Showing posts with label അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.. Show all posts
Showing posts with label അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.. Show all posts

Tuesday, January 18, 2011

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.
കേരളഭൂഷണം പത്രക്കാര്‍ സി.ഐ.ഏയുടെ പണം വാങ്ങി എന്ന വാരാന്ത്യം ജയശങ്കറിന്റെ പരാമര്‍ശം
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:46 പേജ്27) ശരിയാണെന്നു തോന്നുന്നില്ല. കേരളദ്ധനി സ്ഥാപകനുനായ
ഡോ.ജോര്‍ജ് തോമസ് (പിന്നീടദ്ദേഹം കേരളഭൂഷണവും ഭാര്യ റേച്ചല്‍ തോമസ് കാനം ഈ.ജെ തുടങ്ങിയ
മനോരാജ്യം ആഴ്ചപ്പതിപ്പും വിലയ്ക്കു വാങ്ങി എന്നതു സത്യം) പണം വാങ്ങി എന്നാണ്‌ കോട്ടയം സംസാരം.

ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ വായിച്ചു തുടങ്ങിയത് പി.സി.കോരുതിന്റെ പൗരദ്ധ്വനിയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയുടെ
ദേശബന്ധുവും ആണെങ്കിലും മനസ്സില്‍ താലോലിച്ച ആദ്യ പത്രം ഏ.വി. ജോര്‍ജിന്റെ( മുന്‍ എം.പി.വര്‍ക്കി ജോര്‍ജിന്റെ പിതാവ്)
കേരളഭൂഷണം ആയിരുന്നു എന്നു ഗൃഹാതുരത്വത്തോടെ ,ആദരോവോടെ ഓര്‍മ്മിക്കുന്നു.കെ.ആര്‍ .രവിയുടെ നിയമസഭാവലോകനം,
വാരാന്ത്യപ്പതിപ്പിലെ ജി.വിവേകാനന്ദന്റെ യക്ഷിപ്പറമ്പ് എന്നിവ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.കെ.ബാലകൃഷ്ണന്റെ കൗമുദി വിശേഷാല്‍
പ്രതികള്‍ക്കു മുമ്പ് അരങ്ങു തകര്‍ത്തിരുന്നു കേരളഭൂഷണം വിശേഷാല്‍ പതിപ്പുകള്‍. തങ്കപ്പന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍
മുഖച്ചിത്രം. വള്ളത്തോള്‍,ജി, പി,കേസരി,കുറ്റിപ്പുഴ,കെ.പി.പദ്മനാഭന്‍ തമ്പി തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.
അന്ന്‍ മനോരമ ഒന്നുമല്ല.മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടുമെങ്കിലും ദിനപ്പത്രം തിരുവിതാംകൂറില്‍ വിരളം.
ഇന്നും ആദരോവോടെ ഓര്‍മ്മിക്കുന്ന,ഞങ്ങള്‍ തിരുവിതാംകൂര്‍ കാരില്‍ സാഹിത്യവാസന വളര്‍ത്തിയ കേരളഭൂഷണത്തെ
തെറ്റായി ചിത്രീകരിച്ചതു കണ്ടു ദുഖം തോന്നി.
കേരളദ്ധ്വനി സ്ഥാപകന്‍ ഡോ.ജോര്‍ജു തോമസ് ചെയ്ത കുറ്റം ഏ.വി.ജോര്‍ജിന്റെ കേരളഭൂഷണത്തിന്റെ തലയില്‍ ചാരിയത്
ശരിയായില്ല.