൽ

ശരീരം പ്രതിക്കൂട്ടിൽ
മലയാളത്തിലെ ചെറുതും വലുതും
ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്നതും
അല്ലാതുള്ളതുമായ ഏതാണ്ടു നൂറിൽ
പ്പരം പത്രമാധ്യമങ്ങളിൽ വൈദ്യശാസ്ത്ര
പരമായും പ്രാദേശികചരിത്രപരമായും
ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എൻ.വി.കൃഷ്ണവാര്യർ,പ്രൊഫ.എസ്
ഗുപ്തൻ നായർ എന്നിവരുടെ പത്രാധിപത്യത്തിൽ
പുറത്തിറങ്ങിയ വിജ്ഞാങ്കൈരളിയിലായിരുന്നു
തുടക്കം.കൂടുതൽ എഴുതിയത് ജനയുഗം,മലയാള
നാടു വാരിക കളിൽ.അവ ഉൾപ്പടെ പത്തോളം
പ്രസിദ്ധീകരണങ്ങളിൽ തുടർച്ച്യയായി എഴുതി.വിജ്ഞാന
കൈരളിയിൽ 12 ലക്കം തുടർച്ച്യയായി.അതുപോലെ
ഗൃഹലക്ഷ്മിയിൽ ആദ്യ 12 ലക്കം.മാതൃഭൂമി ആരോഗ്യ
മാസിക തുടങ്ങുമ്പോൾ ഒരു പംക്തി നൽകി.നന്ദിപൂർവ്വം
നിരസ്സിച്ചു.ഡോ.ഇക്ബാലിനെ ഏൽപ്പക്കാൻ നിർദ്ദേശിച്ചു.
ഇക്ബാൽ നന്നായി കൈകാര്യം ചെയ്യുന്നു.
ഏറ്റവും കൂടുതൽ പ്രതിഫലം തന്നത് ജനയുഗം.കൃത്യമായ
കണക്കില്ല. ബിരുദാനന്തരപഠനകാലം.കാമ്പിശ്ശേരി ഇടക്കിടെ
കോട്ടയം പുഷ്പനാഥിന്റെ കയ്യിൽ ചെക്കു കൊടുത്തു വിടും.
ഒരു ലേഖനത്തിൻ ഏറ്റവും ഉയർന്ന പ്രതിഫലം തന്നത് വനിത.
ലക്കം പുറത്തിറങ്ങും മുമ്പു കോപ്പിയും ചെക്കും ലഭിച്ചിരിക്കും.
ആശുപത്രി മരണങ്ങളെ കുറിച്ചുള്ള സുദീർഘലേഖനം എഡിറ്റ്
ചെയ്യാതെ മുഴുവൻ അച്ചടിച്ചു.6 പേജ്.മണർകാടു മാത്യുവിനോടു
ഏറെ നന്ദി.
എഡിറ്റോറിയൽ പേജിൽ വൈദ്യ ശാസ്ത്രലേഖങ്ങൾ പ്രസിദ്ധീകരിക്കുന്ന
പത്രങ്ങൾ വിരളം.മാതൃഭൂമിയിൽ സി.കെ.രാമചന്ദ്രൻ,അബ്ദുൾ ഗഫൂർ
എന്നീ രണ്ടു പേർക്കതിനവസരം കിട്ടി.മനോരമയിൽ അതു വിരളം.
എന്നാൽ ശരീരം പ്രതിക്കൂട്ടിൽ എന്ന എന്റെ ലേഖനം നൽകിയത്
എഡീറ്റോറിയൽ പേജിൽ.
പെൻസിലിൻ കുത്തി വയ്പ്പുകളെ തുടർന്നുണ്ടായ ചില മരണങ്ങൾ
നാട്ടിൽ കോലാഹലങ്ങൾ ഉണ്ടാക്കിയ സമയം.മരുന്നു മാറിക്കുത്തി വച്ചതിനാൽ
എന്നൊകെയാവും വാർത്ത,ചിലയിടങ്ങളിൽ ഡോക്ടർ,നേർസ്,ഹോസ്പിറ്റൽ
എന്നിവയ്ക്കു ക്ഷതം വന്നു.
മരുന്നോ ഡോക്ടറോ നേർസോ ഹോസ്പിറ്റലോ അല്ല രോഗിയുടെ ശരീരത്തിന്റെ
പ്രത്യേകതയാൺ ഇത്തരം മരണങ്ങൾക്കു കാരണം എന്നു വ്യക്ത്മാക്കുന്ന
ലേഖനം.എന്റെ ഏറ്റവും നല്ല പത്തു ലേഖനങ്ങൾ തെരഞ്ഞെടുത്താൽ അതിൽ
വരുന്ന ഒരെണ്ണം.
ലേഖനം വന്നു ഏതാനും ദിവസം കഴിഞ്ഞപ്പോൾ പൊൻ കൂന്നം ഗുഡ്ഷെപ്പേർഡ്
ഹോസ്പിറ്റലിലെ ഡോ.കെ.ജെ.ജോൺ ഒരു ജോലിക്കാരൻ വശം അദ്ദേഹത്തിന്റെ
പുസ്തകങ്ങളുടെ കൊമ്പ്ലിമെന്ററി കോപ്പികളും ഒരു കത്തും കൊടുത്തു വിട്ടു.
തന്റെ ഹോസ്പിറ്റലിൽ ഒരു പെൻസിലിൻ കുത്തി വയ്പ്പു മരണം ഉണ്ടായി.
എരുമേലിയിൽ നിന്നുള്ള ഒരു രോഗി.നാട്ടുകാർ സംഘടിതമായി വന്നു ഹോസ്പിറ്റൽ
തല്ലി തകർക്കാൻ ഇരുന്ന ദിവസ്മായ്യിരുന്നത്രെ എന്റെ ലേഖനം വന്നത്.
എരുമേലി ഞാൻ ജോലി ചെയ്തിരുന്ന സ്ഥലം.എന്നെ അറിയാവുന്നവർ.
അവർക്കു കാര്യം മൻസ്സിലായി.പ്രത്ഷേധം കെട്ടടങ്ങി.
കുറേ നാൾ കഴിഞ്ഞു ഒരു എരുമേലിക്കാരനോടു ഞാൻ ഈ കഥ പറഞ്ഞു.
അയാളുടെ മറുപടി.
അയ്യോ ഡോക്ടറേ,എരുമേലിക്കാരുടെ ധാരണ
ഡോ.ജോൺ സാറിനെകൊണ്ടു മനോരമയിൽ
എഴുതിച്ചു എന്നാ.

Friday, October 25, 2013

കഥകളും കഥാപാത്രങ്ങളും

കഥകളും കഥാപാത്രങ്ങളും നജീബിന്റെ കഥയെഴുതി,ആടുജീവിതം, കാശുവാരിയ ബന്യാമിൻ നജീബിനൊന്നും കൊടുത്തില്ല എന്നു അനുരാജ് മംഗളത്തിൽ. ഇടപ്പള്ളിയുടെ കഥ പാടിയ മദനൻ ചങ്ങൻപുഴ ഇടപ്പള്ളി കുടുംബത്തിനു വല്ലതും കൊടുത്തുവോ?  മലയപ്പുലയൻ ശൂരനാട്ടെ ഒരു കുടികിടപ്പുകാരനായിരുന്നു. ആ പാവത്തിനു ചങ്ങമ്പുഴ വല്ലതും നലിയോ? തോപ്പിൽഭാസിയുടെ നിരവധി കഥാപാത്രങ്ങൾ ശൂരനാടു പ്രദേശത്തു ജീവിച്ചിരുന്നവർ. പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്ന ഭാസി അവർക്കു വല്ലതും കൊടുത്തുവോ? നമ്മുടെ പിറവിയുടെ സംവിധായകൻ കൊടുത്തുവോ ഈച്ചരവാര്യർക്കു വല്ലതും. വയലാറിന്റെ ഭാര്യ ജീവിതസമരണകളിൽ വയലാർ മരിച്ച ശേഷം യേശുദാസ് തിരിഞ്ഞു നോക്കിയതേ ഇല്ല എന്നു പരിതപിച്ചു.അനുരാജ് ഇതു വല്ലതും കണ്ടുവോ? എങ്കിലും ബന്യാമിനു നജീബിനെ കാര്യമായി സഹായിക്കാമായിരുന്നു. വൈകിയില്ല; ഇനിയും സഹായിക്കാം. നന്ദി അതാർക്കും കാണിക്കാം.

Monday, October 14, 2013

UK-Kanam 3: അവിടെയും വരും മൊബിലിറ്റി ഹബ്ബ്

UK-Kanam 3: അവിടെയും വരും മൊബിലിറ്റി ഹബ്ബ്: അവിടെയും വരും മൊബിലിറ്റി ഹബ്ബ് ഗ്രേറ്റ് മാഞ്ചസ്റ്ററിലെ ഡമ്പ്ലിങ്ങ്ടണിലാണു പ്രശസ്തമായ ടാഫോർഡ് സെന്റർ എന്ന വ്യാപാരസമുച്ചയം(മാൾ), ജാ ഹീത്...

Monday, September 16, 2013

അന്ന് അങ്ങനെ ഒരു വേണ്ടാതീനം ചെയ്തു.

അന്ന് അങ്ങനെ ഒരു വേണ്ടാതീനം ചെയ്തു.
സംസാരമദ്ധ്യേ ഒരിക്കൽ അനീഷ് പറഞ്ഞു.മലയാളത്തിൽ മെഡിക്കൽ ജേർണലിസം കൊണ്ടു വന്നതു പേരപ്പനാണെന്നാണല്ലോപറയുന്നത്?

അനീഷ് എന്നു പറഞ്ഞാൽ  അനീഷ് ആനിക്കാട് എന്ന അനീഷ്കുമാർ.എന്റെ അമ്മയുടെഇളയ സഹോദരിയുടെ കൊച്ചു മകൻ.എന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകന്റെ കൊച്ചു മകനുമാണ് .എന്റെ അമ്മ ആനിക്കാട് ഇളമ്പള്ളിയിലെ കല്ലൂർ രാമൻപിള്ള സീനിയറിന്റെ മൂത്ത മകൾ.അനീഷിന്റെ അമ്മൂമ്മ എന്റെ അമ്മയുടെ ഇളയ സഹോദരി.കൂരാലി-പള്ളീക്കത്തോട് വെട്ടിച്ചകരപ്രമാണി കല്ലൂർ രാമൻപിള്ളയുടെ സഹോദരിയുടെ പുത്രനായിരുന്നു കാഞ്ഞിരപ്പള്ളി പങ്ങപ്പാട്ട് വക്കീൽ എസ്.രാമനാഥപിള്ള.മലയാള ചലച്ചിത്രലോകത്തിൽ നാലുതലമുറ സംഭാവന നടത്തിയ കുടുംബം.60 വർഷം മുമ്പു തിരമാല നിർമ്മിച്ചു.മകൻ പി.ആർ.എസ്സ്.പിള്ള സംവിധായകനും പിന്നീട് കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ എ,.ഡിയുമായി.മകൻ ശങ്കർ മോഹൻ നടൻ.ഇപ്പോൾ അന്തർദ്ദേശീയഫിലിം ഫെസ്റ്റിവൽ ചെയർമാൻ.നാലാം തലമുറയിലെ അരുൺ ശങ്കർ ജയരാജിന്റെ കാമൽ സഫാരിയിലെ നായകൻ.

Sunday, August 04, 2013

പ്രണമ്യ ശിരസാ ദേവം,

പ്രണമ്യ ശിരസാ ദേവം,ഗൗരീപുത്രം വിനായകം ഭക്താവാസം സ്മരേന്നിത്യാ കാമാർത്ഥ സിദ്ധയേ പ്രഥമം വക്ത്രതുണ്ഡം ച ഏകദന്തം ദ്വിതീയം തൃതീയം കൃഷ്ണപിംഗാക്ഷം,ഗജവക്ത്രം ചതുർഥകം. ലംബോദരം പഞ്ചമം ച ഷഷ്ഠംവികടമേവ ച സപ്തമം വിഘ്നരാജം ച ധൂമ വർണ്ണം തഥാഷ്ടമം നവമം ഫാല ചന്ദ്രം,ച ദശമം തൂ വിനായകം ഏകാദശം ഗണപതിം ദ്വാദശം തു ഗജാനനം. ദ്വാദശൈതാനി നാമാനി ത്രിസന്ധ്യം യാ പഠേന്നര ന ച വിഘ്നഭയം തസ്യ സർവ്വ സിദ്ധികരം പ്രഭോ, വിദ്യാർത്ഥി ലഭതേ വിദ്യാ,ധനാർത്ഥി ലഭതേ ധനം പുത്രാർത്ഥി ലഭതേ പുത്രാൻ, മോക്ഷാർത്ഥി ലഭതേ ഗതി. ജപേ ഗണപതി സ്ത്രോത്രം ഷഡ്ഭിർ മ്മാസൈ ഫലം ലഭേൽ സംവൽസരേണ സിദ്ധിം ച ലഭതേ,നാത്ര സംശയം അഷ്ടഭ്യേ ബ്രാഹ്മണേഭ്യ ച സമർപ്പയേൽ തസ്യ വിദ്യാ ഭവേൽ സർവ്വം ഗണേശസ്യപ്രസാദതാ.

Monday, February 04, 2013

Sunday, March 18, 2012

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ?

കൃഷിപാഠശാലയോ വൈദ്യപാഠശാലയോ? നമ്മുടെ സംസ്ഥാനത്ത് പൊതുമേഖലയിൽ കൂടുതൽ കൂടുതൽ മെഡിക്കൽ കോളേജുകളും നേർസിംഗ് കേളേജുകളും ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഒരു ഡോക്ടർ ആണു ഞാൻ.അവിടെ നിന്നിറങ്ങുന്ന മുഴുവൻ യുവാക്കൽള്ക്കും ജോലി ഉറപ്പു.ആഗോളരംഗത്തു തന്നെ ചികിസാർമ്ഗത്തു നമ്മെ വെല്ലാൻ കഴിവുള്ള രാജ്യം ഇല്ല.കൂടുതൽ കൂടുതൽ മലയാളി ഡോക്ടർമാരും നേർസുമാരും ഉണ്ടാകണം.അതു ലോകത്തിനു മൊത്തം ഗുണം ചെയ്യും. പാരമ്പര്യ രീതിയിയിലുള്ള പ്രകൃതി സൗഹൃദ കൃഷിരീതി പ്രോൽസാഹിപ്പിച്ചാൽ മാത്രമേ ആരോഗ്യമുള്ള ജനസ്മൂഹം ഉണ്ടാകൂ എന്നറിഞ്ഞിരുന്നതിരുവിതാംകൂർ മഹാരാജാവ്(തിരുവിതാം കൂറിലെ മരച്ചീനിക്കൃഷിയുടെ തലതൊട്ടപ്പൻ വിശാഖം തിരുനാൾ ആവണം.കോ ന്നിയിൽ ഒരു കൃഷിപാഠ ശാല തുടങ്ങി.ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സർക്കാർ അതു മണ്ണൊലിപ്പു ഗവേഷണകേന്ദ്രമാക്കി മാറ്റി.അടുത്ത വർഷം കേരള സർക്കാർ തുറക്കാൻ പോകുന്ന നാലു പുതിയ മെഡിക്കൽ കോളേജുകളിൽ ഒന്ന് ഈ കൃഷി പാഠശാല ഇരിക്കുന്ന സ്ഥലത്തായിയിക്കുമത്രേ. വൈദ്യത്തിനും കൃഷിയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു ഡോക്ടർ എന്ന നിലയിൽ, കാർഷികവൃത്തി യിലൂടെ ആരോഗ്യം കാത്തു സൂക്ഷിച്ച നൂറ്റിരണ്ടാം വയസ്സിലും നല്ല ആറൊഗ്യവാനായ കൃഷിക്കാരനായ പിതാവിന്റെ മകൻ എന്ന നിലയിൽ, കൃഷി യിടം വൈദ്യ പാഠശാല ആക്കി പരിവർത്തനം ചെയ്യാൻ പോകുന്നതു കേട്ടപ്പോൾ ഞെട്ടിപ്പോയി.വനഭൂമികളാൽ സമ്പന്നമായ പത്തനംതിട്ട ജില്ലയിൽ മെഡിക്കൽ കോളേജിനു പറ്റിയ എത്രയോ ഭൂമി വേറേ കിടക്കുന്നു.കൃഷിയ്ക്കുള്ളതു കൃഷിയ്ക്കും വൈദ്യത്തിനുള്ളതു വൈദ്യത്തിനും കൊടുക്കാൻ സർക്കാർ തയാറാകണം.മഹാറാഷ്ട്രയിലെ അമരാവതിയിലെ കൃഷി മഹർഷി സുഭാഷ് പാലേക്കർ ആവിഷ്കരിച്ചു പ്രചരിപ്പിക്കുന്ന ചെലവില്ലാത്ത പ്രകൃതി സുഹൃദ ആത്മീയ കൃഷി രീതി,ദൈ വത്തിന്റെ സ്വന്തം കൃഷി രീതി പ്രചരിപ്പിക്കാൻ ഒരു മോഡൽ കൃഷിയിടമായി കോന്നിയിലെകൃഷിപാഠശാല മാറ്റിയെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പുതുപുത്തൻ പഴങ്ങളും പച്ചക്കറികളും അവ പ്രകൃതി സൗഹ്രുദരീതിയിൽ ഉല്പാദിപ്പിക്കപ്പെട്ടവ എങ്കിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയവ ആയിരിക്കും.അവ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.രോഗവിമുക്തിയെ ത്വരിതപ്പെടുത്തും.ആധുനിക വൈദ്യത്തിനു ജീവിത ശൈലീ രോഗങ്ങൾക്കു സമാശ്വാസം (കെയർ) നൽകാൻ കഴിയും പക്ഷേ അവയെ ഭേദമാക്കാൻ(ക്യൂർ) കഴിയില്ല.കൃഷി രോഗങ്ങളെ തടയാൻ നല്ലതാൺ.രോഗവിമുക്തി കൈവരിക്കാനും.ലോകപ്രശസ്ത കാർഷിക വിദഗ്ദന് എം.എസ്സ് സ്വാമിനാഥൻ എഴുതിയതു കാണുക.ഒരു രാജ്യ്ത്തെ കൃഷി നാശിച്ചൽ ആ രാജ്യത്തെ സർവ്വതും നശിക്കും.കൃഷിയ്ക്കു വേണ്ടതു കൃ ഷിയ്ക്കു നൽകാനും വൈദ്യത്തിനു വേണ്ടതു വൈദ്യത്തിനു നൽകാനും സർക്കാർ ശ്രദ്ധിക്കണം

Thursday, March 15, 2012

Friday, March 02, 2012

class in Sr.Thomas HSS,Erumely

ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി

ഗുരുവിന്റെ ജീവചരിത്രം ഒരാളല്ല,പലർ എഴുതി ഗുരു ജീവിച്ചിരിക്കെ ആ ജീവചരിത്രമെഴുതിയ ഒരേ ഒരാൾ ആശാനാണ് എന്നു മലയാളം വാരിക ഫെബ്രുവരി 10 ലക്കം പേജ് 33 ല് കെ.വി.ശശി(ഗുരുവിനെ ദളിത് വിരുദ്ധനാക്കുമ്പോൾ).ശിവഗിരിയിൽ വച്ചു നൂറു വർഷം മുമ്പു തന്നെ അയ്യാക്കുട്ടി ജഡ്ജി ആ ജീവചരിത്രം അവതരിപ്പിച്ചു എന്നു ജി.പ്രിയദർശനൻ ഫെബ്രുവരി ലക്കം ഭാഷാപോഷിണി പഴമയിൽ നിന്നും പംക്തിയിൽ.ദിവ്യശ്രീ നാരായണ ഗുരുസ്വാമി ത്രിപ്പാദങ്ങളിലെ തിരുവുൽസസഭയിൽ മാ.രാ.ശ്രീ ഉള്ളൂർ കെ.ജി.ഗോപാലപിള്ള അവർകൾ സ്വാമിപാദങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചു വായിക്കയുണ്ടായി എന്ന വിവേകോദയം ഒൻപതാം വാള്യത്തിലെ റിപ്പോർട്ടു പ്രകാരം ആദ്യ ജീവചരിത്രം എഴുതിയത് ആശാനല്ല എന്നും ചെമ്പഴന്തിപിള്ളമാരിലെ ഇളംതലമുറയിലെ ഡോ.കെ.ജി.ഗോപാലപിള്ള ആയിരുന്നു എന്നും മുൻ ആർക്കിയോളജി വിഭാഗം ഡയറക്ടർ അന്തരിച്ച മലയിങ്കീഴ് മഹേശ്വരൻ നായർ അദ്ദേഹത്തിന്റെ ശ്രീനാരായണഗുരുവിന്റെ ഗുരു(1974) എന്ന ജീവചരിത്രം പേജ് 116-119 ല് .എന്നാൽ അതിനൊക്കെയും മുമ്പ് 1084 ല് തന്നെ വാഴവിള മുറ്റത്ത് നാണു എന്നൊരാൾ ആ ജീവചരിത്രം വഞ്ചിപ്പാട്ടായി എഴുതിയിരുന്നു.എല്ലാം 1921 നു മുമ്പു ഗുരു ജീവിച്ചിരിക്കെ തന്നെ. അപ്പോൾ ആശാൻ ഒരേ ഒരാൾ എന്ന ആ ബഹുമതിക്കർഹനല്ല തന്നെ. ഡോ.കാനം ശങ്കരപ്പിള്ള

Thursday, February 23, 2012

ഗുരുദേവന്റെ ആദ്യ ജീവചരിത്രം

ഗുരുദേവന്റെ ആദ്യ ജീവചരിത്രം സഹോദരന്‍ അയ്യപ്പന്റെ ഭാര്യാപിതാവ് അയ്യാക്കുട്ടി ജഡ്ജിയാണ്‌ ഗുരുദേവന്റെ ജീവച്രിത്രബന്ധിയായ വിവരങ്ങള്‍ ആദ്യമായി, നൂറുവര്‍ഷം മുമ്പ്(അതായത് കൊ.വ 1087 അഥവാ ഏ.ഡി 1912) ശിവഗിരിയില്‍ വച്ചു വെളിപ്പെടുത്തിയതെന്നും സ്വാമിയുടെ ജീവചരിത്രം ആദ്യമായി കാഴ്ച വച്ചത് 1915 ഏപ്രില്‍-1916 നവം ലക്കം വിവേകോദയം വഴി കുമാരന്‍ ആശാന്‍ ആണെന്നും 2012 ഫെബ്രുവരി ലക്കം പഴമയില്‍ നിന്നു പംക്തിയില്‍ ജി.പ്രിയദര്‍സനന്‍ എഴുതുന്നു.ഈ പ്രസതാവനകള്‍ ശരിയാണോ എന്നു സംശയം. ചെമ്പഴന്തി പിള്ളമാരുടെ കുടുംബത്തില്‍ പെട്ട ഡോ.ഗോപാല പിള്ള(1915-1921 കാലഘട്ടത്തില്‍ കല്‍ക്കട്ടയില്‍ നിന്നും വൈദ്യപഠനം) 1087 ല്‍ ചെമ്പഴന്തിയില്‍ വായിച്ചതാണ്‌ ഗുരുദേവന്റെ ഗദ്യത്തിലുള്ള ആദ്യ ജീവചരിത്രം.മൂന്നു വര്‍ഷം മുമ്പു 1084 ല്‍ തന്നെ വഴവിളമറ്റത്തു നാണു ഗുരു ദേവ ചരിതം വഞ്ചിപ്പാട്ടെഴുതിയിരുന്നു.ഡോ.ഗോപാല പിള്ളയ്ക്കു നേരിട്ടറിയാവുന്നതില്‍ നൂറിലൊരംശം പോലും നാണുവിന്റെ ആദ്യകാല ജീവിതത്തെ കുറിച്ചു അയ്യാക്കുട്ടി ജഡ്ജിക്കോ,കുമാരനാശാനോ അറിയാമായിരുന്നില്ല. കാരണം നാണുവിനെ എഴുത്തിനിരുത്തിയ കണ്ണങ്കര അധികാരിയുടെ അനുജന്റെ മകനും അയല്‍ക്കാരനുമായിരുന്നുചെമ്പഴന്തിയിലെ ഡോ.ഗോപാല പിള്ള. കൂടുതല്‍ വിവരം അറിയാന്‍ അന്തരിച്ച മു ന്‍ആര്‍ക്കിയോളജി വകുപ്പു മേധാവി മലയങ്കീഴ് കെ.മഹേശ്വരന്‍ നായര്‍ എഴുതിയ
ശ്രീമാരായണഗുരുവിന്റെ ഗുരു (1974) പേജ് 116-119 കാണുക. ഡോ.കാനം ശങ്കരപ്പിള്ള, നീലകണ്ഠ നിലയം, പൊന്‍കുന്നം മൊ; 94470 35416
 
Posted by Picasa

Thursday, January 19, 2012

Saturday, January 07, 2012

Tuesday, January 03, 2012

Sunday, December 11, 2011